Connect with us

kerala

ട്രപ്പീസ് കളിയാവരുത്

Published

on

വയനാട് ഉരുള്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍നിന്നുണ്ടായ രൂക്ഷ വിമര്‍ശനം സംസ്ഥാന സര്‍ക്കാറിന്റെ ഉദാസീനത തുറന്നുകാട്ടിയിരിക്കുകയാണ്. രാജ്യം ദര്‍ശിച്ചതില്‍വെച്ചേറ്റവും വലിയ ദുരന്തങ്ങളിലൊന്ന് സംഭവിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും പുനരധിവാസപ്രക്രിയക്ക് തുടക്കംകുറിക്കുക പോലും ചെയ്യാതെ ഒരു ജനതയെ കണ്ണീര്‍ക്കയത്തില്‍ തളച്ചിട്ടിരിക്കുന്ന പിണറായി സര്‍ക്കാര്‍ സ്വന്തം ഉത്തരവാദിത്തം മറച്ചുവെക്കാന്‍ പലതരത്തിലുള്ള പൊറാട്ട് നാടകങ്ങളുമായി കണ്ണില്‍ ചോരയില്ലാതെ മുന്നോട്ടു പോയിക്കൊണ്ടരിക്കുകയാണ്. സംസ്ഥാനത്തുനിന്ന് മാത്രമല്ല, രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമെല്ലാം സഹായ ഹസ്തങ്ങളുടെ മഹാപ്രവാഹങ്ങളൊഴുകിയെത്തിയിട്ടും അവയൊന്നും ഉപയോഗപ്പെടുത്താന്‍ ക്യത്യമായ പദ്ധതികളോ പരിപാടികളോ ഇല്ലാതെ, സഹായം വാഗ്ദാനം ചെയ്തവരെ പോലും വട്ടംകറങ്ങിക്കൊണ്ടിരിക്കുന്ന അതിദാരുണമായകാഴ്ച്ചക്കാണ് കേരളം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലിഗ് ഉള്‍പ്പെടെ പ്രസ്താനങ്ങളും വ്യക്തികളും ദുരന്തബാധിതര്‍ക്ക് വിടും മറ്റു ജീവിതോപാധികളും ഒരുക്കിക്കൊടുക്കാമെന്ന് വാഗ്ദാനം നല്‍കിയിട്ടും അതിനുള്ള സ്ഥലംപോലും കണ്ടെത്തിക്കൊടുക്കാന്‍ സാധിക്കാതിരിക്കെ എല്ലാ വീഴ്ച്ചകള്‍ക്കും മറുപടിയായി കേന്ദ്രഫണ്ടെന്നുരുവിട്ടുകൊണ്ടിരിക്കുന്ന സര്‍ക്കാറിന്റെ പൊള്ളത്തരത്തെയാണ് ഹൈക്കോടതി വിവസ്ത്രമാക്കിയിരിക്കുന്നത്. ദുരന്ത നിവാരണ സമിതിയിലേക്ക് ഒഴുകിയെത്തിയ പണത്തില്‍ നിന്ന് എത്ര ചിലവഴിച്ചുവെന്നും എന്തിനെല്ലാം ചിലവഴിച്ചുവെന്നും ഇനിയെത്ര ചിലവഴിക്കാന്‍ സാധിക്കുമെന്നുമൊക്കെയുള്ള നിതിപീഠത്തിന്റെ ചോദ്യത്തിനുമുന്നില്‍ കൈമലര്‍ത്തുന്ന സര്‍ക്കാര്‍ കോടതിയെ മാത്രമല്ല, സംസ്ഥാനത്തെ ജനങ്ങളെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്. ഒടുവില്‍ പണം ചോദിക്കുമ്പോള്‍ ക്യത്യമായ കണക്കു കൊടുത്താലേ കിട്ടു എന്നു മനസ്സിലാക്കണമെന്നും സര്‍ക്കാരിന്റെ അക്കൗണ്ടുകള്‍ കൃത്യമാക്കാനും കോടതിതന്നെ സര്‍ക്കാറിന് നിര്‍ദേശം നല്‍കുന്നതുവരെ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്.

ദുരന്ത നിവാരണ സമിതിയില്‍ ബാക്കിയുണ്ടെന്ന് പറയുന്ന 677 കോടി രൂപയില്‍ എത്ര ചെലവഴിക്കാന്‍ സാധിക്കും, എന്തൊക്കെയാണ് കൊടുക്കാമെന്ന് പറഞ്ഞിട്ടുള്ള മറ്റു ബാധ്യതകള്‍ എന്തൊക്കെ എന്ന് കോടതി ചോദിച്ചെങ്കിലും സര്‍ക്കാരിന്റെ പക്കല്‍ കണക്കുണ്ടായിരുന്നില്ല. ഇതോടെയാണ് കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്. എന്തുകൊണ്ടാണ് ഈ കണക്കുകള്‍ ഇല്ലാത്തതെന്ന് ആരാഞ്ഞ കോടതി ആരെയാണ് വിഡ്ഡികളാക്കാന്‍ നോക്കുന്നതെന്നും ഇത്രയധികം പേര്‍ മരിച്ച ദുരന്തത്തില്‍ അവരെക്കൂടി അപമാനിക്കരുതെന്നും സര്‍ക്കാറിന് മുന്നറിയിപ്പു നല്‍കുകയുണ്ടായി. എത്ര പണമുണ്ട്, എങ്ങനെയെല്ലാം ചെലവഴിക്കുന്നു എന്നൊക്കെ കണക്കുണ്ടെങ്കില്‍ മാത്രമേ കേന്ദ്രത്തില്‍നിന്ന് ധനസഹായം ചോദിക്കാന്‍ സാധിക്കൂ. അതുകൊണ്ട് ആദ്യം സംസ്ഥാനത്തിന്റെ കണക്കുകള്‍ ശരിയാക്കാനും കോടതി നിര്‍ദേശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും മാധ്യമ ങ്ങളില്‍ കൂടി മാത്രമല്ല, പാര്‍ലമെന്റിലും ഇതിനുള്ള ശ്രമ മുണ്ടായി എന്നും സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ ഇരുകൂട്ടരും മ്മില്‍ മുഴുവന്‍ സമയവും തര്‍ക്കമാണെന്നും തങ്ങള്‍ക്ക് ഇതില്‍ താല്‍പര്യമില്ലെന്നും ദുരന്തത്തിന് ഇരയായവര്‍ക്ക് സഹായം എത്തിക്കാനാണ് പ്രാമുഖ്യം കൊടുക്കുന്നതെന്നുമായിരുന്നു കോടതിയുടെ ഭാഷ്യം.

ഉരുള്‍ ദുന്തത്തില്‍ കേരളത്തിന് കേന്ദ്രസഹായം ലഭ്യമായേ തിരു എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ബി.ജെ.പിയും സഖ്യകക്ഷികളും അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണത്തിനു മാത്രമല്ല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കുപോലും സാങ്കേതികത്വത്തിന്റെ ഒരു നൂലാമാലയുമില്ലാതെ കോടികള്‍ ചിലവഴിക്കാന്‍ മടി കാണിക്കാത്ത മോദിസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന സമീപനം മനുഷ്യത്വരഹിതമാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായത്തിനുള്ള ഇടംപോലുമില്ല. എന്നാല്‍ ഫാസിസ്റ്റ് വിരുദ്ധ മനോഭാവത്തിന്റെ പേരില്‍ സംസ്ഥാനത്തെ വരിഞ്ഞുമുറുക്കാന്‍ ശ്രമിക്കുന്ന കേന്ദ്രത്തിന് കഞ്ഞിവെച്ചു കൊടുക്കുകയാണ് ഇത്തരം വീഴ്ച്ചകളിലൂടെ സര്‍ക്കാര്‍ ചെയത്‌കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രിയങ്കാ ഗാന്ധിയുടെ നേത്യത്വത്തില്‍ ആഭ്യന്തരമന്ത്രി അമിത്ഷായെ സന്ദര്‍ശിച്ച എം.പിമാരുടെ സംഘത്തിന് ലഭിച്ച മറുപടിയും കണക്കുകളുടെ അപര്യാപ്തതായിരുന്നു. ദുരന്ത നിവാരണ സമിതിയുടെ കണക്കുകള്‍ ചോദിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പരുങ്ങുന്നത് മടിയില്‍ കനമുള്ളവന്റെ വഴിയിലെ ഭയമായും കാണേണ്ടിയിരിക്കുന്നു. സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം കൈയ്യുംകണക്കുമില്ലാതെ ഈ ഫണ്ടില്‍നിന്ന് കോടികളാണ് പിണറായി സര്‍ക്കാര്‍ ചിലവഴിച്ചിട്ടുള്ളത്. നിയമപരമായി ഒരു സാധൂകരണവുമില്ലാത്ത അത്തരം കൈകടത്തലുകളെക്കുറിച്ച് ക്യത്യമായും ആധികാരികമായും മറുപടി നല്‍കാന്‍ സര്‍ക്കാറിന് സാധിക്കില്ലെന്നുറപ്പാണ്. ദുരന്തത്തില്‍ എല്ലാനഷ്ടപ്പെട്ട ജനതയോ ടെന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ തങ്ങള്‍ക്കു ലഭിച്ച ഫണ്ട് കൃത്യമായി ചെലവഴിക്കുകയും കേന്ദ്രസര്‍ക്കാറിന് വ്യക്തമായ കണക്കുകള്‍ നല്‍കുകയും പണം നേടിയെടുക്കാനുള്ള രാഷ്ട്രിയമായ ഇഛാശക്തി പ്രകടിപ്പിക്കുകയുമാണ് വേണ്ടത്. സ്വന്തം വീഴ്ച്ചകള്‍ മറച്ചുവെക്കാനുള്ള ട്രപ്പിസുകളിയായി കേന്ദ്ര ഫണ്ടെന്ന ആവശ്യത്തെ മാറ്റിമറിക്കാനാണ് ശ്രമമെങ്കില്‍ ഈ നാട് അതു തിരിച്ചറിയുകതന്നെ ചെയ്യുമെന്നേ ഓര്‍മപ്പെടുത്താനുള്ളൂ.

 

kerala

രാജിവെക്കാന്‍ തീരുമാനിച്ച് പി.വി അന്‍വര്‍; സ്പീക്കര്‍ക്ക് രാജികത്ത് കൈമാറും

നാളെ രാവിലെ 9 ന് സ്പീക്കറെ കാണുമെന്ന് ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു

Published

on

എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ തീരുമാനിച്ച് പി.വി അന്‍വര്‍. നാളെ രാവിലെ 9 ന് സ്പീക്കറെ കാണുമെന്ന് ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. സ്പീക്കര്‍ക്ക് രാജികത്ത് കൈമാറും. തൃണമൂല്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് പി.വി അന്‍വറിന്റെ നീക്കം.

പ്രധാനപ്പെട്ടൊരു വിഷയം നാളെ പ്രഖ്യാപിക്കുമെന്ന് അന്‍വര്‍ ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ തന്നെ അന്‍വര്‍ രാജിക്കൊരുങ്ങുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. അല്‍പ്പം മുന്‍പാണ് ഇക്കാര്യം സ്ഥിരീകരിച്ച് അന്‍വര്‍ വീണ്ടും പോസ്റ്റ് പങ്കുവെച്ചത്.

Continue Reading

kerala

അരീക്കോട് കൂട്ടബലാത്സംഗക്കേസ്; ‘പൊലീസില്‍ നിന്ന് തങ്ങള്‍ക്ക് നീതി കിട്ടിയില്ല’; അതിജീവിതയുടെ സഹോദരന്‍

പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സഹോദരന്‍ ആവശ്യപ്പെട്ടു

Published

on

മലപ്പുറം: അരീക്കോട് കൂട്ടബലാത്സംഗക്കേസില്‍ പൊലീസില്‍ നിന്ന് തങ്ങള്‍ക്ക് നീതി കിട്ടിയില്ലെന്ന് അതിജീവിതയുടെ സഹോദരന്‍ ആരോപിച്ചു. പ്രതികള്‍ സഹോദരിയെ പലര്‍ക്കും കാഴ്ചവെച്ചു. സഹോദരിയെ ബന്ധുക്കള്‍ ഉള്‍പ്പെടെ പലരും ചൂഷണം ചെയ്യുകയും സഹോദരിയുടെ 15 പവന്‍ സ്വര്‍ണം പ്രതികളില്‍ ചിലര്‍ തട്ടിയെടുകുകയും ചെയ്തു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സഹോദരന്‍ ആവശ്യപ്പെട്ടു.

മാനസിക വെല്ലുവിളി നേരിടുന്ന യുവതി രണ്ട് വര്‍ഷം മുന്‍പ് പലപ്പോഴായി പീഡനത്തിനിരയായെന്ന് മൊഴി നല്‍കിയിട്ടുണ്ട്. മൂന്ന് കേസുകളിലായി കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. ടൂര്‍ പോകാന്‍ എന്ന വ്യാജേന യുവതിയോട് മഞ്ചേരിയില്‍ എത്താന്‍ പറയുകയും, തുടര്‍ന്ന് അരീക്കോട് ഒരു ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് ആദ്യത്തെ കേസ്. മാനന്തവാടിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് രണ്ടാമത്തെ കേസ്. ഒന്നും രണ്ടും പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. രണ്ട് മാസമായി കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ ആണ് യുവതി.

Continue Reading

kerala

കാട്ടുപന്നി ആക്രമണത്തില്‍ ആദിവാസി ഗൃഹനാഥന് ഗുരുതര പരിക്ക്

ഗൃഹനാഥന്റെ വലതുകൈ പന്നിയുടെ തേറ്റ തട്ടി പിളര്‍ന്നു. വിരലിനും പരിക്കുണ്ട്.

Published

on

തൊടുപുഴയില്‍ കാട്ടുപന്നി ആക്രമണത്തില്‍ ആദിവാസി ഗൃഹനാഥന് ഗുരുതര പരിക്കേറ്റു. ഉപ്പുകുന്ന് മുറംകെട്ടിപാറക്ക് അടുത്ത് താമസക്കാരനായ പൊന്തന്‍പ്ലായ്ക്കല്‍ പി.ആര്‍. രാജനാണ് പരിക്കേറ്റത്. ഗൃഹനാഥന്റെ വലതുകൈ പന്നിയുടെ തേറ്റ തട്ടി പിളര്‍ന്നു. വിരലിനും പരിക്കുണ്ട്.

ഞായറാഴ്ച പുലര്‍ച്ച അഞ്ചോടെ വളര്‍ത്തുനായുടെ നിര്‍ത്താതെയുള്ള കുരകേട്ട് വീടിന്റെ മുറ്റത്തിറങ്ങിയപ്പോഴാണ് രാജനെ കാട്ടുപന്നി ആക്രമിച്ചത്. തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

പ്രദേശത്ത് ഏറെനാളായി കാട്ടുപന്നി ശല്യം രൂക്ഷമാണ്. അധികൃതര്‍ അടിയന്തരമായി ഇടപെട്ട് വെടിവെച്ച് കൊല്ലാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Continue Reading

Trending