Connect with us

News

ഗസ്സ സിറ്റി പൂര്‍ണമായും നശിച്ചു; വെടിനിര്‍ത്തലിനുശേഷവും മാറ്റമില്ലെന്ന് മലയാളി ഡോക്ടര്‍ എസ്. എസ്. സന്തോഷ് കുമാര്‍

ലോകാരോഗ്യസംഘടനയുടെ എമര്‍ജന്‍സി മെഡിക്കല്‍ ടീമിന്റെ ഭാഗമായാണ് ഡോക്ടര്‍ സന്തോഷ് ഗസ്സയിലെ അല്‍ മവാസിയിലെ നാസര്‍ ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ചത്.

Published

on

ഗസ്സ സിറ്റി: ഇസ്രഈല്‍-ഹമാസ് യുദ്ധത്തിന്റെ നാശനഷ്ടങ്ങള്‍ ഗസ്സ സിറ്റിയെ പൂര്‍ണമായും തകര്‍ത്തുവെന്ന് ഗസ്സയില്‍ സേവനം ചെയ്ത മലയാളി ഡോക്ടര്‍ എസ്. എസ്. സന്തോഷ് കുമാര്‍ അറിയിച്ചു. ലോകാരോഗ്യസംഘടനയുടെ എമര്‍ജന്‍സി മെഡിക്കല്‍ ടീമിന്റെ ഭാഗമായാണ് ഡോക്ടര്‍ സന്തോഷ് ഗസ്സയിലെ അല്‍ മവാസിയിലെ നാസര്‍ ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ചത്.

വെടിനിര്‍ത്തലിനുശേഷവും ഗസ്സയിലെ സ്ഥിതി കാര്യമായ മാറ്റമില്ലെന്ന് ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഗസ്സ സിറ്റിയിലുണ്ടായിരുന്ന എല്ലാ കെട്ടിടങ്ങളും ഇസ്രഈല്‍ തകര്‍ത്തു. നഗരം പൂര്‍ണമായും തരിശ് നിലമായി മാറി. മനുഷ്യര്‍ കൂട്ടമായി ഒഴിഞ്ഞുപോകുകയാണെന്നും ഒരു മിസൈല്‍ ആക്രമണം നടന്നു കഴിഞ്ഞാല്‍ നൂറുകണക്കിന് ആളുകളാണ് മരിക്കുന്നതെന്നും, ഇപ്പോഴും ഒരു ടെന്റില്‍ 25 പേര്‍ വരെ അടുക്കി താമസിക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഭക്ഷണവും വെള്ളവും കിട്ടാത്ത അവസ്ഥയാണ്. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ പോലെയാണ് സ്ഥിതി, കുട്ടികളുടെ മരണമാണ് ഏറ്റവും വിഷമകരമെന്ന് ഡോക്ടര്‍ സന്തോഷ് കൂട്ടിച്ചേര്‍ത്തു.

കുട്ടികളുടെ മൃതദേഹം കഴുതവണ്ടിയില്‍ കൂട്ടിയിട്ട് കൊണ്ടുവരികയാണ്. ഒരോ കുട്ടിയുടെയും ശരീരത്തില്‍ അമ്പതിലേറെ ബുള്ളറ്റുകള്‍ വീണിട്ടുണ്ട്. ചിലര്‍ തത്ക്ഷണം മരിക്കുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ ടെന്റുകളിലേക്കും മിസൈല്‍ ആക്രമണം നടന്നുവെന്ന് ഡോക്ടര്‍ സന്തോഷ് വ്യക്തമാക്കി.

മരുന്നും ഭക്ഷണവും ലഭ്യമല്ലാത്തതിനാല്‍ നിരവധി പേര്‍ മരിച്ചുവീഴുകയാണെന്നും, നവജാത ശിശുക്കളുടെ മരണനിരക്ക് 50 ശതമാനത്തോളം ആണെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രികളില്‍ ജോലി ചെയ്യുന്നത് അത്യന്തം ബുദ്ധിമുട്ടാണ്. ദുര്‍ബലമായ കാരണങ്ങളാണ് ആക്രമണത്തിന് പിന്നില്‍ എന്ന് ഡോക്ടര്‍ സന്തോഷ് വ്യക്തമാക്കി.

രണ്ടാംഘട്ട വെടിനിര്‍ത്തലില്‍ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്നും, നിലവില്‍ ഗസ്സയിലെ ജനങ്ങള്‍ 20 കിലോമീറ്റര്‍ പരിധിക്കുള്ളിലായി ചുരുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രഈല്‍ അവരെ പൂര്‍ണ്ണമായി ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നു,എന്നാണ് ഡോക്ടര്‍ സന്തോഷിന്റെ വിലയിരുത്തല്‍.

അടുത്ത സേവനയാത്ര സുഡാനിലേക്കായിരിക്കുമെന്നു ഡോക്ടര്‍ പറഞ്ഞു. അവിടെ ഗസ്സയേക്കാളും ഗുരുതരമായ ആക്രമണങ്ങളാണ് നടക്കുന്നത്. വിവരങ്ങള്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ വഴിയാണ് മാത്രമേ ലഭ്യമാകുന്നുള്ളൂ, എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

kerala

ചികിത്സിച്ച് ചികിത്സിച്ച് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന മലയാളി

രോഗം വന്ന് ചികിത്സിച്ച് ദുരിതക്കയത്തിലേക്ക് വീഴുന്ന മലയാളിയെ അഭിമുഖീകരിക്കാത്തവര്‍ എത്രപേരുണ്ടാകും ഈയൊരു ക്രൂരയാഥാര്‍ത്ഥ്യത്തിന്റെ വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന കവര്‍ സ്റ്റോറിയാണ് ഇത്തവണത്തേത്.

Published

on

രോഗം വന്ന് ചികിത്സിച്ച് ദുരിതക്കയത്തിലേക്ക് വീഴുന്ന മലയാളിയെ അഭിമുഖീകരിക്കാത്തവര്‍ എത്രപേരുണ്ടാകും ഈയൊരു ക്രൂരയാഥാര്‍ത്ഥ്യത്തിന്റെ വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന കവര്‍ സ്റ്റോറിയാണ് ഇത്തവണത്തേത്.

ചികിത്സാ ചെലവിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ശരാശരിയേക്കാളും എന്തിന് സമീപത്തെ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനത്തിനേക്കാളും ഉയരത്തിലേക്ക് കുതിക്കുകയാണ് കേരളം – മറ്റു പല കാര്യത്തിലും മേന്മ അവകാശപ്പെടുന്ന മലയാളി എന്തുകൊണ്ട് ഇവ്വിധത്തിലേക്ക് എത്തിച്ചേര്‍ന്നു അങ്ങനെ ചികിത്സിച്ച് ചികിത്സിച്ച് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന മലയാളിയുടെ ഏറ്റവും പുതിയ സ്ഥിതിഗതികളെക്കുറിച്ചാണ് / വസ്തുതകളെ കുറിച്ചാണ് ആരോഗ്യ മേഖലയിലെ ആധികാരിക എഴുത്തുകാരന്‍ ഡോ. ജയകൃഷ്ണന്റെ ടി പറയാന്‍ ശ്രമിക്കുന്നത്.

ഒപ്പം ‘അതിദാരിദ്ര്യമുക്ത കേരളം’ എന്ന പ്രഖ്യാപനത്തിന്റെ നിയോലിബറല്‍ ബന്ധം എന്തെന്ന് തുറന്നെഴുതുന്നു സാമ്പത്തിക വിദഗ്ദന്‍ ഡോ. പി. ജെ ജെയിംസ്

ആഴ്ചപ്പതിപ്പ് ഹാര്‍ഡ് കോപ്പി ലഭ്യമാക്കുന്നത് സംബന്ധിച്ച സംശയങ്ങള്‍ക്ക് ഈ നമ്പറില്‍

+91 81390 00226 വിളിക്കാവുന്നതാണ്.

 

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്

തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Published

on

തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കാനാണ് മുന്നറിയിപ്പ്.

ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് തുടരും.

24 മണിക്കൂറില്‍ 64.5 എം മുതല്‍ 115.5 എം വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് വ്യാഖ്യാനിക്കുന്നത്. അധിക ജാഗ്രത ആവശ്യമാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

കോഴിക്കോട് മലാപ്പറമ്പില്‍ കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി, ഗതാഗതം തടസ്സപ്പെട്ടു

സമീപത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി വലിയ നഷ്ടമുണ്ടായി

Published

on

കോഴിക്കോട് മലാപ്പറമ്പില്‍ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പുലര്‍ച്ചെയോടെയാണ് പൊട്ടി്. ഇതോടെ സമീപത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി വലിയ നഷ്ടമുണ്ടായി. റോഡിന്റെ നടുവില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടതോടെ ഗതാഗതവും പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

റോഡില്‍ വലിയ തോതില്‍ മണ്ണ് അടിഞ്ഞുകൂടിയതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ദുഷ്‌ക്കരമായിട്ടുണ്ട്. പൈപ്പ് പൊട്ടുന്നത് സ്ഥിരം പ്രശ്‌നമായി മാറിയിരികയാണെന്നും ഇതുമൂലം വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

സംഭവത്തെ തുടര്‍ന്ന് പമ്പിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ജലവിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു. കഴിഞ്ഞദിവസവും ഇതേ സ്ഥലത്ത് പൈപ്പ് പൊട്ടിയിരുന്നു, അതിനുശേഷവും ഗതാഗതം തടസ്സപ്പെട്ടിരുന്നു.

 

Continue Reading

Trending