Connect with us

Culture

ലക്ഷ്യം അമേരിക്ക മാത്രം; അഫ്ഗാന്‍ സുരക്ഷാ സേനയെ ആക്രമിക്കില്ലെന്ന് താലിബാന്‍

Published

on

കാബൂള്‍: അഫ്ഗാന്‍ പൊലീസിനെയും സൈന്യത്തെയും ഇനിമുതല്‍ ആക്രമിക്കില്ലെന്ന് താലിബാന്‍. അമേരിക്കക്കാരെയും അവരുടെ വിദേശ സഖ്യകക്ഷികളെയും മാത്രമായിരിക്കും ലക്ഷ്യംവെക്കുകയെന്നും താലിബാന്‍ പ്രഖ്യാപിച്ചു. യു.എസ് അധിനിവേശത്തിനുശേഷം ആദ്യമായാണ് താലിബാന്‍ ഇത്തരമൊരു തീരുമാനമെടുക്കുന്നത്. ഏറ്റുമുട്ടലില്‍ അഫ്ഗാന്‍ സൈനികരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുമെന്ന് താലിബാന്‍ പുറത്തിറക്കിയ അപൂര്‍വ പ്രസ്താവനയില്‍ ഉറപ്പുനല്‍കുന്നു.

ദേശീയ സേന, പൊലീസ്, പ്രാദേശിക പൊലീസ്, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് പൊതുമാപ്പ് നല്‍കുന്നതായും സംഘടന അറിയിച്ചു. വിദേശ അധിനിവേശ സേനക്കും അവരുടെ പാവ ഭരണകൂടത്തിനും സംരക്ഷണം നല്‍കുന്നതുകൊണ്ടാണ് അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെടുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ നമ്മുടെ സ്വന്തം രാജ്യക്കാരാണ്. തെറ്റിദ്ധാരണയും മറ്റുമാണ് അവര്‍ അമേരിക്കയോടൊപ്പം കൂടാന്‍ കാരണം. സൈന്യം വിട്ട് പുറത്തുപോരുകയാണെങ്കില്‍ ഇസ്‌ലാമിക് എമിറ്റേറ്റ്(താലിബാന്‍) മുജാഹിദുകള്‍ എന്തു വില കൊടുത്തും നിങ്ങളുടെ ജീവന്‍ സംരക്ഷിക്കും-പ്രസ്താവന വ്യക്തമാക്കി.

വിദേശ അധിനിവേശ സേനക്കെതിരെ ആക്രമണം കൂടുതല്‍ ശക്തമാക്കുമെന്നും താലിബാന്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഫറഹ് പ്രവിശ്യയില്‍ പൊലീസ് ആസ്ഥാനത്തിനുനേരെ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 20 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ചൊവ്വയുണ്ടായ കനത്ത ഏറ്റുമുട്ടലില്‍ 25 അഫ്ഗാന്‍ സൈനികരും അഞ്ച് സാധാരണക്കാരും കൊല്ലപ്പെടുകയുണ്ടായി. ബി.ബി.സിയുടെ പഠനറിപ്പോര്‍ട്ട് പ്രകാരം അഫ്ഗാനിസ്താനിലെ 70 ശതമാനം ജില്ലകളിലും താലിബാന്‍ സജീവമാണ്.
രാജ്യത്തിന്റെ നാല് ശതമാനം പൂര്‍ണമായും താലിബാന്‍ നിയന്ത്രിക്കുന്നുണ്ട്. 66 ശതമാനം ഭാഗത്ത് അവരുടെ സജീവ സാന്നിദ്ധ്യവുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാനില്‍ സൈനിക സാന്നിദ്ധ്യം വര്‍ധിപ്പിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ സേന പിന്‍വാങ്ങിയാല്‍ മാത്രമേ അനുരഞ്ജന ചര്‍ച്ചക്ക് ഉള്ളൂ എന്നാണ് താലിബാന്റെ നിലപാട്.

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Trending