Connect with us

Culture

നാളെ മുതല്‍ വീണ്ടും ട്രെയിന്‍ ഗതാഗത നിയന്ത്രണം

Published

on

സ്വന്തം ലേഖകന്‍
കൊച്ചി: കൊല്ലം പെരിനാട് സ്റ്റേഷന്‍ പരിധിയില്‍ ട്രാക്ക് നവീകരണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നാളെ (വ്യാഴം) മുതല്‍ ജനുവരി പത്തു വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണമുണ്ടാവും. ജനുവരി 6,7,9,11 തീയതികളിലെ കൊല്ലം-ആലപ്പുഴ പാസഞ്ചറും (56300), 5,6,8,10 തീയതികളിലെ ആലപ്പുഴ-കൊല്ലം പാസഞ്ചറും (56301) പൂര്‍ണമായും റദ്ദാക്കി. അഞ്ചു ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. നാളെയും മറ്റന്നാളും എറണാകുളം-കൊല്ലം മെമു (66309), എറണാകുളം-കൊല്ലം പാസഞ്ചര്‍ (56391), 4,5 തീയതികളില്‍ കൊല്ലം-എറണാകുളം മെമു (66302), കൊല്ലം-കോട്ടയം പാസഞ്ചര്‍ (56394) ട്രെയിനുകളുടെ കൊല്ലം- കായംകുളത്തിനുമിടയിലുള്ള സര്‍വീസ് ഭാഗികമായി റദ്ദാക്കി. നാളത്തെ തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ് (16347) ഒരു മണിക്കൂര്‍ വൈകി രാത്രി 9.30നായിരിക്കും തിരുവനന്തപുരത്ത് നിന്ന് യാത്ര തുടങ്ങുക. കൊല്ലം ജങ്ഷനില്‍ ഒരു മണിക്കൂറും പത്തു മിനുറ്റും പിടിച്ചിടും. കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്‌സ്പ്രസും ഒരു മണിക്കൂര്‍ വൈകി രാത്രി 10.20നാണ് പുറപ്പെടുക. കൊച്ചുവേളിക്കും കൊല്ലത്തിനുമിടയില്‍ ഒരു മണിക്കൂര്‍ പിടിച്ചിടുകയും ചെയ്യും. രാത്രി പത്തിനുള്ള തിരുവനന്തപുരം-മധുരൈ അമൃത എക്‌സ്പ്രസ് (16343) പതിനൊന്ന് മണിക്കായിരിക്കും പുറപ്പെടുക. കൊല്ലം ജങ്ഷനില്‍ പത്തുമിനുറ്റ് നിര്‍ത്തിയിടും. പാലക്കാട്-തിരുനെല്‍വേലി എക്‌സ്പ്രസ് (16792) കായംകുളം-ശാസ്താംകോട്ട സെക്ഷനിടയില്‍ രണ്ടു മണിക്കൂര്‍ നാല്‍പത് മിനുറ്റ് പിടിച്ചിടും.

മറ്റു ദിവസങ്ങളിലെ ട്രെയിന്‍ നിയന്ത്രണം ഇങ്ങനെ-വെള്ളി: ശീഗംഗാനഗര്‍-കൊച്ചുവേളി വീക്ക്‌ലി എക്‌സ്പ്രസ് (16311) ശാസ്താംകോട്ടയില്‍ അരമണിക്കൂറും ചെന്നൈ-എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) കൊല്ലം ജങ്ഷനില്‍ ഒരു മണിക്കൂര്‍ 15 മിനുറ്റും തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ വീക്ക്‌ലി സൂപ്പര്‍ഫാസ്റ്റ് (22653) കൊല്ലത്ത് അരമണിക്കൂറും പിടിച്ചിടും. പാലക്കാട്-തിരുനെല്‍വേലി എക്‌സ്പ്രസും (16792) ഹൈദരാബാദ്-കൊല്ലം സ്‌പെഷ്യലും (07109) കായംകുളത്തിനും ശാസ്താംകോട്ടക്കും ഇടയില്‍ മൂന്നു മണിക്കൂറിലധികം പിടിച്ചിടും.

ശനി: കൊല്ലം-ഹൈദാരാബാദ് സ്‌പെഷ്യല്‍ ട്രെയിന്‍ (07110) കൊല്ലം ജങ്ഷനില്‍ നിന്ന് രണ്ടര മണിക്കൂര്‍ വൈകി പുലര്‍ച്ചെ 5.30ന് പുറപ്പെടും. വെരാവല്‍-തിരുവനന്തപുരം വീക്ക്‌ലി എക്‌സ്പ്രസ് (16333) ശാസ്താംകോട്ടയില്‍ അമ്പത് മിനുറ്റ് പിടിച്ചിടും. തിങ്കള്‍: കൊച്ചുവേളി-ലോക്മാന്യതിലക് ബൈവീക്ക്‌ലി എക്‌സ്പ്രസ് (22114) ഒരു മണിക്കൂര്‍ വൈകി പുലര്‍ച്ചെ 1.35ന് പുറപ്പെടും. കൊല്ലം സ്റ്റേഷനില്‍ 40 മിനുറ്റ് പിടിച്ചിടും. കൊല്ലം-ഹൈദരാബാദ് എക്‌സ്പ്രസ് (07142) അമ്പത് മിനുറ്റ് വൈകി പുലര്‍ച്ചെ 3.50ന് പുറപ്പെടും.

ബുധന്‍: തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ വീക്ക്‌ലി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22655) പുലര്‍ച്ചെ രണ്ടിന് പുറപ്പെടും. കൊല്ലത്ത് 40 മിനുറ്റ് പിടിച്ചിടും. മുംബൈ-തിരുവനന്തപുരം വീക്ക്‌ലി എക്‌സ്പ്രസ് (16331) ശാസ്താംകോട്ടയില്‍ ഒരു മണിക്കൂര്‍ പത്തു മിനുറ്റും ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ (16128) കരുനാഗപ്പള്ളിയില്‍ അമ്പത് മിനുറ്റും മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസ് (16348) ഓച്ചിറയില്‍ 15 മിനുറ്റും പിടിച്ചിടും.

വ്യാഴം: കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകി രാത്രി 12ന് പുറപ്പെടും. വെള്ളി: കൊല്ലം-ഹൈദരാബാദ് എക്‌സ്പ്രസ് (07142) 50 മിനുറ്റ് വൈകി പുറപ്പെടും. ശീഗംഗാനഗര്‍-കൊച്ചുവേളി വീക്ക്‌ലി എക്‌സ്പ്രസ് (16311) അമ്പത് മിനുറ്റും ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ (16128) 20 മിനുറ്റും ശാസ്താംകോട്ടയില്‍ പിടിച്ചിടും. 5,6,8,10 തീയതികളില്‍ തിരുവനന്തപുരം-മധുരൈ അമൃത എക്‌സ്പ്രസ് (16343) രണ്ടു മണിക്കൂര്‍ വൈകി അര്‍ധരാത്രി പന്ത്രണ്ടിന് പുറപ്പെടും. കൊല്ലം ജങ്ഷനില്‍ രണ്ടു മണിക്കൂറോളം പിടിച്ചിടുകയും ചെയ്യും. ചെന്നൈ-എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) തിരുവനന്തപുരത്തിനും കൊല്ലം സ്റ്റേഷനുമിടയിലും രണ്ടുമണിക്കൂറിലേറെ പിടിച്ചിടും.

Film

ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..

പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

Published

on

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.

രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.

Continue Reading

Film

മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി

വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Published

on

കൊച്ചി: മാനേജറെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി. എറണാകുളം അഡിഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തീർപ്പാക്കിയത്. സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റങ്ങളാണ് എഫ്ഐആർ ൽ ഉള്ളതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
പരാതിക്കാരൻ ഉണ്ണി മുകുന്ദൻ്റെ മാനേജർ ആയിരുന്നുവെന്ന് പ്രോസിക്യൂഷൻ ഹാജരാക്കിയ കേസ് ഡയറിയിൽ പറയുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെ ഉള്ളത് എന്ന് രേഖപ്പെടുത്തിയാണ് കോടതിയുടെ നടപടി. അതിനിടെ വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും.
അതേസമയം, സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപെട്ട് ഉണ്ണി മുകുന്ദൻ ഡിജിപിക്കും എഡിജിപിക്കും പരാതി നൽകി. സിനിമയിലെ തന്റെ വളർച്ചയിൽ അസൂയപ്പെടുന്ന ചിലർ വിപിനെ ഉപയോഗിച്ച് ഗൂഢാലോചന നടത്തുന്നെന്നാണ് ഉണ്ണി പരാതിയിൽ പറയുന്നത്.
Continue Reading

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Trending