Connect with us

News

ഗസ്സയിലേക്കുള്ള സഹായവിതരണം ഞായറാഴ്ച മുതല്‍ ആരംഭിക്കും: ഐക്യരാഷ്ട്രസഭ

ഗസ്സയിലെ 2.1 ദശലക്ഷം ആളുകള്‍ക്കായി ഭക്ഷ്യസഹായവും, ഏകദേശം 5 ലക്ഷം പേര്‍ക്ക് പോഷകാഹാര സഹായവും നല്‍കുക എന്നതാണ് യുഎന്റെ ലക്ഷ്യം.

Published

on

തെല്‍ അവീവ്: വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്ന് ഗസ്സയിലേക്കുള്ള സഹായവിതരണം ഞായറാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. ഗസ്സയിലെ 2.1 ദശലക്ഷം ആളുകള്‍ക്കായി ഭക്ഷ്യസഹായവും, ഏകദേശം 5 ലക്ഷം പേര്‍ക്ക് പോഷകാഹാര സഹായവും നല്‍കുക എന്നതാണ് യുഎന്റെ ലക്ഷ്യം.

ഐക്യരാഷ്ട്രസഭയുടെ ഹ്യുമാനിറ്റേറിയന്‍ വിഭാഗം മേധാവി ടോം ഫ്ലെച്ചര്‍ പറഞ്ഞു, കഴിഞ്ഞ മാസങ്ങളില്‍ ആവശ്യമായ സഹായത്തിന്റെ 20 ശതമാനം മാത്രമേ ഗസ്സയിലെത്തിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ഗസ്സയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും തുറന്ന് വന്‍തോതില്‍ സഹായം എത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിദിനം 600ഓളം സഹായ ട്രക്കുകള്‍ ഗസ്സയിലേക്ക് കടക്കുമെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്പി) വ്യക്തമാക്കി. ഗസ്സയില്‍ 145 കമ്മ്യൂണിറ്റി വിതരണ കേന്ദ്രങ്ങളും 30 ബേക്കറികളും പ്രവര്‍ത്തനസജ്ജമാക്കുമെന്നും ഡയറക്ടര്‍ ഓഫ് എമര്‍ജന്‍സീസ് റോസ് സ്മിത്ത് വ്യക്തമാക്കി.

ഇസ്രാഈല്‍ സൈന്യം പ്രസ്താവനയിലൂടെ, ഐക്യരാഷ്ട്രസഭയും അംഗീകൃത അന്താരാഷ്ട്ര, സ്വകാര്യ സംഘടനകളും ദാതാക്കളായ രാജ്യങ്ങളും ഗസ്സയിലേക്ക് സഹായം എത്തിക്കാമെന്ന് വ്യക്തമാക്കി. ട്രക്കുകളില്‍ ഭക്ഷണം, മരുന്ന്, ഷെല്‍ട്ടര്‍ സാമഗ്രികള്‍, ജല-മലിനജല സംവിധാനങ്ങള്‍ നന്നാക്കാനുള്ള ഇന്ധനം, ഉപകരണങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടും.

വടക്കന്‍ ഗസ്സയിലേക്കുള്ള പ്രവേശനം നിര്‍ണായകമാണെന്ന് ഡബ്ല്യുഎഫ്പി ചൂണ്ടിക്കാട്ടി. 400,000ലധികം ആളുകള്‍ക്ക് നിരവധി ആഴ്ചകളായി സഹായം ലഭിച്ചിട്ടില്ലെന്നും അവര്‍ അറിയിച്ചു.

ഇതിനിടെ യുനിസെഫ് മുന്നറിയിപ്പ് നല്‍കി ഗസ്സയിലെ കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവിലാണ്, 50,000 കുട്ടികള്‍ക്ക് അടിയന്തര ചികിത്സ ആവശ്യമാണ്. കുട്ടികളുടെ രോഗപ്രതിരോധശേഷി കുറയുന്നതിനാല്‍ ശിശുമരണനിരക്കില്‍ വര്‍ധനവ് ഉണ്ടാകാമെന്ന് യുനിസെഫ് വക്താവ് റിക്കാര്‍ഡോ പൈറസ് പറഞ്ഞു.

യുനിസെഫ് ഗസ്സയിലെ കുട്ടികള്‍ക്കായി 10 ലക്ഷം പുതപ്പുകള്‍ വിതരണം ചെയ്യാനും തടഞ്ഞുവച്ചിരുന്ന വീല്‍ചെയറുകളും ക്രച്ചസുകളും നല്‍കാനും പദ്ധതിയിട്ടിട്ടുണ്ട്.

ഗസ്സയിലെ ദുരിതാവസ്ഥ കുറയ്ക്കാന്‍ വെടിനിര്‍ത്തലും സഹായ വിതരണവും പുതിയ പ്രതീക്ഷകള്‍ സൃഷ്ടിച്ചുവെങ്കിലും, സ്ഥിതി ഇപ്പോഴും അതീവ ഗുരുതരമാണെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

സൗരാഷ്ട്രയ്ക്കെതിരെ തോല്‍വി ഒഴിവാക്കാന്‍ കേരളം പോരാട്ടത്തിലേക്ക്

അവസാന ദിവസമായ ഇന്ന് സൗരാഷ്ട്ര കേരളത്തിന് മുന്നില്‍ 330 റണ്‍സിന്റെ വിജയലക്ഷ്യമാണ് വെച്ചിരിക്കുന്നത്.

Published

on

രാജ്കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സൗരാഷ്ട്രയ്ക്കെതിരെ തോല്‍വി ഒഴിവാക്കാന്‍ കേരളം കടുത്ത പോരാട്ടത്തിലേക്ക്. അവസാന ദിവസമായ ഇന്ന് സൗരാഷ്ട്ര കേരളത്തിന് മുന്നില്‍ 330 റണ്‍സിന്റെ വിജയലക്ഷ്യമാണ് വെച്ചിരിക്കുന്നത്. നാലാം ദിവസത്തിന്റെ ആദ്യ സെഷന്‍ പൂര്‍ത്തിയായപ്പോള്‍ കേരളം രണ്ടാം ഇന്നിങ്സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലാണ്.

മത്സരത്തില്‍ ടോസ് നേടി കേരളം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. എം.ഡി. നിതീഷിന്റെ ആറ് വിക്കറ്റ് നേട്ടത്തില്‍ സൗരാഷ്ട്രയെ ആദ്യ ഇന്നിങ്സില്‍ 147 റണ്‍സില്‍ ഒതുക്കാനായി. മറുപടി ബാറ്റിംഗില്‍ കേരളം രോഹന്‍ കുന്നുമ്മല്‍ (80), ബാബ അപരജിത്ത് (69), അങ്കിത് ശര്‍മ്മ (38) എന്നിവരുടെ മികച്ച പ്രകടനത്തില്‍ 233 റണ്‍സ് നേടി. ഇതോടെ കേരളത്തിന് 86 റണ്‍സിന്റെ ലീഡ് ലഭിച്ചു.

എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ സൗരാഷ്ട്ര ശക്തമായി തിരിച്ചടിച്ചു. ചിറാഗ് ജാനിയുടെ മികച്ച സെഞ്ചുറിയുടേയും (152 റണ്‍സ്) സഹായത്തോടെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 402 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തു. കേരളത്തിനായി എം.ഡി. നിതീഷ് രണ്ടാം ഇന്നിങ്സിലും നാല് വിക്കറ്റ് നേടി മികവു പുലര്‍ത്തി.

അവസാന ദിവസമായ ഇന്ന് കേരളത്തിന് മുന്നില്‍ 80 ഓവറില്‍ 330 റണ്‍സ് എന്ന ലക്ഷ്യമാണ്. 20.3 ഓവര്‍ പിന്നിട്ടപ്പോള്‍ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സിലാണ്. രോഹന്‍ കുന്നുമ്മല്‍ (5)യും സച്ചിന്‍ ബേബി (16)യും പുറത്തായി. അവശേഷിക്കുന്ന 60 ഓവറുകള്‍ പിടിച്ചുനില്‍ക്കാനായാല്‍ കേരളത്തിന് തോല്‍വി ഒഴിവാക്കാനാകും.

Continue Reading

kerala

യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ഒറ്റക്കെട്ടായി രംഗത്ത് ഇറങ്ങുക: സാദിഖലി തങ്ങള്‍

Published

on

മലപ്പുറം: കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന സാഹചര്യത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് മുസ്‌ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ ഭരണത്തെ വിലയിരുത്താനുള്ള അവസരമാണ് ജനങ്ങള്‍ക്കു മുന്നിലെത്തിയിരിക്കുന്നത്. കെടുകാര്യസ്ഥതയിലും അഴിമതിയിലും മുങ്ങിക്കുളിച്ച സര്‍ക്കാറിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കാനുള്ള അവസരമാണിത്. സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്നും തങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending