Connect with us

Health

ചെറുപ്പത്തില്‍ ബാധിക്കുന്ന ടൈപ്പ് 2 പ്രമേഹം

മനുഷ്യനോളം തന്നെ പഴക്കമുള്ള രോഗാവസ്ഥയാണ് പ്രമേഹവും എന്നാണ് പൊതുവെയുള്ള കാഴ്ചപ്പാട്.

Published

on

ഡോ. വിമല്‍ എം. വി
സീനിയര്‍ കണ്‍സല്‍ട്ടന്റ് എന്റോക്രൈനോളജിസ്റ്റ്
ആസ്റ്റര്‍ മിംസ് കോഴിക്കോട്.

മനുഷ്യനോളം തന്നെ പഴക്കമുള്ള രോഗാവസ്ഥയാണ് പ്രമേഹവും എന്നാണ് പൊതുവെയുള്ള കാഴ്ചപ്പാട്. പ്രാചീന കാലം മുതല്‍ക്ക് തന്നെ പ്രമേഹത്തെ സംബന്ധിച്ചും വിഭിന്നങ്ങളായ ചികിത്സാ രീതികളെ സംബന്ധിച്ചുമെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്.

1921 ജൂലൈ 27ാം തിയ്യതി കനേഡിയന്‍ സ്വദേശിയായ സര്‍ജന്‍ ഡോ. ഫ്രെഡറിക് ബാന്റിംഗും, അദ്ദേഹത്തിന്റെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന ചാള്‍സ് ബെസ്റ്റും ചേര്‍ന്നാണ് പ്രമേഹത്തിന് കാരണമാകുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിനെ വേര്‍തിരിച്ചെടുത്തത്. പ്രമേഹ ചികിത്സയിലെ ഏറ്റവും സുപ്രധാനമായ വഴിത്തിരിവായിരുന്നു ഇത്. ഈ കണ്ടുപിടുത്തത്തെ തുടര്‍ന്ന് ഇന്‍സുലിന്‍ കുത്തിവെപ്പിന്റെ സാധ്യത തെളിഞ്ഞ് വരികയും 1922 ജനുവരി 11ാം തിയ്യതി ലിയോണാര്‍ഡ് തോംസണ്‍ എന്ന 14 വയസ്സുകാരന് ആദ്യമായി ഇന്‍സുലിന്‍ കുത്തിവെപ്പ് എടുക്കുകയും ചെയ്തു.

നൂറ്റാണ്ടുകളുടെ പരിണാമത്തിനിടയില്‍ ഇത്തരത്തിലുള്ള ശ്രദ്ധേയങ്ങളായ അനേകം പുരോഗതികള്‍ പ്രമേഹ രോഗത്തിലും, ചികിത്സയിലുമെല്ലാം വന്ന് കഴിഞ്ഞു. ഇതില്‍ രോഗവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രധാനമായ ഒരു മാറ്റമാണ് ചെറുപ്പക്കാരിലും കുഞ്ഞുങ്ങളിലും ടൈപ്പ് 2 എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രമേഹം കണ്ട് തുടങ്ങിയത്. കുറച്ച് കാലം മുന്‍പ് വരെ മുതിര്‍ന്നവരിലായിരുന്നു പ്രധാനമായും ടൈപ്പ് 2 പ്രമേഹം കാണപ്പെട്ടിരുന്നത്്. എന്നാല്‍ സമീപകാലത്തായി കുഞ്ഞുങ്ങളിലും ചെറുപ്പക്കാരിലുമെല്ലാം ടൈപ്പ് 2 എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രമേഹം വ്യാപകമായി കാണപ്പെട്ട് തുടങ്ങിയിട്ടുണ്ട്.

എന്താണ് ടൈപ്പ് 2 പ്രമേഹം

കുട്ടികളില്‍ സാധാരണയായി കാണപ്പെടുന്നത് ടൈപ്പ് 1 എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രമേഹമാണ്. ഇന്‍സുലിന്റെ അഭാവം മൂലമാണ് ടൈപ്പ് 1 പ്രമേഹം ഉണ്ടാകുന്നത്. എന്നാല്‍ രക്തത്തിലുള്ള ഇന്‍സുലിന്‍ പ്രവര്‍ത്തിക്കാതിരിക്കുന്ന മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് ടൈപ്പ് 2 എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രമേഹം.

പ്രധാന കാരണങ്ങള്‍.

ജീവിത ശൈലിയില്‍ സംഭവിച്ചിരിക്കുന്ന മാറ്റങ്ങള്‍ തന്നെയാണ് ടൈപ്പ് 2 പ്രമേഹത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം.
വ്യായാമത്തിന്റെ അഭാവം, അമിതവണ്ണം, ഭക്ഷണ രീതിയിലെ മാറ്റം, പാരമ്പര്യം, ടി വി ക്കും മൊബൈല്‍ ഫോണിനും മുന്നില്‍ ദീര്‍ഘസമയം ചെലവഴിക്കല്‍, തുടങ്ങിയവയെല്ലാം ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്.

രോഗലക്ഷണം.

സാധാരണ പ്രമേഹത്തിന് കാണപ്പെടുന്ന പൊതുവായ ലക്ഷണങ്ങള്‍ തന്നെയാണ് ടൈപ്പ് 2 വിഭാഗം ബാധിക്കുന്ന കുഞ്ഞുങ്ങളിലും കൗമാരപ്രായക്കാരിലും കാണപ്പെടുന്നത്.

അമിതദാഹം, വിശപ്പ്., ക്ഷീണം, ഇടക്കിടെ മൂത്രം ഒഴിക്കുക, വിട്ടുമാറാത്ത അണുബാധ, ഫംഗസ് ബാധ മുതലായ ലകഷണങ്ങളാണ് പ്രധാനമായും കാണപ്പെടുന്നത്. ടൈപ്പ് 1 പ്രമേഹത്തില്‍ ഈ ലക്ഷണങ്ങള്‍ വളരെ വേഗത്തില്‍ തന്നെ കാണപ്പെടുമെങ്കില്‍ ടൈപ്പ് 2 വിഭാഗത്തില്‍ ഇത് സാവധാനത്തില്‍ പുരോഗതി പ്രാപിച്ച് വരികയാണ് ചെയ്യുക എന്ന വ്യത്യാസവുമുണ്ട്.

ചികിത്സ

രോഗത്തിന്റെ അവസ്ഥ, വ്യക്തിയുടെ ശാരീരികാവസ്ഥ തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് ഡോക്ടര്‍ ചികിത്സ നിര്‍ദ്ദേശിക്കുക. ടൈപ്പ് 1 നെ അപേക്ഷിച്ച് നിയന്ത്രിച്ച് നിര്‍ത്താന്‍ കുറച്ച് കൂടി എളുപ്പമുള്ള രോഗാവസ്ഥയാണ് ടൈപ്പ് 2 പ്രമേഹം. ആവശ്യമായി വരികയാണെങ്കില്‍ മരുന്ന്, ഇന്‍സുലിന്‍ മുതലായവ ഡോക്ടര്‍ നിര്‍ദ്ദേശിക്കും. കൂടാതെ ആഹാര സംബന്ധമായ നിയന്ത്രണങ്ങള്‍, സ്ഥിര വ്യായാമം, അമിതവണ്ണം നിയന്ത്രിക്കുക തുടങ്ങിയവ നിര്‍ദ്ദേശിക്കപ്പെടും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

മനുഷ്യരില്‍ ട്രയല്‍ നടത്തിയ വാക്‌സിനുകള്‍

Published

on

കറുത്ത മരണത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്നു കോവിഡ്. 2020-2022 കാലഘട്ടത്തില്‍ ലോകത്തെ മുഴുവന്‍ വേരോടെ പിഴുതെറിയാന്‍ എത്തിയ ദശാവതാരമായിരുന്നു കോവിഡ്. ലക്ഷകണക്കിന് ജീവനുകളെ ബലിയാടുകളാക്കിയ ഈ മഹാമാരിയില്‍ നിന്ന് ലോകം പച്ച പിടിച്ച് വരുന്നതേ ഒള്ളു. അപ്പോഴേക്കും കൊറോണക്ക് പിന്നാലെ കണ്ടെത്തിയ വാക്‌സിനാണ് ഇപ്പോള്‍ ലോകത്തെ ഭീതിയിലാഴ്ത്തുന്നത്.

മഹാമാരി സമയത്ത് ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടില്‍ കമ്പനിയായ അസ്ട്രസെനകയും ഓക്‌സ്‌ഫേര്‍ഡ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്തതാണ് കോവിഷീല്‍ഡ് കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കളായ അസ്ട്രസെനക കമ്പനി. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നതിനും കാരണമാകുന്ന അവസ്ഥയ്ക്ക് കോവിഷീല്‍ഡ് കാരണമാകുമെന്ന് കമ്പനി വ്യക്തമാക്കി.

യുകെ ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ ആദ്യം വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് വാദിച്ച അസ്ട്രസെനെക ആ നിലപാട് മാറ്റി തങ്ങളുടെ വാക്‌സിന്‍ ചില അവസരങ്ങളില്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്ന് സമ്മതിക്കുകയായിരുന്നു. അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് വാക്‌സിനുകള്‍ കാരണമാകാമെന്നാണ് അവര്‍ ഇന്നു കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കി. കമ്പനിയുടെ വെളിപ്പെടുത്തല്‍ കൂടുതല്‍ നിയമയുദ്ധത്തിനു കാരണമായേക്കുമെന്നാണ് കരുതുന്നത്. ഇവരുടെ വാക്‌സിനുകള്‍ ഉപയോഗിച്ച കൂടുതല്‍ പേര്‍ കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. തങ്ങളുടെ വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് തുറന്നു സമ്മതിച്ചതോടെ കമ്പനി ഗണ്യമായ പിഴ ഒടുക്കേണ്ടി വരുമെന്നും തീര്‍ച്ചയായി. അസ്ട്രസെനെക്ക നിര്‍മിച്ച വാക്‌സിനുകള്‍ ഇനി യുകെയില്‍ ഉപയോഗിക്കില്ലെന്ന് ആരോഗ്യവൃത്തങ്ങള്‍ കോടതിയെ അറിയിച്ചു.

അസ്ട്രസെനെക നിര്‍മിച്ച വാക്‌സിനുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കാട്ടി വിവിധ രാജ്യങ്ങളില്‍ നിരവധിപ്പേര്‍ പരാതിപ്പെടുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. യുകെയിലാണ് കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയതും കമ്പനിക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചതും. 2021 ഏപ്രില്‍ 21ന് യുകെ സ്വദേശിയായ ജെയ്മി സ്‌കോട്ടിന് വാക്‌സിന്‍ എടുത്തതിനു പിന്നാലെ മസ്തിഷ്‌കാഘാതം സംഭവിച്ചതോടെയാണ് നിയമനടപടികള്‍ ആരംഭിച്ചത്. വാക്‌സിന്‍ എടുത്ത ശേഷം തന്റെ രക്തം കട്ടപിടിക്കുന്നതായും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതമാണ് ജാമി സ്‌കോട്ട് നിയമനടപടി ആരംഭിച്ചത്. ഏറെ നാള്‍ പിന്നിട്ട നിയമയുദ്ധത്തിനൊടുവിലാണ് ഇപ്പോള്‍ നിര്‍മാതാക്കള്‍ തങ്ങളുടെ പിഴവ് തുറന്നു സമ്മതിക്കുന്നത്.

Continue Reading

Health

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം തടയാന്‍ നടപടി

രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്.

Published

on

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ ജില്ലാതല എ.എം.ആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി. രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്. മുമ്പ് ബ്ലോക്ക്തല എ.എം.ആര്‍. കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു.

ജില്ലാതല മാര്‍ഗരേഖപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ചെയര്‍മാനായുള്ള എ.എം.ആര്‍. വര്‍ക്കിംഗ് കമ്മിറ്റിയും ജില്ലാ എ.എം.ആര്‍. എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിക്കണം. ഇരു കമ്മറ്റികളുടേയും ഘടനയും പ്രവര്‍ത്തനങ്ങളും അവയുടെ നിരീക്ഷണവും അവലോകനവും മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജില്ലാ എ.എം.ആര്‍. ലബോട്ടറികളുടെ പ്രവര്‍ത്തന മാര്‍ഗരേഖയും പുറത്തിറക്കി. നിര്‍ണയ ലാബ് നെറ്റുവര്‍ക്കിലൂടെ ലാബുകളെ ബന്ധിപ്പിക്കും. ഇതിലൂടെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ കൃത്യമായ തോത് മനസിലാക്കാന്‍ സാധിക്കും.

പ്രാഥമിക തലത്തിലുള്ള ആശുപത്രികള്‍ക്കുള്ള മാര്‍ഗരേഖ നേരത്തെ പുറത്തിറക്കിയിരുന്നു. ഇത് കൂടാതെ ദ്വിതീയ-ത്രിതീയ തലത്തിലുള്ള താലൂക്ക് തലം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുന്നതിനുള്ള മാര്‍ഗരേഖയും പുതുതായി പുറത്തിറക്കി. മലയാളത്തിലുള്ള എ.എം.ആര്‍ അവബോധ പോസ്റ്ററുകള്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണം.

എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അണുബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും എ.എം.ആര്‍ പ്രതിരോധത്തിലും പരിശീലനം നല്‍കണം. പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് മൂന്ന് മാസത്തിലൊരിക്കലെങ്കിലും നടത്തുകയും വിലയിരുത്തുകയും വേണം.

ആശുപത്രികളില്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയും ആന്റിമൈക്രോബിയല്‍ സ്റ്റ്യൂവാര്‍ഡ്ഷിപ്പ് കമ്മിറ്റിയും ഉണ്ടായിരിക്കുകയും വിലയിരുത്തുകയും വേണം. ഡബ്ല്യു.എച്ച്.ഒ.യുടെ സര്‍ജിക്കല്‍ സേഫ്റ്റി ചെക്ക്‌ലിസ്റ്റ് എല്ലാ ശസ്ത്രക്രിയാ യൂണിറ്റുകളിലും നടപ്പിലാക്കണം. കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ ആന്റിബയോട്ടിക്കുകള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യുന്നതിനുള്ള സംരംഭം ഉണ്ടായിരിക്കണം.

ആശുപത്രി അണുബാധ നിയന്ത്രണ സമിതി ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം നടത്തണം. ഇങ്ങനെ വിശദമായ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി പ്രഖ്യാപിക്കുക. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്.

Continue Reading

Health

മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗബാധ; രണ്ട് മരണം

പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

Published

on

വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് മലപ്പുറത്ത് രണ്ട് മരണം. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 152 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്ത് ആറ് കിണറുകളിലെ വെള്ളം പരിശോധിച്ചതില്‍ മൂന്ന് കിണറുകളിലെ വെള്ളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു. കിണറുകളിലെ വെള്ളം മൂന്ന് ദിവസത്തിലൊരിക്കല്‍ ക്ലോറിനേറ്റ് ചെയ്ത് ശുചിയാക്കാനുള്ള നടപടികളും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനം. വീടുകള്‍ കയറിയിറങ്ങി ബോധവത്കരണവും നല്‍കുന്നുണ്ട്. പനി, ക്ഷീണം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സതേടണമെന്നും ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും നിർദേശമുണ്ട്.

Continue Reading

Trending