Connect with us

Video Stories

പ്രവാസികളുടെ കൈവശമുള്ള നോട്ട് മാറ്റാനായില്ലെങ്കില്‍ കടലാസായി മാറുക 820 കോടി

Published

on

റസാഖ് ഒരുമനയൂര്‍ അബുദാബി:ഗള്‍ഫ് നാടുകളിലുള്ള പ്രവാസി ഇന്ത്യക്കാരുടെ കൈകളിലുള്ള നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സംവിധാനമുണ്ടായില്ലെങ്കില്‍ 820 കോടിയിലേറെ രൂപ വെറും കടലാസായി മാറും. ലോക തലത്തിലുള്ള പ്രവാസികളുടെ കൈകളിലുള്ള തുക ഏകദേശം 2,000 കോടിയിലധികം വരുമെന്നാണ് ഇതുസംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ പുറത്തു വിട്ട കണക്കനുസരിച്ച് ഗള്‍ഫ് നാടുകളില്‍ മാത്രം 82 ലക്ഷത്തോളം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്.

 

സഊദി അറേബ്യ 29.6 ലക്ഷം, യുഎഇ 26 ലക്ഷം, കുവൈത്ത് 8.8, ഒമാന്‍ 7.95, ഖത്തര്‍ 6.3, ബഹ്‌റൈന്‍ 2.95 എന്നിങ്ങനെയാണ് ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ കണക്കുകള്‍. നാട്ടില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്ക് യാത്ര ചെയ്യുന്ന ഓരോ ഇന്ത്യക്കാരനും ചെറിയ തുകയെങ്കിലും ഇന്ത്യന്‍ രൂപയായി കൈയില്‍ സൂക്ഷിച്ചിട്ടുണ്ടാകും.   500 മുതല്‍ 5,000 രൂപ വരെ കൈയില്‍ കരുതുന്നവരുണ്ട്. 10,000 രൂപ വരെ യാത്രയില്‍ കൈയില്‍ സൂക്ഷിക്കുന്നവരുണ്ടെന്നാണ് അറിയുന്നത്. ശരാശരി ഓരോ പ്രവാസിയുടെ കൈയിലും 1,000 രൂപ എന്ന തോതില്‍ കണക്കാക്കുകയാണെങ്കില്‍ പോലും 82 ലക്ഷം ഗള്‍ഫ് പ്രവാസികളില്‍ മാത്രം 820 കോടി രൂപ ഉണ്ടാകുമെന്നാ ണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

 

2,000 മുതല്‍ 3,000 വരെയുള്ള തുക കൈയില്‍ കരുതുന്നവര്‍ വളരെയേറെയുണ്ട്. എന്നാല്‍, 500 രൂപയെങ്കിലും ഇന്ത്യന്‍ മണിയായി കൈയില്‍ ഇല്ലാത്തവരുടെ എണ്ണം വളരെ കുറവാണെന്ന് ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.   100 പേരില്‍ നടത്തിയ അന്വേഷണത്തില്‍ 500 രൂപയുടെ ഒരു നോട്ട് എങ്കിലും കൈവശമില്ലാത്തവര്‍ 17 പേര്‍ മാത്രമാണ്. 28 പേര്‍ 500 രൂപയുടെ ഒരു നോട്ട് കൈയിലുള്ളവരും 31 പേര്‍ ആയിരവും 15 പേര്‍ 2,000ത്തില്‍ കൂടുതലും കൈയിലുള്ളവരാണ്. 9 പേര്‍ 3,000ത്തോളം രൂപയും തങ്ങളുടെ യാത്രയില്‍ കരുതിയിട്ടുള്ളവരാണ്. 10,000 രൂപ വരെ കൈവശമുള്ളവരും പ്രവാസികള്‍ക്കിടയിലുണ്ടെന്നാണ് അറിയുന്നത്.  

 

പ്രവാസികളുടെ കൈയിലിരിക്കുന്ന പണത്തിന്റെ കണക്ക് ഇത്തരത്തിലാണെന്നിരിക്കെ ജിസിസി രാജ്യങ്ങളിലെ മൊത്തം പ്രവാസി ഇന്ത്യക്കാരുടെ കൈയില്‍ 1,000 കോടി രൂപയോളമെങ്കിലും വരുമെന്നതില്‍ സംശയമില്ല. ഏകദേശം ഇത്രത്തോളം തന്നെ തുക വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മണി എക്‌സ്‌ചേഞ്ചുകളിലും ഇന്ത്യന്‍ രൂപയായി സൂക്ഷിപ്പുണ്ടായിരിക്കും. ഡിസംബര്‍ 31 വരെ മാത്രമാണ് നിലവിലെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ സമയം അനുവദിച്ചിട്ടുള്ളത്. എന്നാല്‍, അടുത്ത ഒന്നര മാസത്തിനകം വളരെ ചെറിയൊരു ശതമാനം പ്രവാസികള്‍ മാത്രമാണ് നാട്ടില്‍ പോകുന്നവരായിട്ടുണ്ടാവുകയുള്ളൂ. അവര്‍ക്ക് നാട്ടില്‍ തങ്ങളുടെ തുക മാറ്റിയെടുക്കാന്‍ കഴിയുമെങ്കിലും അവശേഷിക്കുന്ന ഭൂരിഭാഗം പേരുടെയും കൈയിലുള്ള പണം വെറും കടലാസായി മാറുമെന്നതില്‍ സംശയമില്ല.  

 

കേന്ദ്ര സര്‍ക്കാറിന്റെ കണക്കനുസരിച്ച് 1.14 കോടി ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. ഇവരെ കൂടാതെ ലക്ഷക്കണക്കിന് പിഐഒ കാര്‍ഡ് ഉടമകളും വിദേശ രാജ്യങ്ങളിലുണ്ട്. ഇവരുടെ കൈകളിലും ഇന്ത്യന്‍ രൂപയുണ്ട്. എല്ലാം കൂടി 2,000 കോടിയിലേറെ രൂപയുടെ നോട്ടുകള്‍ വിദേശ രാജ്യങ്ങളിലെ പ്രവാസികളുടെ കൈവശമുണ്ട്. ഈ തുകയെല്ലാം മാറ്റിയെടുക്കുന്നതിന് അടിയന്തിര സ്വഭാവത്തോടെ സംവിധാനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ലോക തലത്തില്‍ വ്യാപിച്ചു കിടക്കുന്ന 2,000 കോടിയിലേറെ രൂപ നഷ്ടപ്പെട്ടേക്കും. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിര തീരുമാനം കൈക്കൊള്ളമെന്ന പ്രവാസികളുടെ ആവശ്യം ശക്തമാവുകയാണ്.  

ഗള്‍ഫ് നാടുകളിലുള്ള മണി എക്‌സ്‌ചേഞ്ചുകള്‍ വഴിയോ ബാങ്കുകള്‍ മുഖനയോ ഈ തുക മാറ്റിയെടുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുകയുള്ളൂ. നാട്ടില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കുന്നതിന് പകരം മണി എക്‌സ് ചേഞ്ചുകളില്‍ പാസ്‌പോര്‍ട്ട് കോപ്പി സഹിതം വാങ്ങാനുള്ള സജ്ജീകരണം ഏര്‍പ്പെടുത്തിയാല്‍ മതിയാകും. ഇതിലൂടെ പ്രവാസികളുടെ പണത്തിന്റെ മൂല്യം നഷ്ടപ്പെടാതിരിക്കാനുമുള്ള സാഹചര്യം ഉണ്ടാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

നവകേരള യാത്ര; പ്രതിഷേധം ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്‌ഐ മര്‍ദനം

ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

Published

on

എറണാകുളത്ത് നവകേരള യാത്രയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

ബൈക്കില്‍ പോയ ചെറുപ്പക്കാരനെ തടഞ്ഞു നിര്‍ത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത് ഷൂട്ട് ചെയ്തതിനായിരുന്നു ആക്രമണം. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയും മൊബൈലും പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു .

ഇത് നല്‍കാതെ വന്നതോടെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. തലയ്ക്കും നെഞ്ചിലും പുറത്തും തുടര്‍ച്ചയായി ഇടിച്ചു. ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്താല്‍ കൊന്നുകളയുമെന്ന് ഭീഷണത്തിപ്പെടുത്തിയെന്നും മര്‍ദ്ദനമേറ്റവര്‍ പറയുന്നു.

പൊലീസ് നോക്കി നില്‍ക്കുമ്പോഴാണ് ഡി.വൈ.എഫ്ഐ. പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. ആലുവ പറവൂര്‍ കവലയില്‍ വെച്ചാണ് സംഭവം ഉണ്ടായത്.

 

 

Continue Reading

kerala

നവകേരള സദസ്സ്: ബസ് എത്തിക്കാന്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി

വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

Published

on

വൈക്കത്ത് നവകേരള സദസിന്റെ വേദിയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് എത്തിക്കാനായി സര്‍ക്കാര്‍ അതിഥിമന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി. വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് ജെ.സി.ബി. ഉപയോഗിച്ച് മതില്‍ പൊളിച്ചുനീക്കാനാരംഭിച്ചത്. മതിലിലോടു ചേര്‍ന്നുള്ള വൃക്ഷത്തിന്റെ ശിഖരവും പൊളിച്ചു നീക്കി. നിലവില്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മുന്നിലൂടെ കായലോര ബീച്ചിലേയ്ക്കുള്ള വഴിയില്‍ കെ.ടി.ഡി.സിയുടെ മോട്ടലിനു മുന്നിലെ ഭാഗത്തുകൂടി ബസ് കടന്നുപോകാത്തതു മൂലമാണ് സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തീരുമാനിച്ചത്.

പിന്നീട് മതില്‍ പുനഃനിര്‍മ്മിക്കുമ്പോള്‍ ഈ ഭാഗത്ത് ഒരു കവാടം സ്ഥാപിച്ചാല്‍ ഭാവിയില്‍ ബീച്ചില്‍ നടക്കുന്ന വലിയ സമ്മേളനങ്ങളില്‍ വി.ഐ.പികള്‍ വരുമ്പോള്‍ ഗേറ്റുതുറന്ന് വാഹനങ്ങള്‍ കടത്തിവിടാനുമാകും.

നവകേരള സദസ്സിനായി ആദ്യം തീരുമാനിച്ചത് ആശ്രമം സ്‌കൂളായിരുന്നു. ജനങ്ങള്‍ കൂടുതലായി എത്തുന്നതും സുരക്ഷാ കാര്യങ്ങളും മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടവും പോലീസും അനുമതി നല്‍കാതിരുന്നതോടെ കായലോര ബീച്ചില്‍ നവകേരള സദസ്സിനു വേദിയൊരുക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 14-ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് വൈക്കം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ്.

 

Continue Reading

Health

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; 430 ആക്ടീവ് കേസുകള്‍

ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്.

Published

on

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന. നാലാം തീയതി മാത്രം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് 104 പേര്‍ക്കാണ്. സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി. ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. കൊവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്. ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ മൂന്നക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Continue Reading

Trending