Connect with us

Culture

ഒഡേസ ലോകപൈതൃകപട്ടികയില്‍; റഷ്യ എതിര്‍ത്തു

ഇതിലൂടെ സംരക്ഷിതസ്മാരകങ്ങളുടെ നടത്തിപ്പിനും അറ്റകുറ്റപ്പണികള്‍ക്കും യു.എന്‍ സാമ്പത്തികസഹായം ലഭിക്കും. ആക്രമണം ഗുരുതരമായി ഐക്യരാഷ്ട്രസഭ കാണുകയും ചെയ്യും.

Published

on

യു.എന്നിന്‍രെ ലോകപൈതൃകസ്മാരകേന്ദ്രങ്ങളുടെ പട്ടികയില്‍ ഇനി യുക്രൈയിന്‍ നഗരമായ ഒഡേസയും. നിരവധി അത്യപൂര്‍വശില്‍പങ്ങളുടെയും മന്ദിരങ്ങളുടെയും കലവറയാണ് ഒഡേസ. ഇവിടെയാണ് റഷ്യ കഴിഞ്ഞമാസം ആക്രമണം നടത്തിയത്. യുക്രൈയിനിലെ മൂന്നാമത്തെ വലിയ നഗരവും തുറമുഖപട്ടണവുമാണിത.് യൂറോപ്യന്‍ വാസ്തുവിദ്യയിലുള്ള കെട്ടിടങ്ങള്‍കൊണ്ട് സമ്പന്നമാണിവിടം.സംരക്ഷിതസ്മാരകങ്ങളെ ആക്രമണത്തില്‍നിന്ന് രക്ഷിക്കാന്‍ ജനങ്ങള്‍ മിക്കയിടത്തും മണല്‍ചാക്കുകള്‍ കൂട്ടിയിട്ടിരുന്നു. റഷ്യ-യുക്രൈയിന്‍ യുദ്ധം തുടങ്ങിയ ശേഷം ടൂറിസ്റ്റുകളിലും പ്രദേശത്തെ ജനങ്ങളിലും വലിയ ഭീതിയും ആകുലതയുമാണ് ഒഡേസയെക്കുറിച്ചുള്ളത.് റഷ്യയുടെ എതിര്‍പ്പിനെ വിഗണിച്ചാണ് യു.എന്‍ സാംസ്‌കാരികസംഘടനാ (യുനെസ്‌കോ) ഡയറക്
ര്‍ ജനറല്‍ ഒഡ്രി അസോലെ പ്രഖ്യാപനം നടത്തിയത്. ഇതിലൂടെ സംരക്ഷിതസ്മാരകങ്ങളുടെ നടത്തിപ്പിനും അറ്റകുറ്റപ്പണികള്‍ക്കും യു.എന്‍ സാമ്പത്തികസഹായം ലഭിക്കും. ആക്രമണം ഗുരുതരമായി ഐക്യരാഷ്ട്രസഭ കാണുകയും ചെയ്യും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Culture

ഭക്ഷ്യപരിശോധന സമിതി തൈരിന്റെ പേരുമാറ്റം പിന്‍വലിച്ചു

തമിഴ്‌നാട്ടിലും കര്‍ണാടകയിലും പാലുല്‍പന്നങ്ങളില്‍ ഹിന്ദിയില്‍ പേരെഴുതാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം വ്യാപക പ്രതിശേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു.

Published

on

തമിഴ്‌നാട്ടിലും കര്‍ണാടകയിലും പാലുല്‍പന്നങ്ങളില്‍ ഹിന്ദിയില്‍ പേരെഴുതാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം വ്യാപക പ്രതിശേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു. തൈരിന് പകരം ദഹി എന്ന് ചേര്‍ക്കണമെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് പുറത്തിറക്കിയ നിര്‍ദേശമാണ് വിവാദമായതിനാല്‍ പിന്‍വലിച്ചത്.

തമിഴിനാട്ടില്‍ തയിര് എന്നും കര്‍ണാടകയില്‍ മൊസര് എന്നും എഴുതുന്നതിന് പകരം ഇനി മുതല്‍ രണ്ടിടങ്ങളിലും തൈരിന്റെ ഹിന്ദിവാക്കായ ദഹി എന്നാക്കണമെന്ന് ഫുഡ് ആന്റ് സേഫ്റ്റി അതേറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചിരുന്നത്.

ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് തമിഴ്‌നാട്ടില്‍ നിന്നും ഉയര്‍ന്നു വന്നത്. ഇതിനെ തുടര്‍ന്നാണ് അടിയന്തരമായി തീരുമാനം പിന്‍വലിച്ച് സര്‍ക്കാരിപ്പോള്‍ മാര്‍ഗ നിര്‍ദേശം നല്‍കിയത്.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം നടപ്പിക്കില്ലെന്ന് സര്‍ക്കാരിന്റെ അവിന്‍ മില്‍ക് പ്രൊഡ്യൂസേഴ്‌സ് കോ-ഓപ്പറേറ്റീവ് സംഘം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ പ്രതിഷേധമുയര്‍ന്നതിനാല്‍ തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

Culture

കൊൽക്കത്ത രാജ്ഭവൻ ഇനി ജൻ രാജ്ഭവൻ: ജനങ്ങൾക്ക് തുറന്ന് കൊടുത്തു

രാജ്യത്തെ മറ്റ് രാജ്ഭവനുകളിൽ ജനങ്ങൾക്ക് പ്രവേശനം ഇല്ല.

Published

on

കോളനി വാഴ്ചക്കാലത്തു നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷിയായ കൊൽക്കത്ത രാജ്ഭവൻ ജനങ്ങൾക്ക് തുറന്നു കൊടുത്തു.രാഷ്ട്രപതി ദ്രൗപദി മുർമുവിന് പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് രാജ്ഭവൻ്റെ താക്കോൽ കൈമാറിയാണ് തുറന്നു കൊടുക്കൽ ചടങ്ങ് നടത്തിയത്.
തുടർന്ന് രാഷ്ട്രപതി രാജ്ഭവൻ്റെ താക്കോൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് കൈമാറി.ഇതോടെ കൊൽക്കത്ത രാജ്ഭവൻ ജൻ രാജ്ഭവനായി അറിയപ്പെടും.

സെക്കന്തരാബാദിലെ രാഷ്ട്രപതി നിലയം ജനങ്ങൾക്ക് തുറന്നു നൽകാനുള്ള രാഷ്ട്രപതിയുടെ തീരുമാനം ഉൾക്കൊണ്ടാണ് ബംഗാൾ രാജ്ഭവൻ ജനങ്ങൾക്ക് തുറന്നു നൽകാൻ തീരുമാനിച്ചതെന്ന് ബംഗാൾ ഗവർണർ പറഞ്ഞു. രാജ്യത്തെ മറ്റ് രാജ്ഭവനുകളിൽ ജനങ്ങൾക്ക് പ്രവേശനം ഇല്ല.

 

Continue Reading

Culture

പാലക്കാട് ജില്ലാ ഫെസ്റ്റിവൽ കലണ്ടർ പുറത്തിറക്കി

അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്തിന്റെ ആശയപ്രകാരമാണ് ഫെസിറ്റിവല്‍ കലണ്ടര്‍ രൂപകല്‍പ്പന ചെയ്തത്

Published

on

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 2023-24 ലെ പാലക്കാട് ജില്ലാ ഫെസ്റ്റിവല്‍ കലണ്ടര്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര പ്രകാശനം ചെയ്തു. ജില്ലയിലെ പ്രധാനപ്പെട്ട വേലകള്‍, രായിരനല്ലൂര്‍ മലകയറ്റം, പള്ളിപ്പെരുന്നാളുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് കലണ്ടര്‍ തയ്യാറാക്കിയിട്ടുള്ളത്. അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്തിന്റെ ആശയപ്രകാരമാണ് ഫെസിറ്റിവല്‍ കലണ്ടര്‍ രൂപകല്‍പ്പന ചെയ്തത്. ഏപ്രില്‍ നാലിനകം ജില്ലയിലെ എല്ലാ ഉത്സവങ്ങളെയും ഉള്‍പ്പെടുത്തി കലണ്ടര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Continue Reading

Trending