Connect with us

india

തമിഴന്‍ ആണയിട്ടാല്‍ …വിരട്ടലല്ലെന്നും മുന്നറിയിപ്പ് കൂടിയാണെന്നും കൂടി സ്റ്റാലിന്‍ വീഡിയോയിലൂടെ പ്രഖ്യാപിക്കുമ്പോള്‍ അതിനെ ലളിതമായി തള്ളിക്കളയാനാകില്ല.

ദ്രാവിഡരാഷ്ട്രീയത്തെ ദേശീയമുഖ്യധാരയിലേക്ക് കുടിയിരുത്തിയവരില്‍ പ്രമുഖരായിരുന്നു രാജഗോപാലാചാരിയും കാമരാജും. എങ്കിലും ദ്രാവിഡസ്വത്വം പൂര്‍ണമായും ഉപേക്ഷിക്കാന്‍ തമിഴകം ഇന്നും തയ്യാറല്ല എന്നതിന് തെളിവാണ് ഡി.എം.കെയുടെ വിജയം.

Published

on

കെ.പി ജലീല്‍

നാന്‍ ആണയിട്ടാല്‍ അത് നടന്ത് വിട്ടാര്‍, നാന്‍ ഒരുതടവ് ശൊന്നാ നൂറുതടവ് ശൊന്ന മാതിരി, നാനടിച്ചാ താങ്കമാട്ടേ, നാലുമാതം തൂങ്കമാട്ടേ.. ഇവയെല്ലാം എം.ജി .ആര്‍ മുതല്‍ രജനികാന്ത് വരെയുള്ള തമിഴ് സിനിമാസൂപ്പര്‍താരങ്ങളുടെ വെള്ളിത്തിരയിലെ തകര്‍പ്പന്‍ ഡയലോഗുകളാണ്. എന്നാല്‍ ഇവ വെറുതെ പറയുന്നതൊന്നുമല്ല. നിനത്താല്‍ നടപ്പവന്‍താന്‍ തമിഴന്‍. തമിഴരെ പറ്റിയുള്ള കഥകളിലും സിനിമകളിലുമെല്ലാം ഈയൊരു ആത്മവിശ്വാസവും പോരാട്ടവീറും കാണാനാകും. ശ്രീലങ്കയിലെ തമിഴ്പ്രശ്‌നത്തിന് പരിഹാരമായി തമിഴരെടുത്ത ആയുധമാണ് ലോകത്തെ ആദ്യത്തെ ഭീകരപ്രവര്‍ത്തനമായി എന്നും എണ്ണപ്പെടുന്നത്. തമിഴ് ഈഴത്തിനായി ലങ്കന്‍തമിഴര്‍ നടത്തിയ’പുലിപ്പോരാട്ടം’ചരിത്രത്തിന്റെ അടരുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. ഇതുപോലെ എത്രയെത്ര പോരാട്ടങ്ങളാണ് തമിഴ്‌നാട് നടത്തിയിട്ടുള്ളത.് 1956ല്‍ തമിഴ്‌നാട് സംസ്ഥാനം ഭാഷാടിസ്ഥാനത്തില്‍ രൂപപ്പെടുന്നതിനുമുമ്പുതന്നെ നിരവധി പോരാട്ടങ്ങള്‍ തമിഴര്‍ നടത്തിയിട്ടുണ്ട്. രാജഗോപാലാചാരി മുതലുള്ളവര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യചരിത്രത്തിലെ ധീരസേനാനികളാണ്. തന്തൈപെരിയോര്‍ ഇ.വി രാമസ്വാമി നായ്ക്കര്‍ നടത്തിയ സവര്‍ണവിരുദ്ധപോരാട്ടം ചരിത്രത്തിലും തമിഴരുടെ മനോമുകുരത്തിലും സമൂഹ്യാവസ്ഥയിലും ഇന്നും തുളുമ്പിനില്‍ക്കുന്നു. ഹിന്ദി വിരുദ്ധപ്രക്ഷോഭം മറ്റൊരു ഉദാഹരണം.ഫലത്തില്‍ തമിഴര്‍ നടത്തിയിട്ടുള്ള ഏതാണ്ടെല്ലാ പോരാട്ടങ്ങളും വിജയം കണ്ടിട്ടേയുള്ളൂ. ഇതിന് കാരണം കേരളീയരിലും കന്നഡിഗരിലും യു.പിക്കാരിലുമൊന്നും കാണാത്തതരം വംശീയവികാരം തമിഴന്റെ രക്തത്തിലലിഞ്ഞിട്ടുള്ളതാണ്. നാളിതുവരെയും ദേശീയപാര്‍ട്ടികള്‍ക്കോ ദേശീയഭാഷക്കോ വലിയ സ്ഥാനമൊന്നും തമിഴ ്‌നാട് നല്‍കാത്തതുമതി അവരുടെ വംശീയവ്യതിരിക്തത വെളിപ്പെടാന്‍.
അടുത്തിടെ മോദിസര്‍ക്കാര്‍ ബി.ജെ.പി വിരുദ്ധമായ എല്ലാ സംസ്ഥാനഭരണങ്ങള്‍ക്കുമെതിരെ നടത്തിവരുന്ന യുദ്ധം പുതിയ തലത്തിലേക്ക് കടന്നതാണ് തമിഴനെ ചൊടിപ്പിച്ചുകളഞ്ഞത്. രാജ്യത്തെ ഒരു മുഖ്യമന്ത്രിയും കേന്ദ്രസര്‍ക്കാരിനെതിരെയും അതിനെ നിയന്ത്രിക്കുന്ന ബി.ജെ.പിക്കും പ്രധാനമന്ത്രിക്കുമെതിരെയും പറയാത്ത ഒന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വ്യാഴാഴ്ച പറഞ്ഞുകളഞ്ഞത്. ഞങ്ങള്‍ തിരിച്ചടിച്ചാല്‍ പിന്നെ നിങ്ങള്‍ക്കത് താങ്ങാനാവില്ല എന്ന സ്റ്റാലിന്റെ പ്രസ്താവന രാജ്യത്തെ രാഷ്ട്രീയസ്ഥിതികളുടെ ആഴം വ്യക്തമാക്കുന്നു. ഇതൊരു വിരട്ടലല്ലെന്നും മുന്നറിയിപ്പ് കൂടിയാണെന്നും കൂടി സ്റ്റാലിന്‍ വീഡിയോയിലൂടെ പ്രഖ്യാപിക്കുമ്പോള്‍ അതിനെ ലളിതമായി തള്ളിക്കളയാനാകില്ല.
ഫെഡറലിസം രാജ്യത്തിന്റെ അന്തസ്സത്തയാണ്. കേന്ദ്രവും സംസ്ഥാനങ്ങളും ചേര്‍ന്നതാണ ്‌രാജ്യം. അതിലെ ജനങ്ങളാണ് ഭരണക്കാര്‍. അധികാരവും ഭൂരിപക്ഷവും ഉണ്ടെന്ന് വെച്ച് ഏതൊരു സംസ്ഥാനത്തെയും വരുതിയിലാക്കാമെന്ന ധാരണ വേണ്ടെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുകയാണ് സ്റ്റാലിന്‍ വ്യാഴാഴ്ച ചെയ്തിരിക്കുന്നത്. തന്റെ മന്ത്രിസഭയിലെ സെന്തില്‍ എന്നമന്ത്രിയെ പത്തുവര്‍ഷം മുമ്പത്തെ ഒരു കേസില്‍ ഇ.ഡിയെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തപ്പോള്‍ അതിനെതിരെ മിണ്ടാതിരിക്കാന്‍ തമിഴന് കഴിയാത്തതും അവരുടെ ഇച്ഛാശക്തിയും പോരാട്ടവീര്യവും കൊണ്ടാണ്. ഫെഡറലിസം തകരുക എന്ന വെച്ചാല്‍ രാജ്യം തകരുകയാണെന്നും അതിനുവരെ തങ്ങള്‍ ഒരുക്കമാണെന്നും സ്റ്റാലിന്റെ താങ്ങാനാവില്ലെന്ന പ്രഖ്യാപനത്തിലുണ്ട്. ജാതീയതയും വര്‍ഗീയതയും കൊണ്ടല്ല ഡി.എം.കെ ജനങ്ങളെ സേവിക്കുന്നതെന്ന് കൂടി സ്റ്റാലിന്‍ പറയുമ്പോള്‍ അത് ബി.ജെ.പിക്കും മോദിക്കും അമിത്ഷാക്കുമുള്ള മറുപടിയാണ്.
1960കളിലെയും 70കളിലെയും ഹിന്ദിവിരുദ്ധപ്രക്ഷോഭം തമിഴ്‌നാട്ടുകാരുടെ പോരാട്ടവീര്യത്തിന് ഉദാഹരണമാണ്. അന്ന് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഹിന്ദിഭാഷ ഔദ്യോഗികഭാഷാ നയം തമിഴരുടെ വലിയ പ്രതിഷേധത്തിന് കാരണമായി. പ്രതിഷേധത്തില്‍ ഹിന്ദിബോര്‍ഡുകളെല്ലാം നശിപ്പിക്കപ്പെട്ടു. ത്രിഭാഷാ രീതി അന്നുമുതലാണ് രാജ്യം നടപ്പാക്കിത്തുടങ്ങിയത്. ഹിന്ദിക്കും ഇംഗ്ലീഷിനും പ്രാദേശികഭാഷക്കും തുല്യപ്രധാന്യം നല്‍കുന്നതാണിത്. സവര്‍ണവിരുദ്ധപ്രക്ഷോഭമാണ് മറ്റൊന്ന്. പെരിയോര്‍ രാമസ്വാമി നായ്ക്കര്‍, സി.എന്‍ അണ്ണാദുരൈ, ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് മുതലായവരുടെ നേതൃത്വത്തില്‍ നടന്ന സവര്‍ണവിരുദ്ധപ്രക്ഷോഭം തമിഴ്‌നാട്ടിലാകെ അലയടിച്ചു. എവിടെയും സവര്‍ണര്‍ക്ക് പ്രധാന്യം നല്‍കുകയും മറ്റുള്ളവരെ ഏഴയലത്തേക്ക ്മാറ്റിനിര്‍ത്തുകയും ചെയ്യുന് സമ്പ്രദായത്തിനെതിരായി നടന്ന പ്രക്ഷോഭത്തില്‍ സവര്‍ണമേലാളന്മാര്‍ക്ക് പിന്‍വാങ്ങേണ്ടിവന്നു. രാമസ്വാമി നായ്ക്കര്‍ തികഞ്ഞ മതവിരോധിയായിരുന്നുവെങ്കിലും പിന്നാക്കക്കാരുടെയും ദലിതരുടെയും മുസ്്‌ലിംകളുടെയും മോചനം സവര്‍ണവിരുദ്ധതയിലൂടെയാണെന്ന് അദ്ദേഹം നിശ്ചയിക്കുകയും ഓടിനടന്ന് പ്രചരിപ്പിക്കുകയും ചെയ്തു. അതിന്റെ സന്തതിയാണ് ഇന്നത്തെ തമിഴ്‌നാട്ടിലെ ദലിത് പിന്നാക്ക മുന്നേറ്റങ്ങള്‍. അതില്‍ മുസ്്‌ലിംകളും അവരുടേതായ പങ്കുവഹിക്കുന്നു. അണ്ണാദുരൈ സ്ഥാപിച്ച ദ്രാവിഡമുന്നേറ്റകഴകം പിന്നീട് പിളര്‍ന്നെങ്കിലും രണ്ട് കക്ഷികളുടെയും മുഖ്യഅജണ്ട ദ്രാവിഡരാഷ്ട്രീയം തന്നെ. മതത്തിനും സവര്‍ണതക്കും ഭരണത്തില്‍ പങ്കില്ലെന്നും എന്നാല്‍ എല്ലാവര്‍ക്കും നീതിയെന്നതാണ് ദ്രാവിഡരാഷ്ട്രീയമെന്നും നേതാക്കള്‍ അണികളെ പഠിപ്പിച്ചു. ഇന്നും ചില ക്ഷേത്രങ്ങളില്‍ ദലിതുകളെ കയറ്റാത്തതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് സര്‍ക്കാരിന്റെയും പാര്‍ട്ടികളുടെയും പിന്തുണ ലഭിക്കുന്നത് അതുകൊണ്ടാണ്. അതില്‍നിന്ന് വിട്ടുനില്‍ക്കുന്നതും പഴയ സവര്‍ണരാഷ്ട്രീയം തിരികെക്കൊണ്ടുവരാനുമാണ് ബി.ജെ.പി തമിഴ്‌നാട്ടില്‍ ശ്രമിക്കുന്നത്. തീരെ ചെറുന്യൂനപക്ഷത്തിന്റെ പിന്തുണ അവര്‍ക്ക് കിട്ടുന്നുണ്ടെന്നത് ശരിയാണ്. എന്നാലും വലിയൊരു വിഭാഗം ദ്രാവിഡജനത ഇതിനെ പൊറുപ്പിക്കുന്നില്ല.
ഹിന്ദു എന്ന സംജ്ഞ തന്നെ ഉല്‍ഭവിക്കുന്നത് ഹിന്ദിയുമായി ബന്ധപ്പെട്ടാണ്. സിന്ധുനദിയാണ് അതിനടിസ്ഥാനഘടകം. അതാകട്ടെ ആര്യന്മാരുടെയും ഉത്തരേന്ത്യന്‍ സവര്‍ണതയുടെയും കുത്തകയാണ്. ദ്രാവിഡരെ അവിടെ നിന്ന് ആട്ടിയോടിച്ചാണ് ഉത്തരേന്ത്യ ഇക്കൂട്ടര്‍ പിടിച്ചടക്കിയതെന്നാണ് ചരിത്രം. സാമാന്യേന കറുത്തവരായ ദ്രാവിഡരെ പുറത്താക്കി ഇന്ത്യയുടെ മഹാഭൂരിപക്ഷം പ്രദേശങ്ങള്‍ പിടിച്ചടക്കുകയായിരുന്നു ആര്യന്മാരെന്ന ്‌വിളിക്കപ്പെടുന്ന സവര്‍ണഹിന്ദുക്കള്‍. ഇവര്‍ സത്യത്തില്‍ യൂറോപ്പിന്റെ സന്തതികളാണ്.

ഹിന്ദുമതപുരാണങ്ങളിലെ രാമരാവണ പോരാട്ടം പോലും ഈ രണ്ട് വിഭാഗങ്ങളുടെ ഉപോല്‍പന്നമാണ്. കേരളത്തിലെ ഓണത്തിന് മാവേലിയെ നാം ആദരിക്കുമ്പോള്‍ ഉത്തരേന്ത്യക്കാരന്‍ ആദരിക്കുന്നത് വാമനനെയാണ്. ഈ വ്യത്യാസമാണ് ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മില്‍ എല്ലാകാര്യത്തിലുമുള്ളത്. ഗണപതിയെ പൂജിക്കുന്ന ഉത്തരേന്ത്യക്കാരന്‍ തവിട്ടുനിറക്കാരനായിരിക്കുമ്പോള്‍ ദക്ഷിണേന്ത്യക്കാരന് ശിവന്റെ കറുത്ത നിറമാണ്. രാമനെ അല്ലാതെ ശിവനെക്കുറിച്ച് ബി.ജെ.പി അധികം സംസാരിക്കാത്തതും അതുകൊണ്ടുതന്നെ. ഈ അന്തരത്തെ ഇല്ലാതാക്കാനും ഇന്ത്യക്കാരില്‍ ഏകോദരസ്‌നേഹം വളര്‍ത്താനുമാണ് സ്വാതന്ത്ര്യസമരകാലം സഹായിച്ചത്. നേതാക്കള്‍ പ്രദേശവ്യത്യാസമില്ലാതെ ശ്രമിച്ചതും ഇന്ത്യയെന്ന ഒരൊറ്റ വികാരം അറബിക്കടലിനും ബംഗാള്‍ ഉള്‍ക്കടലിനുമിടയിലെ ജനതതിയില്‍ ജീവരക്തംപോലെ പടര്‍ത്താനായിരുന്നു. ഗാന്ധിജിയുടെയും കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന കെ.കാമരാജിന്റെയും ശ്രമവും ഇതിനൊത്തായിരുന്നു. ദ്രാവിഡരാഷ്ട്രീയത്തെ ദേശീയമുഖ്യധാരയിലേക്ക് കുടിയിരുത്തിയവരില്‍ പ്രമുഖരായിരുന്നു രാജഗോപാലാചാരിയും കാമരാജും. എങ്കിലും ദ്രാവിഡസ്വത്വം പൂര്‍ണമായും ഉപേക്ഷിക്കാന്‍ തമിഴകം ഇന്നും തയ്യാറല്ല എന്നതിന് തെളിവാണ് ഡി.എം.കെയുടെ വിജയം.
സ്റ്റാലിന്റെ മുന്നറിയിപ്പില്‍ ( എച്ചരിക്കൈ) അടങ്ങിയിട്ടുള്ളതും ഏതാണ്ട് ഇതൊക്കെ തന്നെയാണ്. സവര്‍ണതയുടെയും അയിത്തത്തിന്റെയും ഇതരമതവിരോധത്തിന്റെയും കോലുകൊണ്ട് ദ്രാവിഡ നാട്ടില്‍ വരേണ്ടെന്നാണ് സ്റ്റാലിന്‍ നല്‍കുന്ന മുന്നറിയിപ്പ്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാരുകളെ വിരട്ടാനും പദ്ധതികള്‍ മുടക്കാനുമായി ഉപയോഗിക്കുന്നത് ഉപകരണമാണ് ഗവര്‍ണര്‍പദവി. മുമ്പൊന്നും ഇല്ലാത്ത തരത്തിലാണിത് ഉപയോഗിക്കപ്പെടുന്നതിപ്പോള്‍. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി പിടിച്ചുവെച്ചിരിക്കുന്നത് അരഡസന്‍ ബില്ലുകളാണ്. ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രി നല്‍കിയ ശുപാര്‍ശപോലും ഗവര്‍ണര്‍ നിരസിച്ചിരിക്കുന്നു. അറസ്റ്റിലായ മന്ത്രി സെന്തിലിന്റെ വകുപ്പ് വീതംവെക്കുന്നതായി നല്‍കിയ കത്താണ് ഗവര്‍ണര്‍ തിരസ്‌കരിച്ചിരിക്കുന്നത്. ഇതാകട്ടെ ഭരണഘടനാവിരുദ്ധമാണ്. മുഖ്യമന്ത്രി മന്ത്രിസഭയുടെ തലവനാണ്. അതാകട്ടെ തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളാല്‍ രൂപീകരിക്കപ്പെട്ടതും. അപ്പോള്‍ ഗവര്‍ണര്‍ തിരസ്‌കരിക്കുന്നത്ജനാധിപത്യത്തെയും ജനങ്ങളെയുംതന്നെയാണ്.

കര്‍ണടകയില്‍ ഇടക്കാലത്തൊഴികെ ദക്ഷിണേന്ത്യയിലൊരിടത്തും കാലുകുത്താനാകാത്ത ബി.ജെ.പിക്ക് തമിഴ്‌നാട്ടില്‍ ഇതുകൊണ്ടൊന്നും വേരോട്ടമുണ്ടാക്കാനാകില്ലെന്ന് തമിഴ്-ദ്രാവിഡ ചരിത്രം അറിയാവുന്നവര്‍ക്കെല്ലാം അറിയാവുന്ന നഗ്നസത്യമാണ്. എ.ഐ.ഡി.എം.കെയുടെ നേതാവായിരുന്നു മന്ത്രി സെന്തില്‍ എന്നതുകൊണ്ട് അവരെയും പ്രതിക്കൂട്ടില്‍ കയറ്റാനാണ് മോദിയുടെ ശ്രമം. അടുത്തിടെയാണ് എ.ഐ.ഡി.എം.കെയും ബി.ജെ.പിയും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടിത്തുടങ്ങിയത്. അതിനെ വിപുലീകരിക്കുന്ന ജോലികൂടിയാണ് സെന്തിലിന്റെ അറസ്റ്റിലൂടെ ചെയ്തിരിക്കുന്നത്. ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരായ കക്ഷികളെയെല്ലാം കൂട്ടി വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ മോദിസര്‍ക്കാരിനെ പുറത്താക്കാനാണ് സ്റ്റാലിനും അരവിന്ദ് കെജ്‌രിവാളും നിതീഷ്‌കുമാറും മമതയും മറ്റും ശ്രമിക്കുന്നത്.

ഇതിന് തടയിടുകകൂടിയാണ് മോദി-ഷായുടെ ലക്ഷ്യം. സ്വര്‍ണക്കടത്തുകേസില്‍ ഇ.ഡിയെയും കസ്റ്റംസിനെയും വെച്ച് വിരട്ടിയതോടെ കേരളത്തിലെ പിണറായിസര്‍ക്കാര്‍ കീഴടങ്ങിയതുപോലെ സ്റ്റാലിന്‍ മോദിക്ക് കീഴടങ്ങില്ലെന്നതിന്റെ ഉറച്ച ഉദാഹരണമാണ് കരുണാനിധിപുത്രന്റെ വീഡിയോ മുന്നറിയിപ്പ്. അതെ, തമിഴനെ ചൊറിഞ്ഞാല്‍ അവര്‍ തിരിച്ചടിച്ചിരിക്കുകതന്നെ ചെയ്യും. അത് താങ്ങാനുള്ള ശേഷി ഏതായാലും ഇന്നും എന്നും ബി.ജെ.പിക്ക് ഇല്ലെന്നത ്തീര്‍ച്ച.

india

ദക്ഷിണേന്ത്യക്ക് ദാഹിക്കുന്നു; അണക്കെട്ടിലുള്ളത് 17 ശതമാനം വെള്ളം മാത്രമെന്ന് കേന്ദ്ര ജല കമ്മീഷൻ

Published

on

ന്യൂഡൽഹി: താപനിലയില്‍ വലിയ വർധനവ് നേരിടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരള്‍ച്ചയുടെ വക്കില്‍. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജല സംഭരണം എന്നാണ് റിപ്പോര്‍ട്ട്. കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ അണക്കെട്ടുകളില്‍ സംഭരിച്ചിട്ടുള്ള ജലം ശരാശരിയിലും താഴെയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ദേശീയ ജലകമ്മീഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അണക്കെട്ടുകളില്‍ 17 ശതമാനം ജലം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇത് 29 ശതമാനം ആയിരുന്നിടത്താണ് ജല ദൗര്‍ലഭ്യത്തിന്റെ രൂക്ഷത വെളിപ്പെടുന്നത്. 43 അണക്കെട്ടുകളാണ് ആറ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായുള്ളത്.

വേനല്‍ കാലത്ത് അണക്കെട്ടുകളിലെ ജലനിരപ്പ് കുറയുന്നത് അസാധാരണമല്ല, എന്നാല്‍ ഇത്തവണ നേരിടുന്ന കുത്തനെയുള്ള ഇടിവ് ആശങ്കയുണര്‍ത്തുന്നതാണ്. മണ്‍സൂണ്‍ ആരംഭിക്കാന്‍ ഇനിയും ഒരു മാസമെങ്കിലും വേണ്ടിവരുമെന്നതാണ് ആശങ്കയുടെ അടിസ്ഥാനം. മണ്‍സൂണ്‍ മഴയിലെ കുറവ് ജല സംഭരണം കുറയുന്നതിന് കാരണമായി. കുടിവെള്ളത്തിനും ജലസേചന ആവശ്യങ്ങള്‍ക്കുമായി കൂടുതല്‍ വെള്ളം പിന്‍വലിക്കേണ്ടിവന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. വെള്ള ക്ഷാമം ഇത്തവണ രൂക്ഷമായി നേരിടുകയാണ് കര്‍ണാടക. കാവേരി നദിയിലെ ജലനിരപ്പും സംഭരണികളിലെ ജലനിരപ്പും വേനല്‍ കടുത്തതോടെ ആശങ്കപ്പെടുത്തും വിധം താഴ്ന്നത് ബെംഗളൂരു മേഖലയെ ഉള്‍പ്പെടെ ബാധിച്ചു. കാവേരി നദിയിലെ വെള്ളം ആശ്രയിച്ചാണ് ബെംഗളൂരുവിലെ ജനജീവിതം മുന്നോട്ട് പോകുന്നത്.

2023ന് മുമ്പുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് 34 ശതമാനം മഴയുടെ കുറവാണ് കഴിഞ്ഞ തവണ കേരളത്തില്‍ രേഖപ്പെടുത്തിയത്. ഇത് വ്യാപക കൃഷി നാശങ്ങള്‍ക്കും കുടിവെള്ള ക്ഷാമത്തിനും വഴിവച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കുമെന്നാണ് സൂചന. എല്‍നിനോ പ്രതിഭാസമായിരുന്നു കഴിഞ്ഞ തവണ വില്ലനായത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കുന്ന കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് ആദ്യ ഘട്ട പ്രവചനം. സാധാരണഗതിയില്‍ 2018.6 മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിക്കുക. എന്നാല്‍ കഴിഞ്ഞ വര്‍ഷം 1327 മില്ലിമീറ്റര്‍ മാത്രമായിരുന്നു പെയ്തത്. അതേസമയം,ഈ വര്‍ഷം കേരളം ഉള്‍പ്പെടെയുള്ള മേഖലയില്‍ ശക്തമായ കാലവര്‍ഷം ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Continue Reading

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

Trending