Connect with us

Video Stories

യൂസര്‍ ഫീസ് കുത്തനെ വര്‍ധിപ്പിച്ചു , തിരുവനന്തപുരത്ത് നിന്ന് പറക്കാന്‍ ചെലവേറും

Published

on

തിരുവനന്തപുരം: ജൂലൈ ഒന്നു മുതല്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും പറന്നുയരാന്‍ ചെലവേറും. രാജ്യാന്തര, ആഭ്യന്തര യാത്രക്കാര്‍ക്കുള്ള ഉപഭോക്തൃ സേവന നിരക്ക് കുത്തനെ വര്‍ധിപ്പിക്കാനുള്ള തീരുമാനത്തെ തുടര്‍ന്നാണിത്.
ഇതു സംബന്ധിച്ച നിര്‍ദേശം എയര്‍പോര്‍ട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി വിമാനത്താവള അതോറിറ്റിക്ക് കൈമാറി. രാജ്യാന്തര യാത്രക്കാര്‍ക്ക് യൂസര്‍ ഫീ 575 രൂപയില്‍ നിന്ന് 950 രൂപയായാണ് വര്‍ധിപ്പിച്ചത്. ഇതുവരെ യൂസര്‍ ഫീസ് ഇല്ലാതിരുന്ന ആഭ്യന്തര യാത്രികര്‍ക്ക് ഇനി മുതല്‍ 450രൂപ നല്‍കേണ്ടിവരും. പുതിയ നിരക്കുകള്‍ ജൂലൈ മുതല്‍ നിലവില്‍ വരും.
ഉപഭോക്തൃ സേവന നിരക്ക് വര്‍ധിപ്പിച്ച് എയര്‍പോര്‍ട്ട് എക്കണോമിക് റഗുലേറ്ററി അതോറിറ്റി ജൂണ്‍ രണ്ടിന് ഉത്തരവിറക്കിയിരുന്നു. ഇതിനോടൊപ്പം വിമാനം ലാന്‍ഡ് ചെയ്യുന്നതിനുള്ള നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. 2020-21 വരെ ഓരോ വര്‍ഷവും അന്താരാഷ്ട്ര യാത്രക്കാരുടെ യൂസര്‍ഫീസില്‍ 40 രൂപയുടെ വര്‍ധനവുണ്ടാകും. ആഭ്യന്തര യാത്രികര്‍ക്ക് 18-19 രൂപവരെ വര്‍ധനവ് വരും. ഈ കണക്ക് അനുസരിച്ച് 2020 മാര്‍ച്ചില്‍ രാജ്യാന്തര യാത്രക്കാര്‍ക്ക് 1069 രൂപയും ആഭ്യന്തര യാത്രക്കാര്‍ക്ക് 506 രൂപയും യൂസര്‍ ഫീസായി നല്‍കേണ്ടിവരും. വിമാനം ലാന്‍ഡ് ചെയ്യുന്നതിനുള്ള നിരക്കും പാര്‍ക്കിംഗ് ചാര്‍ജും ഉള്‍പ്പെടെയുള്ളവയും വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇതും ടിക്കറ്റ് നിരക്കായി യാത്രക്കാരന്റെ തലയില്‍ തന്നെ വന്നുചേരും. ഇതു കൂടാതെ സുരക്ഷയുമായി ബന്ധപ്പെട്ട് പാസഞ്ചര്‍ സര്‍വീസ് ഫീസായി 130 രൂപയും യാത്രക്കാര്‍ നല്‍കേണ്ടിവരും.
രാജ്യാന്തര യാത്രികര്‍ക്കുള്ള യൂസര്‍ ഫീസ് കുത്തനെ വര്‍ധിപ്പിക്കാനും ആഭ്യന്തര യാത്രക്കാര്‍ക്ക് പുതിയതായി യൂസര്‍ ഫീസ് ഏര്‍പ്പെടുത്താനുമുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. വിമാനത്താവള വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായാണ് ഭൂമി ഏറ്റെടുത്ത് നല്‍കിയത്. നെടുമ്പാശ്ശേരിയിലും കരിപ്പൂരിലും യൂസര്‍ ഫീസ് ഈടാക്കുന്നില്ല.
തിരുവനന്തപുരത്ത് 2011ല്‍ പുതിയ രാജ്യാന്തര ടെര്‍മിനല്‍ കമ്മീഷന്‍ ചെയ്തപ്പോള്‍ തന്നെ യൂസര്‍ ഫീസ് നിശ്ചയിക്കാന്‍ തീരുമാനിച്ചിരുന്നു. രാജ്യാന്തര യാത്രക്കാര്‍ക്ക് 1020 രൂപയും ആഭ്യന്തര യാത്രക്കാര്‍ക്ക് 550 രൂപയുമായിരുന്നു ഫീസ് നിശ്ചയിച്ചിരുന്നത്.
ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടലുകള്‍ക്കുമൊടുവില്‍ ഫീസ് കുറക്കുകയായിരുന്നു.

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending