Connect with us

Culture

ആണവായുധ നിരോധം; യു.എന്നിലെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നു

Published

on

യുണൈറ്റഡ് നാഷന്‍സ്: ആണവായുധം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ കരാര്‍ കൊണ്ടുവരാനുള്ള ഐക്യരാഷ്ട്രസഭാ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. ചൈനയും പാകിസ്താനുമടക്കും 16 രാജ്യങ്ങളാണ് ഇന്ത്യയ്‌ക്കൊപ്പം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. ആണവശക്തികളായ രാജ്യങ്ങളുടെ കടുത്ത എതിര്‍പ്പിനെ മറികടന്ന് 38നെതിരെ 123 വോട്ടുകള്‍ക്ക് യുഎന്‍ പൊതുസഭ പ്രമേയം പാസാക്കി. രക്ഷാസമിതിയിലെ അഞ്ചംഗങ്ങളില്‍ ബ്രിട്ടനും ഫ്രാന്‍സും റഷ്യയും യു.എസും പ്രമേയത്തെ എതിര്‍ത്തു. ഓസ്ട്രിയ, അയര്‍ലന്‍ഡ്, മെക്‌സിക്കോ, നൈജീരിയ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആണവായുധ നിരോധനം സംബന്ധിച്ച് ആഗോളതലത്തില്‍ പുതിയ കരാര്‍ വേണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച പ്രമേയമവതരിപ്പിച്ചത്.

2017 മാര്‍ച്ചില്‍ പുതിയ കരാറിനായുള്ള കൂടിയാലോചനകള്‍ ആരംഭിക്കും. ഇതിനായി അടുത്ത വര്‍ഷം യു.എന്‍ കോണ്‍ഫറന്‍സ് വിളിച്ചു ചേര്‍ക്കും. നിര്‍ദിഷ്ട കോണ്‍ഫറന്‍സു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകാത്തതു കൊണ്ടാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നതെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഡി.ബി വെങ്കടേശ് പറഞ്ഞു.
ആണവായുധങ്ങളുടെ ഏതെങ്കിലും വിധത്തിലുള്ള ഉപയോഗം മാനവരാശിക്ക് മഹാദുരന്തം വിതയ്ക്കുമെന്ന ആശങ്ക പ്രമേയം അവതരിപ്പിച്ച രാജ്യങ്ങള്‍ പ്രകടിപ്പിച്ചു. ആണവനിര്‍വ്യാപന കരാറിനെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകളിലൂടെ മാത്രമേ ആണവായുധ നിരോധനം സാധ്യമാകൂ എന്ന നിലപാടായിരുന്നു പ്രമേയത്തെ എതിര്‍ത്ത രാജ്യങ്ങളുടെ നിലപാട്.
പ്രമേയം വോട്ടിനിട്ട് പാസാക്കിയതിനെ ചരിത്രപരമായ നിമിഷമെന്ന്് ആണവായുധ നിരോധനത്തിനായുള്ള രാജ്യാന്തര ക്യാംപെയിനിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബിയാട്രിസ് ഫിന്‍ വിശേഷിപ്പിച്ചു. ഒറ്റരാത്രി കൊണ്ട് ആണവായുധങ്ങള്‍ ഇല്ലാതാക്കാന്‍ ആകില്ലെന്നും എന്നാല്‍ അതിനുള്ള ശക്തമായ തുടക്കമിടാന്‍ കരാറിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ രംഗത്തെത്തി. വോട്ടെടുപ്പില്‍ ചൈനയ്ക്കും പാകിസ്താനുമൊപ്പം വിട്ടുനില്‍ക്കാനുള്ള ഇന്ത്യയുടെ തീരുമാനം ദുരന്തമാണെന്ന് അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ 28 വര്‍ഷമായി ആണവായുധമില്ലാത്ത ലോകത്തിനായി പരിശ്രമിക്കുകയാണ് ഇന്ത്യ. പ്രമേയത്തെ എതിര്‍ക്കുന്നവരുടെയോ അനുകൂലിക്കുന്നവരുടെയോ പക്ഷത്ത് നില്‍ക്കാതെ വിട്ടുനിന്നത് ഭീരുത്വപരമായ നടപടിയായി- അദ്ദേഹം കുറ്റപ്പെടുത്തി. ആണവനിരായുധീകരണത്തിനായി മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയിലെ ചെയര്‍മാനായിരുന്നു മണി ശങ്കര്‍ അയ്യര്‍.

Film

റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Published

on

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമലു.

ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ ക്യാമറ അജ്മല്‍ സാബു , എഡിറ്റിങ് ആകാശ് ജോസഫ് വര്‍ഗീസ്, കലാ സംവിധാനം വിനോദ് രവീന്ദ്രന്‍ ,കോസ്റ്റ്യൂം ഡിസൈന്‍സ് ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, ലിറിക്സ് സുഹൈല്‍ കോയ, ആക്ഷന്‍ ജോളി ബാസ്റ്റിന്‍, കൊറിയോഗ്രഫി ശ്രീജിത്ത് ഡാന്‍സിറ്റി.

Continue Reading

Film

‘ലിയോ’ ചിത്രത്തിന്റെ കേരളത്തിലെ ഷെയര്‍ എത്രയെന്ന കണക്കുകള്‍ പുറത്ത്‌

കേരളത്തിലെ ഫൈനല്‍ ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

on

തമിഴ് സിനിമയില്‍ ഈ വര്‍ഷം ഏറ്റവും വലിയ ഹൈപ്പോടെ വന്ന ചിത്രമാണ് വിജയിയുടെ ലിയോ. പോസിറ്റീവ് അഭിപ്രായം വന്നാല്‍ കളക്ഷനില്‍ അത്ഭുതം കാട്ടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ചിത്രത്തിന് പക്ഷേ ആദ്യ ദിനം സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വീണില്ലെന്ന് മാത്രമല്ല, കളക്ഷന്‍ റെക്കോര്‍ഡുകള്‍ നിരവധി കടപുഴക്കുകയും ചെയ്തു.

തമിഴ്‌നാട് കഴിഞ്ഞാല്‍ ലിയോ ഏറ്റവുമധികം കളക്ഷന്‍ നേടിയ മാര്‍ക്കറ്റ് കേരളമായിരുന്നു. ഒരു തമിഴ് ചിത്രം കേരളത്തില്‍ നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ കേരളത്തിലെ ഷെയര്‍ എത്രയെന്ന കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്. ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം കേരളത്തില്‍ നിന്ന് 60 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ് ചിത്രമാണ്.

കേരളത്തിലെ ഫൈനല്‍ ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ നിന്നുള്ള ഷെയര്‍ 23.85 കോടിയാണെന്ന് പ്രമുഖ ട്രാക്കര്‍മാര്‍ അറിയിക്കുന്നു. 600 കോടിയിലേറെ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയ ചിത്രമാണിത്. തമിഴ് സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി മാറിയ ചിത്രം കോളിവുഡിലെ എക്കാലത്തെയും ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റുമാണ്. രജനികാന്തിന്റെ 2.0 ആണ് ആദ്യ സ്ഥാനത്ത്.

 

Continue Reading

Film

പൃഥ്വിരാജിന്റെ ‘ആടുജീവിതം’ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

അടുത്തവര്‍ഷം ഏപ്രില്‍ 10ന് റിലീസ് ചെയ്യും.

Published

on

ചിത്രം പ്രഖ്യാപിച്ചതു മുതല്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. ഏറെ നാളത്തെ സസ്‌പെന്‍സ് അവസാനിപ്പിച്ച് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. ചിത്രം അടുത്തവര്‍ഷം ഏപ്രില്‍ 10ന് റിലീസ് ചെയ്യും. മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിന് എത്തുന്നത്.

‘ഓരോ ശ്വാസവും ഒരു യുദ്ധമാണ്’ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. സിനിമാപ്രേമികളെല്ലാം കാത്തിരിക്കുന്ന ചിത്രമാണ് ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ആടുജീവിതം. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്.

മലയാള സിനിമയെ രാജ്യാന്തരതലത്തില്‍ എത്തിക്കുന്നൊരു സിനിമയായാണ് ആടുജീവിതത്തെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. പൃഥ്വിയുടെ ഞെട്ടിക്കുന്ന രൂപമാറ്റമാണ് സിനിമയുടെ പ്രത്യേകത. 2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു.

മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. അമല പോളും ശോഭ മോഹനുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടിയാണ്.

Continue Reading

Trending