Connect with us

columns

ദുര്‍ബലപ്പെടുന്ന പഞ്ചായത്ത് രാജ് നിയമം- പി.കെ ഷറഫുദ്ദീന്‍

ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലം മുതല്‍ ഇതിന് കോട്ടംതട്ടാന്‍ തുടങ്ങിയിരിക്കയാണ്. അധികാര കേന്ദ്രീകരണത്തിനുള്ള ശ്രമം സര്‍ക്കാര്‍ നയമായി സ്വീകരിച്ചതോടെ പ്രാദേശിക സര്‍ക്കാറുകളുടെ അധികാരം ഓരോന്നായി കവരുന്നതാണ് പിന്നീട് കണ്ടത്. അതില്‍ ഏറ്റവും ഗുരുതരവും പഞ്ചായത്ത്, മുനിസിപ്പല്‍ ആക്ടിന്റെ അടിത്തറയിളക്കുന്നതുമായ നടപടിയാണ് കൃഷി വകുപ്പ് ഇറക്കിയ പുതിയ ഉത്തരവ്.

Published

on

പി.കെ ഷറഫുദ്ദീന്‍

ശക്തവും വിപുലവുമായ അധികാരം പകര്‍ന്നുനല്‍കുന്ന സുവ്യക്തമായ നിയമത്തിന്റെ കരുത്തിലാണ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ലോക മാതൃകയായി വളര്‍ന്നത്. 1994ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ കേരള പഞ്ചായത്ത് രാജ് ആക്ട്, കേരള മുനിസിപ്പല്‍ ആക്ട് എന്നീ നിയമങ്ങള്‍ കൊണ്ടുവരുന്നത്‌വരെ കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പരിമിതമായ അധികാരം മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ഈ നിയമം നിലവില്‍ വന്നതോടെ പ്രാദേശിക സര്‍ക്കാര്‍ എന്ന വാക്ക് അന്വര്‍ത്ഥമായി. കൂടുതല്‍ അധികാരങ്ങളും ഫണ്ടുകളും വന്നുചേര്‍ന്നതിനൊപ്പം കൂടുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നിയന്ത്രണവും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലേക്ക് മാറി. പിന്നീട് വന്ന സര്‍ക്കാറുളെല്ലാം പഞ്ചായത്ത് രാജ്, മുനിസിപ്പല്‍ നിയമത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ഭേദഗതികളും കൂട്ടിച്ചേര്‍ക്കലുകളും ചട്ടങ്ങളും കൊണ്ടുവന്നു. എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലം മുതല്‍ ഇതിന് കോട്ടംതട്ടാന്‍ തുടങ്ങിയിരിക്കയാണ്. അധികാര കേന്ദ്രീകരണത്തിനുള്ള ശ്രമം സര്‍ക്കാര്‍ നയമായി സ്വീകരിച്ചതോടെ പ്രാദേശിക സര്‍ക്കാറുകളുടെ അധികാരം ഓരോന്നായി കവരുന്നതാണ് പിന്നീട് കണ്ടത്. അതില്‍ ഏറ്റവും ഗുരുതരവും പഞ്ചായത്ത്, മുനിസിപ്പല്‍ ആക്ടിന്റെ അടിത്തറയിളക്കുന്നതുമായ നടപടിയാണ് കൃഷി വകുപ്പ് ഇറക്കിയ പുതിയ ഉത്തരവ്.

തദ്ദേശ സ്ഥാപനങ്ങള്‍ ഏല്‍പ്പിക്കുന്ന ചുമതലകള്‍ നിര്‍വഹിക്കുന്നതിന് ജീവനക്കാരെ വിലക്കുന്ന രീതിയിലാണ് കൃഷി വകുപ്പിന്റെ ഉത്തരവ്. കൃഷിവകുപ്പ് ജീവനക്കാര്‍ക്കെതിരെ ഗ്രാമപഞ്ചായത്ത് സ്വീകരിച്ച ശിക്ഷാനടപടി അംഗീകരിക്കപ്പെടാത്ത സാഹചര്യം ഇതേതുടര്‍ന്നുണ്ടായതും ഗൗരവകരമാണ്. കൃഷി വകുപ്പിന്റെ ഈ നീക്കത്തിനെതിരെ സര്‍ക്കാര്‍ തുടരുന്ന നിസ്സംഗത രണ്ട് സുപ്രധാന ആക്ടുകളുടെയും നിലനില്‍പ്പില്‍തന്നെ ആശങ്ക ഉയര്‍ത്തുന്നതാണ്. കേരള പഞ്ചായത്ത്‌രാജ് ആക്ട്, കേരള മുനിസിപ്പല്‍ ആക്ട് എന്നിവ പ്രാദേശിക സര്‍ക്കാറുകള്‍ക്ക് നല്‍കുന്ന ശക്തമായ അധികാരങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടിയായാണ് നിയമവിദഗ്ധര്‍ ഇപ്പോഴത്തെ നീക്കത്തെ കാണുന്നത്.

കൃഷി വകുപ്പിന് കീഴിലുള്ള ജീവനക്കാരെ കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കുന്നത് വിലക്കി 2021 നവംബര്‍ 11നാണ് സ.ഉ (സാധാ) നം 900/2021/കൃഷി നമ്പറായി ഉത്തരവിറക്കിയത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളുടെ സര്‍വെ, അതിദരിദ്രരെ കണ്ടെത്തുന്ന പ്രക്രിയ എന്നിവയില്‍നിന്നും കൃഷി വകുപ്പ് ജീവനക്കാര്‍ വിട്ടുനില്‍ക്കുകയാണ്. സര്‍ക്കാറിന്റെ പ്രധാന പദ്ധതികളായി ഉയര്‍ത്തിക്കാണിക്കുന്ന ലൈഫ് പദ്ധതി, അതിദരിദ്ര സര്‍വെ എന്നിവ താളംതെറ്റിയിട്ട് പോലും നിസ്സംഗത വെടിഞ്ഞ് ഇടപെടാന്‍ മുഖ്യമന്ത്രിയോ വകുപ്പ് മന്ത്രിയോ തയ്യാറായിട്ടില്ല. 2021 നവംബര്‍ 20നകമാണ് ലൈഫ് സര്‍വെ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. പിന്നീട് അത് ഡിസംബര്‍ 31 വരെ നീട്ടി. എന്നാല്‍ കൃഷി വകുപ്പ് വിട്ടുനില്‍ക്കുന്നത്മൂലം 64.85 ശതമാനം അപേക്ഷകരുടെ പരിശോധന മാത്രമെ ഇതിനകം പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുള്ളു. അതിദരിദ്ര സര്‍വെ പ്രക്രിയയും പലയിടത്തും താളംതെറ്റിയിട്ടുണ്ട്. കൃഷി വകുപ്പ് ജീവനക്കാര്‍ വിട്ട്‌നില്‍ക്കുന്നത്മൂലം ഈ ചുമതല മറ്റ് ജീവനക്കാര്‍ക്ക് മാറ്റിനല്‍കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറായിട്ടില്ല. കൃഷി വകുപ്പിന് വഴങ്ങി ചുമതല മാറ്റി നല്‍കിയാല്‍ പിന്നീട് മറ്റു വകുപ്പുകളും ഇതേ രീതിയില്‍ ചിന്തിക്കുമെന്ന ആശങ്കയാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ളത്. ഇതിനാല്‍തന്നെ ഏല്‍പ്പിക്കപ്പെട്ട ചുമതല അവര്‍തന്നെ നിര്‍വഹിക്കണമെന്ന് നിലപാടാണ് ഭരണ സമിതികള്‍ക്കുള്ളത്.

‘പഞ്ചായത്തിലേക്ക് വിട്ടുകൊടുത്ത (സ്ഥാപനങ്ങളിലെ) സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരോ ജീവനക്കാരോ ആ പഞ്ചായത്തിന്റെ ഉദ്യോഗസ്ഥന്‍മാരോ ജീവനക്കാരോ ആയിരുന്നാലെന്നപോലെ, അവരുടെ സാധാരണ ചുമതലകള്‍ക്ക്പുറമെ പഞ്ചായത്ത് അവര്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കുന്ന ബന്ധപ്പെട്ട മറ്റു ചുമതലകളും വഹിക്കേണ്ടതാണെന്നും അവര്‍ ഈ ആക്‌ടോ മറ്റേതെങ്കിലും നിയമപ്രകാരമോ കല്‍പ്പിച്ചുകൊടുക്കുകയോ ഏല്‍പ്പിച്ചു കൊടുക്കുകയോ ചെയ്തിട്ടില്ലാത്ത സര്‍ക്കാറിന്റെ ഏതെങ്കിലും സ്‌കീമോ പദ്ധതിയോ പ്ലാനോ നടപ്പിലാക്കുന്നതുള്‍പ്പെടെയുള്ള പണികള്‍ ചെയ്യുന്നതിന് ബാധ്യസ്ഥരായിരിക്കുന്നതാണെന്നും കേരള പഞ്ചായത്ത് രാജ് ആക്ടിലെ 181 ാം വകുപ്പ് 4, 5 ഉപവകുപ്പ് വ്യക്തമാക്കുന്നുണ്ട്. ‘ഗ്രാമ പഞ്ചായത്തുകള്‍ക്ക് കൈമാറിക്കിട്ടിയ സ്ഥാപനങ്ങളിലെ ജീവനക്കാരും ഉദ്യോഗസ്ഥരും പഞ്ചായത്തിന്റെ പൂര്‍ണ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പഞ്ചായത്തിന്റെ അധികാര പരിധിയില്‍വരുന്ന കാര്യങ്ങള്‍ക്ക്‌വേണ്ടി പഞ്ചായത്ത് നിശ്ചയിക്കുന്ന പ്രകാരമുള്ള അധികാരങ്ങളും ചുമതലകളും വിനിയോഗിക്കേണ്ടതാണ്’ എന്ന് പഞ്ചായത്ത് രാജ് ചട്ടത്തിലും (2) വ്യക്തമാക്കുന്നുണ്ട്.

ഇത്പ്രകാരം നാളിതുവരെ തദ്ദേശ സ്ഥാപനങ്ങള്‍ നിശ്ചയിച്ചുനല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ കൈമാറികിട്ടിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നിര്‍വഹിച്ചു വന്നിരുന്നതാണ്. ഇടക്ക് ചിലയിടങ്ങളില്‍ ഇതിന് താളപ്പിഴ വന്നപ്പോള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് തടസമാകുന്ന തരത്തില്‍ ഘടക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട മേലധികാരികള്‍ ഉത്തരവിറക്കുന്നത് വിലക്കി കൊണ്ട് 2018 ഫെബ്രുവരി 19 ന് ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ‘പഞ്ചായത്തിന്റെ ഏത് ചുമതലകളും പഞ്ചായത്തിലേക്ക് കൈമാറിയ സ്ഥാപനങ്ങളിലെ ഏത് ഉദ്യോഗസ്ഥനും പ്രവര്‍ത്തന മേഖല പരിഗണിക്കാതെ ഏല്‍പ്പിച്ചു നല്‍കാവുന്നതാണെന്ന് പഞ്ചായത്ത് രാജ് ആക്ട് വ്യക്തമാക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ പഞ്ചായത്ത് രാജ് ആക്ട്/ ചട്ടത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള അധികാരങ്ങളുടെ ഉദ്ദേശശുദ്ധി മനസിലാക്കി അധികാര വികേന്ദ്രീകരണ പ്രക്രിയക്ക് യാതൊരു വിഘാതവും സൃഷ്ടിക്കാത്ത തരത്തില്‍ മാത്രമെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിക്കിട്ടിയ സ്ഥാപനങ്ങളുടെ മേലാധികാരികള്‍ ഉത്തരവിറക്കാവു’ എന്ന് കത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതെല്ലാം നിലനില്‍ക്കെ കൃഷി വകുപ്പ് നടത്തിയ ധിക്കാര നടപടി തിരുത്താത്തത് ആശ്ചര്യമുളവാക്കുന്നതാണ്.

ചുമതല നിര്‍വഹിക്കാത്ത കൃഷി വകുപ്പിലെ ജീവനക്കാരെ തിരുവനന്തപുരം ജില്ലയിലെ ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സസ്‌പെന്റ് ചെയ്തിരുന്നു. ‘ചട്ടങ്ങള്‍ക്ക് വിധേയമായി, കൈമാറികിട്ടിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥനും ജീവനക്കാരനും എതിരെ ലഘുശിക്ഷകള്‍ ചുമത്താന്‍ പഞ്ചായത്തിന് അധികാരമുണ്ടായിരിക്കുന്നതാണെന്ന് ‘കേരള പഞ്ചായത്ത് രാജ് ആക്ടിലെ 181 വകുപ്പ് ഉപവകുപ്പ് 3 വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഈ ആക്ട് പ്രകാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്വീകരിച്ച നടപടി അംഗീകരിക്കാന്‍ കൃഷി വകുപ്പ് തയ്യാറായിട്ടില്ല. ഇതേതുടര്‍ന്ന് കൃഷി വകുപ്പ് നടപടിക്കെതിരെ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്.

കര്‍ഷകര്‍ക്കുള്ള കൃഷി വിജ്ഞാന വ്യാപന പ്രവൃത്തി, കൃഷി നാശത്തിന്റെ നഷ്ടപരിഹാരം, ശീതകാല പച്ചക്കറി കൃഷി, കേരഗ്രാമം, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെയും ത്രിതല പഞ്ചായത്തുകളുടെയും വിവിധ പദ്ധതികള്‍ എന്നിവ നടപ്പാക്കാനുള്ള കാരണം പറഞ്ഞാണ് കൃഷി വകുപ്പ് വിവാദ ഉത്തരവിറക്കിയത്. ഈ പദ്ധതികളെല്ലാം മുന്‍കാലങ്ങളിലും അവര്‍ നടത്തി വന്നിരുന്നതാണ്. ഒപ്പം തദ്ദേശ സ്ഥാപനങ്ങള്‍ നിശ്ചയിക്കുന്ന ചുമതലകളും നിര്‍വഹിച്ചിരുന്നു. കൃഷി വകുപ്പ് ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ മറ്റു വകുപ്പുകളും ഇതേ മാതൃകയില്‍ ഉത്തരവിറക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. കുളമ്പുരോഗ പ്രതിരോധ നടപടിയുടെ പേര് പറഞ്ഞ് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാര്‍ ഇതിനകം തന്നെ പലയിടത്തും അതിദരിദ്ര നിര്‍ണ്ണയ പ്രക്രിയയില്‍നിന്നും മാറിനില്‍ക്കുന്നുണ്ട്.

ഈ വിഷയത്തെ കൃഷി വകുപ്പും തദ്ദേശ സ്വയം ഭരണ വകുപ്പും തമ്മിലുള്ള നിസാര പ്രശ്‌നമായി മാത്രമാണ് സര്‍ക്കാര്‍ സമീപിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിഷേധം ശക്തമായതിനെതുടര്‍ന്ന് ചീഫ് സെക്രട്ടറി ഡിസംബര്‍ 4ന് കലക്ടര്‍മാരുടെയും വകുപ്പ് സെക്രട്ടറിമാരുടെയും യോഗം വിളിച്ചിരുന്നു. യോഗത്തില്‍ അതിദരിദ്ര സര്‍വെ, ലൈഫ് സര്‍വെ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാമെന്ന് കൃഷി വകുപ്പ് സമ്മതിച്ചിരുന്നു. ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കാത്തത്മൂലം ഇത് പ്രാവര്‍ത്തികമായില്ല. ഇതേതുടര്‍ന്ന് തദ്ദേശ വകുപ്പ് വിഷയം മുഖ്യമന്ത്രിക്ക് വിട്ടു. അതോടൊപ്പം കൃഷിവകുപ്പ് കൈകാര്യംചെയ്യുന്ന സി. പി.ഐയും തദ്ദേശ വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.എമ്മും തമ്മിലുള്ള തര്‍ക്കമായി ഇത് വളര്‍ന്നതോടെ മുഖ്യമന്ത്രിയും തീരുമാനമെടുക്കാന്‍ തയ്യാറായില്ല.

ആക്ട് ദുര്‍ബലപ്പെടുന്നതിനൊപ്പം കൃഷിവകുപ്പിന്റെ നീക്കം തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെയും താളം തെറ്റിക്കും. ഘടക സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സേവനം ലഭ്യമാകാതെ വന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരെ തന്നെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നിയോഗിക്കേണ്ടി വരും. നിലവില്‍ തന്നെ നിരവധി അധിക പ്രവര്‍ത്തനങ്ങളും ചുമതലകളും തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഏറ്റെടുക്കേണ്ടി വരുന്നുണ്ട്. ജീവനക്കാരുടെ കുറവ് മൂലം വീര്‍പ്പ്മുട്ടുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ ഇത് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. അതിനിടെ ഘടക സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സേവനം ലഭ്യമാവാതെ കൂടി വന്നാല്‍ ഓഫീസ് പ്രവര്‍ത്തനം തന്നെ നിശ്ചലമാകും.

മദ്യശാലകള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങളില്‍നിന്നും എടുത്ത് മാറ്റിയ നടപടിയിലൂടെയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ പഞ്ചായത്ത് രാജിനെ ദുര്‍ബലപ്പെടുത്തുന്ന നടപടി ആരംഭിച്ചത്. നവകേരളന്റെ മിഷന്റെ ഭാഗമായി പ്രഖ്യാപിച്ച ഹരിത കേരള മിഷന്‍, ലൈഫ് മിഷന്‍, പൊതുവിദ്യാലയ സംരക്ഷണ യജ്ഞം, ആര്‍ദ്രം എന്നീ മിഷനുകളും തദ്ദേശസ്ഥാപനങ്ങളുടെ അധികാരത്തിലേക്കാണ് കടന്നുകയറിയത്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന ചുമതലകളിലൊന്നും ഗ്രാമസഭകളുടെ അധികാരവുമായിരുന്ന ഭവന പദ്ധതി ഗുണഭോക്താക്കളെ നിശ്ചയിക്കല്‍ ലൈഫ് പദ്ധതിയിലൂടെ സര്‍ക്കാറില്‍ കേന്ദ്രീകരിക്കപ്പെട്ടു. പദ്ധതി തുക ഏതെല്ലാം മേഖലകളിലേക്കും വിഭാഗങ്ങളിലേക്കും ചെലവഴിക്കണമെന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ പ്രാദേശിക ആസൂത്രണ പ്രക്രിയയും പ്രഹസനമായി. വികേന്ദ്രികരണ പ്രക്രിയയുടെ സുപ്രധാന ഘടകമായ അയല്‍സഭകളെയും വാര്‍ഡ് വികസന സമിതികളെയും സേവാഗ്രാം ഗ്രാമകേന്ദ്രങ്ങളെയും നിരുത്സാഹപ്പെടുത്തുന്ന നയവും സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ആക്ടിന്റെ അടിത്തറയിളക്കുന്ന നിലപാടുമായി സര്‍ക്കാര്‍ നീങ്ങുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending