More
പാര്‍ലമെന്റിലെ സെലിബ്രിറ്റി ഹാജര്‍; രേഖയെ പിന്തള്ളി സചിന്‍

ന്യൂഡല്‍ഹി: സെലിബ്രിറ്റി എം.പിമാരുടെ ഹാജറില്‍ ക്രിക്കറ്റ് താരം സചിന്‍ ടെണ്ടുല്‍ക്കറും നടി രേഖയും ഏറെ പിന്നിലെന്ന് രാജ്യസഭാ വെബ്‌സൈറ്റ് രേഖകള്‍. 2017 മാര്‍ച്ച് 31 വരെയുള്ള കണക്കുപ്രകാരം അംഗങ്ങളില്‍ ഏറ്റവും മോശം ഹാജര്‍ രേഖയുടേതാണ്. സചിന്‍ തൊട്ടു പിന്നിലും. നാമനിര്‍ദേശം ചെയ്യപ്പെട്ട ശേഷം സഭ ചേര്‍ന്ന 348 ദിവസങ്ങളില്‍ 23 ദിവസം മാത്രമാണ് ക്രിക്കറ്റ് ഇതിഹാസം സഭയില്‍ ഹാജരായത്. 348ല്‍ 18 ദിവസം മാത്രാണ് ബോളിവുഡ് സുന്ദരിയുടെ ഹാജര്‍. കേരളത്തില്‍ നിന്ന് സഭയിലെത്തിയ സുരേഷ് ഗോപിയുടെ ഹാജര്‍ 64.56 ശതമാനമാണ്.
അഞ്ചുവര്‍ഷത്തോട് അടുത്തിട്ടും രേഖയും സചിനും സഭയില്‍ ഇതുവരെ ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ലെന്നും രേഖകള്‍ പറയുന്നു. ഇരുവരുടെയും കൂടെ നാമനിര്‍ദേശം ചെയ്യപ്പെട്ട വ്യവസായി അനു ആഗയും ഇതുവരെ ചോദ്യങ്ങളൊന്നും ചോദിച്ചിട്ടില്ല. ഏറ്റവും കൂടുതല്‍ ചോദ്യം ചോദിച്ചത് അഭിഭാഷകന്‍ കെ.ടി.എസ് തുളസിയാണ്- 134 എണ്ണം. സുരേഷ് ഗോപിയും ഇതുവരെ ചോദ്യം ചോദിച്ചിട്ടില്ല. (2016ലാണ് നടന്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടത്)
രേഖയും സചിനും ഇതുവരെ ഒരു ചര്‍ച്ചയുടെയും ഭാഗമായിട്ടില്ല. 2016ല്‍ സഭയിലെത്തിയ സുരേഷ് ഗോപി മൂന്ന് ചര്‍ച്ചയിലും ബോക്‌സര്‍ മേരി കോം രണ്ട് ചര്‍ച്ചയിലും പങ്കെടുത്തിട്ടുണ്ട്. ഇതിലും തുളസി തന്നെയാണ് മുമ്പില്‍. പങ്കെടുത്തത് 54 ചര്‍ച്ചയില്‍.
അതേസമയം, എം.പിമാരുടെ പദ്ധതി നിര്‍വഹണത്തില്‍ രേഖയേക്കാള്‍ ഏറെ മുമ്പിലാണ് സചിന്‍. മൊത്തം അനുവദിച്ച 25 കോടിയില്‍ 17.65 കോടി രൂപയും സചിന്‍ ചെലവഴിച്ചിട്ടുണ്ട്. 21.9 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. രേഖ 7.6 കോടി രൂപയെ ചെലവഴിച്ചുള്ളൂ. 9.8 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് ഇവര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. 2012ല്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട എം.പിമാരില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചതും സചിനാണ്. വര്‍ഷം പ്രതി അഞ്ചു കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ എം.പിമാരുടെ വികസന ഫണ്ടിലേക്ക് അനുവദിക്കാറുള്ളത്.
ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാങ്ങുന്നതില്‍, മോശം ഹാജര്‍ നിലയുള്ള രേഖയാണ് മുമ്പിലെന്നും വെബ്‌സൈറ്റ് രേഖകള്‍ പറയുന്നു. 65 ലക്ഷം രൂപയാണ് ഇതുവരെ അവര്‍ക്ക് ഈയിനത്തില്‍ ലഭിച്ചത്. സചിന് 58.8 ലക്ഷം രൂപയും അനു ആഗയ്ക്ക് 61.8 ലക്ഷവും ലഭിച്ചു.
ഉപരിസഭയായ രാജ്യസഭയിലേക്ക് 12 അംഗങ്ങളെയാണ് നാമനിര്‍ദേശം ചെയ്യുന്നത്. ഭരണഘടനയുടെ 80(3) വകുപ്പു പ്രകാരം രാഷ്ട്രപതിക്കാണ് ഇതിനുള്ള അധികാരം. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന വ്യക്തികളെയാണ് സാധാരണഗതിയില്‍ രാഷ്ട്രപതിമാര്‍ എം.പിമാരായി നിശ്ചയിക്കുന്നത്. സാഹിത്യം, കല, സാമൂഹ്യസേവനം, ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ അനുഭവജ്ഞാനമുള്ളവരെയാണ് ഇതിനായി പരിഗണിക്കാറുള്ളത്.
അനു ആഗ (വ്യവസായി), രേഖ (നടി), സചിന്‍ ടെണ്ടുല്‍ക്കര്‍ (ക്രിക്കറ്റ് താരം), കെ. പരാശരന്‍ (അഭിഭാഷകന്‍), കെ.ടി.എസ് തുളസി (അഭിഭാഷകന്‍), സംഭാജി ഛത്രപതി (സാമൂഹിക പ്രവര്‍ത്തകന്‍-ബി.ജെ.പി), സ്വപന്‍ ദാസ് ഗുപ്ത (മാധ്യമപ്രവര്‍ത്തകന്‍), രാപാ ഗാംഗുലി (നടി-ബി.ജെ.പി), നരേന്ദ്രയാദവ് (സാമ്പത്തിക ശാസ്ത്രജ്ഞന്‍), മേരി കോം (ഗുസ്തി താരം), സുരേഷ് ഗോപി (നടന്‍-ബി.ജെ.പി), സുബ്രഹ്മണ്യന്‍ സ്വാമി (രാഷ്ട്രീയനേതാവ്-ബി.ജെ.പി) എന്നിവരാണ് നിലവില്‍ രാജ്യസഭയിലുള്ള നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍.
kerala
രാജേഷിനെ വെട്ടി റിയാസ്, തമ്മിലടിച്ച് മന്ത്രിമാര്‍; സ്മാര്‍ട്ട് റോഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി

തദ്ദേശ, പൊതുമരാമത്ത് വകുപ്പു മന്ത്രിമാർ തമ്മിലെ തമ്മിലടിയെ തുടർന്ന് സ്മാർട് റോഡ് ഉദ്ഘാടന ചടങ്ങിൽനിന്ന് മുഖ്യമന്ത്രി പിന്മാറി. റോഡിന് പണം ചെലവഴിച്ച തദ്ദേശ വകുപ്പിനെ പൂർണമായും ഒഴിവാക്കിയാണ് പൊതുമരാമത്ത് മന്ത്രി ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിച്ചതെന്ന ആരോപണമാണ് മന്ത്രി രാജേഷ് ഉന്നയിച്ചത്. ഫ്‌ളക്‌സിലും പരസ്യങ്ങളിലും പൊതുമരാമത്ത് മന്ത്രി നിറഞ്ഞുനിന്നപ്പോൾ തദ്ദേശ വകുപ്പ് മന്ത്രി രാജേഷിനെ പൂർണമായും വെട്ടുകയായിരുന്നു.
kerala
ചാവക്കാട് ദേശീയ പാതയിലും വിള്ളല്‍; റിപ്പോര്‍ട്ട് തേടി തൃശൂര്‍ ജില്ലാ കളക്ടര്‍
മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ

തൃശൂർ ചാവക്കാട് മണത്തലയിൽ വിള്ളൽ കണ്ട സംഭവത്തിൽ ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി തൃശൂർ ജില്ലാ കളക്ടർ. വിഷയത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോടും, തഹസിൽദാരോടും ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് ദേശീയപാത അധികൃതരോടും പൊലീസിനോടും റിപ്പോർട്ട് തേടിയത്.
മേൽപ്പാലത്തിലൂടെ നടക്കാൻ ഇറങ്ങിയ പ്രദേശവാസികളാണ് മണത്തലയിൽ നിർമാണം നടക്കുന്ന ദേശീയപാത 66 ൽ വിള്ളലുണ്ടെന്ന് കണ്ടെത്തിയത്. അമ്പതോളം മീറ്റർ ദൂരത്തിലാണ് വിള്ളൽ ഉണ്ടായിരിക്കുന്നത്. നിർമ്മാണം പൂർത്തിയായി വരുന്ന പാലത്തിൽ ടാറിങ് പ്രവർത്തികൾ പൂർത്തീകരിച്ച ഭാഗത്താണ് വിള്ളൽ. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേശീയപാത അധികൃതത്തിൽ പാറപ്പൊടിയിട്ട് വിള്ളൽ അടയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ.
kerala
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

കണ്ണൂർ: കാഞ്ഞിരക്കൊല്ലിയിൽ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊന്നു. കാഞ്ഞിരകൊല്ലി സ്വദേശി നിധീഷ് ആണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടുപേർ എത്തിയായിരുന്നു കൊലപാതകം. നിധീഷിന്റെ ഭാര്യയ്ക്കും പരിക്കുണ്ട്.
-
Cricket3 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
kerala3 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
india1 day ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india2 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala3 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
kerala1 day ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം