Connect with us

Video Stories

മഹാഭാരതത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ശാസ്ത്രം നടപ്പിലാക്കിയില്ലെങ്കില്‍ ഇന്റര്‍നെറ്റ് ഉണ്ടാവുമായിരുന്നില്ല;വീണ്ടും ബിപ്ലബ്

Published

on

അഗര്‍ത്തല: മഹാഭാരത കാലത്ത് ഇന്‍ര്‍നെറ്റുണ്ടായിരുന്നുവെന്ന മണ്ടന്‍ പ്രസ്താവനയില്‍ ഉറച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് വീണ്ടും രംഗത്ത്. ഒരുവര്‍ഷം 104 സാറ്റ്‌ലൈറ്റുകള്‍ ശൂന്യാകാശത്തേക്ക് അയക്കുകയെന്ന മോദി സര്‍ക്കാറിന്റെ നേട്ടം ഇതിനു തെളിവാണെന്നാണ് ബിപ്ലബിന്റെ പുതിയ വാദം. കൂടാതെ ഭാരത്തിന്റെ മഹത്തായ സംസ്‌കാരം അംഗീകരിക്കാന്‍ താല്‍പര്യമില്ലാത്തവരാണ് തന്റെ പ്രസ്താവനയെ കളിയാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമ്മുടെ സംസ്‌കാരത്തിന് വിശ്വാസയോഗ്യമായ തെളിവാണ് രാമയണവും മഹാഭാരതവും ഉപനിഷത്തുകളും. 50 കിലോമീറ്റര്‍ അകലെ സംഭവിക്കുന്ന കാര്യങ്ങള്‍ ഒരാള്‍ക്ക് കാണാനും അത് രാജാവിന് പറഞ്ഞുകൊടുക്കാനും കഴിയുന്നുണ്ടെങ്കില്‍ അവിടെ ഒരു സാങ്കേതിക വിദ്യയുണ്ട്. അതൊരിക്കലും കണ്ണുകൊണ്ട് കാണാനാവില്ല. അവിടെ ചില സാങ്കേതിക വിദ്യയുണ്ടാവും. സഞ്ജയിയുടെ സാങ്കേതിക വിദ്യയാണ് ഇന്നത്തെ ഇന്റര്‍നെറ്റ്.’ അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

‘ഭാരതത്തിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തേയും വിലകുറച്ചുകാണുന്നവരും യൂറോപ്യന്‍സിനെ മഹത്വവത്കരിക്കുന്നവരുമാണ് എന്റെ പ്രസ്താവനയെ വിമര്‍ശിക്കുന്നത്. നമ്മുടെ രാജ്യം മഹത്തായിരുന്നു എന്ന് അവര്‍ അംഗീകരിക്കാന്‍ തയ്യാറല്ല. മഹാഭാരതത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ശാസ്ത്രം നടപ്പിലാക്കിയില്ലെങ്കില്‍ ഇന്റര്‍നെറ്റ് ഉണ്ടാവുമായിരുന്നില്ല എന്നാണ് ഞാന്‍ കരുതുന്നത്.’ അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ചയാ ഒരു ശില്‍പശാലയില്‍ സംസാരിക്കവേയാണ് മഹാഭാരത കാലഘട്ടം മുതല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉണ്ടായിരുന്നെന്ന് ത്രിപുര മുഖ്യമന്ത്രി പറഞ്ഞത്.ഇന്ത്യയില്‍ വളരെ കാലമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. മഹാഭാരത യുദ്ധകാലത്ത് അന്ധനായ ധൃതരാഷ്ട്രര്‍ക്ക് സഞ്ജയ് കാര്യങ്ങള്‍ വിവരിച്ച് കൊടുത്തത് ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു. സാറ്റലൈറ്റ് സംവിധാനം ആ കാലം മുതല്‍ ഉണ്ട് എന്നായിരുന്നു തൃപുരമുഖമന്ത്രിയുടെ പരാമര്‍ശം.

ഇന്റര്‍നെറ്റ് സേവനങ്ങളെക്കുറിച്ചുള്ള ത്രിപുര മുഖ്യമന്ത്രിയുടെ പ്രസംഗം വൈറലാവുകയും ഇതിനെ കളിയാക്കി നിരവധി പേര്‍ രംഗത്തുവരികയും ചെയ്ത സാഹചര്യത്തിലാണ് അത്തരം ആളുകള്‍ക്കെതിരെ മുഖ്യമന്ത്രി തന്നെ രംഗത്തുവന്നിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

Published

on

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.

200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Continue Reading

Video Stories

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Continue Reading

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

Trending