Connect with us

kerala

തിരുവനന്തപുരം വിമാനത്താവളം; സര്‍ക്കാര്‍ നിയമസഹായം തേടിയ കമ്പനി സിബിഐ അന്വേഷണം നേരിടുന്ന സ്ഥാപനം

വിമാനത്താവള ലേലത്തിന് സംസ്ഥാന സര്‍ക്കാര്‍ നിയമസഹായം തേടിയ സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് കമ്പനി നീരവ് മോദി കേസിലും ഉള്‍പ്പെട്ട സ്ഥാപനം.

Published

on

തിരുവനന്തപുരം: വിമാനത്താവള ലേലത്തിന് സംസ്ഥാന സര്‍ക്കാര്‍ നിയമസഹായം തേടിയ സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് കമ്പനി നീരവ് മോദി കേസിലും ഉള്‍പ്പെട്ട സ്ഥാപനം. കേസിലെ നിര്‍ണായക തെളിവുകളായ പണമിടപാട് രേഖകള്‍ മറച്ചുവെച്ച കുറ്റത്തിന് സിബിഐ നടപടി നേരിട്ട സ്ഥാപനമാണ് മംഗള്‍ദാസ്. ഈ കേസില്‍ നിയമനടപടികള്‍ തുടരുന്നിതിനിടെയാണ് കേരളം ഇവരെ കണ്‍സല്‍ട്ടന്‍സി ഏല്‍പ്പിച്ചത്.

വിവാദ വ്യവസായിയ നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് കോടികള്‍ തട്ടിയെടുത്ത കേസില്‍ തെളിവുകള്‍ മറച്ചുവയ്ക്കുന്നതിന് അമര്‍ചന്ദ് മംഗള്‍ദാസ് എന്ന നിയമസ്ഥാപനം സഹായിച്ചെന്നായിരുന്നു സിബിഐ കണ്ടെത്തല്‍. 2018 ല്‍ 13, 570 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടക്കുന്നതിന് മുമ്പ് ബാങ്ക് രേഖകളെല്ലാം, നീരവ് മോദി അമര്‍ചന്ദ് മംഗള്‍ദാസിന് കൈമാറിയെന്നായിരുന്നു സിബിഐ കണ്ടെത്തല്‍.

2018 മാര്‍ച്ചില്‍ അമര്‍ചന്ദ് മംഗള്‍ദാസിന്റെ മുംബൈ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ ബാങ്ക് രേഖകള്‍ അടക്കം അറുപത് പെട്ടികള്‍ സിബിഐ കണ്ടെടുത്തു. 24,000ല്‍ അധികം പേജുകളാണ് അന്ന് സിബിഐ പിടിച്ചെടുത്തത്. കുറ്റകൃത്യം തെളിയിക്കുന്ന നിര്‍ണായക തെളിവ് മറച്ചുവയ്ക്കുന്നതിന് അമര്‍ചന്ദ് മംഗള്‍ദാസ് സഹായം നല്‍കിയെന്നായിരുന്നു കുറ്റപത്രത്തില്‍ സിബിഐ പറഞ്ഞിരുന്നത്. പിഎന്‍ബി തട്ടിപ്പ് കേസില്‍ അമര്‍ചന്ദ് മംഗള്‍ദാസായിരുന്നില്ല നീരവ് മോദിയുടെ അഭിഭാഷകര്‍. അതിനാല്‍ തന്നെ നിയമപരിരക്ഷയ്ക്ക് അവകാശമില്ലെന്നായിരുന്നു സിബിഐ വാദം.

രേഖകള്‍ സൂക്ഷിക്കുന്നതിന് 2.12 കോടി രൂപ ഫീസായി നല്‍കിയെന്നും സിബിഐ കണ്ടെത്തിയിരുന്നു. ഈ തുക നിക്ഷേപിച്ച ബാങ്ക് അകൌണ്ട് സിബിഐ മരവിപ്പിച്ചു. എന്നാല്‍ 2019 ല്‍ സി അകൌണ്ട് മരവിപ്പിച്ച നടപടി ബിഐ സ്‌പെഷ്യല്‍ കോടതി റദ്ദ് ചെയ്തു. ഇങ്ങനെ രാജ്യം തന്നെ ഞെട്ടിയ തട്ടിപ്പില്‍ കേസില്‍ അന്വേഷണം നേരിടുന്നതിനിടെയാണ് 2018 ഡിസബംറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പിന്റെ നിയമസഹായം കേരളം തേടിയത്. ചീഫ് സെക്രട്ടറിയും, ധന-ഗതാഗത സെക്രട്ടറിമാരും ഉള്‍പ്പെട്ട സമിതിയാണ് മംഗള്‍ദാസ് കമ്പനിയെ നിര്‍ദ്ദേശിച്ചത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം

തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന എല്‍ഡിഎഫ്‌ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചതാണ് പാലക്കാട്ടെ രണ്ടാമത്തെ സംഭവം. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം.

മലപ്പുറത്ത് വോട്ടെടുപ്പിനിടെ രണ്ടുപേരാണ് മരിച്ചത്. തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

Continue Reading

kerala

കേരളത്തിന്റെ പകുതിയും പോളിങ് ബൂത്തിലെത്തി

0 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

Published

on

കേരളത്തിന്റെ പൊളിങ് ശതമാനം 50ല്‍. സംസ്ഥാനത്തെ പകുതി വോട്ടര്‍മാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. വെയിലിനെ വകവെക്കാതെയാണ് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. അതേസമയം വോട്ടെടുപ്പിനിടെ ആറു മരണവും സംഭവിച്ചിട്ടുണ്ട്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

 

 

Continue Reading

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

Trending