Connect with us

kerala

വി.എസിന് ഇന്ന് 100 വയസ്

വിപ്ലവ നക്ഷത്രമെന്ന് അനുയായികള്‍ വിളിക്കുന്ന വി.എസ് അച്യുതാനന്ദന്‍ കേരളരാഷ്ട്രീയ ചരിത്രത്തില്‍ ചെലുത്തിയ സ്വാധീനം വലുതാണ്.

Published

on

തിരുവനന്തപുരം: ‘വി.എസ്’ എന്ന രണ്ടക്ഷരത്തിന് ഇന്ന് നൂറുവയസ്. വിപ്ലവ നക്ഷത്രമെന്ന് അനുയായികള്‍ വിളിക്കുന്ന വി.എസ് അച്യുതാനന്ദന്‍ കേരളരാഷ്ട്രീയ ചരിത്രത്തില്‍ ചെലുത്തിയ സ്വാധീനം വലുതാണ്. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അലട്ടുമ്പോഴും തിരുവനന്തപുരത്തെ വസതിയില്‍ ഇരുന്ന് കേരളത്തിന്റെ രാഷ്ട്രീയ സ്പന്ദനങ്ങള്‍ക്ക് സാക്ഷിയാവുകയാണ് വി.എസ്.മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളില്‍ ജനപക്ഷത്തുനില്‍ക്കുന്ന നേതാവാണ് വി.എസ്.

എന്നാല്‍ ഉള്‍പാര്‍ട്ടി ആശയപോരാട്ടത്തില്‍ ഒരുകാലത്ത് അദ്ദേഹം ഔദ്യോഗിക പക്ഷവും പിന്നീട് വിമതപക്ഷവുമായി. മാര്‍ക്‌സിസം മുതലാളിത്ത വ്യവസ്ഥിതികളോട് സമരസപ്പെടുകയും ‘വെറുക്കപ്പെട്ട’വരെ ചേര്‍ത്തുനിര്‍ത്തുകയും ചെയ്തപ്പോള്‍ പാര്‍ട്ടിയോട് തുറന്ന് കലഹിച്ച് അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എന്നും വേറിട്ട ശബ്ദമാണ് വി.എസിനെ വ്യത്യസ്തനാക്കിയത്.

1923 ഒക്‌ടോബര്‍ 20ന് ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ ദരിദ്ര കുടുംബത്തില്‍ ജനിച്ച വി.എസ് സ്വന്തം വിധിയോട് തന്നെ പോരാടിയാണ് ബാല്യകൗമാരങ്ങള്‍ അതിജീവിച്ചത്. നന്നേ ചെറുപ്പത്തില്‍ തന്നെ അനാഥനായ ആ ബാലന്‍ ഏഴാം ക്ലാസില്‍ പഠനമുപേക്ഷിച്ച് ജീവിതത്തിന്റെ വെയിലുച്ചയിലേക്ക് ഇറങ്ങി നടക്കുകയായിരുന്നു. ഉപജീവനത്തിനായി ജൗളിക്കടയില്‍ ജോലി ചെയ്യേണ്ടി വന്ന കൗമാരക്കാരനില്‍ നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് വരെ എത്തിയ ആ യാത്രയില്‍, താണ്ടേണ്ടി വന്നത് അത്രയേറെ ചെങ്കനല്‍ വഴികളായിരുന്നു. 1996 ല്‍ മാരാരിക്കുളത്തേറ്റ അപ്രതീക്ഷിത പരാജയം സി.പി.എമ്മിന്റെ ചരിത്രത്തില്‍ വിഭാഗീയതയുടെ ഉണങ്ങാത്ത മുറിവായി രേഖപ്പെട്ട് കിടപ്പുണ്ട്. ആ പരാജയം വിഎസിന് നഷ്ടപ്പെടുത്തിയത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കസേരയായിരുന്നു.

crime

വിവാഹാലോചന നിരസിച്ചു, നഴ്‌സിനെയും ബന്ധുക്കളെയും ഉള്‍പ്പെടെ 5 പേരെ വീട്ടില്‍ കയറി വെട്ടി

ഇന്നലെ രാത്രി 10 മണിയോടെ വെട്ടുകത്തിയുമായി വന്ന പ്രതി വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന സജിനയെ വെട്ടുകയായിരുന്നു

Published

on

ആലപ്പുഴ: വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യം നിമിത്തം ചെന്നിത്തല കാരാഴ്മയിൽ യുവാവ് വീടു കയറി ആക്രമിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടി പരുക്കേൽപ്പിച്ചു. കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ (48) ഭാര്യ നിർമ്മല (55) മകൻ സുജിത്ത് (33), മകൾ സജിന (24) റാഷുദ്ദീന്റെ സഹോദരി ഭർത്താവ് കാരാഴ്മ എടപ്പറമ്പിൽ ബിനു (47) എന്നിവർക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കാരാഴ്മ നമ്പോഴിൽ തെക്കേതിൽ രഞ്ജിത്ത് രാജേന്ദ്രനെ (വാസു–32) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി 10 മണിയോടെ വെട്ടുകത്തിയുമായി വന്ന പ്രതി വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന സജിനയെ വെട്ടുകയായിരുന്നു. നിലവിളി കേട്ടെത്തിയ സഹോദരനെയും വെട്ടി പരിക്കേല്‍പ്പിച്ചു. ബഹളം കേട്ടെത്തിയ റാഷുദ്ദീനും ബിനുവും പ്രതിയുടെ കയ്യില്‍ നിന്നും വെട്ടുകത്തി പിടിച്ചു മേടിക്കുകയും ഈ സമയം പ്രതി കയ്യില്‍ കരുതിയിരുന്ന പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് ഇരുവരെയും തടസ്സം നിന്ന നിര്‍മ്മലയെയും മാരകമായി വെട്ടി പരുക്കേല്‍പ്പിക്കുകയുമായിരുന്നു. നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു.

കുവൈത്തിൽ നഴ്സായ സജിനയെ ഭർത്താവിന്റെ മരണശേഷം പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു എന്നാൽ പിന്നീട് പ്രതിയുടെ സ്വഭാവദൂഷ്യം മനസ്സിലാക്കി സജിന വിവാഹത്തിൽ നിന്നും പിന്മാറിയതിന്റെ പകയാണ് ആക്രമണത്തിന് കാരണം. സജിന വിദേശത്തു നിന്നും നാട്ടിലെത്തിയ വിവരമറിഞ്ഞ പ്രതി ആയുധങ്ങളുമായെത്തി ആക്രമണം നടത്തുകയായിരുന്നു.

Continue Reading

kerala

സ്വർണവിലയിൽ നേരിയ കുറവ്; പവന് വില 54,000ന് മുകളിൽ തന്നെ

Published

on

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 54,440 രൂപയായി. 10 രൂപ കുറഞ്ഞ് 6,805 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ ദിവസം പവൻ വില സർവകാല റെക്കോഡായ 54,520 രൂപയിലെത്തിയിരുന്നു.

ഈ മാസം പവന് 3,640 രൂപ കൂടിയതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞത്. രാജ്യാന്തര സ്വർണ വിലയിലെ ഇടിവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. ഔൺസിന് 2,343 ഡോളറാണ് രാജ്യാന്തര സ്വർണ വില.

Continue Reading

kerala

മാസപ്പടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി

സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം

Published

on

മാസപ്പടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിലവിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കൂടുതൽ പേരെ ചോദ്യം ചെയ്യുക

കഴിഞ്ഞ ദിവസവും ഹർജി പരിഗണിച്ചപ്പോൾ ചോദ്യം ചെയ്യൽ പൂർണമായും നിർത്തിവെക്കാൻ കോടതി പറഞ്ഞിട്ടില്ലെന്നാണ് ഇഡി പറയുന്നത്. ശശിധരൻ കർത്തയും മൂന്ന് ജീവനക്കാരും ഇഡിക്കെതിരെ നൽകിയ ഹർജി ഹൈക്കോടതി അവധിക്കാലത്തിന് ശേഷമേ പരിഗണിക്കൂ

കോടതി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഹർജി മാറ്റിവെച്ചത്. സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം.

Continue Reading

Trending