Connect with us

kerala

സംസ്ഥാനത്തെ കാര്‍ഷിക മേഖല പൂര്‍ണമായും തകര്‍ന്നുവെന്ന് വി.ഡി സതീശന്‍

സംസ്ഥാനത്തെ കാര്‍ഷിക മേഖല പൂര്‍ണമായും തകര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

Published

on

സംസ്ഥാനത്തെ കാര്‍ഷിക മേഖല പൂര്‍ണമായും തകര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കര്‍ഷകര്‍ക്ക് കൃഷിയിലൂടെ ഉപജീവനം നടത്താനാവശ്യമായ സാഹചര്യം ഉണ്ടാക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ ഏതെങ്കിലും മേഖലയിലുള്ള കര്‍ഷകന് കൃഷികൊണ്ട് ഉപജീവനം നടത്താന്‍ പറ്റുന്ന സാഹചര്യമാണോ സംസ്ഥാനത്ത് നിലവിലുള്ളത്? കര്‍ഷകര്‍ എക്കാലത്തെയും വലിയ പ്രതിസന്ധി അതിജീവിക്കുന്ന കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് അദ്ദേഹം വാക്കൗട്ട് പ്രസംഗത്തില്‍ പറഞ്ഞു.

സംസ്ഥാന സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായിരുന്നു റബര്‍ കൃഷി. ടയര്‍ കമ്പനികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പത്ത് ശതമാനം നികുതിയില്‍ റബര്‍ ഇറക്കുമതി ചെയ്യാവുന്ന സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയത് കര്‍ഷകരെ പ്രതികൂലമായി ബാധിച്ചു. റബറിന്റെ താങ്ങ് വില വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ഈ മേഖല പൂര്‍ണമായും തകരും. സംസ്ഥാനത്ത് നാളികേര സംഭരണം നടക്കുന്നുണ്ടെന്ന് മന്ത്രിക്ക് നെഞ്ചില്‍ കൈവച്ച് പറയാനാകുമോ? നാളികേര സംഭരണം സംസ്ഥാനത്ത് പൂര്‍ണമായും പരാജയപ്പെട്ടു. കിലോമീറ്ററുകളോളം അകലെയുള്ള സംഭരണ കേന്ദ്രത്തിലേക്ക് വാഹനം വാടകയ്ക്കെടുത്ത് നാളികേരം എത്തിക്കാന്‍ സാധാരണ കര്‍ഷകര്‍ക്ക് സാധിക്കില്ല. കൃഷി ഭവനുകളില്‍ സംഭരണത്തിന് സൗകര്യമൊരുക്കണം. പൊതുവിപണിയില്‍ 25 രൂപയുള്ളപ്പോള്‍ കര്‍ഷകന് ലഭിക്കുന്നത് വെറും 12 രൂപയാണ്. കര്‍ഷകന് പ്രയോജനകരമായ രീതിയിലുള്ള സംഭരണം നടത്താന്‍ കഴിയുന്നില്ല. ഏലത്തിന്റെ വില അയ്യായിരത്തില്‍ നിന്നും 1100 രൂപയായി കുറഞ്ഞു. ഉല്‍പാദന ചിലവ് ആയിരത്തിന് മുകളിലാണ്. കേരളത്തിന്റെ കറുത്ത സ്വര്‍ണമായ കുരുമുളക് ഉല്‍പാദനം ഗണ്യമായി കുറഞ്ഞു. പഴം, പച്ചക്കറി മേഖലയിലും താങ്ങ് വില നല്‍കി സംഭരിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. മില്ലുടമകളുമായി ചര്‍ച്ച നടത്താന്‍ വൈകിയതു കൊണ്ട് നെല്ല് സംഭരണം മുടങ്ങി. ഇപ്പോഴും ധാരണയിലെത്തിയിട്ടില്ല അദ്ദേഹം ചൂണ്ടിക്കാട്ടി.

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ 150 കോടിയുടെ അവാര്‍ഡ് നല്‍കാനുണ്ട്. ഒരു ലക്ഷത്തോളം അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. നാല് വര്‍ഷമായി അപേക്ഷ പോലും സ്വീകരിക്കാതെ ഈ സര്‍ക്കാരിന്റെ കാലത്ത് കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ അടച്ചുപൂട്ടിയ നിലയിലാണ്. ദുരിതപൂര്‍ണമായ ഈ കാലത്ത് കര്‍ഷകര്‍ക്കെതിരായ ജപ്തി നടപടികളെങ്കിലും നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ബാങ്കിന്റെ ജപ്തി നോട്ടീസ് കിട്ടാത്ത ഏതെങ്കിലും ഒരു കര്‍ഷകനെ കാണിച്ചു തരാന്‍ സര്‍ക്കാരിന് സാധിക്കുമോ? പരിതാപകരമായ അവസ്ഥയിലാണ് കേരളത്തിലെ കര്‍ഷകര്‍ അദ്ദേഹം പറഞ്ഞു.

എല്ലാ കാര്‍ഷിക മേഖലകളിലും കണ്ണീരും ദുരിതവുമാണ്. ആത്മഹത്യകളുടെ പരമ്പരകള്‍ ഉണ്ടാകുന്നതിന് മുന്‍പ് ഗൗരവതരമായി സര്‍ക്കാര്‍ ഇടപെടണം. കരകയറാന്‍ പറ്റാത്ത പ്രതിസന്ധിയിലേക്ക് കാര്‍ഷിക മേഖല കൂപ്പ് കുത്തുമ്പോള്‍ തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന പിന്തുണയും പദ്ധതികളും ഈ സര്‍ക്കാര്‍ പരിശോധിക്കണം. സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തമില്ലാത്ത മേഖലയായി കാര്‍ഷികമേഖല മാറിയിരിക്കുകയാണ്. സര്‍ക്കാരിന്റെ പ്രഥമ പരിഗണനാ പട്ടികയില്‍ പോലും കര്‍ഷകരോ കാര്‍ഷിക മേഖലയോ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കാറഡുക്ക സഹകരണ സൊസെെറ്റി തട്ടിപ്പ്; മൂന്ന് പേർ അറസ്റ്റില്‍

കാഞ്ഞങ്ങാട് നെല്ലിക്കാട്ട് സ്വദേശി അനില്‍ കുമാര്‍, ഏഴാംമൈല്‍ സ്വദേശി ഗഫൂര്‍ ബേക്കല്‍, മൗവ്വല്‍ സ്വദേശി ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. സൊസൈറ്റിയില്‍ നിന്ന് രതീശന്‍ കടത്തിക്കൊണ്ട് പോയ സ്വര്‍ണ്ണം പണയം വച്ചത് ഇവരാണെന്ന് പൊലീസ് കണ്ടെത്തി.

Published

on

സിപിഎം നിയന്ത്രണത്തിലുള്ള കാസറകോട് കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ തട്ടിപ്പില്‍ 3 പേര്‍ അറസ്റ്റില്‍. മുഖ്യപ്രതിയായ കെ. രതീശന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാട് പങ്കാളികളാണ് പിടിയിലായത്.

കാഞ്ഞങ്ങാട് നെല്ലിക്കാട്ട് സ്വദേശി അനില്‍ കുമാര്‍, ഏഴാംമൈല്‍ സ്വദേശി ഗഫൂര്‍ ബേക്കല്‍, മൗവ്വല്‍ സ്വദേശി ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. സൊസൈറ്റിയില്‍ നിന്ന് രതീശന്‍ കടത്തിക്കൊണ്ട് പോയ സ്വര്‍ണ്ണം പണയം വച്ചത് ഇവരാണെന്ന് പൊലീസ് കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

സൊസൈറ്റി സെക്രട്ടറി രതീശന്‍ നടത്തിയ ബാങ്ക് ഇടപാട് പൊലീസ് പരിശോധിച്ചിരുന്നു. ഇവര്‍ക്ക് തുക കൈമാറിയ ബാങ്ക് ഇടപാടിന്റെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.

ഇതിനിടെ തട്ടിപ്പ് നടത്തിയ സെക്രട്ടറി കെ.രതീശന്‍ ബെംഗളൂരുവില്‍ രണ്ട് ഫ്‌ലാറ്റുകളും, മാനന്തവാടിയില്‍ ഭൂമിയും വാങ്ങിയതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കൂടാതെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തിയതായും കണ്ടെത്തി. ഒളിവില്‍ കഴിയുന്ന രതീശനെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

Continue Reading

crime

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുല്‍ ഗോപാലിനായി ഇന്റര്‍പോള്‍ ബ്ലൂകോര്‍ണര്‍ നോട്ടീസ്

രാഹുലിന്റെ അമ്മയുടെയും, സഹോദരിയുടെയും മൊഴിയും അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും.

Published

on

പന്തീരങ്കാവ് സ്ത്രീധന പീഡനക്കേസ് പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ്. രാഹുൽ വിദേശത്തേക്ക് കടന്നു എന്ന സംശയത്തെ തുടർന്നാണ് ഇന്റർപോളിന്റെ സഹായത്തോടെ ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയത്. രാഹുലിന്റെ അമ്മയുടെയും, സഹോദരിയുടെയും മൊഴിയും അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും.

പന്തീരങ്കാവ് സ്ത്രീധനപീഡനക്കേസിൽ ഭാര്യയെ തല്ലിയെന്ന് സമ്മതിച്ച് ഒളിവിൽ ഉള്ള പ്രതി രാഹുൽ രം​ഗത്തെത്തിയിരുന്നു. നാട്ടിൽ നിൽക്കാത്തത് ഭീഷണിയുള്ളത് കൊണ്ടാണെന്നും ഇയാൾ പറഞ്ഞു. തല്ലിയെന്നത് ശരിയാണെന്നും എന്നാൽ അത് സ്ത്രീധനം ചോദിച്ചല്ലെന്നും രാഹുൽ അവകാശപ്പെട്ടു.

ജർമനിയിൽ ജോലി ചെയ്യുന്ന തനിക്കെന്തിനാണ് കാർ. തല്ലിയതിന് എന്ത് ശിക്ഷയും വാങ്ങാം. അതെവിടെ വന്ന് വേണമെങ്കിലും അംഗീകരിക്കാമെന്നും രാഹുൽ പറഞ്ഞു. എന്നാൽ, യുവതിയുടെ കുടുംബം അനാവശ്യ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നാണ് ഇയാളുടെ വാദം.

പന്തീരങ്കാവ് പൊലീസിനെതിരെ വിമർശനം ഉയർന്നതൊടെ മേല്‍നോട്ട ചുമതല ഫറോക്ക് എസിപിക്ക് കൈമാറിയിരുന്നു. രാഹുലിന്റെ അമ്മയെയും സഹോദരിയെയും പ്രതി ചേർക്കണമെന്ന് യുവതിയുടെ അച്ഛൻ ആവശ്യപ്പെട്ടു. യുവതിയുടെ കുടുംബം പറയുന്ന പോലെയുള്ള മർദനം ഉണ്ടായിട്ടില്ലെന്ന് രാഹുലിന്റെ അമ്മ പറഞ്ഞു.

പ്രതി രാഹുൽ സ്വഭാവ വൈകൃതങ്ങളുള്ളയാളാണെന്ന് ആദ്യം വിവാഹം നിശ്ചയിച്ച പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. ഇത് കാരണമാണ് വിവാഹത്തിൽ നിന്ന് പിൻമാറിയത്. കോട്ടയം പൂഞ്ഞാർ സ്വദേശിയായ പെൺകുട്ടിയുമായാണ് രാഹുലിൻ്റെ വിവാഹം ആദ്യം നിശ്ചയിച്ചിരുന്നത്. വിവാഹ നിശ്ചയത്തിന് ശേഷം അനാവശ്യ ഇടപെടലുകൾ നടത്തിയെന്നും കുടുംബം ആരോപിച്ചു. പെൺകുട്ടി ഫോൺ ഉപയോഗിക്കുന്നതിൽ പോലും രാഹുൽ ചോദ്യം ചെയ്തു. പരസ്യ പ്രതികരണത്തിന് ഇല്ലെന്നും കുടുംബം വ്യക്തമാക്കി.

അതേസമയം, രാഹുൽ പൂഞ്ഞാർ സ്വദേശിയായ യുവതിയുമായി വിവാഹം രജിസ്റ്റർ ചെയ്തിരുന്നതായി സഹോദരി മീഡിയവണിനോട് പറഞ്ഞു. കഴിഞ്ഞ വർഷമാണ് വിവാഹം രജിസ്റ്റർ ചെയ്തത്. എന്നാൽ രാഹുലിന്റെ അമിത കെയറിങ് കാരണമാണ് വിവാഹം മുടങ്ങിയതെന്നും സഹോദരി പറഞ്ഞു.

Continue Reading

kerala

അവയവം മാറി ശസ്ത്രക്രിയ: യൂത്ത് ലീഗ് മെഡിക്കൽ കോളേജിലേക്ക് മാർച്ച്‌ നടത്തി

Published

on

കോഴിക്കോട്: മെഡിക്കൽ കോളേജിൽ വിരലിനു പകരം നാവിന് ശസ്ത്രക്രിയ ചെയ്ത ഡോക്ടറുടെ അനാസ്ഥക്കെതിരെ ഡോക്ടറെ സസ്പെൻഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് ജില്ല മുസ്‌ലിം യൂത്ത് ലീഗ് ഐ.സി.എം.എച്ച് ഓഫീസിലേക്ക് മാർച്ചും ഉപരോധവും സംഘടിപ്പിച്ചു.

ഫാത്തിമ തെഹ്‌ലിയ, സി. ജാഫർ സാദിക്ക്, എ. സിജിത്ത് ഖാൻ , ഷഫീഖ് അരക്കിണർ, സിറാജ് ചിറ്റേടത്‌, ഷൌക്കത്ത് വിരുപ്പിൽ, സാബിത് മായനാട്, മുസ്തഫ കൊട്ടാമ്പറമ്പ്, റാഷിദ്‌ മായനാട്, സമീർ കല്ലായി, യൂനുസ് കോതി, അമീൻ വിരുപ്പിൽ, സിദ്ധിക്ക് കുന്നമംഗലം നേതൃത്വം നൽകി.

Continue Reading

Trending