Connect with us

india

ഇന്ത്യയെന്ന പേര് മാറ്റാനുള്ള നീക്കം ദുഷ്ടലാക്കോടെ: കെ.സി.വേണുഗോപാല്‍

ഭരണഘടനയിലുള്ള ഇന്ത്യയെന്ന പേര് തുടച്ചുമാറ്റാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം ദുഷ്ടലാക്കോടെയുള്ളതാണെന്നും അതിന് പിന്നിലെ ലക്ഷ്യം വിഭജന തന്ത്രവും വിഭാഗീയതയുമാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.

Published

on

ഭരണഘടനയിലുള്ള ഇന്ത്യയെന്ന പേര് തുടച്ചുമാറ്റാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം ദുഷ്ടലാക്കോടെയുള്ളതാണെന്നും അതിന് പിന്നിലെ ലക്ഷ്യം വിഭജന തന്ത്രവും വിഭാഗീയതയുമാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി എഐസിസി ആഹ്വാനം അനുസരിച്ച് ഡിസിസികളുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും സംഘടിപ്പിച്ച പദയാത്രകളുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മോദിയെ താഴെയിറക്കാനുള്ള ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തോടെയാണ് ബിജെപിക്ക് ഇന്ത്യയെന്ന പേരിനോട് വെറുപ്പുണ്ടായത്. അതിന് മുമ്പുവരെ മേക്ക് ഇന്‍ ഇന്ത്യയും ഡിജിറ്റല്‍ ഇന്ത്യയും പ്രഖ്യാപിച്ച വ്യക്തിയാണ് മോദി. വിഭജന ലക്ഷ്യത്തോടെയുള്ള ബിജെപിയുടെ കെണിയില്‍ കോണ്‍ഗ്രസ് വീഴില്ല. തൊഴിലില്ലായ്മക്കും വിലക്കയറ്റത്തിനും എതിരെയും രാജ്യത്ത് സ്നേഹത്തിന്റെ സന്ദേശം പടര്‍ത്താനുമുള്ള പോരാട്ടം കൂടുതല്‍ ശക്തമാക്കി മോദിയുടെ കപട രാഷ്ട്രീയം വെളിച്ചെത്ത് കൊണ്ടുവരുകയാണ് കോണ്‍ഗ്രസും ഇന്ത്യ സഖ്യവും പ്രാധാന്യം നല്‍കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.

തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായി. പ്രതിവര്‍ഷം 2 കോടി തൊഴില്‍ വാഗ്ദാനം ചെയ്ത മോദി യുവജനതയെ വഞ്ചിച്ചു. വിലക്കയറ്റം കൊണ്ട് വീട്ടമ്മമാര്‍ പൊറുതിമുട്ടി. പട്ടിണിയിലാണ് ജനം. 9 വര്‍ഷം കൊണ്ട് 8.5 ലക്ഷം കോടി രൂപ എല്‍പിജി ഗ്യാസിന്റെ പേരില്‍ കൊള്ളയടിച്ച മോദിസര്‍ക്കാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് 200 രൂപ മാത്രമാണ് കുറച്ചത്. മോദിക്കും ബിജെപിക്കും താല്‍പ്പര്യം ജനങ്ങളെ ഭിന്നിപ്പിക്കാനാണ്. മണിപ്പൂര്‍ സംസ്ഥാനം കത്തിയെരിഞ്ഞിട്ടും പ്രധാനമന്ത്രിക്ക് ഒരക്ഷരം മിണ്ടാന്‍ മൂന്ന് മാസം വേണ്ടി വന്നത് വലിയ നാണക്കേടാണ്.

അധികാരത്തിനായി ജനത്തെ തമ്മിലടിപ്പിക്കുകയാണ് മോദി. മണിപ്പൂരില്‍ പരസ്പരം കലഹിച്ച ഇരുവിഭാഗവും ഒരുപോലെ വാരിപുണര്‍ന്ന നേതാവാണ് രാഹുല്‍ ഗാന്ധി. ഏതെങ്കിലും ഒരുവിഭാഗത്തെ ഉയര്‍ത്തി കാട്ടി മറുവിഭാഗത്തെ ഇല്ലായ്മ ചെയ്യുന്ന രാഷ്ട്രീയമല്ല കോണ്‍ഗ്രസിന്റെതെന്നും ജനങ്ങളെ ഒന്നിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും വേണുഗോപാല്‍ പറഞ്ഞു.

ചൈനയുടെ ഭൂപടത്തില്‍ അരുണാചല്‍ പ്രദേശ് അവരുടെതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വലിയ ദേശസ്നേഹം വിളമ്പുന്ന 56 ഇഞ്ച് നെഞ്ചളവ് വിവരിക്കുന്ന മോദി എവിടെയാണ്. അതിര്‍ത്തി പോലും രക്ഷിക്കാന്‍ മോദിക്ക് കഴിയുന്നില്ല. കോണ്‍ഗ്രസ് മുക്തഭാരതമെന്ന മുദ്രാവാക്യം രാജ്യത്തെ ഭിന്നിപ്പിച്ചും ശിഥിലീകരിച്ചും ബിജെപിയുടെ സങ്കുചിത രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ വേണ്ടിയാണ്.

ഇന്ത്യയെ ഒന്നിപ്പിക്കുന്നത് വരെ ഭാരത് ജോഡോ യാത്ര തുടരും. ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഉജ്വലമായ ഏടാണ് ഭാരത് ജോഡോ യാത്ര.രാഹുല്‍ ഗാന്ധിയുടെ നിശ്ചയദാര്‍ഢ്യം വിമര്‍ശകരും ലോകരാഷ്ട്രങ്ങളും വരെ അംഗീകരിച്ചു.ഇരുണ്ടകാലഘട്ടത്തില്‍ വെളിച്ചത്തിന് വേണ്ടി രാജ്യം മുഴുവന്‍ നടന്ന് തീര്‍ത്ത രാഹുല്‍ഗാന്ധിയെന്ന നേതാവിനെ ഭാവിതലമുറ ചരിത്രത്തില്‍ വായിക്കും. അന്ന് ചരിത്രം മാറ്റിയെഴുതാന്‍ മോദിയുടെ പാര്‍ട്ടിയുണ്ടാകില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

ഭാരത് ജോഡോ യാത്രയില്‍ നിന്ന് കേരളത്തിലെ സിപിഎം വിട്ടുനിന്നെങ്കിലും യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാര്‍ മനസ്സില്‍ രാഹുല്‍ ഗാന്ധിയെ അഭിവാദ്യം ചെയ്തിട്ടുണ്ട്. കേരളത്തിലേത് യഥാര്‍ത്ഥ്യ കമ്യൂണിസമല്ല. അവര്‍ ബിജെപിയുമായി സമരസപ്പെടുകയാണ് . പുതുപ്പള്ളി തേല്‍വിക്ക് മുന്നേ മുന്‍കൂര്‍ ജാമ്യമെടുത്ത പാര്‍ട്ടി സെക്രട്ടി എംവി ഗോവിന്ദന്‍ കോണ്‍ഗ്രസിനെ ബിജെപി വിരോധം പഠിപ്പിക്കണ്ട. സംഘപരിവാറുമായി സന്ധി ചെയ്യാത്ത ഏകപ്രസ്ഥാനമാണ് കോണ്‍ഗ്രസും നേതാവ് രാഹുല്‍ ഗാന്ധിയുമാണ്. ഇഡിയെ പേടിച്ചും കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനും സിപിഎം പലപ്പോഴായി സംഘപരിവാര്‍ സംഘടനകളുമായി സന്ധിചെയ്യുകയും ചങ്ങാത്തം കൂടുകയും ചെയ്തു.

രാഷ്ട്രീയ ലാഭത്തിനും നേട്ടത്തിനും വേണ്ടി സംഘപരിവാറുമായി കോണ്‍ഗ്രസ് സന്ധി ചെയ്യില്ല. കോണ്‍ഗ്രസിന്റെ മുഖ്യ ശത്രു എന്നും സംഘപരിവാറാണ്. അതിന് ഏറ്റവും വലിയ ഉദാഹരമാണ് രാഹുല്‍ ഗാന്ധി. അദ്ദേഹത്തിനെതിരെ കള്ളക്കേസെടുത്തു, കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടി, പാര്‍ലമെന്റില്‍ അയോഗ്യനാക്കി, വീട്ടില്‍ നിന്നും ഇറക്കി വിട്ടു, എന്നിട്ടും തളരാതെ മുട്ടുമടക്കാതെ സംഘപരിവാറുമായി പോരാടിയ നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കുകയാണ് കോണ്‍ഗ്രസിന്റെയും ഇന്ത്യാ സംഖ്യത്തിന്റെയും ലക്ഷ്യമെന്നും വേണുഗോപാല്‍ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ആര്‍സിബി ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 മരണം; 47 പേര്‍ക്ക് പരിക്ക്

കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ വന്‍ ജനാവലിയാണ് പങ്കെടുത്തത്.

Published

on

കന്നി ഐപിഎല്‍ കിരീടം നേടിയതിന് ശേഷം റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു (ആര്‍സിബി) ടീമിനെ അഭിനന്ദിക്കുന്ന ചടങ്ങിനിടെ ബുധനാഴ്ച ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കുകയും 50 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ വന്‍ ജനാവലിയാണ് പങ്കെടുത്തത്. ടിക്കറ്റുകളും പാസുകളുമുള്ള ആളുകള്‍ക്ക് വേണ്ടിയാണെങ്കിലും, തങ്ങളുടെ ടീമിലെ ക്രിക്കറ്റ് ഹീറോകളെ കാണാന്‍ ആരാധകര്‍ പരിസരത്ത് തടിച്ചുകൂടി.

സര്‍ക്കാരിന് നല്‍കിയ പ്രാഥമിക വിവരമനുസരിച്ച്, സ്റ്റേഡിയം വളപ്പിന് സമീപമുള്ള അഴുക്കുചാലിന് മുകളില്‍ സ്ഥാപിച്ചിരുന്ന താല്‍ക്കാലിക സ്ലാബ് അതില്‍ നിന്നിരുന്ന ആളുകളുടെ ഭാരത്താല്‍ തകര്‍ന്നു. പെട്ടെന്നുള്ള തകര്‍ച്ച പരിഭ്രാന്തി പരത്തുകയും തിക്കിലും തിരക്കിലും പെട്ട് നിരവധി മരണങ്ങള്‍ക്കും പരിക്കുകള്‍ക്കും കാരണമായി.

തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരീകരിച്ചു, സംഭവത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ തല അന്വേഷണത്തിന് ഉത്തരവിട്ടതായി സ്ഥിരീകരിച്ചു. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും അദ്ദേഹം ഉറപ്പുനല്‍കി.

മരിച്ചവരില്‍ 13 മുതല്‍ 35 വയസ്സുവരെയുള്ള യുവാക്കളും യുവതികളും ഉള്‍പ്പെടുന്നു. ബൗറിംഗ് ആശുപത്രിയില്‍ മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. വൈദേഹി ആശുപത്രിയില്‍ നാല് മരണങ്ങളും മണിപ്പാല്‍ ആശുപത്രി ഒരു മരണവും സ്ഥിരീകരിച്ചു.

മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡികെ ശിവകുമാറും ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.

Continue Reading

india

മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകും: സിദ്ധരാമയ്യ

RCBക്ക് സ്വീകരണം ഒരുക്കിയത് ക്രിക്കറ്റ് അസോസിയേഷൻ, സർക്കാരിന് പങ്കില്ല

Published

on

RCB വിക്ടറി പരേഡിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യ ആണ് ഇക്കാര്യം അറിയിച്ചത്. പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂർണമായും സംസ്ഥാനസർക്കാ‍ർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് സ്വീകരണം ഒരുക്കിയത് ക്രിക്കറ്റ് അസോസിയേഷൻ. സർക്കാരിന് ഒരുതരത്തിലുമുള്ള പങ്കുമില്ലെന്ന് അദ്ദേഹം അറിയിച്ചു. നടക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. സർക്കാർ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ജയത്തിന്‍റെ സന്തോഷം പോലും ഈ ദുരന്തം ഇല്ലാതാക്കി. മൂന്ന് ലക്ഷത്തോളം ആളുകൾ തടിച്ച് കൂടിയെന്നാണ് കണക്ക് കൂട്ടുന്നത്. വിധാൻസൗധയുടെ മുന്നിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു.

11 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. 47 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 35,000 പേർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയമാണ് ചിന്നസ്വാമി. അവിടെ മൂന്ന് ലക്ഷത്തോളം ജനങ്ങളാണ് തടിച്ച് കൂടിയത്. അവിടെ ഇത്ര അധികം ആളുകൾ വന്ന് കൂടുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിക്ടറി പരേഡിന് അനുമതി നൽകിയിരുന്നില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഇത്തരത്തിൽ ദുരന്തമുണ്ടാകുമെന്ന് മുൻകൂട്ടി കണ്ടാണ് വിക്ടറി പരേഡിന് അനുമതി നൽകാതിരുന്നത്. സ്റ്റേഡിയത്തിന് സമീപത്താണ് ഇത്ര വലിയ ദുരന്തമുണ്ടായത്. ടീമിനോടുള്ള സ്നേഹത്തിനൊപ്പം സ്വന്തം സുരക്ഷയും നോക്കണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

Continue Reading

india

ആര്‍സിബി പരേഡ് അപകടം: ‘ആരാധന വേണം, പക്ഷേ അത് ജീവനേക്കാള്‍ വലുതല്ല’; എല്ലാവരും സുരക്ഷിതമായിരിക്കണം: ഡി കെ ശിവകുമാര്‍

Published

on

ബെംഗളൂരു: ഐപിഎല്‍ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവർക്ക് അനുശോചനം അറിയിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. വേദനയുള്ളതും ഞെട്ടിക്കുന്നതുമായ സംഭവമാണെന്ന് ശിവകുമാര്‍ എക്‌സില്‍ കുറിച്ചു.

‘ആര്‍സിബിയുടെ ഐപിഎല്‍ വിജയാഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിയിരുന്ന ആളുകള്‍ ദുരന്തത്തില്‍ മരിച്ചുവെന്നത് അങ്ങേയറ്റം വേദനാജനകവും ഞെട്ടലുളവാക്കുന്നതുമാണ്. മരിച്ചവര്‍ക്കും അവരുടെ കുടുംബാംങ്ങള്‍ക്കും അനുശോചനം അറിയിക്കുന്നു. ആരാധന വേണം, പക്ഷേ അത് ജീവനേക്കാള്‍ വലുതല്ല. എല്ലാവരും സുരക്ഷിതരായിരിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’, ശിവകുമാര്‍ പറഞ്ഞു.

വിജയാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര നിര്‍ത്തിവെച്ചതില്‍ ശിവകുമാര്‍ മാപ്പ് പറഞ്ഞിരുന്നു. കര്‍ണാടകയും ആര്‍സിബിയും വലിയ അഭിമാനത്തിലാണെന്നും എന്നാല്‍ ഇത് അനിയന്ത്രിതമായ ആള്‍ക്കൂട്ടമാണെന്ന് ശിവകുമാര്‍ പറഞ്ഞിരുന്നു. ‘ബെംഗളൂരുവിലെയും കര്‍ണാടകയിലെയും മുഴുവന്‍ പേരോടും മാപ്പ് പറയുന്നു’, എന്നായിരുന്നു ശിവകുമാര്‍ പറഞ്ഞത്.

 

Continue Reading

Trending