Connect with us

Video Stories

മലപ്പുറത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ അനുവദിക്കില്ല: ഉബൈദുള്ള

Published

on

തിരുവനന്തപുരം: ജില്ലാ കലക്ടറേറ്റിലുണ്ടായ സ്‌ഫോടനം മലപ്പുറത്തെ മതസൗഹാര്‍ദ്ദവും സമാധാന അന്തരീക്ഷവും തകര്‍ക്കാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണെന്നും ഇതിന് മലപ്പുറത്തെ ജനാധിപത്യ മതേതരത്വവിശ്വാസികള്‍ ആരേയും അനുവദിക്കില്ലെന്നും പി.ഉബൈദുള്ള ചൂണ്ടിക്കാട്ടി. നിയമസഭയില്‍ അടിയന്തരപ്രമേയനോട്ടീസ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളപ്പിറവിയുടെ 60ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഉണ്ടായ ഈ സംഭവം മലപ്പുറം നിവാസികളെ ഭീതിയിലും ആശങ്കയിലും ആഴ്ത്തിയിരിക്കുകയാണ്. സംഭവം നടന്നത് മലപ്പുറത്തായതിനാല്‍ പൊടിപ്പും തൊങ്ങലും വെച്ച് പ്രചരിപ്പിക്കാനുള്ള ശ്രമവും നടക്കുകയാണെന്നും ഇതിന് പിന്നിലെ ഗൂഢോദ്ദേശ്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ മറ്റു പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി എന്നും ശാന്തിയും സമാധാനവും നിലനില്‍ക്കുന്ന പ്രദേശമാണ് മലപ്പുറം. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ന്നതിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ സംഘട്ടനം ഉണ്ടായപ്പോഴും മലപ്പുറത്ത് ഒരു തരത്തിലുള്ള പ്രശ്‌നവുമുണ്ടായില്ല. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ ഇടപെടല്‍ കാരണമാണ് മലപ്പുറത്തെ സമാധാനം തകരാതിരുന്നതെന്ന് എല്ലാവരും അംഗീകരിച്ചതാണ്. അങ്ങാടിപ്പുറം തളി ക്ഷേത്രത്തിന്റെ ഗോപുരം ഇരുട്ടിന്റെ മറവില്‍ തീവെച്ച സംഭവം ഊതിവീര്‍പ്പിച്ച് ചില ദുഷ്ടശക്തികള്‍ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചപ്പോള്‍ അവിടെയും സമാധാനദുതനായി ശിഹാബ് തങ്ങള്‍ എത്തി.

പണം സമാഹരിച്ച് തകര്‍ന്ന ഗോപുരം പുന:സ്ഥാപിക്കുന്നതിന് മുന്‍കയ്യെടുത്തത് പാണക്കാട് സയ്യിദ് സാദിഖലി തങ്ങളുടെ നേത്വത്വത്തിലായിരുന്നെന്നും ഉബൈദുള്ള പറഞ്ഞു.
1993 ല്‍ താനൂരില്‍ ശോഭായാത്രക്കിടെ സ്‌ഫോടനമുണ്ടായപ്പോള്‍ മലപ്പുറത്ത് ഭീതി പരന്നിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കയ്യിലിരുന്ന ബോംബാണ് പൊട്ടിയതെന്ന് പിന്നീട് തിരിച്ചറിഞ്ഞതോടെയാണ് മലപ്പുറത്തെ സംഘര്‍ഷം ഒഴിവായത്. അക്കാലത്ത് ആര്‍.എസ്.എസിന് പകരമായ തീവ്രവാദനിലപാടുമായി കേരളത്തില്‍ രൂപം കൊണ്ട സംഘടനയാണ് ഐ.എസ്.എസ്. വര്‍ഗീയതയേയും തീവ്രവാദത്തേയും ഒരു പോലെ എതിര്‍ക്കേണ്ടതാണ്. തീവ്രവാദത്തിന് എതിരായ നിലപാടിന്റെ പേരില്‍ ലീഗിന് വില നല്‍കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിനെ നിഷ്പക്ഷമായും സ്വതന്ത്രമായും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും തീവ്രവാദ പ്രസ്ഥാനങ്ങളെ മുളയിലെ നുള്ളുകയും ചെയ്തിരുന്നെങ്കില്‍ മലപ്പുറം ആവര്‍ത്തിക്കുമായിരുന്നില്ല. ഇനിയെവിടെയങ്കിലും സ്‌ഫോടനമുണ്ടാകുമ്പോള്‍ മലപ്പുറം ചര്‍ച്ച ചെയ്യുന്നതിന് പകരം ശക്തമായ നടപടികളാണ് സ്വീകരിക്കേണ്ടത്. കൊല്ലം സ്‌ഫോടനത്തിലെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ നമുക്ക് കഴിഞ്ഞില്ലെന്നും ഉബൈദുള്ള പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ മരിച്ച നിലയില്‍

ന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Published

on

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ. സർജറി വിഭാഗം പി ജി വിദ്യാർഥിനി ഡോ ഷഹാനയാണ് മരിച്ചത്. ഇന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഒപ്പം പഠിക്കുന്ന പി.ജി വിദ്യാർത്ഥികളാണ് പൊലീസിനെ വിവരമറിയിക്കുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ ഷഹാനയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പിന് സമാനമായ ഒരു കത്ത് കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

Video Stories

വെള്ളം കയറിയതിനെത്തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു; 20 വിമാനങ്ങൾ റദ്ദാക്കി

തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Published

on

കനത്ത മഴയെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. 20 വിമാനങ്ങൾ റദ്ദാക്കുകയും എട്ടു വിമാനങ്ങൾ ബെം​ഗളൂരു വഴി തിരിച്ചുവിടുകയും ചെയ്യും. ചുഴലിക്കാറ്റ് മുന്നറിയിപ്പിൽ 118 ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരുന്നു. വന്ദേഭാരത് ഉൾപ്പെടെ ചെന്നൈയിലേക്കുള്ള ആറു ട്രെയിനുകളും റദ്ദാക്കിയിരുന്നു.ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലേക്കുള്ള 30 ട്രെയിനുകളും റദ്ദാക്കിട്ടുണ്ട്. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലേർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Continue Reading

Video Stories

പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കി; ചുമക്കുള്ള മരുന്നിന് പകരം കൊടുത്തത് വേദനക്ക് പുരട്ടുന്ന മരുന്ന്

കുട്ടി അപകടനില തരണം ചെയ്തു

Published

on

വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ കിടത്തി ചികത്സയിലുളള പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കിയതായി പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ചുമക്കുള്ള മരുന്നിന് പകരം വേദനക്ക് പുരട്ടുന്ന മരുന്നാണ് നല്‍കിയത്. തുടര്‍ന്ന് കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന താല്‍ക്കാലിക നഴ്‌സാണ് മരുന്ന് മാറിനല്‍കിയതെന്നാണ് വിവരം. കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നഴ്‌സിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍.

കാപ്പില്‍ സ്വദേശിയായ കുട്ടിയെ മൂന്ന് ദിവസം മുമ്പാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് താലൂക്കാശുപത്രി മെഡിക്കല്‍ ഓഫിസര്‍.

Continue Reading

Trending