News
ബാഡ്മിൻറണിലും വട്ടപുജ്യം
ഏക മെഡൽ പ്രതീക്ഷയായിരുന്ന ലക്ഷ്യാസെൻ വെങ്കല മെഡൽ പോരാട്ടത്തിൽ മലേഷ്യക്കാരനായ ലി സി ജിയയോട് തോറ്റു.
പാരീസ്: ബാഡ് മിൻറണിലും ഇന്ത്യക്ക് വട്ടപ്പുജ്യം. ഏക മെഡൽ പ്രതീക്ഷയായിരുന്ന ലക്ഷ്യാസെൻ വെങ്കല മെഡൽ പോരാട്ടത്തിൽ മലേഷ്യക്കാരനായ ലി സി ജിയയോട് തോറ്റു. സ്ക്കോർ 13-21,21-16,21-11. ആദ്യഗെയിം ലക്ഷ്യ അനായാസം നേടിയെങ്കിലും പിന്നിട് മലേഷ്യക്കാരൻറെ ഊഴമായിരുന്നു. ആദ്യ ഗെയിമിൽ കേവലം 20 മിനുട്ടിൽ മലേഷ്യൻ പ്രതിയോഗി തലതാഴ്ത്തി. ലാ ഷെപ്പേൽ സ്റ്റേഡിയത്തിൽ മൽസരം ആസ്വദിക്കാൻ നിറഞ്ഞ കാണികളായിരുന്നു.
ദേശീയ പതാകയുമായി നിരവധി ഇന്ത്യക്കാർ. മലേഷ്യക്കാരും എണ്ണത്തിൽ കുറവായിരുന്നില്ല. ലി സി ജയിലുടെ അവർ മെഡൽ തന്നെ സ്വപ്നം കണ്ടു. എന്നാൽ മലേഷ്യൻ താരം ഡ്രോപ്പ് ഷോട്ട് തന്ത്രങ്ങളുമായി തുടക്കത്തിൽ തന്നെ നടത്തിയ ശ്രമങ്ങൾക്ക് അതേ നാണയത്തിൽ തന്നെയായിരുന്നു ലക്ഷ്യയുടെ മറുപടി. ലോംഗ് റാലികൾക്ക് ശ്രമിച്ചില്ല.21-13 ന് സ്വന്തമാക്കിയ ആദ്യ ഗെയിമിൽ രണ്ട് സ്മാഷ് ഷോട്ട് മാത്രം.
ലി ജിയാവട്ടെ ഡ്രോപ്പ് ഷോട്ടുകൾക്ക് പിറകെ തന്നെയായിരുന്നു. സെമിയിൽ വിക്ടർ അക്സലിന് മുന്നിൽ പറ്റിയ പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ലക്ഷ്യാസെൻ പ്രത്യേകം ശ്രദ്ധിച്ചു. രണ്ടാം ഗെയിമിലും ലക്ഷ്യ തന്നെയാണ് മികവ് കാട്ടിയതെങ്കിലും ഒരു ഘട്ടത്തിൽ സ്ക്കോർ 8-8 ലെത്തി. പിന്നെ മലേഷ്യൻ താരം ഡ്രോപ് ശൈലി വിട്ട് ആക്രമിക്കുന്നത് കണ്ടു. 12-8 എന്ന സ്ക്കോറിൽ ലീ ലീഡ് നേടി. എന്നാൽ മിന്നും ഷോട്ടുകളിലൂടെ തിരികെ വന്ന ലക്ഷ്യ 14- 16 ലെത്തി. എന്നാൽ 21-16 ൽ ഗെയിം ലീ സ്വന്തമാക്കിയപ്പോൾ മലേഷ്യൻ പതാകകൾ ഉയർന്നു. നിർണായകമായ അവസാന ഗെയിമിൽ രണ്ട് കിടിലൻ സ്മാഷുകളിലുടെ ലീ 2-0 ലീഡ് നേടി. വലത് കൈയിലെ പരുക്കിന് ലക്ഷ്യ ചികിൽസ തേടി.
9-2 എന്ന വലിയ ലീഡിലായി മലേഷ്യൻ താരം. തകർപ്പൻ പ്രകടനമായിരുന്നു ലക്ഷ്യക്കെതിരെ ഇതിനകം ഒരു വിജയം സ്വന്തം ബെൽറ്റിലുള്ള ലീ ഈ ഘട്ടത്തിൽ നടത്തിയത്. തുടർച്ചയായി മൂന്ന് പോയിൻറുകൾ നേടി ലക്ഷ്യ മത്സരം ഏകപക്ഷിയമാക്കാൻ അനുവദിച്ചില്ല. വീണ്ടും ഇന്ത്യൻ പതാകകൾ. ഇടവേളയിൽ 11-6 എന്ന നിലയിൽ മലേഷ്യൻ ആധിപത്യം.
ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് ഈ തോൽവി. വലിയ സംഘമാണ് ബാഡ്മിൻറണിനെ പ്രതിനിധികരിച്ച് എത്തിയിരുന്നത്. റിയോ ഒളിംപിക്സിൽ വെള്ളിയും ടോക്കിയോവിൽ വെങ്കലവും നേടിയ പി.വി സിന്ധു പരുക്കിൽ നിരാശപ്പെടുത്തിയപ്പോൾ പുരുഷ ഡബിൾസിൽ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന സ്വാതിക്-ചിരാഗ് സഖ്യം പ്രി ക്വാർട്ടർ ഫൈനലിൽ തന്നെ പുറത്തായിരുന്നു. ലോക ഡബിൾസ് റാങ്കിംഗിൽ നാലാം സ്ഥാനത്തായിരുന്നു ഇന്ത്യൻ സഖ്യം.
സിംഗിൾസിൽ പ്രതീക്ഷയായിരുന്ന മലയാളി താരം എച്ച്.എസ് പ്രണോയി ലക്ഷ്യാസെന്നിന്നോടാണ് പ്രി ക്വാർട്ടറിൽ തോറ്റത്. മൂന്നാം സ്ഥാന നിർണയ പോരാട്ടത്തിൽ ലക്ഷ്യയും തോറ്റതോടെ മെഡലുകളില്ലാത്ത ബാഡ്മിൻറൺ ഒളിംപിക്സ്. ലണ്ടനിൽ ( 2012) സൈന നെഹ്വാൾ വെങ്കലം നേടിയപ്പോൾ റിയോ (2016),ടോക്കിയോ (2020) എന്നിവിടങ്ങളിൽ സിന്ധു മെഡൽ നേടിയിരുന്നു.
kerala
ടി പി വധക്കേസ്;പ്രതി ജ്യോതിബാബുവിന് ജാമ്യം നല്‍കാനാകില്ല: സുപ്രീംകോടതി
കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി.
ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ജ്യോതി ബാബുവിന് എളുപ്പത്തില്‍ ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ച ശേഷം ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. ആവശ്യമായ നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ഡയാലിസിസിന് വിധേയനാകണമെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നുമായിരുന്നു ജ്യോതി ബാബുവിന്റെ വാദം.
ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎല്‍എയും ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു. ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നത് അപകടകരമെന്ന് വ്യക്തമാക്കി കെ കെ രമ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
kerala
വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കി; മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി
മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി
ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയിലാണ് തര്‍ക്കം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് ആരോപണം.
kerala
മൂവാറ്റുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു
മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം
മൂവാറ്റുപുഴ: മൂവാറ്റുപുഴകൂത്താട്ടുകുളം എം.സി. റോഡില്‍ മിങ്കുന്നത്ത് ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടമായി. ആറൂര്‍ മൂഞ്ഞേലിലെ ആല്‍ബിന്‍ (16), കൈപ്പം തടത്തില്‍ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്.
മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
-
GULF7 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
Video Stories19 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

