Connect with us

Video Stories

മുസ്ലിം, സിഖ് വിദ്യാര്‍ത്ഥികളെ ഭീകരവാദികള്‍ എന്നു വിളിച്ചു; സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയെ വിദ്യാര്‍ത്ഥികള്‍ പെരുമാറി വിട്ടു

Published

on

ചണ്ഡിഗഡ്: സിഖ് പ്രൊഫസറെ ‘ഖലിസ്ഥാനി’കളെന്നും മുസ്ലിം വിദ്യാര്‍ത്ഥിയെ ‘ഭീകരവാദി’യെന്നും വിളിച്ച സോഷ്യല്‍ മീഡിയ സെലിബ്രിറ്റി താരെക് ഫതഹിനെ പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ കയ്യേറ്റം ചെയ്തു. ഇന്ത്യയിലെ മുസ്ലിം, സിഖ് ന്യൂനപക്ഷ വിഭാഗങ്ങളെപറ്റിയുള്ള മോശം പരാമര്‍ശങ്ങളിലൂടെ ആര്‍.എസ്.എസിന്റെയും സംഘ് പരിവാറിന്റെയും പ്രിയങ്കരനായി മാറിയ കനേഡിയന്‍ പൗരനായ താരെക് യൂണിവേഴ്‌സിറ്റിയില്‍ ഒരു പേപ്പര്‍ അവതരിപ്പിക്കാന്‍ എത്തിയതായിരുന്നു. വിദ്യാര്‍ത്ഥികളുമായുള്ള അനൗപചാരിക സംഭാഷണത്തിനിടെ താരെക് മോശം വാക്കുകള്‍ ഉപയോഗിച്ചതാണ് വിദ്യാര്‍ത്ഥികളെ ചൊടിപ്പിച്ചത്.

താരെക് ഫതഹ്‌

താരെക് ഫതഹ്‌

ജിയോഗ്രഫിയില്‍ പി.എച്ച്.ഡി ചെയ്യുന്ന ഗഗന്‍ദീപ് സിങ് ധില്ലന്‍ എന്ന വിദ്യാര്‍ത്ഥി സംഭവത്തെപ്പറ്റി പറയുന്നതിങ്ങനെ:

ഞാന്‍ ഫിസിക്‌സ് കാന്റീനില്‍ ഇരിക്കുമ്പോള്‍ താരെക് കടന്നുവരികയും വിദ്യാര്‍ത്ഥികളുമായി സംഭാഷണത്തിലേര്‍പ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം നഗ്രോത്തയില്‍ സൈനികര്‍ക്കു നേരെ നടന്ന ഭീകരാക്രമണത്തെപ്പറ്റി സംസാരിക്കുകയായിരുന്നു ഞങ്ങള്‍. അതിനിടെ, ഡിപ്പാര്‍ട്ട്‌മെന്റ് ലൈബ്രേറിയന്‍ കടന്നുവന്നു. അദ്ദേഹത്തെ ബഹുമാനിക്കാനായി വിദ്യാര്‍ത്ഥികള്‍ എഴുന്നേറ്റു നിന്നത് താരെകിന് ഇഷ്ടപ്പെട്ടില്ല. ‘മുതിര്‍ന്നവരോട് ഇങ്ങനെ ബഹുമാനം പ്രകടിപ്പിക്കുന്ന രീതി ഇന്ത്യക്കാര്‍ നിര്‍ത്തലാക്കണം’ എന്ന് താരെക് അഭിപ്രായപ്പെട്ടു. സ്വന്തം അച്ഛന്‍ വന്നാലും എഴുന്നേറ്റു നില്‍ക്കേണ്ടതില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാര്‍ഗില്‍ സ്വദേശിയായ പി.എച്ച്.ഡി വിദ്യാര്‍ത്ഥി മുസ്ഥഫ, താരെകിന്റെ അഭിപ്രായത്തെ എതിര്‍ത്തു. ഇതുകേട്ട് കുപിതനായ താരെക് മുസ്ഥഫയുടെ പേരും നാടും ചോദിക്കുകയും മോശം ഭാഷയില്‍ നേരിടുകയും ചെയ്തു: ‘നീ എവിടത്തുകാരനാണ്? നീയൊരു പാകിസ്താനി ഭീകരനാദിയാണ്. നീ ദേശദ്രോഹിയാണ്…’ എനിക്കു നേരെ തിരിഞ്ഞ താരെക് എന്നെ ‘ഖലിസ്താനി’ എന്നും വിളിച്ചു.

ഇതുകേട്ട വിദ്യാര്‍ത്ഥികള്‍ താരെകിനോട് ദേഷ്യപ്പെട്ടെങ്കിലും തന്റെ വാക്കുകള്‍ പിന്‍വലിക്കാന്‍ അദ്ദേഹം തയാറായില്ല. ജ്ഞാനേശ്വരി എന്നു പേരുള്ള ഒരു വിദ്യാര്‍ത്ഥിയോട് ‘നിന്റെ മതം കാരണം നീ യഥാര്‍ത്ഥ രാജ്യസ്‌നേഹിയാണ്’ എന്ന് പറയുകയും ചെയ്തു. വാഗ്വാദത്തിനിടെ ഫതഹ് മോശം വാക്കുകള്‍ ഉപയോഗിച്ചതോടെയാണ് വിദ്യാര്‍ത്ഥികള്‍ കയ്യേറ്റം ചെയ്തത്.

സംഭവത്തെ തുടര്‍ന്ന് താരെകിന്റെ പ്രഭാഷണം സംഘാടകര്‍ ഉപേക്ഷിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പാകിസ്താനിലെ കറാച്ചിയില്‍ ജനിച്ച താരെക് ഫതഹ് കനഡയിലേക്ക് കുടിയേറുകയും അവിടത്തെ പൗരത്വം സ്വീകരിക്കുകയും ചെയ്തയാളാണ്. ഇന്ത്യയിലെ മുസ്ലിംകളും സിഖുകളുമടങ്ങുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു നേരെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയ താരെക് സംഘ് പരിവാറിന് പ്രിയങ്കരനാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ശ്വാസംമുട്ടലിന് നല്‍കിയ ഗുളികയില്‍ മൊട്ടുസൂചി, അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്

വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

Published

on

തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയില്‍ വിതരണം ചെയ്ത ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ്. വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

ശ്വാസംമുട്ടലിന് നല്‍കിയ രണ്ട് ക്യാപ്സ്യൂളില്‍ നിന്നാണ് മൊട്ടുസൂചികള്‍ കണ്ടെത്തിയതെന്ന് പൊലീസിനും ആരോഗ്യവകുപ്പിനും നല്‍കിയ പരാതിയില്‍ പറയുന്നു. ബുധനാഴ്ചയാണ് വസന്ത ആശുപത്രിയില്‍ നിന്ന് ഗുളികകള്‍ വാങ്ങിയത്. രണ്ടെണ്ണം കഴിച്ചു. അതിനു ശേഷം സംശയം തോന്നി പൊളിച്ചു നോക്കുമ്പോഴാണ് രണ്ട് ക്യാപ്സ്യൂളുകളില്‍ നിന്ന് മൊട്ടു സൂചി കണ്ടെത്തിയത്.

പരാതിയെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. നിലവില്‍ വസന്തയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. ക്യാപ്സ്യൂളിന്റെ ഗുണമേന്മ സംബന്ധിച്ച് പ്രത്യക്ഷത്തില്‍ പ്രശ്നമില്ലെന്നും മൊട്ടുസൂചി പോലെയുള്ള ചെറിയ വസ്തു ക്യാപ്സ്യൂളിനുള്ളില്‍ എങ്ങനെ വന്നുവെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കമ്പനിയില്‍ അന്വേഷണം നടത്താനും സാംപിളുകള്‍ ശേഖരിച്ച് അന്വേഷണം നടത്താനും പ്രത്യേക സംഘത്തെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിയോഗിച്ചു.

Continue Reading

Video Stories

നിറത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ അവഹേളനം; നവവധുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകള്‍ ഷഹാന മുംതാസ് (19) ആണ് മരിച്ചത്

Published

on

മലപ്പുറം: കൊണ്ടോട്ടിയില്‍ പത്തൊമ്പതുകാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകളും മൊറയൂര്‍ പൂന്തലപ്പറമ്പ് അബ്ദുല്‍ വാഹിദിന്റെ ഭാര്യയുമായ ഷഹാന മുംതാസ് (19) ആണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.

കൊണ്ടോട്ടി ഗവ.കോളജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. നിറത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ പെണ്‍കുട്ടിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Continue Reading

Video Stories

മമത ബാനര്‍ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്‍ എം.എല്‍.എ പദവി രാജിവെച്ചത്; പി.വി. അന്‍വര്‍

രാജിവെച്ച ഒഴിവില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ മത്സരിക്കില്ല

Published

on

തിരുവനന്തപുരം: മലയോര ജനതക്കായി വനനിയമത്തിനെതിരെ പോരാടാന്‍ സ്ഥാനം രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്‍ എം.എല്‍.എ പദവി രാജിവെച്ചതെന്ന് പി.വി. അന്‍വര്‍ പറഞ്ഞു. രാജിവെച്ച ഒഴിവില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ല. അതോടൊപ്പം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്നും അന്‍വര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പോടെ എംഎല്‍എ സ്ഥാനം രാജിവെച്ച് പാര്‍ട്ടിയില്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, കൊല്‍ക്കത്തയില്‍ മമത ബാനര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. സ്വതന്ത്രനായി ജയിച്ച് എം.എല്‍.എയായതിനാല്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേരുമ്പോള്‍ നിയമപ്രശ്‌നങ്ങള്‍ ഉണ്ട്. വനനിയമം നിരവധി മനുഷ്യരുടെ പ്രശ്‌നമായതിനാല്‍ കാലതാമസം പാടില്ലെന്നും ഉടന്‍ രാജിവെച്ച് പ്രവര്‍ത്തിക്കണമെന്നും മമത പറഞ്ഞു. തുടര്‍ന്ന് ഇക്കഴിഞ്ഞ 11ന് തന്നെ സ്പീക്കര്‍ക്ക് രാജിക്കത്ത് ഇമെയില്‍ ചെയ്തിരുന്നു. എന്നാല്‍, നേരിട്ട് കൈമാറണമെന്ന നിര്‍ദേശം ലഭിച്ചതിനാലാണ് കൊല്‍ക്കത്തയില്‍നിന്ന് വന്ന ശേഷം ഇന്ന് രാജിക്കത്ത് കൈമാറിയത് -അന്‍വര്‍ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയാണ് അന്‍വറിന് അംഗത്വം നല്‍കിയത്. ഔദ്യോഗിക എക്‌സ് പേജിലൂടെ അന്‍വറിന് അംഗത്വം നല്‍കിയ വിവരം തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി അന്‍വറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

Continue Reading

Trending