Connect with us

kerala

ട്രപ്പീസ് കളിയാവരുത്

Published

on

വയനാട് ഉരുള്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍നിന്നുണ്ടായ രൂക്ഷ വിമര്‍ശനം സംസ്ഥാന സര്‍ക്കാറിന്റെ ഉദാസീനത തുറന്നുകാട്ടിയിരിക്കുകയാണ്. രാജ്യം ദര്‍ശിച്ചതില്‍വെച്ചേറ്റവും വലിയ ദുരന്തങ്ങളിലൊന്ന് സംഭവിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും പുനരധിവാസപ്രക്രിയക്ക് തുടക്കംകുറിക്കുക പോലും ചെയ്യാതെ ഒരു ജനതയെ കണ്ണീര്‍ക്കയത്തില്‍ തളച്ചിട്ടിരിക്കുന്ന പിണറായി സര്‍ക്കാര്‍ സ്വന്തം ഉത്തരവാദിത്തം മറച്ചുവെക്കാന്‍ പലതരത്തിലുള്ള പൊറാട്ട് നാടകങ്ങളുമായി കണ്ണില്‍ ചോരയില്ലാതെ മുന്നോട്ടു പോയിക്കൊണ്ടരിക്കുകയാണ്. സംസ്ഥാനത്തുനിന്ന് മാത്രമല്ല, രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമെല്ലാം സഹായ ഹസ്തങ്ങളുടെ മഹാപ്രവാഹങ്ങളൊഴുകിയെത്തിയിട്ടും അവയൊന്നും ഉപയോഗപ്പെടുത്താന്‍ ക്യത്യമായ പദ്ധതികളോ പരിപാടികളോ ഇല്ലാതെ, സഹായം വാഗ്ദാനം ചെയ്തവരെ പോലും വട്ടംകറങ്ങിക്കൊണ്ടിരിക്കുന്ന അതിദാരുണമായകാഴ്ച്ചക്കാണ് കേരളം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലിഗ് ഉള്‍പ്പെടെ പ്രസ്താനങ്ങളും വ്യക്തികളും ദുരന്തബാധിതര്‍ക്ക് വിടും മറ്റു ജീവിതോപാധികളും ഒരുക്കിക്കൊടുക്കാമെന്ന് വാഗ്ദാനം നല്‍കിയിട്ടും അതിനുള്ള സ്ഥലംപോലും കണ്ടെത്തിക്കൊടുക്കാന്‍ സാധിക്കാതിരിക്കെ എല്ലാ വീഴ്ച്ചകള്‍ക്കും മറുപടിയായി കേന്ദ്രഫണ്ടെന്നുരുവിട്ടുകൊണ്ടിരിക്കുന്ന സര്‍ക്കാറിന്റെ പൊള്ളത്തരത്തെയാണ് ഹൈക്കോടതി വിവസ്ത്രമാക്കിയിരിക്കുന്നത്. ദുരന്ത നിവാരണ സമിതിയിലേക്ക് ഒഴുകിയെത്തിയ പണത്തില്‍ നിന്ന് എത്ര ചിലവഴിച്ചുവെന്നും എന്തിനെല്ലാം ചിലവഴിച്ചുവെന്നും ഇനിയെത്ര ചിലവഴിക്കാന്‍ സാധിക്കുമെന്നുമൊക്കെയുള്ള നിതിപീഠത്തിന്റെ ചോദ്യത്തിനുമുന്നില്‍ കൈമലര്‍ത്തുന്ന സര്‍ക്കാര്‍ കോടതിയെ മാത്രമല്ല, സംസ്ഥാനത്തെ ജനങ്ങളെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്. ഒടുവില്‍ പണം ചോദിക്കുമ്പോള്‍ ക്യത്യമായ കണക്കു കൊടുത്താലേ കിട്ടു എന്നു മനസ്സിലാക്കണമെന്നും സര്‍ക്കാരിന്റെ അക്കൗണ്ടുകള്‍ കൃത്യമാക്കാനും കോടതിതന്നെ സര്‍ക്കാറിന് നിര്‍ദേശം നല്‍കുന്നതുവരെ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്.

ദുരന്ത നിവാരണ സമിതിയില്‍ ബാക്കിയുണ്ടെന്ന് പറയുന്ന 677 കോടി രൂപയില്‍ എത്ര ചെലവഴിക്കാന്‍ സാധിക്കും, എന്തൊക്കെയാണ് കൊടുക്കാമെന്ന് പറഞ്ഞിട്ടുള്ള മറ്റു ബാധ്യതകള്‍ എന്തൊക്കെ എന്ന് കോടതി ചോദിച്ചെങ്കിലും സര്‍ക്കാരിന്റെ പക്കല്‍ കണക്കുണ്ടായിരുന്നില്ല. ഇതോടെയാണ് കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്. എന്തുകൊണ്ടാണ് ഈ കണക്കുകള്‍ ഇല്ലാത്തതെന്ന് ആരാഞ്ഞ കോടതി ആരെയാണ് വിഡ്ഡികളാക്കാന്‍ നോക്കുന്നതെന്നും ഇത്രയധികം പേര്‍ മരിച്ച ദുരന്തത്തില്‍ അവരെക്കൂടി അപമാനിക്കരുതെന്നും സര്‍ക്കാറിന് മുന്നറിയിപ്പു നല്‍കുകയുണ്ടായി. എത്ര പണമുണ്ട്, എങ്ങനെയെല്ലാം ചെലവഴിക്കുന്നു എന്നൊക്കെ കണക്കുണ്ടെങ്കില്‍ മാത്രമേ കേന്ദ്രത്തില്‍നിന്ന് ധനസഹായം ചോദിക്കാന്‍ സാധിക്കൂ. അതുകൊണ്ട് ആദ്യം സംസ്ഥാനത്തിന്റെ കണക്കുകള്‍ ശരിയാക്കാനും കോടതി നിര്‍ദേശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും മാധ്യമ ങ്ങളില്‍ കൂടി മാത്രമല്ല, പാര്‍ലമെന്റിലും ഇതിനുള്ള ശ്രമ മുണ്ടായി എന്നും സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ ഇരുകൂട്ടരും മ്മില്‍ മുഴുവന്‍ സമയവും തര്‍ക്കമാണെന്നും തങ്ങള്‍ക്ക് ഇതില്‍ താല്‍പര്യമില്ലെന്നും ദുരന്തത്തിന് ഇരയായവര്‍ക്ക് സഹായം എത്തിക്കാനാണ് പ്രാമുഖ്യം കൊടുക്കുന്നതെന്നുമായിരുന്നു കോടതിയുടെ ഭാഷ്യം.

ഉരുള്‍ ദുന്തത്തില്‍ കേരളത്തിന് കേന്ദ്രസഹായം ലഭ്യമായേ തിരു എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ബി.ജെ.പിയും സഖ്യകക്ഷികളും അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണത്തിനു മാത്രമല്ല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കുപോലും സാങ്കേതികത്വത്തിന്റെ ഒരു നൂലാമാലയുമില്ലാതെ കോടികള്‍ ചിലവഴിക്കാന്‍ മടി കാണിക്കാത്ത മോദിസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന സമീപനം മനുഷ്യത്വരഹിതമാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായത്തിനുള്ള ഇടംപോലുമില്ല. എന്നാല്‍ ഫാസിസ്റ്റ് വിരുദ്ധ മനോഭാവത്തിന്റെ പേരില്‍ സംസ്ഥാനത്തെ വരിഞ്ഞുമുറുക്കാന്‍ ശ്രമിക്കുന്ന കേന്ദ്രത്തിന് കഞ്ഞിവെച്ചു കൊടുക്കുകയാണ് ഇത്തരം വീഴ്ച്ചകളിലൂടെ സര്‍ക്കാര്‍ ചെയത്‌കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രിയങ്കാ ഗാന്ധിയുടെ നേത്യത്വത്തില്‍ ആഭ്യന്തരമന്ത്രി അമിത്ഷായെ സന്ദര്‍ശിച്ച എം.പിമാരുടെ സംഘത്തിന് ലഭിച്ച മറുപടിയും കണക്കുകളുടെ അപര്യാപ്തതായിരുന്നു. ദുരന്ത നിവാരണ സമിതിയുടെ കണക്കുകള്‍ ചോദിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പരുങ്ങുന്നത് മടിയില്‍ കനമുള്ളവന്റെ വഴിയിലെ ഭയമായും കാണേണ്ടിയിരിക്കുന്നു. സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം കൈയ്യുംകണക്കുമില്ലാതെ ഈ ഫണ്ടില്‍നിന്ന് കോടികളാണ് പിണറായി സര്‍ക്കാര്‍ ചിലവഴിച്ചിട്ടുള്ളത്. നിയമപരമായി ഒരു സാധൂകരണവുമില്ലാത്ത അത്തരം കൈകടത്തലുകളെക്കുറിച്ച് ക്യത്യമായും ആധികാരികമായും മറുപടി നല്‍കാന്‍ സര്‍ക്കാറിന് സാധിക്കില്ലെന്നുറപ്പാണ്. ദുരന്തത്തില്‍ എല്ലാനഷ്ടപ്പെട്ട ജനതയോ ടെന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ തങ്ങള്‍ക്കു ലഭിച്ച ഫണ്ട് കൃത്യമായി ചെലവഴിക്കുകയും കേന്ദ്രസര്‍ക്കാറിന് വ്യക്തമായ കണക്കുകള്‍ നല്‍കുകയും പണം നേടിയെടുക്കാനുള്ള രാഷ്ട്രിയമായ ഇഛാശക്തി പ്രകടിപ്പിക്കുകയുമാണ് വേണ്ടത്. സ്വന്തം വീഴ്ച്ചകള്‍ മറച്ചുവെക്കാനുള്ള ട്രപ്പിസുകളിയായി കേന്ദ്ര ഫണ്ടെന്ന ആവശ്യത്തെ മാറ്റിമറിക്കാനാണ് ശ്രമമെങ്കില്‍ ഈ നാട് അതു തിരിച്ചറിയുകതന്നെ ചെയ്യുമെന്നേ ഓര്‍മപ്പെടുത്താനുള്ളൂ.

 

kerala

പാലക്കാട് പൊട്ടി വീണ ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു

കൃഷി സ്ഥലത്തേക്ക് പോവുന്ന വഴി വൈദ്യുതി ലൈനില്‍ ചവിട്ടി ഷോക്കേല്‍ക്കുകയായിരുന്നു.

Published

on

പാലക്കാട് പൊട്ടി വീണ ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. പാലക്കാട് കൊടുമ്പ് ഓലശ്ശേരി സ്വദേശി മാരിമുത്തുവാണ് മരിച്ചത്. കൃഷി സ്ഥലത്തേക്ക് പോവുന്ന വഴി വൈദ്യുതി ലൈനില്‍ ചവിട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

കനത്ത മഴ; എറണാകുളത്ത് 19 വീടുകള്‍ തകര്‍ന്ന് വീണു

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴക്കെടുതി തുടരുകയാണ്.

Published

on

കനത്ത മഴയിലും കാറ്റിലും എറണാകുളത്ത് 19 വീടുകള്‍ തകര്‍ന്ന് വീണു. ഇതുവരെ ജില്ലയിലെ 336 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. തൊടുപുഴ, മൂവാറ്റുപുഴ, പെരിയാര്‍ നദികളില്‍ ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ്.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴക്കെടുതി തുടരുകയാണ്. കോഴിക്കോട് പാറക്കടവ്, വാണിമേല്‍, മൊകേരി, നാദാപുരം ഭാഗങ്ങളിലും ഇന്ന് പുലര്‍ച്ചെ ചുഴലിക്കാറ്റ് വീശി. പ്രദേശത്തെ നിരവധി മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. താമരശ്ശേരി ചുരം നാലാം വളവില്‍ കാറ്റില്‍ മരം വീണു. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ മുറിച്ചുമാറ്റി. ഒന്‍പതാം വളവിനു താഴെ വീതി കുറഞ്ഞ ഭാഗത്ത് റോഡിലേക്ക് പാറക്കല്ല് പതിച്ചതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തി നീക്കം ചെയ്യാനുള്ള ശ്രമം ആരംഭിച്ചു.

Continue Reading

kerala

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് ഒരാണ്ട്; എങ്ങുമെത്താതെ പുനരധിവാസം

. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 772 കോടി രൂപയാണ് പുനരധിവാസത്തിനായി എത്തിയത്.

Published

on

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് ഒരാണ്ട് പൂര്‍ത്തിയാകുമ്പോഴും ദുരിതബാധിതരുടെ പുനരധിവാസം എങ്ങുമെത്താതെ തുടരുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 772 കോടി രൂപയാണ് പുനരധിവാസത്തിനായി എത്തിയത്. ദുരന്തത്തിന് ഒരു വര്‍ഷത്തിന് ശേഷവും വാടകവീടുകളില്‍ താമസം തുടരുകയാണ് ദുരന്ത ബാധിതര്‍. എന്നാല്‍ ടൗണ്‍ഷിപ്പില്‍ നിര്‍മാണം പൂര്‍ത്തിയത് ഒരു മാതൃകാവീട് മാത്രമാണ്.

ഒരു പ്രദേശമെന്നാകെ നാമമാത്രമായ മുണ്ടക്കൈ-ചൂരല്‍മവ ഉരുള്‍പൊട്ടലിന് ഒരു വര്‍ഷം തികയുന്നു. എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്താന്‍ കേരളക്കര ഒന്നടങ്കം ഒരുമിച്ചുനിന്നു. പിന്നാലെ, സര്‍ക്കാര്‍ എത്രയും വേഗം സ്ഥിരപുനരധിവാസം വാഗ്ദാനവും ചെയ്തു. എന്നാല്‍ പുനരധിവാസം ഇപ്പോഴും അകലെയാണ്. ദുരിതബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിനായി കല്‍പറ്റയിലെ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ഏറ്റെടുത്ത് നിര്‍മാണം ആരംഭിച്ചിട്ടേയുള്ളൂ

Continue Reading

Trending