Culture
ഇനി ‘വെറും കോടീശ്വരന്‍’

തിരുവനന്തപുരം: ശതകോടികളുടെ ആസ്തിയുള്ള മന്ത്രിയെന്ന പരിവേഷവുമായാണ് തോമസ് ചാണ്ടി മന്ത്രിസഭയിലെത്തിയത്. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടെങ്കിലും തോമസ് ചാണ്ടിയുടെ ആസ്തിയില്‍ കോടികളുടെ വര്‍ധനവുണ്ടായി. മന്ത്രിസ്ഥാനം ഒരു പരിധിവരെയെങ്കിലും അദ്ദേഹത്തിന് തുണയായി. രേഖകളില്‍ ഇപ്പോഴും അദ്ദേഹം പ്രവാസിയാണ്. പിന്നെങ്ങനെ മന്ത്രിയാകാന്‍ കഴിഞ്ഞു എന്ന ചോദ്യവും ഉയരുന്നു. കുട്ടനാട്ടിലെ കിരീടം വെക്കാത്ത രാജാവിനെ മന്ത്രിയാക്കിയതും ആ കോടികളുടെ പിന്‍ബലം. എന്‍.സി.പിയുടെ പ്രധാന ധനാശ്രയമായ അദ്ദേഹം സി.പി.എമ്മിനും വാരിക്കോരി നല്‍കുന്നുണ്ട്.
ബസ് യാത്ര പോലെ വിമാനയാത്ര നടത്തുന്ന എം.എല്‍.എ, ദശലക്ഷങ്ങളുടെ വിലയുള്ള കാറില്‍ ജനങ്ങളെ സേവിക്കുന്ന നിയമസഭാംഗം, ഗള്‍ഫില്‍ വിദ്യാഭ്യാസം വ്യവസായമാക്കിയ പ്രവാസി ബിസിനസുകാരന്‍, കുട്ടനാട്ടിലെ കൂറ്റന്‍ റിസോര്‍ട്ടുടമ….ചാണ്ടിയുടെ വിശേഷണങ്ങള്‍ നീണ്ടു പോകുന്നു. ചെന്നൈയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനീയറിംഗില്‍ നിന്നും ടെലികമ്മ്യൂണിക്കേഷനില്‍ ഡിപ്ലോമ നേടിയ ചാണ്ടി 1975ല്‍ ഒരു വിസിറ്റിംഗ് വിസയുമായാണ് കുവൈറ്റിലെത്തുന്നത്. 10 വര്‍ഷത്തോളം വിവിധ കമ്പനികളില്‍ ജോലി നോക്കി. തുടര്‍ന്ന് 1985ല്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ എന്ന പേരില്‍ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. എളിയനിലയില്‍ തുടക്കം കുറിച്ച ഈ സ്ഥാപനം ഇന്ന് 7000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കുവൈറ്റിലെ ഏറ്റവും പ്രമുഖ സി.ബി.എസ്.സി വിദ്യാഭ്യാസ സ്ഥാപനമായി വളര്‍ന്നു. 4500 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കുവൈറ്റിലെ ഇന്ത്യന്‍ പബ്ലിക് സ്‌കൂളും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ഉണ്ട്. ഇതോടെ തോമസ് ചാണ്ടി കുവൈത്ത് ചാണ്ടിയായി മാറി.
11 വര്‍ഷങ്ങള്‍ക്ക് മുമ്പ് സഊദി അറേബ്യയില്‍ ആരംഭിച്ച അല്‍-അലിയ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ 5000 വിദ്യാര്‍ത്ഥികളുമായി റിയാദിലെ പ്രമുഖ സ്‌കൂളായി മാറിക്കഴിഞ്ഞു. ഇതുകൂടാതെ 5000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളും 4000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ജാബ്രിയ ഇന്ത്യന്‍ സ്‌കൂളും. ഇതിന്റെ എല്ലാം സ്ഥാപകന്‍ തോമസ് ചാണ്ടിയാണ്. വിവിധ സ്‌കൂളുകളിലായി ആയിരത്തി അഞ്ഞൂറില്‍പ്പരം അധ്യാപകരും മറ്റ് ജീവനക്കാരും ഈ സ്ഥാപനങ്ങളില്‍ ജോലി നോക്കുന്നു. കുവൈറ്റില്‍ മറ്റ് പല വ്യവസായ സ്ഥാപനങ്ങളും ചാണ്ടിക്കുണ്ട്. പുന്നമടക്കായലിന്റെ തീരത്ത് പണിതുയര്‍ത്തിയ ലെയ്ക്ക് പാലസ് റിസോര്‍ട്ടാണ് ചാണ്ടിയെ കുട്ടനാട്ടുകാരുടെ മുതലാളിയാക്കിയത്. 100 കോടിയിലധികം രൂപ മുതല്‍ മുടക്കി നിര്‍മിച്ച ഈ റിസോര്‍ട്ട് കേരളത്തിലെ കൂറ്റന്‍ റിസോര്‍ട്ടുകളില്‍ ഒന്നാണ്.
മുന്‍ കേന്ദ്ര കൃഷിവകുപ്പ് മന്ത്രി ശരദ് പവാറുമൊന്നിച്ച് കുട്ടനാട്ടിലൂടെ നടത്തിയ ഹൗസ് ബോട്ട് യാത്രയാണ് മന്ത്രിസ്ഥാനത്തിന് ചാണ്ടിക്ക് തുണയായത്. ഈ യാത്രയോടെ ശരദ് പവാറുമായി തോമസ് ചാണ്ടിക്കുണ്ടായ വ്യക്തിപരമായ അടുപ്പം സംസ്ഥാന നേതൃനിരയിലെത്തിച്ചു. എല്‍.ഡി.എഫ് ഘടകകക്ഷിയായിരുന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ കുത്തക തകര്‍ത്താണ് കുട്ടനാട്ടില്‍ നിന്നും ഡി.ഐ.സിയുടെ ഏക പ്രതിനിധിയായി 2006ല്‍ തോമസ് ചാണ്ടി നിയമസഭയിലെത്തിയത്. ഡോ.കെ.സി ജോസഫിനെയായിരുന്നു അന്ന് തോല്‍പിച്ചത്. യശ്ശശരീനായ കെ കരുണാകരനുമായുള്ള അടുപ്പവും ആത്മബന്ധവുമാണ് രാഷ്ട്രീയത്തില്‍ സജീവമാകാനും കെ കരുണാകരന്റെ ഡി.ഐ.സിയുമായി സ്ഥാനാര്‍ത്ഥിയായി കുട്ടനാട്ടില്‍ മത്സരിക്കാനും കാരണം. ഡി.ഐ.സിയുടെ 18 സ്ഥാനാര്‍ത്ഥികളില്‍ ഏക വിജയിയായതും തോമസ് ചാണ്ടിയാണ്.
വി.സി തോമസ്-ഏലിയാമ്മ ദമ്പതികളുടെ പുത്രനാണ് തോമസ് ചാണ്ടി. ഭാര്യ മേഴ്‌സി ചാണ്ടി ചേന്നങ്കരി വടക്കേകളം കുടുംബാംഗമാണ്. മക്കള്‍: ബെറ്റി ലെനി (യൂണിവേഴ്‌സിറ്റി പെന്‍സില്‍വാനിയ), ഡോ. ടോബി ചാണ്ടി (ലേക്‌ഷോര്‍ ഹോസ്പിറ്റല്‍), ടെസി ചാണ്ടി (കുവൈറ്റ്). മരുമക്കള്‍: ലെനി മാത്യൂ, ഡോ. അന്‍സൂ ടോബി, ജോയല്‍.
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Film
ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

കൊച്ചി: ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.
എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി
-
india3 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
kerala3 days ago
മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു
-
india3 days ago
തിരുപ്പൂരില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം; 42 വീടുകള്‍ കത്തി നശിച്ചു
-
Football3 days ago
ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ചെല്‍സി പിഎസ്ജിയെ നേരിടും
-
kerala2 days ago
വളര്‍ത്തു പൂച്ച മാന്തിയതിനു പിന്നാലെ വാക്സിനെടുത്ത് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു
-
film3 days ago
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍
-
kerala2 days ago
വയനാട് ചീരാലില്‍ വീണ്ടും പുലിയിറങ്ങി