Connect with us

Culture

യു.ജി.സിയെ എന്തിന് മാറ്റണം

Published

on

 

അഹമ്മദ് ഷരീഫ് പി.വി

രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ ആദ്യ കാലത്ത് രാഷ്ട്രീയ-വിദ്യാഭ്യാസ വിചക്ഷകരായ എസ് രാധാകൃഷ്ണന്‍, ജവഹര്‍ ലാല്‍ നെഹ്‌റു തുടങ്ങിയവരുടെ പുസ്തകങ്ങള്‍ ഇന്ത്യയെ ജനാധിപത്യ, മതേതര, സമത്വ രാജ്യമാക്കി നിലനിര്‍ത്തുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് എന്തൊക്കെ പോരായ്മകളുണ്ടായിരുന്നെങ്കിലും, അത്കൂടി ചരിത്രത്തിന്റെ ഭാഗമായി പഠന വിധേയമാക്കാന്‍ ഒരു വലിയ അളവോളം അവസരം നല്‍കിയിട്ടുണ്ട്. എന്നാല്‍ 2014നു ശേഷം രാഷ്ട്രീയ അന്തരീക്ഷവും ഭരണ വ്യവസ്ഥയെ ക്രമപ്പെടുത്തുന്നതും സമൂല മാറ്റങ്ങള്‍ക്കാണ് വിധേയമായത്. ആര്‍.എസ്.എസ് ക്രമപ്പെടുത്തുന്ന ഗ്രന്ഥങ്ങളാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി പാഠ്യരംഗത്ത് വരുന്നത്. രാമന്‍, സീത, വേദങ്ങള്‍ എന്നിവ മുന്‍കാലങ്ങളില്‍ കബീര്‍, മീരാഭായ്, ബാബ ഫരീദ്, ഗുരുനാനാക് എന്നിവരുടെ സ്ഥാനങ്ങളിലെത്തിക്കഴിഞ്ഞു. ബി.ജെ.പി അധികാരത്തില്‍ വരുന്നതിന് മുമ്പുള്ള മതേതര പാര്‍ട്ടികളുടെ ഭരണത്തില്‍ തന്നെ രാമജന്മഭൂമി-ബാബരി മസ്ജിദ് വിഷയം വിദ്യാഭ്യാസ കരിക്കുലത്തിന്റെ ഭാഗമായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. എങ്കിലും ടെക്സ്റ്റ്ബുക്കുകളും ഗ്രന്ഥങ്ങളും എഴുതുന്നതിലും തെരഞ്ഞെടുക്കുന്നതിലും സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് ഓഫ് എഡ്യുക്കേഷന്‍ (സി.എ.ബി.ഇ) ചര്‍ച്ചകള്‍ നടത്തിയിരുന്നു. യു.പി.എ ഭരണകാലത്ത് സംസ്ഥാന സര്‍ക്കാറുകളും കേന്ദ്രവും തമ്മില്‍ പാഠ്യ വിഷയങ്ങളെ ചൊല്ലി തര്‍ക്കങ്ങള്‍ തുടര്‍ക്കഥയായിരുന്നു. പല സംസ്ഥാനങ്ങള്‍ക്കും ഹിന്ദുവല്‍കൃത ഗ്രന്ഥങ്ങള്‍ പാഠ്യപദ്ധതിയിലേക്ക് കൊണ്ടുവരുന്നതിലായിരുന്നു വ്യഗ്രത. ഹിന്ദു-ഹിന്ദുത്വ ടെക്സ്റ്റ് ബുക്കുകള്‍ക്ക് നേരിട്ട് രാഷ്ട്രീയ സ്വാധീനമുണ്ടാക്കാന്‍ സാധിക്കുമെന്നത് ഇവര്‍ക്ക് മറ്റാരേക്കാളും നന്നായി അറിയാമായിരുന്നു. ഇതിന് പിന്തുണ നല്‍കാന്‍ വേണ്ടി ഉത്തരേന്ത്യന്‍ അച്ചടി, സംപ്രേഷണ മാധ്യമങ്ങള്‍ മത്സരിക്കുകയായിരുന്നുവെന്ന കാര്യവും വിസ്മരിക്കാനാവില്ല. ഈ കാരണങ്ങളാല്‍ തന്നെ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് തന്നെ ഹിന്ദുത്വ ആശയങ്ങള്‍ രാജ്യത്തിന്റെ ഏറിയ ഭാഗങ്ങളിലും സ്വാധീനം ചെലുത്തിക്കഴിഞ്ഞിരുന്നു.
ഹിന്ദുത്വ കൊടുങ്കാറ്റിനെ വേണ്ട വിധം ചെറുക്കാന്‍ മതേതര ആശയക്കാര്‍ക്ക് സാധിക്കാതെ വന്നതോടെ തീവ്ര ആശയക്കാരുടെ പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളുടെ കരിക്കുലത്തിന്റെ ഭാഗമായി. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ പിറ്റേ ദിവസം 1992 ഡിസംബര്‍ ഏഴിന് മതേതര പാര്‍ട്ടികളുടെ പ്രതിനിധികള്‍ അന്നത്തെ രാഷ്ട്രപതിയായിരുന്ന ശങ്കര്‍ ദയാല്‍ ശര്‍മയുമായി കൂടിക്കാഴ്ച നടത്തിയ കാര്യം ഓര്‍ക്കുക. അദ്ദേഹം ഒരു കാര്യം സ്പഷ്ടമായി പറഞ്ഞു. പ്രശ്‌നം ഇനി ബാബരി മസ്ജിദിന്റേതല്ല. രാമക്ഷേത്രം എന്ന വലിയ ആവശ്യത്തിന്റേതാണ്. തലേ ദിവസം വൈകുന്നേരം അഞ്ച് മണിക്ക് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിനോട് ക്യാബിനറ്റ് യോഗം വിളിച്ചു ചേര്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം അതിന് തയാറായില്ലെന്ന കാര്യവും രാഷ്ട്രപതി വ്യക്തമാക്കി. ബാബരി മസ്ജിദ് തകര്‍ക്കുന്ന കാഴ്ച പലരും വീഡിയോകളിലൂടെ കണ്ടു. മതേതര യു.പി പൊലീസ് നോക്കി നില്‍ക്കുമ്പോഴായിരുന്നു ഇതെന്ന് ഇതോടൊപ്പം ചേര്‍ത്തു വായിക്കുക. എഴുതപ്പെട്ട ചരിത്രം ഭാവിയില്‍ വരാനിരിക്കുന്നതിനേക്കാളും വലിയ സ്വാധീനമുണ്ടാക്കും എന്ന് ഇതിലൂടെ വ്യക്തമാണ്.
സി.എ.ബി.ഇ എന്ന സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് ഓഫ് എഡ്യുക്കേഷന്‍ സംവിധാനം ഇപ്പോള്‍ മരിച്ചു കഴിഞ്ഞു. ഇനി അവശേഷിക്കുന്നത് 1956ലെ യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമീഷന്‍ ആക്ടിലൂടെ നിലവില്‍ വന്ന യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യു.ജി.സി) ആണ്. യു.ജി.സിക്ക് അന്ത്യകൂദാശ ചൊല്ലുന്ന കാര്യത്തില്‍ എന്‍.ഡി.എ സര്‍ക്കാറിന്റെ സമീപനം സാങ്കേതിക വിദഗ്ധനായ ഭരണാധികാരിയുടേതാണ്. ഇതിനോടകം തന്നെ യു.ജി.സിയിലെ വിദ്യാഭ്യാസ വിചക്ഷകരുടെ എണ്ണം കാര്യമായി വെട്ടി കുറച്ചിട്ടുണ്ട്. എന്നാല്‍ കുറേക്കൂടി ഞെട്ടിക്കുന്ന വസ്തുത ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ എന്ന കേന്ദ്ര സര്‍ക്കാറിന്റെ യു.ജി.സിക്കു പകരമായുള്ള നിര്‍ദ്ദിഷ്ട സ്ഥാപനത്തില്‍ വനിത, ദലിത്, ഒ.ബി.സി സ്‌കോളര്‍മാര്‍ക്ക് സംവരണമില്ലെന്നതാണ്. ഹയര്‍ എഡ്യുക്കേഷന്‍ കമ്മീഷന്‍ എന്ന എന്‍.ഡി.എ സര്‍ക്കാര്‍ കൊണ്ടുവരാനിരിക്കുന്ന സ്ഥാപനം മുഴുവനായും ഉദ്യോഗസ്ഥ വൃന്ദത്തിന്റേതാണ്. സര്‍ക്കാറിന് ഏതുവിധേനയും വഴങ്ങുന്ന വൈസ് ചാന്‍സലര്‍മാര്‍, പ്രൊഫസര്‍മാര്‍ തുടങ്ങിയ അക്കാദമിക് ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഒരു സ്ഥാപനം അതാണ് കേന്ദ്രം യു.ജി.സിക്കു ബദല്‍ നിര്‍ദേശിക്കുന്നത്. അക്കാദമിക് അക്രഡിറ്റേഷന്‍ ബോഡിയായ ഇതിലേക്ക് രണ്ട് പ്രൊഫസര്‍മാരെ നിയമിക്കുന്ന കാര്യം പരാമര്‍ശിക്കുന്നുണ്ട്. ഇവരായിരിക്കും രാജ്യത്തെ യൂണിവേഴ്‌സിറ്റികളുടെ, ഐ.ഐ.ടി, ഐ.ഐ.എം തുടങ്ങിയവയുടെ നിലവാരം വിലയിരുത്തുക. ഇതോടൊപ്പം രാജ്യത്തെ മികച്ച യൂണിവേഴ്‌സിറ്റികളുടെ ഗുണനിലവാരം വിലയിരുത്തുന്നത് കുറച്ച് കൊണ്ടുവരിക എന്ന മറ്റൊരു പ്രവണതകൂടി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. നാഷണല്‍ അക്കാഡമിക് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) വിലയിരുത്തിയിരുന്ന സമയത്ത് ഐ.ഐ.എസ് ബംഗളൂരു, ജെ.എന്‍.യു എന്നീ സര്‍വകലാശാലകള്‍ ആദ്യ മൂന്നില്‍ ഇടം നേടിയിരുന്നു. എന്നാല്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് ഈ റാങ്കിങിനോട് താല്‍പര്യമില്ലാത്തത് കാരണം നാകിന് പകരം റാങ്കിങ് നിശ്ചയിക്കാന്‍ മറ്റൊരു ബോഡിയെ കൊണ്ടുവന്നു-എന്‍.ഐ.എഫ്.ആര്‍. ഈ സ്ഥാപനത്തിന്റെ വിലയിരുത്തല്‍ മറ്റൊരു രീതിയിലായിരുന്നു. ഇതാവട്ടെ നാകിന്റെ പല പാരാമീറ്ററുകളും ഒഴിവാക്കിക്കൊണ്ടുള്ളതായിരുന്നു. ജെ.എന്‍.യുവിനെ എന്‍.ഐ. എഫ്.ആര്‍ സര്‍വേ പ്രകാരം അങ്ങിനെ ആറാം സ്ഥാനത്തേക്ക് തള്ളി. പ്രധാനമന്ത്രി മോദി എം.എ ബിരുദം നേടി എന്ന് അവകാശപ്പെടുന്ന രാജ്യത്തെ തന്നെ വലിയ സര്‍വകലാശാലയായ ഡല്‍ഹി യൂണിവേഴ്‌സിറ്റി 14-ാം സ്ഥാനത്തേക്ക് കയറി.
ഇതെല്ലാം പകല്‍പോലെ മുന്നില്‍ തുറന്ന് കാണിക്കുന്ന വസ്തുതയുണ്ട,് യു.ജി.സിയെ തകര്‍ത്ത് കൊണ്ടുവരാന്‍ പോകുന്ന ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ എന്നത് തീര്‍ത്തും ദുര്‍ബലമായ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഒരു ഷോ മാത്രമായിരിക്കുമെന്നതാണത്. രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും, രാഷ്ട്രീയക്കാരായ അക്കാഡമീഷ്യന്‍സിനും ഇതിലും കൂടുതലായി അറിയാമെന്നതിനാല്‍ ഇത്തരം മാറ്റങ്ങളെ കുറിച്ച് യു.ജി.സിയിലോ, മറ്റ് അക്രഡിറ്റേഷന്‍ ബോഡികളിലോ ചര്‍ച്ച ചെയ്തിട്ടില്ല. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങള്‍ തകര്‍ക്കുക എന്ന ആസൂത്രിത നീക്കത്തിന്റെ മറ്റൊരു അധ്യായം മാത്രമാണ് യു.ജി.സിയെ ഇല്ലാതാക്കുന്നതിന് പിന്നില്‍. രാജ്യം മുഴുവന്‍ ഗ്രേഡഡ് ഓട്ടോണമി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ഉയരുമ്പോള്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും സ്വയം ഭരണം പ്രോത്സാഹിപ്പിക്കുമെന്നാണ് കമ്മീഷന്റെ ഏറ്റവും വലിയ സവിശേഷതയായി പറയുന്നത്. സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും വ്യവസ്ഥാപിതമായ നിയമങ്ങള്‍ക്കനുസരിച്ച് ഫണ്ട് അനുവദിക്കുന്ന ഏജന്‍സിയായ യു.ജി.സി ഇല്ലാതാകുന്നതോടെ എല്ലാം കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിയുടെ നേരിട്ടുള്ള അധികാരത്തിന്‍ കീഴിലാവും. നിര്‍ദിഷ്ട ഹയര്‍ എഡ്യുക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ എന്ന സ്ഥാപനം യു.ജി.സിക്ക് ബദല്‍ തീര്‍ക്കുമ്പോള്‍ ഇതില്‍ യു.ജി.സിയിലുണ്ടായിരുന്നതിനേക്കാള്‍ അക്കാദമിക് വിദഗ്ധര്‍ കുറവാണ്. 12 അംഗങ്ങളുള്ള കമ്മീഷനില്‍ മൂന്ന് പേര്‍ ബ്യൂറോക്രാറ്റുകളാണ്- ഇവര്‍ യഥാക്രമം ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ സെക്രട്ടറി, സയന്‍സ് ആന്റ് ടെക്‌നോളജി വിഭാഗം സെക്രട്ടറി എന്നിവരായിരിക്കും ഇത്. മറ്റ് വിദ്യാഭ്യാസ നിയന്ത്രക സ്ഥാപനങ്ങളുടെ രണ്ട് ചെയര്‍പേഴ്‌സണ്‍മാര്‍, അക്രഡിറ്റേഷന്‍ സ്ഥാപനങ്ങളില്‍ നിന്നും രണ്ട് ചെയര്‍പേഴ്‌സണ്‍മാര്‍ തുടങ്ങിയവരും ഇതിലുണ്ട്. ഇപ്രകാരം നിര്‍ദിഷ്ട കമ്മീഷന്‍ വലിയ അളവോളം ഉന്നത ഉദ്യോഗസ്ഥന്‍മാരുടെയോ, വ്യവസായ താല്‍പര്യക്കാരുടേയോ നിയന്ത്രത്തിലാണ്. ഇത് തീര്‍ച്ചയായും യു.ജി.സിയിലെ അക്കാദമിക് ഘടക ഭാഗത്തെ കുറക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അക്കാദമിക താല്‍പര്യങ്ങളില്‍ നിന്നും നൈപുണ്യ, സംരംഭകത്വ മേഖലയിലേക്ക് വഴുതി മാറിയാലും അല്‍ഭുതപ്പെടേണ്ടതില്ല താനും. കേന്ദ്ര സര്‍ക്കാറിന് നവലിബറല്‍ വ്യവസായ പുരോഗതിയോടുള്ള ചായ്‌വും അക്കാദമിക് രംഗം പിടിച്ചെടുക്കാനുള്ള വ്യഗ്രതയും കൂടി കണക്കിലെടുക്കുമ്പോള്‍ വ്യവസായികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉള്‍പ്പെടുന്ന ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ എന്നത് എല്ലാ അര്‍ത്ഥത്തിലും ഒരു ഉദ്യോഗസ്ഥ സംവിധാനമായി മാറുമെന്നത് അവിതര്‍ക്കമാണ്.
യു.ജി.സി ധനസഹായത്തിനു പകരം സ്ഥാപനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തില്‍ മാനവ വിഭവശേഷി മന്ത്രാലയം നേരിട്ട് ധനസഹായം നല്‍കാനാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. സ്ഥിര നിയമനങ്ങള്‍ പരിമിതപ്പെടുത്തി ഗസ്റ്റ് അധ്യാപക നിയമനം വ്യാപകമാക്കാന്‍ ബില്‍ നിര്‍ദ്ദേശിക്കുന്നു. കരാര്‍ നിയമനങ്ങള്‍ വ്യാപകമാക്കാനുള്ള ഈ നീക്കം ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണപരമായ ഉള്ളടക്കത്തേയും പ്രതികൂലമായി ബാധിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏത് വിഷയത്തിലും ഇടപെടാന്‍ ഉന്നത വിദ്യാഭ്യാസ കമ്മീഷന് അനിയന്ത്രിതമായ അധികാരങ്ങളാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. സംസ്ഥാനങ്ങളുടെ പരിമിതമായ അധികാരങ്ങള്‍ പോലും കവര്‍ന്നെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ നിര്‍ദ്ദേശം ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ തത്വങ്ങളുടെ ലംഘനവുമാണ്.
നെഹ്‌റുവിനേക്കാളും ഇന്ത്യക്ക് വേണ്ടി സംഭാവനകള്‍ ചെയ്തത് ശ്യാമ പ്രസാദ് മുഖര്‍ജിയാണെന്ന് പറയുന്ന ആര്‍.എസ്.എസ് അനുകൂലിയായ ജെ.എന്‍.യു വിസിയെ പോലുള്ളവര്‍ ഉന്നത വിദ്യാഭ്യാസ കമ്മീഷനിലെത്തിയാല്‍ ഉന്നത വിദ്യാഭ്യാസത്തിന് ചൂട്ട് തെളിക്കേണ്ട സ്ഥാപനങ്ങള്‍ ഈജിയന്‍ തൊഴുത്തായി മാറുമെന്നുറപ്പ്. ഇത്തരക്കാരെ കുത്തി നിറക്കാന്‍ യു.ജി.സിയെ പുറം കാല്‍ കൊണ്ട് തട്ടിമാറ്റുമ്പോള്‍ വാഴ്‌സിറ്റികള്‍ ബിസിനസ് പുരോഗതിക്കും ആര്‍.എസ്.എസ് കരിക്കുലത്തിനുമായി മാത്രം ഒതുങ്ങേണ്ടി വരും. കലലായ രാഷ്ട്രീയത്തിന് ചങ്ങലയും പൂട്ടും കല്‍പിക്കുന്ന ടി.എസ്.ആര്‍ സുബ്രഹ്മണ്യന്‍ സമിതിയുടെ പുതിയ വിദ്യാഭ്യാസ നയം പോലും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടി വരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..

പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

Published

on

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.

രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.

Continue Reading

Film

മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി

വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Published

on

കൊച്ചി: മാനേജറെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി. എറണാകുളം അഡിഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തീർപ്പാക്കിയത്. സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റങ്ങളാണ് എഫ്ഐആർ ൽ ഉള്ളതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
പരാതിക്കാരൻ ഉണ്ണി മുകുന്ദൻ്റെ മാനേജർ ആയിരുന്നുവെന്ന് പ്രോസിക്യൂഷൻ ഹാജരാക്കിയ കേസ് ഡയറിയിൽ പറയുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെ ഉള്ളത് എന്ന് രേഖപ്പെടുത്തിയാണ് കോടതിയുടെ നടപടി. അതിനിടെ വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും.
അതേസമയം, സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപെട്ട് ഉണ്ണി മുകുന്ദൻ ഡിജിപിക്കും എഡിജിപിക്കും പരാതി നൽകി. സിനിമയിലെ തന്റെ വളർച്ചയിൽ അസൂയപ്പെടുന്ന ചിലർ വിപിനെ ഉപയോഗിച്ച് ഗൂഢാലോചന നടത്തുന്നെന്നാണ് ഉണ്ണി പരാതിയിൽ പറയുന്നത്.
Continue Reading

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Trending