More
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ഇന്ന് സൂപ്പര്‍ സണ്‍ഡേ, തീപാറും പോരാട്ടങ്ങള്‍ക്ക് ഇംഗ്ലണ്ട് ഇന്നു വേദിയാകും

ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ. കീരിട ഫേവറേറ്റ്‌സുകള്‍ തമ്മിലുള്ള രണ്ടു പോരാട്ടങ്ങള്‍ക്കാണ് ഇന്ന് ഇംഗ്ലണ്ട് സാക്ഷ്യം വഹിക്കുക. എത്തിഹാദ് സ്‌റ്റേഡിയത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി- ആര്‍സെനല്‍, സ്റ്റാംഫോഡ് ബ്രിഡ്ജില്‍ ചെല്‍സി-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ഗ്ലാമര്‍ പോരാട്ടങ്ങളാണ് നടക്കുക.
എത്തിഹാദില്‍ ഗണ്ണേഴ്‌സിനെ നേരിടുന്ന മാഞ്ചസ്റ്റര്‍ സിറ്റി പൂര്‍ണ ആത്മ വിശ്വാസ്ത്തിലാണ്. പത്തു കളിയില്‍ ഒമ്പതു മത്സരങ്ങല്‍ വിജയിച്ചു കയറിയ സിറ്റി, പെപ് ഗ്വാര്‍ഡിയോളയുടെ
പരിശീലനത്തില്‍ മികച്ച അക്രമണ ഫുട്‌ബോളാണ് പുറത്തെടുക്കുന്നത്. 35 ഗോളുകളാണ് എതിരാളികളുടെ പോസ്റ്റില്‍ ഇതുവരെ ലീഗില്‍ സിറ്റി അടിച്ചു കയറ്റിയത്. നപ്പോളിക്കെതിരെ ചാമ്പ്യന്‍സ് ലീഗില്‍ അഞ്ചു മിനുട്ട് മാത്രം കളിച്ച ഗബ്രീയല്‍ ജീസസാകും അഗ്വൂേറോക്ക് പകരം ഇന്ന് സിറ്റി ആക്രമണത്തിന് നേതൃത്വം നല്‍കുക. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ മികച്ച റെക്കോര്‍ഡാണ് ആര്‍സെലിനുള്ളത്. സിറ്റിക്കെതിരെ കഴിഞ്ഞ പന്ത്രണ്ടു മത്സരങ്ങളില്‍ പത്തിലും വിജയം ഗണ്ണേഴ്‌സിനൊപ്പമായിരുന്നു. ഒരു തവണ മാത്രമാണ് ആര്‍സെനല്‍ തോറ്റത്. കഴിഞ്ഞ രണ്ടു ലീഗ് മത്സരങ്ങളിലും ലീഡു വഴങ്ങിയ ശേഷം ജയിച്ചു കയറിയ ആര്‍സെനലും മികച്ച ഫോമിലാണ്. എവര്‍ട്ടണിനെതിരെ ജര്‍മന്‍ താരം മെസൂദ് ഓസിലും ചിലിയന്‍ താരം അലക്‌സിസ് സാഞ്ചസും ഗോള്‍നേടി ഫോമിലേക്ക് ഉയര്‍ന്നതും ആര്‍സെനലിന് ആശക്ക് വകനല്‍കുന്നുണ്ട്. ഇന്ത്യന്‍ സമയം ഞായറാഴച രാത്രി 7.45നാണ് കളി
പ്രിമീയര്‍ ലീഗ് കിരീടം നിലനിര്‍ത്താനൊരുങ്ങ ചെല്‍സിക്ക് സ്റ്റാംഫോഡ് ബ്രിഡ്ജില്‍ മുന്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുണെറ്റാണ് എതിരാളി. കഴിഞ്ഞ സീസണില്‍ മൗറിഞ്ഞോ യുണൈഡിനായി സ്റ്റാംഫോഡ് ബ്രിഡ്ജില്‍ മുന്‍ ചെല്‍സി കോച്ചായിരുന്ന മൗറിഞ്ഞോയെ കൂവിയാണ് ചെല്‍സി ആരാധകര്‍ വരവേറ്റത്. അതിനുള്ള പകപോകലുകൂടിയാവും യുണൈറ്റഡിന് ഇന്നത്തെ മത്സരം. ഒരിടവേളക്ക് ശേഷം പ്രീമിയര്‍ ലീഗ് ലക്ഷ്യവെക്കുന്ന യുണെറ്റഡ് ശക്തരായ ടോട്ടന്‍ ഹാമിനെ പരാജയപ്പെടുത്തിയാണ് ചെല്‍സിയെ നേരിടാനൊരുങ്ങത്. മുന്‍നിര ടീമുകള്‍ക്കെതിരെ പ്രതിരോധ ഫുട്‌ബോള്‍ കളിക്കുന്ന എന്ന പഴി ടോട്ടന്‍ഹാനെതിരെയുള്ള മത്സരത്തോടെ താല്‍ക്കാലികമായി നീങ്ങിയിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ ഇറ്റാലിയന്‍ ക്ലബ് എ.എസ് റോമക്കെതിരെ ദയനീയ പരാജയം ഏറ്റുവാങ്ങിയ ചെല്‍സിക്ക് ഫ്രഞ്ച് താരം എന്‍ഗോളെ കാന്റെ ടീമില്‍ തിരിച്ചെത്തുന്നത് അനുകൂല ഘടകമാണ്. ബെല്‍ജിയം താരം എയ്ഡന്‍ ഹസാഡിന്റെ ഫോമിലാണ് ചെല്‍സിയുടെ പ്രതീക്ഷ. ഇന്ത്യന്‍ സമയം ഞായറാഴച രാത്രി പത്തുമണിക്കാണ് കളി.
പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലീഗില്‍ മാന്‍.സിറ്റി(28), മാന്‍.യുണൈറ്റഡ് (23), ടോട്ടന്‍ ഹാം(20),ചെല്‍സി(19), ആര്‍സെനല്‍ (19) തുടങ്ങിയവരാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്‍
kerala
പിതാവിൻ്റെ മരണത്തിൽ സംശയം; മകന്റെ പരാതിയിൽ ഖബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം
സ്വത്തുമായി ബന്ധപ്പെട്ട കുടുംബ തർക്കമാണ് പരാതിക്ക് കാരണമായത്

കോഴിക്കോട്: പിതാവിൻ്റെ മരണത്തിൽ മകന്‍ നല്‍കിയ പരാതിയിൽ പയ്യോളിയിൽ ഖബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം. പയ്യോളി സ്വദേശി മുഹമ്മദിന്റെ (58) മൃതദേഹമാണ് പോലീസ് സാന്നിധ്യത്തിൽ പുറത്തെടുത്തത്. സ്വത്തുമായി ബന്ധപ്പെട്ട കുടുംബ തർക്കമാണ് പരാതിക്ക് കാരണമായത്.
27 വര്‍ഷമായി കുടുംബവുമായി അകന്ന് തനിച്ചു താമസിച്ചു വരികയായിരുന്ന പയ്യോളി അങ്ങാടി സ്വദേശി 58 കാരൻ മുഹമ്മദ് കഴിഞ്ഞ മാസം 26 നാണ് മരിച്ചത്. വീട്ടിലെ കസേരയിൽ മരിച്ച നിലയിൽ അയൽവാസി കാണുകയും സഹോദരൻ ഇസ്മയിലിനെ വിവരം അറിയിക്കുകയും ചെയ്തു. ഡോക്ടർ എത്തി മരണം സ്ഥിരീകരിച്ചെങ്കിലും പോസ്റ്റ് മോർട്ടം നടത്തിയിരുന്നില്ല. മുഹമ്മദിൻ്റെ മൃതദ്ദേഹം ചെരിച്ചില്‍ പളിളിയിൽ ഖബറടക്കി.
പിതാവിൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചത് ശ്രദ്ധയിൽപ്പെട്ട മകൻ മുഫീദാണ് ദുരൂഹത ചൂണ്ടിക്കാട്ടി പയ്യോളി പോലീസിൽ പരാതി നൽകിയത്. തുടർന്ന് ഖബർ തുറന്ന് പോസ്റ്റ് മോർട്ടം നടത്താൻ തീരുമാനിച്ചു. വടകര ആർ ഡി ഒ അൻവർ സാദത്തിന്റെ സാനിധ്യത്തിലായിരുന്നു നടപടി. മരണകാരണം വ്യക്തമാകണമെന്നതിനാലാണ് പരാതി നൽകിയതെന്ന് മകൻ മുഫീദ് പറഞ്ഞു. എന്നാൽ മുഫീദിൻ്റെ പരാതിയിൽ കഴമ്പില്ലെന്ന് മരിച്ച മുഹമ്മദിൻ്റെ സഹോദരൻ ഇസ്മയിൽ പറയുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനം.
kerala
വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുട്ടിയെ കൊലക്ക് കൊടുത്തത് സര്‍ക്കാരാണ്: പിഎംഎ സലാം
അനന്ദുവിന്റെ വീട്ടിൽ പി.എം.എ സലാം സന്ദർശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു

നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് മരിച്ച അനന്ദുവിന്റെ വീട്ടിൽ മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സന്ദർശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. വിദ്യാർത്ഥിയെ കൊലക്ക് കൊടുത്തത് സർക്കാറാണെന്ന് അദ്ദേഹം പറഞ്ഞു.
ഇലക്ട്രിസിറ്റി വകുപ്പിൽ നേരിട്ട് പോയി മാസങ്ങൾക്ക് മുമ്പ് പരാതി പറഞ്ഞിട്ടും ഒന്നും ചെയ്തിട്ടില്ല. വിദ്യുച്ഛക്തി വകുപ്പും വനം വകുപ്പും ഉൾപ്പെടുന്ന കേരള സർക്കാർ തന്നെയാണ് ഈ കുട്ടിയെ കൊലക്ക് കൊടുത്തത്. ഇലക്ട്രിക് ലൈനുകളെല്ലാം കേബിൾ സിസ്റ്റത്തിലേക്ക് മാറ്റണം. എത്രയോ കാലമായി ഇത് ആവശ്യപ്പെടുന്നുണ്ട്.
മാംസക്കച്ചവടത്തിന് വേണ്ടി ഇത് ദുരുപയോഗം ചെയ്യുകയാണ്. പാവപ്പെട്ട ഈ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം നൽകണം. മരണത്തിന് പകരം ഒന്നും ചെയ്യാനാവില്ലെങ്കിലും നിർധനമായ ആ കുടുംബത്തിന് നഷ്ടപരിഹാരവും താമസിക്കാൻ സ്ഥലവും വീടും സർക്കാർ നൽകണം.- പി.എം.എ സലാം പറഞ്ഞു.
kerala
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍
കാട്ടുപന്നി നിലവില്‍ ഷെഡ്യൂള്‍ഡ് രണ്ടില്‍പ്പെട്ട വന്യജീവിയാണ്

ന്യൂഡല്‍ഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ച കേരളത്തിന്റെ ആവശ്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തള്ളി. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് ആര്‍ക്കും വെടിവെച്ചു കൊല്ലാന്‍ അനുവാദം കൊടുക്കുന്നത്, ഗുണത്തേക്കാളേറെ ദോഷകരമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. അതേസമയം കടുവയും ആനയും സംരക്ഷിത പട്ടികയില്‍ തുടരുമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
കാട്ടുപന്നി നിലവില്‍ ഷെഡ്യൂള്‍ഡ് രണ്ടില്‍പ്പെട്ട വന്യജീവിയാണ്. ഷെഡ്യൂള്‍ രണ്ടിലുള്ള കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കാലങ്ങളായി കേരളം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു വരികയാണ്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവെച്ചു കൊല്ലാന്‍ അനുവാദം നല്‍കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.
എന്നാല്‍ നിലവിലെ നിയമ പ്രകാരം, ഷെഡ്യൂള്‍ഡ് രണ്ടിലെ മൃഗങ്ങളെ, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നപക്ഷം വെടിവെച്ചു കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാം. ഇത്തരത്തില്‍ കേരളത്തില്‍ അടക്കം നടപടിയെടുത്തിട്ടുണ്ട്. നിയമത്തില്‍ ഇത്തരമൊരു ക്ലോസ് നിലവിലുള്ളപ്പോള്‍, ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവെച്ചുകൊല്ലാന്‍ അനുമതി വേണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.
കുരങ്ങിനെ ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും തള്ളിയിട്ടുണ്ട്. കടുവ, കുരങ്ങ്, ആന തുടങ്ങി സംരക്ഷിത പട്ടികയിലുള്ള മൃഗങ്ങള്‍ ആ പട്ടികയില്‍ തന്നെ തുടരും. നിലവില്‍ ഷെഡ്യൂള്‍ ഒന്നിലുള്ള ഒരു ജീവിയേയും ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
-
kerala14 hours ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
More2 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്
-
kerala2 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
kerala2 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
crime2 days ago
10 പേരെ വിവാഹം ചെയ്തു മുങ്ങി; വിവാഹത്തട്ടിപ്പിൽ തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ
-
GULF2 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
kerala2 days ago
ഭാരതാംബ വിവാദം: മന്ത്രി പി പ്രസാദിന്റെ വീടിനു മുന്നില്‍ ബിജെപി പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് സിപിഎം