Connect with us

Video Stories

മുസ്ലിം, സിഖ് വിദ്യാര്‍ത്ഥികളെ ഭീകരവാദികള്‍ എന്നു വിളിച്ചു; സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയെ വിദ്യാര്‍ത്ഥികള്‍ പെരുമാറി വിട്ടു

Published

on

ചണ്ഡിഗഡ്: സിഖ് പ്രൊഫസറെ ‘ഖലിസ്ഥാനി’കളെന്നും മുസ്ലിം വിദ്യാര്‍ത്ഥിയെ ‘ഭീകരവാദി’യെന്നും വിളിച്ച സോഷ്യല്‍ മീഡിയ സെലിബ്രിറ്റി താരെക് ഫതഹിനെ പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ കയ്യേറ്റം ചെയ്തു. ഇന്ത്യയിലെ മുസ്ലിം, സിഖ് ന്യൂനപക്ഷ വിഭാഗങ്ങളെപറ്റിയുള്ള മോശം പരാമര്‍ശങ്ങളിലൂടെ ആര്‍.എസ്.എസിന്റെയും സംഘ് പരിവാറിന്റെയും പ്രിയങ്കരനായി മാറിയ കനേഡിയന്‍ പൗരനായ താരെക് യൂണിവേഴ്‌സിറ്റിയില്‍ ഒരു പേപ്പര്‍ അവതരിപ്പിക്കാന്‍ എത്തിയതായിരുന്നു. വിദ്യാര്‍ത്ഥികളുമായുള്ള അനൗപചാരിക സംഭാഷണത്തിനിടെ താരെക് മോശം വാക്കുകള്‍ ഉപയോഗിച്ചതാണ് വിദ്യാര്‍ത്ഥികളെ ചൊടിപ്പിച്ചത്.

താരെക് ഫതഹ്‌

താരെക് ഫതഹ്‌

ജിയോഗ്രഫിയില്‍ പി.എച്ച്.ഡി ചെയ്യുന്ന ഗഗന്‍ദീപ് സിങ് ധില്ലന്‍ എന്ന വിദ്യാര്‍ത്ഥി സംഭവത്തെപ്പറ്റി പറയുന്നതിങ്ങനെ:

ഞാന്‍ ഫിസിക്‌സ് കാന്റീനില്‍ ഇരിക്കുമ്പോള്‍ താരെക് കടന്നുവരികയും വിദ്യാര്‍ത്ഥികളുമായി സംഭാഷണത്തിലേര്‍പ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം നഗ്രോത്തയില്‍ സൈനികര്‍ക്കു നേരെ നടന്ന ഭീകരാക്രമണത്തെപ്പറ്റി സംസാരിക്കുകയായിരുന്നു ഞങ്ങള്‍. അതിനിടെ, ഡിപ്പാര്‍ട്ട്‌മെന്റ് ലൈബ്രേറിയന്‍ കടന്നുവന്നു. അദ്ദേഹത്തെ ബഹുമാനിക്കാനായി വിദ്യാര്‍ത്ഥികള്‍ എഴുന്നേറ്റു നിന്നത് താരെകിന് ഇഷ്ടപ്പെട്ടില്ല. ‘മുതിര്‍ന്നവരോട് ഇങ്ങനെ ബഹുമാനം പ്രകടിപ്പിക്കുന്ന രീതി ഇന്ത്യക്കാര്‍ നിര്‍ത്തലാക്കണം’ എന്ന് താരെക് അഭിപ്രായപ്പെട്ടു. സ്വന്തം അച്ഛന്‍ വന്നാലും എഴുന്നേറ്റു നില്‍ക്കേണ്ടതില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാര്‍ഗില്‍ സ്വദേശിയായ പി.എച്ച്.ഡി വിദ്യാര്‍ത്ഥി മുസ്ഥഫ, താരെകിന്റെ അഭിപ്രായത്തെ എതിര്‍ത്തു. ഇതുകേട്ട് കുപിതനായ താരെക് മുസ്ഥഫയുടെ പേരും നാടും ചോദിക്കുകയും മോശം ഭാഷയില്‍ നേരിടുകയും ചെയ്തു: ‘നീ എവിടത്തുകാരനാണ്? നീയൊരു പാകിസ്താനി ഭീകരനാദിയാണ്. നീ ദേശദ്രോഹിയാണ്…’ എനിക്കു നേരെ തിരിഞ്ഞ താരെക് എന്നെ ‘ഖലിസ്താനി’ എന്നും വിളിച്ചു.

ഇതുകേട്ട വിദ്യാര്‍ത്ഥികള്‍ താരെകിനോട് ദേഷ്യപ്പെട്ടെങ്കിലും തന്റെ വാക്കുകള്‍ പിന്‍വലിക്കാന്‍ അദ്ദേഹം തയാറായില്ല. ജ്ഞാനേശ്വരി എന്നു പേരുള്ള ഒരു വിദ്യാര്‍ത്ഥിയോട് ‘നിന്റെ മതം കാരണം നീ യഥാര്‍ത്ഥ രാജ്യസ്‌നേഹിയാണ്’ എന്ന് പറയുകയും ചെയ്തു. വാഗ്വാദത്തിനിടെ ഫതഹ് മോശം വാക്കുകള്‍ ഉപയോഗിച്ചതോടെയാണ് വിദ്യാര്‍ത്ഥികള്‍ കയ്യേറ്റം ചെയ്തത്.

സംഭവത്തെ തുടര്‍ന്ന് താരെകിന്റെ പ്രഭാഷണം സംഘാടകര്‍ ഉപേക്ഷിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പാകിസ്താനിലെ കറാച്ചിയില്‍ ജനിച്ച താരെക് ഫതഹ് കനഡയിലേക്ക് കുടിയേറുകയും അവിടത്തെ പൗരത്വം സ്വീകരിക്കുകയും ചെയ്തയാളാണ്. ഇന്ത്യയിലെ മുസ്ലിംകളും സിഖുകളുമടങ്ങുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു നേരെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയ താരെക് സംഘ് പരിവാറിന് പ്രിയങ്കരനാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending