Connect with us

Video Stories

നോട്ട് പ്രതിസന്ധി: ആഘോഷങ്ങള്‍ മങ്ങി; ആശങ്കയോടെ പ്രവാസികള്‍

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി:നോട്ട് പ്രതിസന്ധി പ്രവാസികളെയും ഏറെ പ്രയാസത്തിലാക്കിമാറ്റി. അത്യാവശ്യ കാര്യങ്ങള്‍ക്ക് പണം ലഭ്യമാകാത്തതിനുപുറമെ തങ്ങളുടെ പ്രായംചെന്ന മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട നിരയില്‍ കാത്തുനില്‍ക്കേണ്ടി വരുന്ന അവസ്ഥ തുടരുന്നത് പ്രവാസികളെ കടുത്ത മനോവിഷമത്തിലാക്കിമാറ്റിയിരിക്കുകയാണ്.
കഴിഞ്ഞ ഏതാനും ദിവസമായി രാവിലെമുതല്‍ ബാങ്കുകള്‍ക്ക് മുന്നിലെത്തുന്ന പ്രായം ചെന്നവര്‍ക്ക് മാനുഷിക പരിഗണന പോലും ലഭിക്കുന്നില്ല. പണച്ചുരുക്കത്തിന്റെ ദയനീയ സ്ഥിതിയാണ് ഇത് വ്യക്തമാക്കുന്നത്.

 
രണ്ടുദിവസം കൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് കരുതിയിരുന്നതെങ്കിലും അടുത്ത ദിവസങ്ങളിലൊന്നും സാധാരണ നിലയില്‍ ആവാനിടയില്ലെന്നാണ് അറിയുന്നത്. പ്രതിമാസം നാട്ടിലേക്ക് അയക്കുന്ന പണവും പലരും അയച്ചിട്ടില്ല. അതേസമയം നേരത്തെ പണം അയച്ചവര്‍ക്കും ബാങ്കില്‍ നിന്നും പിന്‍വലിക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ടായിട്ടുണ്ട്. എക്‌സ്‌ചേഞ്ച് വഴി അയക്കുന്ന പണത്തിന് നാട്ടിലെ ബ്രാഞ്ചില്‍ നിന്നും ബാങ്ക് ചെക്കുകളാണ് നല്‍കി വരുന്നത്.

 
തങ്ങളുടെ ബന്ധുക്കള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പണമില്ലാതെ പ്രയാസപ്പെടുന്നത് പ്രവാസികള്‍ക്കിടയില്‍ മാനസിക സംഘര്‍ഷം വര്‍ധിപ്പിക്കുന്നുണ്ട്. നഗരപ്രദേശങ്ങളിലുള്ളവര്‍ക്ക് എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് വന്‍കിട സ്ഥാപനങ്ങളില്‍ നിന്ന് പലചരക്കു സാധാനങ്ങള്‍ വാങ്ങാമെങ്കിലും ഗ്രാമീണ മേഖലയിലുള്ളവരുടെ കാര്യം ദയനീയമാണ്. പണം ലഭിച്ച ശേഷം മാത്രം വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങിക്കുന്ന സാധാരണക്കാരും താഴെ തട്ടിലുള്ള കുടുംബങ്ങളുടെ പ്രതിസന്ധി വിവരണാധീതമാണ്. പലരും നാട്ടിലേക്ക് ഫോണ്‍ ചെയ്യുമ്പോള്‍ ബാങ്കുകള്‍ക്ക് മുന്നിലെ നീണ്ട നിരയി ല്‍ നില്‍ക്കുകയാണെന്ന മറുപടിയാണ് ലഭിക്കുന്നത്.

പ്രായം ചെന്ന മാതാപിതാക്ക ള്‍പോലുംഇത്തരത്തില്‍ പൊരിവെയിലത്ത് നില്‍ക്കേണ്ടിവരുന്ന അവസ്ഥ പലര്‍ക്കും ആദ്യത്തെ അനുഭവമാണ്. എല്ലാവരും പണത്തിന്റെ അത്യാവശ്യക്കാരായതിനാല്‍ പകരം ആരെയും പറഞ്ഞയക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് മലപ്പുറം കോട്ടക്കല്‍ സ്വദേശി ഷഫീഖ് മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ നടക്കാനിരുന്ന പല വിവാഹാഘോഷങ്ങളും എങ്ങിനെ നടത്തുമെന്നറിയാതെ കുടുംബാംഗങ്ങള്‍ ആശങ്കയിലാണ്.

സഹോദരിയുടെ വിവാഹത്തിന് നാട്ടില്‍ പോകുന്ന എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശി ഇബ്രാഹിംകുട്ടി സ്വര്‍ണ്ണത്തിനും മറ്റു ആവശ്യങ്ങള്‍ക്കുമുള്ള പണം എപ്പോള്‍ ലഭ്യമാകുമെന്നറിയാതെ ആശങ്കയോടെയാണ് നാട്ടിലേക്ക് തിരിക്കുന്നത്. അബുദാബിയിലെ ബാങ്കില്‍ നിന്നും പണം വായ്പയെടുത്താണ് നാട്ടിലേക്ക് തിരിക്കുന്നത്. എന്നാല്‍ നാട്ടിലേക്കയക്കുന്ന പണം എപ്പോള്‍ കൈയില്‍ കിട്ടുമെന്ന ആശങ്കയുണ്ട്. കാര്‍ഡ് ഉപയോഗിച്ച് എല്ലാ സാധനങ്ങളും ലഭ്യമാകാത്ത അവസ്ഥയുമുണ്ട്.

 

രോഗബാധിതയായ ഉമ്മയുടെ ഓപ്പറേഷന് പണം അയച്ച തിരൂര്‍ സ്വദേശി ശംസുദ്ദീന് പണം പിന്‍വലിക്കാനാവാത്തതുമൂലം ഉമ്മയെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. നേരത്തെ മോദിയുടെ തീരുമാനത്തെ അനുകൂലിച്ച പലരും ഇപ്പോള്‍ കുരുക്ക് തങ്ങളിലേക്ക് നീണ്ടതോടെ തീരുമാനത്തിനെതിരെ ശക്തമായി പ്രതികരിച്ചുതുടങ്ങിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു

ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു

Published

on

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു. ഒരാഴ്ചയായി രോഗികളുടെ എണ്ണം കൂടിവരുകയാണ്. ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു. ഇതിലുമേറെയാളുകള്‍ സ്വകാര്യ ചികിത്സയും തേടുന്നുണ്ട്.

പനിക്കൊപ്പം ആസ്ത്മ സമാന ലക്ഷണങ്ങളുമായാണ് മിക്കവരും എത്തുന്നത്. പനി മാറിയാലും ശ്വാസംമുട്ടലും വലിവും പലരിലും നീണ്ടുനില്‍ക്കുകയും ചെയ്യുന്നു.
കുട്ടികളിലും പനിയും കുറുകലും വ്യാപകമാണ്.

വിവിധതരം ഇന്‍ഫ്‌ലുവന്‍സ വൈറസ്, റെസ്പിരേറ്ററി സിന്‍സീഷ്യല്‍ വൈറസ് എന്നിവ യാണ് കാരണം. എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയെല്ലാം കൂട്ടിനുണ്ട്.വൈറസ്ബാധ ശ്വാസനാളികളുടെ നീര്‍ക്കെട്ടിനും കഫക്കെട്ടിനും ഇടയാക്കുന്നു.
വൈറസ്ബാധയെത്തുടര്‍ന്ന് ആസ്ത്മ സമാന ലക്ഷണങ്ങളുമായും ആസ്ത്മ വഷളായും ഏറെപ്പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ട്. ചുമയും കുറുകലും ശ്വാസംമുട്ടും മാറാന്‍ കാലതാമസം വരുന്നുമുണ്ട്.

Continue Reading

kerala

യു.ഡി.എഫ് കുറ്റവിചാരണ സദസ്സിന് ഇന്ന് തുടക്കം

സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യും.

Published

on

യുഡിഎഫിന്റെ കുറ്റവിചാരണ സദസ്സിന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവ കേരള സദസ്സിന് ബദലായാണ് പ്രതിപക്ഷത്തിന്റെ കുറ്റവിചാരണ സദസ്സ്.

സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യും. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.

മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും നേമത്ത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ഉദ്ഘാടനം ചെയ്യും. താനൂരില്‍ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ് വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുക.

ആദ്യദിവസം 12 നിയോജകമണ്ഡലങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. ജനപ്രതിനിധികളും സംസ്ഥാന നേതാക്കളും വിചാരണ സദസ്സില്‍ പങ്കെടുക്കും.

 

 

 

Continue Reading

Health

തലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന

71 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്.

Published

on

തലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. ഇന്നലെ മാത്രം 21 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 6 പേരെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. 71 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നാഴ്ചയായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ആണ് ഏറ്റവും കൂടുതലുള്ളത്.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്.

ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. പുതിയ വകഭേദമാണോ എന്ന് അറിയുന്നതിനും ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനും പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം രണ്ടക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Continue Reading

Trending