Connect with us

gulf

യുഎഇയുടെ ബഹിരാകാശ ദൗത്യം; അഭിമാന നേട്ടത്തിന് ചുക്കാന്‍ പിടിച്ചത് സ്ത്രീശക്തി

എണ്ണ സമ്പത്തിലൂടെ അത്യുന്നതങ്ങളില്‍ എത്തിയ യുഎഇ അതിന്റെ കാല്‍വെപ്പ് ശാസ്ത്ര സാങ്കേതിക രംഗത്തേക്കു കൂടി നീട്ടിവെച്ചത് ഈയടുത്താണ്.

Published

on

ബഹിരാകാശ രംഗത്ത് വിസ്മയകരമായ മുന്നേറ്റമാണ് അടുത്ത കാലത്തായി യുഎഇ നടത്തിക്കൊണ്ടിരിക്കുന്നത്. എണ്ണ സമ്പത്തിലൂടെ അത്യുന്നതങ്ങളില്‍ എത്തിയ യുഎഇ അതിന്റെ കാല്‍വെപ്പ് ശാസ്ത്ര സാങ്കേതിക രംഗത്തേക്കു കൂടി നീട്ടിവെച്ചത് ഈയടുത്താണ്. ഇതിനകം തന്നെ യുഎഇ ബഹിരാകാശത്ത് സ്വന്തം പൗരനെ എത്തിച്ചുകഴിഞ്ഞു.

യുഎഇയുടെ ചരിത്രപരമായ ഈ വളര്‍ച്ചക്കൊപ്പം തന്നെ നിശ്ചയമായും അടയാളപ്പെടുത്തേണ്ട മറ്റൊന്നു കൂടിയുണ്ട്. ഈ രംഗത്ത് യുഎഇ ഇന്നെത്തിപ്പെട്ട ഈ വളര്‍ച്ചയില്‍ രാജ്യത്തെ വനിതകളുടെ പങ്ക്. നിരവധി യുഎഇ വനിതകളാണ് യുഎഇയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നത്.

മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രത്തില്‍ (എംബിആര്‍എസ്‌സി) 42 ശതമാനം തൊഴിലാളികളും വനിതകളാണ്. യുഎഇയുടെ ബഹിരാകാശ യാത്രാ പദ്ധതിയിലും ഹോപ് മാര്‍സ് മിഷനിലും സ്ത്രീകള്‍ മികച്ച സാന്നിധ്യമായുണ്ട്. യുഎഇയുടെ ചൊവ്വാ ദൗത്യത്തിലുള്ളവരില്‍ 80 ശതമാനവും സ്ത്രീകളാണ്.

ജൂലൈ 20ന് വിക്ഷേപിച്ച ചൊവ്വാ പര്യവേക്ഷണ പേടകം ഇതിനകം 100 ദശലക്ഷം കിലോമീറ്ററിലധികം സഞ്ചരിച്ച് യാത്രയുടെ അഞ്ചിലൊരു ഭാഗം പൂര്‍ത്തിയാക്കി. അറബ് ലോകത്തെ ആദ്യത്തെ ചൊവ്വാ പര്യവേക്ഷണ ദൗത്യമാണിത്. ചൊവ്വയിലെ ചലനാത്മകമായ കാലാവസ്ഥയെ കുറിച്ചുള്ള വിവരണങ്ങള്‍ പഠിക്കാനാണ് ഈ ദൗത്യം വഴിയുള്ള ഉദ്ദേശം. ചൊവ്വയെ സംബന്ധിച്ച വിവരങ്ങള്‍ ഇവര്‍ കൈമാറുമ്പോള്‍ അത് എമിറാതി വനിതകള്‍ക്കും മറ്റ് ടീമംഗങ്ങള്‍ക്കും ആകെയുള്ള അഭിമാന മുഹൂര്‍ത്തമായി മാറും-ചൊവ്വാ ദൗത്യത്തിന്റെ ഇന്‍സ്ട്രുമെന്റ് സയന്‍സ് ടീം മാനേജര്‍ ഫാതിമ ഹുസൈന്‍ ലൂത പറഞ്ഞു.

 

ബഹിരാകാശ രംഗത്തേക്ക് കാല്‍ വെക്കുന്ന നേരം തന്നെയാണ് യുഎഇ സ്ത്രീശാക്തീകരണ രംഗത്തും മുന്നേറ്റം നടത്തുന്നത്. അതിനാല്‍ തന്നെ ബഹിരാകാശ കേന്ദ്രം ആരംഭിച്ചപ്പോള്‍ നിരവധി വിദ്യാസമ്പന്നരായ സ്ത്രകള്‍ക്ക് മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു.

ശാസ്ത്ര സാങ്കേതിക വിദ്യയ കുറിച്ച് രാജ്യത്തെ സ്ത്രീകള്‍ക്കിടയില്‍ മികച്ച അവബോധം സൃഷ്ടിക്കാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ വിദ്യാഭ്യാസ പരിപാടികള്‍ ആരംഭിക്കാനുള്ള നീക്കത്തിലാണ് ഫാതിമ ഹുസൈന്‍ ലൂത. ബഹിരാകാശ രംഗത്തെ കുറിച്ച് അടുത്ത തലമുറയില്‍ വലിയ തോതിലുള്ള ധാരണ സൃഷ്ടിക്കാനുള്ള പുറപ്പാടിന്റെ ഭാഗമാണിത്.

ഇപ്പോള്‍ തന്നെ നിരവധി സ്ത്രീകളാണ് ബഹിരാകാശത്തേക്ക് പോകാന്‍ സന്നദ്ധത അറിയിച്ച് രംഗത്തു വരുന്നത്. 1400 സ്ത്രീകളാണ് ഈ വര്‍ഷം യാത്രക്ക് ഒരുക്കമാണെന്ന് അറിയിച്ച് അപേക്ഷ നല്‍കിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 250 അപേക്ഷകളാണ് കൂടുതല്‍.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

ദുബൈ എയര്‍പോര്‍ട്ട് വഴിയുള്ള യാത്രക്കാര്‍ വിമാനസമയം ഉറപ്പ്‌ വരുത്തണമെന്ന് ഇന്ത്യന്‍ എംബസ്സി

ദുബൈ എയര്‍പോര്‍ട്ട് റണ്‍വെയിലും വെള്ളക്കെട്ട് ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി വിമാനങ്ങളാണ് വഴി തിരിച്ചുവിടുകയോ കാന്‍സല്‍ ചെയ്യുകയോ ചെയ്തത്.

Published

on

അബുദാബി: റണ്‍വെയില്‍ മഴവെള്ളം കയറിയതിനെത്തുടര്‍ന്ന് താറുമാറായ വിമാനക്രമീകരണം തുടരുന്നതിനാല്‍ യാത്രക്കാര്‍ തങ്ങളുടെ വിമാനസമയം ഉറപ്പ് വരുത്തിയശേഷം മാത്രമെ പുറപ്പെടാവുവെന്ന് ഇന്ത്യന്‍ എംബസ്സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴമൂലം യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്തതോതില്‍ വെള്ളം കയറുകയും ഗതാഗത സ്തംഭനം അനുഭവപ്പെടുകയുണ്ടായി. ഇതിന്റെ ഭാഗമായി ദുബൈ എയര്‍പോര്‍ട്ട് റണ്‍വെയിലും വെള്ളക്കെട്ട് ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി വിമാനങ്ങളാണ് വഴി തിരിച്ചുവിടുകയോ കാന്‍സല്‍ ചെയ്യുകയോ ചെയ്തത്. ഇതുമൂലം നൂറുകണക്കിന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു.

ഇപ്പോഴും സാധാരണ നിലയിലേക്ക് വിമാനസര്‍വ്വീസുകള്‍ ആവാത്തതിനെത്തുടര്‍ന്നാണ് എയര്‍പോര്‍്ട്ട് അഥോറിറ്റിയുടെ നിര്‍ദ്ദേശം കണക്കിലെടുത്ത് ഇന്ത്യന്‍ എംബസ്സി പ്രവാസികള്‍ക്ക അറിയിപ്പ നല്‍കിയിട്ടുള്ളത്.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

FOREIGN

കനത്ത മഴ; കൊച്ചിയില്‍ നിന്ന് ദുബൈയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു

കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയിൽ രേഖപ്പെടുത്തിയത്.

Published

on

കനത്ത മഴ മൂലം കൊച്ചിയിൽ നിന്നും ദുബൈയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു . ദുബൈയിലെ ടെർമിനലുകളിൽ ഉണ്ടായ സാങ്കേതിക പ്രശ്നംമൂലമാണ് സർവീസുകള്‍ നിർത്തിവെച്ചത്. ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്.

കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയിൽ രേഖപ്പെടുത്തിയത്.റൺവേയിൽ വെള്ളം കയറിയതിനാൽ ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം കഴിഞ്ഞ ദിവസം താൽകാലികമായി നിർത്തിവെച്ചിരുന്നു. മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ദുബൈ മെട്രോ സർവീസുകൾ പലതും റദ്ദാക്കി. റെഡ്ലൈനിൽ യു.എ.ഇ എക്സ്ചേഞ്ച് മുതൽ ഇന്റർനെറ്റ് സിറ്റിവരെയുള്ള സർവീസ് നിലച്ചുവെന്ന് ആർ.ടി.എ അറിയിച്ചു.

സ്കൂളുകളിൽ ഇന്നും ഓൺലൈൻപഠനം തുടരും, സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി. മഴയിൽ വ്യാപകനാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടത്തും റോഡുകൾ തകർന്നു. കെട്ടിടങ്ങൾക്ക് നാശനഷ്ടം നേരിട്ടു. മേൽക്കൂര തകർന്ന് ബഹുനിലകെട്ടിങ്ങളിൽ വരെ ചോർന്നൊലിച്ചു. വെള്ളക്കെട്ടിൽ കുടുങ്ങി നൂറുകണക്കിന് വാഹനങ്ങൾക്കാണ് നാശനഷ്ടം നേരിട്ടത്. ഇന്ന് വടക്ക് കിഴക്കൻ എമിറേറ്റുകളിൽ മഴ തുടരും. ഉച്ചയോടെ മഴ ശമിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Continue Reading

Trending