Connect with us

More

റദ്ദാക്കിയ ട്രെയിനുകളുടെയും പത്യേക ട്രെയിനുകളുടെയും വിവരങ്ങള്‍

Published

on

 

റദ്ദാക്കിയ ട്രെയിനുകള്‍
തിരുവനന്തപുരം: കൊച്ചുവേളിക്കും കാരക്കലിനുമിടയില്‍ സര്‍വ്വീസ് നടത്തുന്ന പ്രത്യേക ട്രെയിനുകള്‍ യാത്രക്കാരുടെ കുറവ് മൂലം റദ്ദാക്കി. കൊച്ചുവേളിയില്‍ നിന്ന് 23നും 30നും പുറപ്പെടേണ്ട കൊച്ചുവേളി- കാരക്കല്‍ പ്രത്യേക ട്രെയിന്‍ (ട്രെയിന്‍ നം. 06044), കാരക്കലില്‍ നിന്ന് 24നും 31നും പുറപ്പെടേണ്ട കൊച്ചുവേളി – കാരക്കല്‍ പ്രത്യേക ട്രെയിന്‍ (ട്രെയിന്‍ നം.06043) എന്നിവയാണ് റദ്ദാക്കിയത്.
കനത്ത മഴയെ തുടര്‍ന്ന് രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് ഇന്ന് വൈകിട്ട് അഞ്ചിന് പുറപ്പെടേണ്ട തിരുവനന്തപുരം – ഗുവാഹത്തിഎക്‌സ്പ്രസും (ട്രെയിന്‍ നം. 12507) റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചു.

പത്യേക ട്രെയിനുകള്‍
തിരുവനന്തപുരം: യാത്രക്കാരുടെതിരക്ക് കുറക്കാന്‍ കൊച്ചുവേളിക്കും ചെന്നൈ എഗ്‌മോറിനും ഇടയില്‍ ദക്ഷിണറെയില്‍വേ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കും. കൊച്ചുവേളിയില്‍ നിന്ന് 23 നും 30 നും ഉച്ചതിരിഞ്ഞ് 3.30ന് പുറപ്പെടുന്ന ചെന്നൈ എഗ്‌മോര്‍ സ്‌പെഷ്യല്‍ ഫെയര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ (നം. 06068) തൊട്ടടുത്ത ദിവസംരാവിലെ 5.45 ന് ചെന്നൈ എഗ്‌മോറിലെത്തും. രണ്ട് എ.സി. ടു ടയര്‍, മൂന്ന് എ.സി. ടുടയര്‍, 11 സ്ലീപ്പര്‍ ക്ലാസ്, രണ്ട് ജനറല്‍സെക്കന്റ് ക്ലാസ് എന്നീ കോച്ചുകളുള്ള ഈ ട്രെയിനിന് തിരുവനന്തപുരം, കുഴിത്തുറ, നാഗര്‍കോവില്‍ ടൗണ്‍, വള്ളിയൂര്‍, തിരുനെല്‍വേലി, കോവില്‍പ്പട്ടി, സാത്തൂര്‍, വിരുദനഗര്‍, മധുര, ഡിണ്ടിഗല്‍, തിരുച്ചിറപ്പള്ളി, വിരുദാചലം, വില്ലുപുരം, ചെങ്കല്‍പേട്ട്, താംബരം, മാമ്പലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകും. ചെന്നൈ എഗ്‌മോറില്‍ നിന്ന് 24, 31 തീയതികളില്‍ രാത്രി 8.20ന് പുറപ്പെടുന്ന കൊച്ചുവേളി സുവിധാ എക്‌സ്പ്രസ് (നം. 82607) പിറ്റേദിവസം ഉച്ചക്ക് 12.25 ന് കൊച്ചുവേളിയില്‍ എത്തിച്ചേരും. രണ്ട് എ.സി. ടു. ടയര്‍, മൂന്ന് എ.സി. ടു ടയര്‍, 11 സ്ലീപ്പര്‍ ക്ലാസ്, രണ്ട് ജനറല്‍ സെക്കന്റ് ക്ലാസ് എന്നീ കോച്ചുകളുള്ള ഈ ട്രെയിനിന് താംബരം, ചെങ്കല്‍പേട്ട്, വില്ലുപുരം, വിരുദാചലം, തിരുച്ചിറപ്പള്ളി, ഡിണ്ടിഗല്‍, മധുര, വിരുദനഗര്‍, സാത്തൂര്‍, കോവില്‍പ്പട്ടി, തിരുനെല്‍വേലി, വള്ളിയൂര്‍, നാഗര്‍കോവില്‍ ടൗണ്‍, കുഴിത്തുറ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകും.

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

kerala

മോദിക്കെതിരേയും പിണറായിക്കെതിരേയും തിളയ്ക്കുന്ന ജനവികാരം; ഇടതുപക്ഷത്തിനു നല്കുന്ന ഓരോ വോട്ടും പാഴാകും:എംഎം ഹസന്‍

Published

on

ഇടതുപക്ഷത്തിനു നല്കുന്ന ഓരോ വോട്ടും പാഴാകുമെന്നും ഏതാനും സീറ്റില്‍ മാത്രം മത്സരിക്കുന്ന അവര്‍ക്ക് ഒരിക്കലും ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍.

രാഹുല്‍ ഗാന്ധിക്കെതിരേ വരെ രംഗത്തുവന്നിട്ടുള്ള സിപിഎം ഇന്ത്യാമുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചിട്ടുള്ളതിനാല്‍ അവരെ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസിന് പരമാവധി സീറ്റി ലഭിച്ചാല്‍ മാത്രമേ മൂന്നാവട്ടം അധികാരത്തിലേറാന്‍ എല്ലാ കുതന്ത്രങ്ങളും പ്രയോഗിക്കുന്ന മോദിയെ തടയാനാകൂ. അതിനാല്‍ ഓരോ സീറ്റും ഓരോ വോട്ടും വളരെ നിര്‍ണായകമാണ്. ഇക്കാര്യം വോട്ടു ചെയ്യുമ്പോള്‍ ജനങ്ങള്‍ ഓര്‍ക്കണമെന്നും ഹസന്‍ അഭ്യര്‍ത്ഥിച്ചു.

ആണവക്കരാറിന്റെ മറവില്‍ യുപിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ച ചരിത്രവും സിപിഎമ്മിനുണ്ട്. വിപി സിംഗ് സര്‍ക്കാരിനെ ബിജെപിയും ഇടതുപക്ഷവും ഒരുമിച്ചു നിന്നാണ് സംരക്ഷിച്ചത്. ഇടതുപക്ഷത്തെ വിശ്വസിക്കാനാവില്ല എന്നത് ചരിത്രസത്യവുമാണ്.

മോദിക്കെതിരേയും പിണറായിക്കെതിരേയും തിളയ്ക്കുന്ന ജനവികാരമാണ് ഈ തെരഞ്ഞെടുപ്പിലെ അന്തര്‍ധാര. തെരഞ്ഞെടുപ്പുവേളയില്‍പ്പോലും പ്രധാനമന്ത്രി പച്ചയ്ക്ക് വര്‍ഗീയത വിളമ്പുന്നതും മണിപ്പൂര്‍ ഇപ്പോഴും കത്തിയെരിയുന്നതും ഭരണഘടന പൊളിച്ചെഴുതുമെന്ന് പ്രഖ്യാപിച്ചതുമൊക്കെ ഓര്‍ക്കാനുള്ള സമയമാണിത്.

ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഭരിക്കുന്ന പിണറായി വിജയന് ശക്തമായ താക്കീതു നല്കാനുള്ള അവസരം കൂടിയാണിത്. പെന്‍ഷനുകള്‍ നല്കാത്തതും ആശുപത്രികളില്‍ മരുന്നില്ലാത്തതും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതുമായ നിരവധി ജനദ്രോഹനടപടികള്‍ ഓര്‍ക്കാനും പ്രതികരിക്കാനുമുള്ള അവസരമാണിതെന്നും ഹസന്‍ പറഞ്ഞു.

Continue Reading

Trending