Connect with us

Video Stories

ട്രംപും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയും ഫോണിലൂടെ കലഹിച്ചു

Published

on

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളും തമ്മില്‍ ഫോണിലൂടെ വാക്കുതര്‍ക്കം. ഏറെ പരുഷമായാണ് ടേണ്‍ബുള്ളിനോട് ട്രംപ് സംസാരിച്ചത്. ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കേണ്ട ഫോണ്‍ സംഭാഷണം 25 മിനുട്ട് കഴിയും മുമ്പ് തന്നെ ട്രംപ് ഫോണ്‍ കട്ട് ചെയ്ത് അവസാനിപ്പിച്ചതായും വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നു. ഇന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ അടക്കം നാല് രാഷ്ട്രത്തലവന്മാരുമായി സംസാരിച്ചതില്‍ ഏറ്റവും മോഷപ്പെട്ട സംഭാഷണമാണ് ഇതെന്ന് അദ്ദേഹം ടേണ്ബുള്ളിനോട് പറഞ്ഞു.

അഭയാര്‍ത്ഥി പുനരവധിവാസ കരാറിനെ ചൊല്ലിയാണ് ഇരുനേതാക്കളും ഇടഞ്ഞത്. ഓസ്‌ട്രേലിയന്‍ തടങ്കല്‍ പാളയങ്ങളിലുള്ള 1250 അഭയാര്‍ത്ഥികളെ അമേരിക്കക്ക് കൈമാറാന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് രണ്ട് രാജ്യങ്ങളും കരാറിലെത്തിയിരുന്നു.
ഓസ്‌ട്രേലിയന്‍ അഭയാര്‍ത്ഥി തടങ്കല്‍ പാളയങ്ങളിലുള്ളവരില്‍ ഭൂരിഭാഗവും സിറിയ, ഇറാഖ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യക്കാരാണ്. ഏഴ് മുസ്്‌ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും നേരത്തെ ഒപ്പുവെച്ച കരാര്‍ മാനിക്കണമെന്ന് ടേണ്‍ബുള്‍ ആവശ്യപ്പെട്ടതാണ് ട്രംപിനെ രോഷാകുലനാക്കിയത്.

റഷ്യയിലെ കോക്കസസ് മേഖലയില്‍നിന്ന് അമേരിക്ക ഇനിയും ബോസ്റ്റ്ണ്‍ ബോംബറുകളെ സ്വീകരിക്കണോ എന്ന് അദ്ദേഹം ചോദിച്ചു. ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പരസ്യമായതില്‍ ടേണ്‍ബുള്‍ നിരാശപ്രകടിപ്പിച്ചു. അമേരിക്കയുമായി ഉറ്റ നയതന്ത്ര ബന്ധമുള്ള രാജ്യമാണ് ഓസ്‌ട്രേലിയ. ഒബാമയുടെ കാലത്ത് രണ്ട് രാജ്യങ്ങളും നിരവധി കരാറുകളില്‍ ഒപ്പുവെച്ചിരുന്നു. ട്രംപിന്റെ വരവ് ഓസ്‌ട്രേലിയയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ വഷളാക്കുമോ എന്ന് ആശങ്കയുണ്ട്.

വാഷിങ്ടണ്‍ പോസ്റ്റ് വാര്‍ത്ത പുറത്തുവന്ന ശേഷം ഓസ്‌ട്രേലിയയുമായുള്ള അഭയാര്‍ത്ഥി കരാറനെ ചോദ്യംചെയ്ത് ട്രംപ് വീണ്ടും രംഗത്തെത്തി. കുടിയേറ്റക്കാരെ ഏറ്റെടുക്കുമെന്ന് ഒബാമയുടെ കാലത്ത് ഉറപ്പുകൊടുത്തതായി വിശ്വസിക്കാന്‍ സാധിക്കുമോ എന്നും അത്തരമൊരു നടക്കാത്ത കരാറിനെക്കുറിച്ച താന്‍ എന്തിന് പഠിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

മെക്‌സിക്കോ അടക്കമുള്ള പല രാജ്യങ്ങളുടെയും രാഷ്ട്രത്തലന്മാരോട് ട്രംപ് കര്‍ക്കശ ഭാഷയിലാണ് സംസാരിച്ചതെന്ന് യു.എസ് വൃത്തങ്ങള്‍ പറയുന്നു. അല്‍പമെങ്കിലും മയപ്പെട്ടത് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയോടാണെന്നും അവര്‍ അറിയിച്ചു. അന്താരാഷ്ട്ര സമൂഹത്തില്‍ അമേരിക്കയെ ഒറ്റപ്പെടുത്തുന്ന നീക്കങ്ങളുമായി ട്രംപ് മുന്നോട്ടുപോകുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Trending