Connect with us

More

തായ്‌ലന്‍ഡില്‍ ഗുഹക്കുളളില്‍ കുടുങ്ങിയ ആറ് കുട്ടികളെ പുറത്തെത്തിച്ചു

Published

on

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ ഗുഹക്കുളളില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമിലെ ആറ് കുട്ടികളെ പുറത്തെത്തിച്ചതായി റിപ്പോര്‍ട്ട്. 12 കുട്ടികളും ഫുട്‌ബോള്‍ പരിശീലകനും അടക്കം 13 പേരാണ് രണ്ടാഴ്ചയോളമായി ഗുഹക്കുളളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെ പുറത്തെത്തിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും വിഫലമായിരുന്നു. എന്നാല്‍ തുടര്‍ച്ചയായുള്ള പരിശ്രമത്താല്‍ നാലുകുട്ടികളെ പുറത്തെത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനത്തിലുളള ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

ഇന്നു പുലര്‍ച്ചെയോടെയാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമായത്. രാജ്യാന്തര മുങ്ങല്‍ വിദഗ്ധരുടെ സംഘം ഗുഹക്കുളളിലേക്ക് പ്രവേശിച്ചിട്ടുണ്ട്. തായ് നേവിയിലെ 5 പേരടക്കം 18 പേരടങ്ങിയ രാജ്യാന്തര മുങ്ങല്‍ വിദഗ്ധ സംഘമാണ് ഗുഹയില്‍ പ്രവേശിച്ചത്. ബഡ്ഡി ഡൈവിങ്ങിലൂടെ കുട്ടികളെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഓരോ കുട്ടിക്കൊപ്പം ഓരോ മുങ്ങല്‍ വിദഗ്ധന്‍ നീന്തുന്ന രീതിയാണ് ബഡ്ഡി ഡൈവിങ്. മഴ ശക്തി പ്രാപിക്കും മുന്‍പ് കുട്ടികളെ പുറത്തെത്തിക്കാനാണ് ശ്രമം.

അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനായി ആംബുലന്‍സുകളും ഹെലികോപ്ടറുകളും മെഡിക്കല്‍ സംഘവും സജ്ജമാണ്. ഗുഹയ്ക്കുളളില്‍നിന്ന് വെളളം പമ്പ് ചെയ്ത് കളയുന്നത് തുടരുകയാണ്. ഗുഹക്ക് അകത്തേക്കുളള വഴികളെല്ലാം ഇടുങ്ങിയതും ദുര്‍ഘടമേറിയതുമാണ്. ചില ഭാഗങ്ങളില്‍ വായുസഞ്ചാരം കുറവാണ്. കുട്ടികള്‍ കഴിയുന്ന പാറക്കെട്ടില്‍നിന്നുള്ള ഒരു കിലോമീറ്റര്‍ ദൂരമാണ് ഏറ്റവും അപകടം പിടിച്ചത്. വെള്ളവും ചെളിയും നിറഞ്ഞ വീതി കുറഞ്ഞ ഇടുക്കുകള്‍ ഇവിടെയുണ്ട്. ഇവ താണ്ടുകയാണ് ഏറ്റവും ദുര്‍ഘടമേറിയത്. 12 കുട്ടികളെയും കോച്ചിനെയും സുരക്ഷിതമായി പുറത്തെത്തിക്കാന്‍ 24 ദിവസം വേണ്ടിവരുമെന്നാണ് വൃത്തങ്ങള്‍ പറയുന്നത്.

ഫുട്‌ബോള്‍ പരിശീലനം കഴിഞ്ഞ് കുട്ടികള്‍ വരാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ടീം ഗുഹയില്‍ കുടുങ്ങിയതായി തിരിച്ചറിഞ്ഞത്. ഗുഹയുടെ പുറത്ത് കുട്ടികളുടെ സൈക്കിളുകളും ബൂട്ടുകളും കണ്ടെത്തിയതാണ് നിര്‍ണായകമായത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഒരു ഉദ്യോഗസ്ഥന്‍ മരിച്ചിരുന്നു.


Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ് മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന് സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ് ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ് ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ് മരണം സ്ഥിരീകരിച്ചത്. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ് സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട് വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending