Connect with us

More

പാര്‍ലമെന്റിലെ സെലിബ്രിറ്റി ഹാജര്‍; രേഖയെ പിന്തള്ളി സചിന്‍

Published

on

ന്യൂഡല്‍ഹി: സെലിബ്രിറ്റി എം.പിമാരുടെ ഹാജറില്‍ ക്രിക്കറ്റ് താരം സചിന്‍ ടെണ്ടുല്‍ക്കറും നടി രേഖയും ഏറെ പിന്നിലെന്ന് രാജ്യസഭാ വെബ്‌സൈറ്റ് രേഖകള്‍. 2017 മാര്‍ച്ച് 31 വരെയുള്ള കണക്കുപ്രകാരം അംഗങ്ങളില്‍ ഏറ്റവും മോശം ഹാജര്‍ രേഖയുടേതാണ്. സചിന്‍ തൊട്ടു പിന്നിലും. നാമനിര്‍ദേശം ചെയ്യപ്പെട്ട ശേഷം സഭ ചേര്‍ന്ന 348 ദിവസങ്ങളില്‍ 23 ദിവസം മാത്രമാണ് ക്രിക്കറ്റ് ഇതിഹാസം സഭയില്‍ ഹാജരായത്. 348ല്‍ 18 ദിവസം മാത്രാണ് ബോളിവുഡ് സുന്ദരിയുടെ ഹാജര്‍. കേരളത്തില്‍ നിന്ന് സഭയിലെത്തിയ സുരേഷ് ഗോപിയുടെ ഹാജര്‍ 64.56 ശതമാനമാണ്.

അഞ്ചുവര്‍ഷത്തോട് അടുത്തിട്ടും രേഖയും സചിനും സഭയില്‍ ഇതുവരെ ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ലെന്നും രേഖകള്‍ പറയുന്നു. ഇരുവരുടെയും കൂടെ നാമനിര്‍ദേശം ചെയ്യപ്പെട്ട വ്യവസായി അനു ആഗയും ഇതുവരെ ചോദ്യങ്ങളൊന്നും ചോദിച്ചിട്ടില്ല. ഏറ്റവും കൂടുതല്‍ ചോദ്യം ചോദിച്ചത് അഭിഭാഷകന്‍ കെ.ടി.എസ് തുളസിയാണ്- 134 എണ്ണം. സുരേഷ് ഗോപിയും ഇതുവരെ ചോദ്യം ചോദിച്ചിട്ടില്ല. (2016ലാണ് നടന്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടത്)
രേഖയും സചിനും ഇതുവരെ ഒരു ചര്‍ച്ചയുടെയും ഭാഗമായിട്ടില്ല. 2016ല്‍ സഭയിലെത്തിയ സുരേഷ് ഗോപി മൂന്ന് ചര്‍ച്ചയിലും ബോക്‌സര്‍ മേരി കോം രണ്ട് ചര്‍ച്ചയിലും പങ്കെടുത്തിട്ടുണ്ട്. ഇതിലും തുളസി തന്നെയാണ് മുമ്പില്‍. പങ്കെടുത്തത് 54 ചര്‍ച്ചയില്‍.
അതേസമയം, എം.പിമാരുടെ പദ്ധതി നിര്‍വഹണത്തില്‍ രേഖയേക്കാള്‍ ഏറെ മുമ്പിലാണ് സചിന്‍. മൊത്തം അനുവദിച്ച 25 കോടിയില്‍ 17.65 കോടി രൂപയും സചിന്‍ ചെലവഴിച്ചിട്ടുണ്ട്. 21.9 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. രേഖ 7.6 കോടി രൂപയെ ചെലവഴിച്ചുള്ളൂ. 9.8 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് ഇവര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. 2012ല്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട എം.പിമാരില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചതും സചിനാണ്. വര്‍ഷം പ്രതി അഞ്ചു കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ എം.പിമാരുടെ വികസന ഫണ്ടിലേക്ക് അനുവദിക്കാറുള്ളത്.
ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാങ്ങുന്നതില്‍, മോശം ഹാജര്‍ നിലയുള്ള രേഖയാണ് മുമ്പിലെന്നും വെബ്‌സൈറ്റ് രേഖകള്‍ പറയുന്നു. 65 ലക്ഷം രൂപയാണ് ഇതുവരെ അവര്‍ക്ക് ഈയിനത്തില്‍ ലഭിച്ചത്. സചിന് 58.8 ലക്ഷം രൂപയും അനു ആഗയ്ക്ക് 61.8 ലക്ഷവും ലഭിച്ചു.
ഉപരിസഭയായ രാജ്യസഭയിലേക്ക് 12 അംഗങ്ങളെയാണ് നാമനിര്‍ദേശം ചെയ്യുന്നത്. ഭരണഘടനയുടെ 80(3) വകുപ്പു പ്രകാരം രാഷ്ട്രപതിക്കാണ് ഇതിനുള്ള അധികാരം. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന വ്യക്തികളെയാണ് സാധാരണഗതിയില്‍ രാഷ്ട്രപതിമാര്‍ എം.പിമാരായി നിശ്ചയിക്കുന്നത്. സാഹിത്യം, കല, സാമൂഹ്യസേവനം, ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ അനുഭവജ്ഞാനമുള്ളവരെയാണ് ഇതിനായി പരിഗണിക്കാറുള്ളത്.
അനു ആഗ (വ്യവസായി), രേഖ (നടി), സചിന്‍ ടെണ്ടുല്‍ക്കര്‍ (ക്രിക്കറ്റ് താരം), കെ. പരാശരന്‍ (അഭിഭാഷകന്‍), കെ.ടി.എസ് തുളസി (അഭിഭാഷകന്‍), സംഭാജി ഛത്രപതി (സാമൂഹിക പ്രവര്‍ത്തകന്‍-ബി.ജെ.പി), സ്വപന്‍ ദാസ് ഗുപ്ത (മാധ്യമപ്രവര്‍ത്തകന്‍), രാപാ ഗാംഗുലി (നടി-ബി.ജെ.പി), നരേന്ദ്രയാദവ് (സാമ്പത്തിക ശാസ്ത്രജ്ഞന്‍), മേരി കോം (ഗുസ്തി താരം), സുരേഷ് ഗോപി (നടന്‍-ബി.ജെ.പി), സുബ്രഹ്മണ്യന്‍ സ്വാമി (രാഷ്ട്രീയനേതാവ്-ബി.ജെ.പി) എന്നിവരാണ് നിലവില്‍ രാജ്യസഭയിലുള്ള നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending