Connect with us

Video Stories

വാട്‌സാപ്പ് സന്ദേശങ്ങളുടെ കൂട്ടക്കൈമാറ്റം വിനയായി; ഗ്രൂപ്പുകളില്‍ നിന്ന് പിന്‍വലിയുന്നവര്‍ ഏറെ

Published

on

അബുദാബി: വാട്‌സാപ്പ് അടുത്തിടെ നടപ്പാക്കിയ ഗ്രൂപ് കൂട്ടക്കൈമാറ്റ സൗകര്യം ഗുണത്തെക്കാളേറെ ദോഷം ചെയ്യുന്നതായി പരാതി. സന്ദേശങ്ങളും ചിത്രങ്ങളും നിരവധി ഗ്രൂപ്പുകളിലേക്ക് ഒരേസമയം കൈമാറാന്‍ കഴിയുന്ന സംവിധാനമാണ് വിനയായി മാറിയത്. ഇതുമൂലം നിമിഷങ്ങള്‍ക്കകം ഓരോ മൊബൈല്‍ ഫോണിലേക്കും നൂറുകണക്കിന് സന്ദേശങ്ങളാണ് പ്രവഹിച്ചു കൊണ്ടിരിക്കുന്നത്. മുഴുസമയം വാട്‌സാപ്പ് നോക്കിയിരിക്കുന്നവര്‍ക്ക് പ്രശ്‌നമില്ലെങ്കിലും അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കുന്നവര്‍ക്കാണ് പുതിയ സൗകര്യം ശല്യമായി ഭവിച്ചിട്ടുള്ളത്.

നിരവധി ഗ്രൂപ്പുകളിലെ പങ്കാളികള്‍ക്കും മൊബൈല്‍ ഫോണിലൂടെ ഇമെയില്‍ അയക്കുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കുമാണ് തുരുതുരായുളള വാട്‌സാപ്പ് സന്ദേശങ്ങളുടെ പ്രളയം പ്രയാസം സൃഷ്ടിക്കുന്നത്. മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് കണക്റ്റ് ആകുന്നതോടെ സന്ദേശങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിക്കും. അത്യാവശ്യ കാര്യങ്ങള്‍ക്കായി ഇമെയില്‍ പരിശോധിക്കാനും മറ്റും ഇവ തടസ്സം സൃഷ്ടിക്കുന്നതായാണ് പറയപ്പെടുന്നത്.
ഏറെ നേരം കഴിഞ്ഞാണ് സന്ദേശങ്ങള്‍ അവസാനിക്കുക. അപ്പോഴേക്കും അടുത്ത ഘട്ടം വീണ്ടും വന്നു ചേരുന്ന അവസ്ഥ. അതുകൊണ്ടുതന്നെ, പലരും ഗ്രൂപ്പുകളില്‍ നിന്ന് പിന്മാറിത്തുടങ്ങിയിട്ടുണ്ട്. ഗ്രൂപ്പില്‍ പങ്കാളികളാകുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചതും ഗ്രൂപ് സന്ദേശങ്ങളുടെ ഒഴുക്ക് വര്‍ധിക്കാന്‍ കാരണമായിരുന്നു.

ഗ്രൂപ്പുകള്‍ നിരവധി പുതിയ ബന്ധങ്ങള്‍ക്കും സൗഹൃദങ്ങള്‍ക്കും സൗകര്യപ്രദമായി മാറിയിട്ടുണ്ടെങ്കിലും ഗ്രൂപ്പിലെ കലഹങ്ങള്‍ വ്യക്തി വൈരാഗ്യത്തിലേക്കും വിരോധത്തിലേക്കും വരെ പലപ്പോഴും എത്തുന്നുണ്ടെന്ന് ഗ്രൂപ്പിലെ സ്ഥിരാംഗങ്ങള്‍ അഭിപ്രായപ്പെടുന്നു.പ്രാദേശിക കൂട്ടായ്മകളിലും മഹല്ലുകളിലും തുടങ്ങി അന്താരാഷ്ട്ര സൗഹൃദങ്ങള്‍ വരെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ സജീവമാണ്. ആധുനിക വിവര സാങ്കേതിക വിദ്യ ഇത്തരം കൂട്ടായ്മകളിലൂടെ വിജ്ഞാനപ്രദമായി മാറുന്നുണ്ടെങ്കിലും പലര്‍ക്കും തങ്ങളുടെ തൊഴിലില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ പോകുന്നുണ്ട്. ഓഫീസുകള്‍, തൊഴില്‍ ശാലകള്‍, വാണിജ്യ കേന്ദ്രങ്ങള്‍,

ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ എന്നിവയിലെല്ലാം പലരും നവ മാധ്യമങ്ങളുടെ പിടിയിലാണ്. നിമിഷങ്ങള്‍ക്കകം മിന്നിമറയുന്ന സന്ദേശങ്ങള്‍ വിരല്‍ തുമ്പില്‍ നിന്നും പിടച്ചു പായുകയാണ്. ചുണ്ടോടടുക്കുന്ന ചായക്കോപ്പ നിരവധി തവണ പിന്‍വലിച്ചു കൊണ്ടിരിക്കുന്നു. സന്ദേശങ്ങള്‍ ഒഴുകുകയാണ്. ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ സമയമില്ലാത്ത അവസ്ഥ. കൂട്ടായ്മകളിലെ പോസ്റ്റുകളില്‍ മനസ് നീറുന്നവര്‍ പലരും സ്വന്തം കണ്‍മുന്നിലെ സംഭവങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

Published

on

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി

രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

Published

on

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

Continue Reading

Trending