Connect with us

More

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ഇന്ന് സൂപ്പര്‍ സണ്‍ഡേ, തീപാറും പോരാട്ടങ്ങള്‍ക്ക് ഇംഗ്ലണ്ട് ഇന്നു വേദിയാകും

Published

on

ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ. കീരിട ഫേവറേറ്റ്‌സുകള്‍ തമ്മിലുള്ള രണ്ടു പോരാട്ടങ്ങള്‍ക്കാണ് ഇന്ന് ഇംഗ്ലണ്ട് സാക്ഷ്യം വഹിക്കുക. എത്തിഹാദ് സ്‌റ്റേഡിയത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി- ആര്‍സെനല്‍, സ്റ്റാംഫോഡ് ബ്രിഡ്ജില്‍ ചെല്‍സി-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ഗ്ലാമര്‍ പോരാട്ടങ്ങളാണ് നടക്കുക.

എത്തിഹാദില്‍ ഗണ്ണേഴ്‌സിനെ നേരിടുന്ന മാഞ്ചസ്റ്റര്‍ സിറ്റി പൂര്‍ണ ആത്മ വിശ്വാസ്ത്തിലാണ്. പത്തു കളിയില്‍ ഒമ്പതു മത്സരങ്ങല്‍ വിജയിച്ചു കയറിയ സിറ്റി, പെപ് ഗ്വാര്‍ഡിയോളയുടെ
പരിശീലനത്തില്‍ മികച്ച അക്രമണ ഫുട്‌ബോളാണ് പുറത്തെടുക്കുന്നത്. 35 ഗോളുകളാണ് എതിരാളികളുടെ പോസ്റ്റില്‍ ഇതുവരെ ലീഗില്‍ സിറ്റി അടിച്ചു കയറ്റിയത്. നപ്പോളിക്കെതിരെ ചാമ്പ്യന്‍സ് ലീഗില്‍ അഞ്ചു മിനുട്ട് മാത്രം കളിച്ച ഗബ്രീയല്‍ ജീസസാകും അഗ്വൂേറോക്ക് പകരം ഇന്ന് സിറ്റി ആക്രമണത്തിന് നേതൃത്വം നല്‍കുക. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ മികച്ച റെക്കോര്‍ഡാണ് ആര്‍സെലിനുള്ളത്. സിറ്റിക്കെതിരെ കഴിഞ്ഞ പന്ത്രണ്ടു മത്സരങ്ങളില്‍ പത്തിലും വിജയം ഗണ്ണേഴ്‌സിനൊപ്പമായിരുന്നു. ഒരു തവണ മാത്രമാണ് ആര്‍സെനല്‍ തോറ്റത്. കഴിഞ്ഞ രണ്ടു ലീഗ് മത്സരങ്ങളിലും ലീഡു വഴങ്ങിയ ശേഷം ജയിച്ചു കയറിയ ആര്‍സെനലും മികച്ച ഫോമിലാണ്. എവര്‍ട്ടണിനെതിരെ ജര്‍മന്‍ താരം മെസൂദ് ഓസിലും ചിലിയന്‍ താരം അലക്‌സിസ് സാഞ്ചസും ഗോള്‍നേടി ഫോമിലേക്ക് ഉയര്‍ന്നതും ആര്‍സെനലിന് ആശക്ക്‌ വകനല്‍കുന്നുണ്ട്. ഇന്ത്യന്‍ സമയം ഞായറാഴച രാത്രി 7.45നാണ് കളി

പ്രിമീയര്‍ ലീഗ് കിരീടം നിലനിര്‍ത്താനൊരുങ്ങ ചെല്‍സിക്ക് സ്റ്റാംഫോഡ് ബ്രിഡ്ജില്‍ മുന്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുണെറ്റാണ് എതിരാളി. കഴിഞ്ഞ സീസണില്‍ മൗറിഞ്ഞോ യുണൈഡിനായി സ്റ്റാംഫോഡ് ബ്രിഡ്ജില്‍ മുന്‍ ചെല്‍സി കോച്ചായിരുന്ന മൗറിഞ്ഞോയെ കൂവിയാണ് ചെല്‍സി ആരാധകര്‍ വരവേറ്റത്. അതിനുള്ള പകപോകലുകൂടിയാവും യുണൈറ്റഡിന് ഇന്നത്തെ മത്സരം. ഒരിടവേളക്ക് ശേഷം പ്രീമിയര്‍ ലീഗ് ലക്ഷ്യവെക്കുന്ന യുണെറ്റഡ് ശക്തരായ ടോട്ടന്‍ ഹാമിനെ പരാജയപ്പെടുത്തിയാണ് ചെല്‍സിയെ നേരിടാനൊരുങ്ങത്. മുന്‍നിര ടീമുകള്‍ക്കെതിരെ പ്രതിരോധ ഫുട്‌ബോള്‍ കളിക്കുന്ന എന്ന പഴി ടോട്ടന്‍ഹാനെതിരെയുള്ള മത്സരത്തോടെ താല്‍ക്കാലികമായി നീങ്ങിയിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ ഇറ്റാലിയന്‍ ക്ലബ് എ.എസ് റോമക്കെതിരെ ദയനീയ പരാജയം ഏറ്റുവാങ്ങിയ ചെല്‍സിക്ക് ഫ്രഞ്ച് താരം എന്‍ഗോളെ കാന്റെ ടീമില്‍ തിരിച്ചെത്തുന്നത് അനുകൂല ഘടകമാണ്. ബെല്‍ജിയം താരം എയ്ഡന്‍ ഹസാഡിന്റെ ഫോമിലാണ് ചെല്‍സിയുടെ പ്രതീക്ഷ. ഇന്ത്യന്‍ സമയം ഞായറാഴച രാത്രി പത്തുമണിക്കാണ് കളി.

പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലീഗില്‍ മാന്‍.സിറ്റി(28), മാന്‍.യുണൈറ്റഡ് (23), ടോട്ടന്‍ ഹാം(20),ചെല്‍സി(19), ആര്‍സെനല്‍ (19) തുടങ്ങിയവരാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്‍

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം: മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

തെരഞ്ഞെടുപ്പ് ചട്ടങ്ങളെ ലംഘിച്ച് കലാപാഹ്വാനം നടത്തുന്ന മോദിക്കെതിരെ നടപടി വേണമെന്ന് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു

Published

on

മുസ്‌ലിം സമൂഹത്തെ കൃത്യമായി പരാമര്‍ശിച്ച് വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ പരാതി അയച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാര്‍ സുഖ്ഭീര്‍ സിംഗ് സന്തു എന്നിവര്‍ക്കാണ് മുസ്‌ലിം ലീഗിന് വേണ്ടി ഖുറം അനീസ് ഉമര്‍ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു എന്നിവര്‍ പരാതി കൊടുത്തത്. രാജ്യത്തിന്റെ സ്വത്തിന്റെ അവകാശം മുസ്‌ലിംകള്‍ക്കുള്ളതാണ്, നിങ്ങളുടെ സ്വര്‍ണ്ണം മുസ്‌ലിംകള്‍ക്ക് നല്‍കുമെന്നടക്കമുള്ള വര്‍ഗീയ പരാമര്‍ശമാണ് പ്രധാനമന്ത്രി നടത്തിയിരിക്കുന്നത്.

മുസ്‌ലിംകള്‍ക്കെതിരെ നുഴഞ്ഞ് കയറ്റക്കാര്‍, കുറെ കുട്ടികളെ ഉണ്ടാക്കുന്നവര്‍ തുടങ്ങിയ അധിക്ഷേപ പരാമര്‍ശങ്ങളുമാണ് മോദി നടത്തിയിരിക്കുന്നത്. മോദി പ്രസംഗത്തിന്റെ വീഡിയോ ഫൂട്ടേജടക്കം എടുത്താണ് ലീഗ്, യൂത്ത് ലീഗ് നേതൃത്വം പരാതി നല്‍കിയിരിക്കുന്നത്. രാജ്യത്ത് കലാപമുണ്ടാക്കാന്‍ പ്രധാനമന്ത്രി തന്നെ മുന്‍കൈയ്യെടുക്കുന്നു. മതത്തിന്റെ പേരില്‍ ജനങ്ങളെ തങ്കില്‍ തല്ലിക്കാനാണ് മോദിയുടെ ശ്രമം. തെരഞ്ഞെടുപ്പ് ചട്ടങ്ങളെ ലംഘിച്ച് കലാപാഹ്വാനം നടത്തുന്ന മോദിക്കെതിരെ നടപടി വേണമെന്ന് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

അധിക്ഷേപം ന്യായീകരിച്ച് മുഖ്യമന്ത്രി; പി.വി അന്‍വറിന്റെ ‘ഡിഎന്‍എ’ അധിക്ഷേപത്തെ പിന്തുണച്ച് പിണറായി വിജയന്‍

എടത്തനാട്ടുകര എൽഡിഎഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിലാണ് അൻവർ അധിക്ഷേപ പരാമർശം നടത്തിയത്

Published

on

രാഹുൽ ഗാന്ധിക്കെതിരായ പി.വി അൻവർ എംഎൽഎയുടെ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമാകുമ്പോൾ ആ പരാമർശത്തെ തള്ളിപ്പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ.

പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറിയെന്നും രാഹുൽ ഗാഡിയുടെ ഡിഎൻഎ പരിശോധിക്കണമെന്നുമാണ് അൻവർ പാലക്കാട് ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പറഞ്ഞത്.

എടത്തനാട്ടുകര എൽഡിഎഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിലാണ് അൻവർ അധിക്ഷേപ പരാമർശം നടത്തിയത്. ഗൗരവമേറിയ ഈ പരാമർശത്തെ പിന്തുണയ്ക്കുന്ന രൂപത്തിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

Continue Reading

kerala

താമരശ്ശേരി ചുരത്തില്‍ വാഹനാപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം

തടി കയറ്റി ചുരം ഇറങ്ങി വരികയായിരുന്ന താമരശ്ശേരി സ്വദേശിയുടെ ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്

Published

on

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. രാവിലെ 6 മണിയോടെയായിരുന്നു സംഭവം.

തടി കയറ്റി ചുരം ഇറങ്ങി വരികയായിരുന്ന താമരശ്ശേരി സ്വദേശിയുടെ ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. നെല്ലിപ്പൊയിയില്‍ സ്വദേശി മണ്ണാട്ട് എം.എം എബ്രഹാം (68) ആണ് മരിച്ചത്. ഹൈവേ പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

Trending