Connect with us

Video Stories

യുഎഇയുടെ ലാനാ നുസൈബ യുഎന്‍ വിമന്‍ ബോര്‍ഡ് പ്രസിഡന്റ്

Published

on

ദുബൈ: ഐക്യ രാഷ്ട്ര സഭയുടെ 2017ലെ വനിതാ എക്‌സിക്യൂട്ടീവ് ബോര്‍ഡ് പ്രസിഡന്റായി യുഎന്നിലെ യുഎഇയുടെ സ്ഥിരം പ്രതിനിധിയും അംബാസഡറുമായ ലാനാ നുസൈബ തെരഞ്ഞെടുക്കപ്പെട്ടു. യുഎന്നിലെ ഏഷ്യാ-പസഫിക് ഗ്രൂപ്പിനെയാണ് നുസൈബ പ്രതിനിധീകരിക്കുക. മുന്‍ പ്രസിഡന്റും തുനീഷ്യയുടെ സ്ഥിരം പ്രതിനിധിയുമായ അംബാസഡര്‍ മുഹമ്മദ് ഖാലിദ് ഖിറാറി, യുഎന്‍ വിമന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫൂംസിലേ മെല്ലാംബോനഗൂക്ക എന്നിവരോട് അവരുടെ നേതൃശേഷിയില്‍ നുസൈബ കൃതജ്ഞത പ്രകാശിപ്പിച്ചു.

യുഎഇ നടപ്പാക്കിയ ലിംഗനീതിയുടെയും സ്ത്രീ ശാക്തീകരണത്തിന്റെയും നേട്ടങ്ങളാണ് തന്റെ ഈ സ്ഥാനാരോഹണത്തിന് പ്രചോദനമായിട്ടുള്ളതെന്ന് നുസൈബ അഭിപ്രായപ്പെട്ടു. യുഎഇയെ സംബന്ധിച്ചിടത്തോളം ലിംഗനീതിക്ക് അതിപ്രധാനമായ സ്ഥാനമാണുള്ളതെന്നും അവര്‍ എടുത്തു പറഞ്ഞു. യുഎഇയുടെ ഭരണഘടന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ അവകാശങ്ങള്‍ വക വെച്ചു നല്‍കുന്നു. സമൂഹത്തിന്റെ തുല്യ പങ്കാളികളാണ് സ്ത്രീകളും പുരുഷന്മാരുമെന്ന് ഭരണഘടന അടിവരയിടുന്നുവെന്നും അവര്‍ വ്യക്തമാക്കി.

സ്ത്രീകളുടെ രാഷ്ട്രീയ ഭാഗധേയത്തിന് മുഖ്യ ശ്രദ്ധ നല്‍കുന്നതിനാലാണ് ഈ മുന്നേറ്റം സാധ്യമായതെന്നും ദേശീയ അസംബ്‌ളിയായ യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ ഇന്ന് 17.5 ശതമാനം പ്രാതിനിധ്യം സ്ത്രീകള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അതിന്റെ സ്പീക്കര്‍ ഡോ. അമല്‍ അല്‍ ഖുബൈസിയാണെന്നും യുഎഇയിലും അറബ് ലോകത്തും ഈ സ്ഥാനത്തെത്തുന്ന പ്രഥമ വനിതയാണ് അമല്‍ അല്‍ ഖുബൈസിയെന്നും അവര്‍ പറഞ്ഞു.

യുഎഇ മന്ത്രിസഭയില്‍ 28 ശതമാനം വനിതാ പ്രാതിനിധ്യമുണ്ട്. 2011ല്‍ സ്ഥാപിതമായതു മുതല്‍ യുഎന്‍ വിമന്‍ ബോര്‍ഡിനെ യുഎഇ സര്‍വാത്മനാ പിന്തുണക്കുന്നു. അബുദാബിയില്‍ അടുത്തിടെ ഒരു ലെയ്‌സണ്‍ ഓഫീസ് തുറന്നിട്ടുണ്ട്. ഗള്‍ഫിലെ പ്രഥമ കാര്യാലയമാണിത്. യുഎന്‍ വിമന്‍ ബോര്‍ഡില്‍ ഗയാന, ലൈബീരിയ, മൊണ്ടിനീഗ്രോ, സ്വിറ്റ്‌സര്‍ലാന്റ് എന്നീ രാജ്യങ്ങള്‍ക്കാണ് വൈസ് പ്രസിഡന്റ് പദവിയുള്ളത്. ഈ വര്‍ഷം ബോര്‍ഡിനെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണെന്നും അവര്‍ കുട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ഏകാധിപത്യത്തിനെതിരായ വിപ്ലവത്തിന്റെ പേരാണ് രാഹുല്‍ ഗാന്ധിയെന്ന്’ നവ്‌ജ്യോത് സിങ് സിദ്ദു

ഇന്ത്യയില്‍ ഏകാധിപത്യം വന്നപ്പോഴെല്ലാം വിപ്ലവവും ഉണ്ടായിട്ടുണ്ടെന്നും ഇത്തവണ ആ വിപ്ലവത്തിന്റെ പേര് രാഹുല്‍ ഗാന്ധിയാണെന്നും കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു.

Published

on

ഇന്ത്യയില്‍ ഏകാധിപത്യം വന്നപ്പോഴെല്ലാം വിപ്ലവവും ഉണ്ടായിട്ടുണ്ടെന്നും ഇത്തവണ ആ വിപ്ലവത്തിന്റെ പേര് രാഹുല്‍ ഗാന്ധിയാണെന്നും കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു. രാഹുല്‍ സര്‍ക്കാറിനെ വിമര്‍ശിക്കുമെന്നും സിദ്ദു. തടവുശിക്ഷ പൂര്‍ത്തിയാക്കി പട്യാല ജയിലില്‍ നിന്നും മോചിതനായ സിദ്ദു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഇപ്പോള്‍ ജനാധിപത്യം എന്നൊന്നുമില്ല. പഞ്ചാബില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാനുള്ള ഗൂഢാലോചന നടക്കുകയാണ്. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു. പഞ്ചാബിനെ തളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ദുര്‍ബലമാകുമെന്നും സിദ്ദു പറഞ്ഞു.

ഇന്ന് ഉച്ചയോടെ ഞാന്‍ ജയില്‍ മോചിതനാക്കേണ്ടതായിരുന്നു. പക്ഷേ അവര്‍ മനപ്പൂര്‍വ്വം വൈകിപ്പിച്ചു. മാധ്യമപ്രവര്‍ത്തകര്‍ പിരിഞ്ഞു പോകണമെന്നായിരുന്നു അവരുടെ ആവശ്യമെന്നും സിദ്ദു ചൂണ്ടിക്കാട്ടി.

Continue Reading

Culture

മാഞ്ചസ്റ്ററിലെ കത്തീഡ്രലില്‍ ആദ്യമായി ബാങ്ക് വിളിച്ചു: ഇഫ്താറിനായി ഒത്തുകൂടിയത് നിരവധി പേര്‍

അപൂര്‍വ്വമായൊരു സൗഹൃദ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ പ്രദേശമായ കത്തീഡ്രല്‍.

Published

on

അപൂര്‍വ്വമായൊരു സൗഹൃദ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ പ്രദേശമായ കത്തീഡ്രല്‍. റമസാന്‍ മാസത്തില്‍ കത്തീഡ്രലില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിക്കുകയായിരുന്നു. 600 വര്‍ഷത്തെ പാരമ്പര്യമുള്ള ക്രൈസ്തവ ദേവാലയമായ മാഞ്ചസ്റ്റര്‍ കത്തീഡ്രലില്‍ ചരിത്രത്തിലാദ്യമായി ബാങ്കുവിളിക്കുകയും ചെയ്തു. നൂറുക്കണക്കിന് പേരാണ്് ഇഫ്താറില്‍ പങ്കെടുത്തത്.

ബ്രിട്ടനിലെ ഓപണ്‍ ഇഫ്താര്‍ ഫൗണ്ടേഷനാണ് മാഞ്ചസ്റ്റര്‍ കത്തീഡ്രല്‍ ചര്‍ച്ചില്‍ ഇഫ്താര്‍ സംഘടിപ്പിച്ചത്. ചര്‍ച്ചില്‍ മഗ്‌രിബ് ബാങ്ക് വിളിക്കുന്ന വീഡിയോ ഓപണ്‍ ഇഫ്താര്‍ ഫൗണ്ടേഷന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. അതിഥികള്‍ക്കും ഭക്ഷണത്തിനും പാനീയത്തിനും ഇടമൊരുക്കാന്‍ ആംഗ്ലിക്കന്‍ സഭ പള്ളിക്കുള്ളിലെ പീഠങ്ങള്‍ മാറ്റിയിരുന്നു.

Continue Reading

india

ആദായ നികുതി ഇന്ന് മുതല്‍ പുതിയ സ്കീമില്‍

പുതിയ നികുതി സ്‌കീം തിരഞ്ഞെടുക്കുന്നവർക്ക് ഏഴ് ലക്ഷം രൂപക്ക് വരെ നികുതി ഇളവുണ്ട്

Published

on

കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇന്ന് മുതല്‍ നടപ്പില്‍ വരും. ഇതിൽ പ്രധാനപ്പെട്ട പുതിയ ആദായ നികുതി സ്കീം എല്ലാവർക്കും ബാധകമാകുന്നതും ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. പഴയ നികുതി രീതി പിന്തുടരണമെന്ന് താല്‍പ്പര്യപ്പെടുന്നവർ അത് പ്രത്യേകം തെരഞ്ഞെടുക്കണം. പുതിയ നികുതി സ്‌കീം തിരഞ്ഞെടുക്കുന്നവർക്ക് ഏഴ് ലക്ഷം രൂപക്ക് വരെ നികുതി ഇളവുണ്ട്.

Continue Reading

Trending