Connect with us

Video Stories

നാട് വിടാന്‍ താരങ്ങളെ നിര്‍ബന്ധിക്കരുത്

Published

on

വോളിബോളിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, എഴുതുമ്പോള്‍ എന്നും ആദ്യം മുന്നില്‍ വരുന്ന വലിയ ചിത്രം ജിമ്മി ജോര്‍ജ്ജിന്റേതാണ്. ഒളിംപിക്‌സ് പോല വലിയ വേദികളില്‍ സെമിഫൈനലിന്റെ ചൂടും കരുത്തുമറിഞ്ഞവരായിരുന്നു ഒരു കാലത്ത് നമ്മുടെ വോളിയെങ്കില്‍ ഇടക്കാലത്ത് നമ്മുടെ കായിക ദൗര്‍ബല്യത്തിന്റെ ഇരകളായി വോളിയും അകാല ചരമത്തിന്റെ വേദനാ മുഖത്താണ്.
ബ്രസീലുള്‍പ്പെടെ ലാറ്റിനമേരിക്കന്‍ ശക്തികള്‍ ലോക വോളിയില്‍ ഉയരങ്ങളിലെത്തിയപ്പോള്‍ ഹോക്കിയെ ഓസ്‌ട്രേലിയക്കും ഹോളണ്ടിനും മുന്നില്‍ അടിയറ വെച്ചത് പോലെ നമ്മള്‍ പലരെയും കുറ്റം പറഞ്ഞും സ്വയം ശപിച്ചും കരകാണാക്കയത്തില്‍ മുങ്ങിതാണു.
ജിമ്മി ജോര്‍ജ്ജിന്റെ സ്മരണകളില്‍ വോളിബോള്‍ നഗരം വിട്ട് ഗ്രാമങ്ങളില്‍ ഒതുങ്ങിയെങ്കിലും ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ കുതിച്ചും കിതച്ചും കേരളത്തിന്റെ പോരാളികള്‍ വോളിയെന്ന ഗെയിമിനെ നാട് മറന്നിട്ടില്ലെന്ന് തെളിയിച്ചു. കൂറെ കാലത്തെ കാത്തിരിപ്പിന് ശേഷം പോയ വാരത്തില്‍ നമ്മുടെ പുരുഷ ടീം ദേശീയ സീനിയര്‍ വോളിയില്‍ ആവേശപ്പോരാട്ടത്തില്‍ ശക്തരായ റെയില്‍വേസിനെ അഞ്ച് സെറ്റ് പോരാട്ടത്തില്‍ തകര്‍ത്ത് ദേശീയ ചാമ്പ്യന്മാരായി.
വനിതാ സംഘം മിന്നും പ്രകടനം നടത്തി കലാശക്കളി വരെയെത്തി. വോളിയില്‍ കേരളം കളിക്കുന്നത് കേരളത്തോട് തന്നെയാണെന്ന വിരോധാഭാസം പുതിയതല്ല. തമിഴ്‌നാട്, കര്‍ണാടക, റെയില്‍വേസ് മറ്റ് ഡിപ്പാര്‍ട്ട്‌മെന്റല്‍ ടീമുകള്‍ ഇവക്കായെല്ലാം കളിക്കുന്നത് മലയാളി താരങ്ങളാണ്. ഇന്ന് കേരളത്തിന് കളിക്കുന്നവരാണ് നാളെ തമിഴ്‌നാട്ടിലേക്ക് ചേക്കേറുന്നത്.
മറ്റന്നാള്‍ ഇവരാണ് റെയില്‍വേസിന്റെ കുപ്പായത്തില്‍ കളിക്കുന്നത്. ഈ ഗതികേടിലേക്ക് മലയാളി താരങ്ങള്‍ പോവാന്‍ കാരണം അവരുടെ ജീവിതം ഭദ്രമാക്കാനാണ്. താരങ്ങള്‍ക്ക് ജോലിയും ജീവിതവും നല്‍കുന്ന കാര്യത്തില്‍ നമ്മുടെ ഭരണകൂടം ഇപ്പോഴും പ്രഖ്യാപന പാതയില്‍ മാത്രമാണ്. ഏത് വലിയ മീറ്റ് കഴിഞ്ഞാലും കായിക മന്ത്രിയോ സര്‍ക്കാരോ വലിയ ആവേശപ്രഖ്യാപനം നടത്തും. വലിയ ജോലി, പ്രതിഫലം തുടങ്ങിയ വാഗ്ദാനങ്ങളെല്ലാം കേട്ട് താരങ്ങള്‍ സംതൃപ്തരാവും. പക്ഷേ യാഥാര്‍ത്ഥ്യത്തിന്റെ മൈതാനത്തേക്ക് വരുമ്പോള്‍ എന്തെല്ലാമാണ് കടമ്പകള്‍.
ഉദ്യോഗസ്ഥര്‍ എന്ന് പറയുന്ന വഴി മുടക്കികള്‍ നിയമപുസ്തകത്തിന്റെ പേജുകള്‍ നിരത്തും. ഐ.എ.എസ് ഓഫീസര്‍മാ രാണ് പല വകുപ്പുകളുടെ യും തലവന്മാര്‍. സര്‍ക്കാര്‍ ജോലി പ്രഖ്യാപിച്ചാലും ഫയലുകള്‍ എത്തുക ഈ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലാവും. അപ്പോഴാവും ഇവരുടെ പെരുന്തച്ചന്‍ കോംപ്ലക്‌സ് പുറത്ത് വരുക- ഒരു ടെസ്റ്റും എഴുതാതെ, മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാതെ ഇവനാരടാ ജോലി നേടാന്‍ എന്നതാണ് അവരുടെ ചോദ്യം.
കായിക വേദിയില്‍ മികവ് പ്രകടിപ്പിച്ചതിനുളള അംഗീകാരമാണെന്ന് പറഞ്ഞാല്‍ പോലും അംഗീകരിക്കില്ല. ഈ അടുത്ത് കണ്ടതല്ലേ പൊലീസ് തലപ്പത്തെ ചില ഏമാന്‍മാരുടെ കോംപ്ലക്‌സ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഫൈനല്‍ കൊച്ചിയില്‍ നടന്നപ്പോള്‍ അത് കാണാന്‍ ഐ.എം വിജയന്‍ എന്ന ഇന്ത്യ കണ്ട മികച്ച ഫുട്‌ബോളര്‍ക്ക് വി.ഐ.പി പാസ് കൊടുക്കുന്നതിന് പാര പണിതത് വിജയന്‍ ജോലി ചെയ്യുന്ന പൊലീസിലെ തന്നെ ചില കേമന്മാരാണ്. വിജയന്‍ എന്ന പാവം തൃശൂരുകാരന് കാല്‍പ്പന്ത് മൈതാനത്ത് പെരുമ തെളിയിച്ചാണ് പൊലീസായത്-അല്ലാതെ പൊലീസ് പരിശീലനത്തിലല്ല.
ഞങ്ങള്‍ കൊമ്പന്മാര്‍ വെയിലത്ത് ഡ്യൂട്ടി ചെയ്യുമ്പോള്‍ വിജയനെങ്ങനെ വി.ഐ.പി ലോഞ്ചില്‍ സച്ചിനെ പോലുളളവരുമൊത്ത് കളി കാണുമെന്ന ചിന്തിക്കുന്ന സീനിയേഴ്‌സ് ഗ്രൂപ്പിലുള്ളവരാണ് മിക്ക ഉദ്യോഗസ്ഥരും. കേരളത്തിന് വോളി കിരീടം സമ്മാനിച്ച സംഘത്തിലെ പ്രധാനിയാണ് ലിബറോ രതീഷ്. പ്രായം 35 കഴിഞ്ഞിട്ടും ഈ കോഴിക്കോട്ടുകാരന് ജോലിയില്ല.
മാനദ ണ്ഡ ങ്ങളും നിയമ പുസ്തകവുമെ ല്ലാം നോക്കിയാല്‍ ഇനി ജോലി കിട്ടാന്‍ തടസങ്ങള്‍ മാത്രമേയുള്ളു. സംസ്ഥാനത്തിന് വേണ്ടി കിരീടം സമ്മാനിച്ചിട്ടും കളി കഴിഞ്ഞാല്‍ തൊഴില്‍ ഇല്ലാതെ ജീവിതത്തിന് മുന്നില്‍ സ്മാഷ് ഉതിര്‍ക്കാന്‍ കഴിയാതെ നില്‍ക്കുന്ന താരത്തിന്റെ വേദന പറഞ്ഞറിയിക്കേണ്ടതില്ല. രതീഷിന് മാത്രമല്ല വനിതാ സംഘത്തിലെ മൂന്ന് പേര്‍ക്ക് ജോലിയില്ല.
ജോലിയില്ലാതെ വരുമ്പോള്‍ ഇവര്‍ ജോലി തേടി പോവാന്‍ നിര്‍ബന്ധിതരാവും. അവിടെ വല വിരിച്ച് ഡിപ്പാര്‍ട്ട്‌മെന്റല്‍ ഉദ്യോഗസ്ഥരും അന്യ സംസ്ഥാനക്കാരുമുണ്ടാവും. അവരുടെ വലയിലേക്ക് ഇവര്‍ കയറും. 2010 വരെ ഒരു വര്‍ഷം 50 കായിക താരങ്ങള്‍ക്ക് ജോലി സംവരണം ഉറപ്പ് വരുത്തിയിരുന്നു കേരളം. ഇടക്കാലത്ത് ആ സംവരണം അട്ടിമറിച്ചതും നമ്മുടെ ഉദ്യോഗസ്ഥ പ്രബുദ്ധികളാണ്.
മികവ് പ്രകടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് ജോലി ഉറപ്പ് നല്‍കാന്‍ സര്‍ക്കാര്‍ കര്‍ശനമായി തന്നെ രംഗത്ത് വരണം. പ്രഖ്യാപനത്തിലുള്ള വിശ്വാസം എല്ലാവര്‍ക്കും നഷ്ടമായതിനാല്‍ പ്രവര്‍ത്തനമാണ് അത്യാവശ്യം. സ്‌പോര്‍ട്‌സ് കൗണ്‍സിലും കായിക വകുപ്പും രംഗത്തിറങ്ങിയാല്‍ അവര്‍ക്കൊപ്പം മാധ്യമങ്ങളും ജനങ്ങളുമുണ്ടാവും. വോളിക്കാര്‍ മാത്രമല്ല കായിക താരങ്ങളാരും നാട് വിടില്ല

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം

എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും.

Published

on

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

Continue Reading

Trending