kerala
അന്ന് ചന്ദ്രിക പറഞ്ഞത് ഇന്ന് ഭരണപക്ഷ എം.എല്‍.എമാരും ഏറ്റുപറയുന്നു

യു.എ റസാഖ് തിരുരങ്ങാടി
ജില്ലയിലെ ഇടത് എം.എല്‍.എമാര്‍ പൊലീസ് കൊള്ളരുതായ്മ തുറന്നു പറഞ്ഞു രംഗത്ത് വരുന്നതാണ് ഇപ്പോള്‍ കാണുന്നത്. ഒരു വര്‍ഷം മുമ്പ് ചന്ദ്രിക ദിനപത്രം പറഞ്ഞ കാര്യങ്ങളെല്ലാം ഇന്ന് ഇടത് എം.എല്‍എമാരും സമ്മതിക്കുകയാണ്. ജില്ലയെ ക്രിമിനല്‍വത്കരിക്കാന്‍ അനാവശ്യമായി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് 2022 ഡിസംബറിലും 2023 ജൂണിലും ചന്ദ്രിക റിപ്പോര്‍ട്ട് ചെയ് തിരുന്നു. അന്ന് അത് ചെവി കൊള്ളാത്തവര്‍ ഇന്ന് അതേ കാര്യവുമായി രംഗത്തെത്തുന്നു. ആദ്യം മന്ത്രി വി. അബ്ദുറഹ്മാനും പിന്നീട് പി.വി അന്‍വറും പറഞ്ഞ കാര്യം ഇന്ന് കെ.ടി ജലീലും ഏറ്റുപറയുന്നു. ആഭ്യന്തര വകുപ്പില്‍ ഫാസിസത്തിന്റെ ഇടപെടലുണ്ടന്നും ജില്ലയില്‍ പ്രത്യേകം കേസ് പെരുപ്പിക്കുന്നുണ്ടെന്നും ഇടത് എം.എല്‍എമാര്‍ തന്നെ സമ്മതിക്കുന്നു. നേരത്തെ ജില്ലാ പൊലീസ് മേധാവിയായിരുന്ന സുജിത്ത് ദാസ് ജില്ലക്ക് ചെയ്ത ദ്രോഹങ്ങള്‍ ചെറുതല്ലെന്നാണ് പുറത്തുവരുന്നത്. 2021ല്‍ സുജിത്ത് ദാസ് ജില്ലാ പൊലീസ് മേധാവിയായി ചാര്‍ജെടുത്തതിന് ശേഷം ഓരോ വര്‍ഷത്തിലും കേസുകളുടെ എണ്ണം 200ഇരട്ടിയോളം വര്‍ധിച്ചു.
പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ കേസടക്കം കൃത്രിമമാണെന്ന് ഇതിനോടകം തെളിഞ്ഞതുമാണ്. നിരവധി യുവാക്കളെ കള്ളക്കേസുകളില്‍ കുടുക്കി. കൂടുതല്‍ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യാത്ത പോലീസുകാരെ നടപടിക്ക് വിധേയരാക്കി. ഇത് കാരണം ജില്ലയില്‍ അമ്പതിലേറേ പൊലീസുകാര്‍ സര്‍വീസ് നിര്‍ത്തി ജോലി ഉപേക്ഷിച്ചു പോയി. മതപണ്ഡിതരെ കേസില്‍ കുടുക്കി പി ഡിപ്പിച്ചു. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂരടക്കം അതിന് ഇരയായി. നിരവധി യുവാക്കളെ അനാവശ്യമായി ഗുണ്ടാ ലിസ്റ്റില്‍പ്പെടുത്തി. പരപ്പനങ്ങാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാത്രം 29 പേരേയാണ് ഇത്തരത്തില്‍ ഗുണ്ടാലിസ്റ്റില്‍പ്പെടുത്തിയത്. ചിലരെ മാത്രം തെരഞ്ഞു പിടിച്ചു കാപ്പ ചുമത്തി. പരപ്പനങ്ങാടിയിലെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനെതിരെ അനാവശ്യമായി കാപ്പ ചുമ ത്തി ജയിലിടച്ചു. തിരൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കാപ്പ ചുമത്തപ്പെട്ടത്. ആഘോഷ വേളയിലെല്ലാം അനാവശ്യ ക്യാമ്പിങ് നടത്തി നി രപരാധികളെ വേട്ടയാടി.
നിസാര കേസിലും വകുപ്പ് മാറ്റി കോടതിയില്‍ ഹാജരാക്കി. താമിര്‍ ജിഫ്രി എന്ന മമ്പുറം സ്വദേശിയെ തല്ലിക്കൊല്ലാന്‍ കൂട്ടുനിന്നു. എസ്.പിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം ചെയ്ച നടപടിയാണത്. താമിര്‍ കൊല്ലപ്പെട്ടതിന് ശേഷം കേസ് ഒതുക്കാന്‍ സാക്ഷികളെ സ്വാധിനിക്കാന്‍ ശ്രമിച്ചു. കള്ള എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. മരണ ഫ്.ഐ.ആറിലും കള്ളങ്ങള്‍ ചേര്‍ത്തു. മരണ വിവരം കു ടുംബത്തില്‍ നിന്നും മറച്ചു വെച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഫോറന്‍സിക് സര്‍ജ്ജനെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിച്ചു. സാധാരണ പൊലീസുകാരെ ബലിയാടാക്കി കേസില്‍ നി ന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു. പോസ്റ്റ്‌മോര്‍ട്ടം വൈകിപ്പിച്ചു. മൃതദേഹം ഫ്രീസറില്‍ വെക്കാതെ തെളിവുകള്‍ നശിപ്പിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ബന്ധുക്കള്‍ക്ക് നല്‍കാതെ വൈകിപ്പിച്ചു. ഈ വിഷയത്തില്‍ സുജിത്ത് ദാസിനെ സി.ബി.ഐ ചോദ്യം ചെയ്തു. ജില്ലയിലെ പൊലീസ് സംവിധാന ത്തെ അടിമകളാക്കി ഡാന്‍സാഫിനെ വാഴാന്‍ അനുവദിച്ചു. പൊലീസ് സംവിധാനത്തിലെ ഐക്യം തകര്‍ത്തു.
എസ്.പി പറയുന്ന തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍ പൊലും വകുപ്പ് തല നടപടിക്ക് ശുപാര്‍ശ ചെയ്തു. ഇത്തരത്തില്‍ നൂറോളം പേരെ സസ്‌പെന്റ് ചെയ്തു. കൊണ്ടോട്ടി പൊലീസ് സ്‌റ്റേഷനിലെ ഒരു പോലീസുകാരനെ രണ്ട് തവണ അനാവശ്യമായി സസ്‌പെന്റ് ചെയ്തു. ഒരേ സ്ഥലത്ത് ഒരേ സമയ ത്ത് ഒരുമിച്ചു ചെയ്ത കുറ്റ കൃത്യങ്ങള്‍ക്ക് 10 പേരെ പൊലിസ് അറസ്റ്റ് ചെയ്താല്‍ അത് പത്ത് എ ഫ്.ഐ.ആറായി രജിസ്റ്റര്‍ ചെയ്യുന്നു. അങ്ങനെ ഒരു ദിവസം 57 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് സ്‌റ്റേഷനുകള്‍ ജില്ലയിലുണ്ട്. ചില കേസുകളില്‍ അമിത താല്‍പര്യം കാണിക്കുകയും ചില കേസുകള്‍ ഒതുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഒപ്പം മുസ്‌ലിംലീഗ് ഉള്‍പ്പെടെയുള്ള ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ മനപ്പൂര്‍വവും അനാവശ്യവുമായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യിച്ചു. ഹെല്‍മെറ്റ് ധരി ക്കാത്ത ചെറിയ പെറ്റിക്കേസുകളില്‍ പോലും കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്യിച്ചു. സുജിത്ത് ദാസ് ഐ.പി.എസിനെ സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തി അദ്ദേഹത്തിന്റെ ചെയ്തികളെകുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യം ശക്തമാണ്.
kerala
പേരൂര്‍ക്കടയില്‍ ദലിത് സ്ത്രീയെ വ്യാജ കേസില്‍ കുടുക്കി ഉപദ്രവിച്ച സംഭവം; എസ്എച്ച്ഒയെ സ്ഥലംമാറ്റി
പൊതുസ്ഥലം മാറ്റത്തിനൊപ്പമാണ് മാറ്റം.

തിരുവനന്തപുരം: ദളിത് സ്ത്രീയെ വ്യാജ കേസില്‍ കുടുക്കി ഉപദ്രവിച്ച സംഭവത്തില്‍ എസ്എച്ച്ഒയെ സ്ഥലംമാറ്റി. ആര്‍. ശിവകുമാറിനെ കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. പൊതുസ്ഥലം മാറ്റത്തിനൊപ്പമാണ് മാറ്റം.
യുവതി ജോലിക്ക് നിന്നിരുന്ന വീട്ടില്‍നിന്ന് സ്വര്‍ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ യുവതിയെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് എസ്‌ഐ ഉള്‍പ്പടെയുള്ളവര്‍ ക്രൂരമായി പെരുമാറുകയായിരുന്നു. കൂടാതെ യുവതിയെ ഒരു ദിവസം സ്റ്റേഷനില്‍ പട്ടിണിക്കിടുകയും ചെയ്തു. കുടിക്കാന്‍ വെള്ളം പോലും നല്‍കിയില്ലെന്നും യുവതി പറഞ്ഞിരുന്നു. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയെന്നും താന്‍ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ബിന്ദു പറഞ്ഞിരുന്നു.
kerala
നിലമ്പൂരില്‍ എം. സ്വരാജിനെ സ്ഥാനാര്‍ഥിയാക്കിയത് അദ്ദേഹത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാനാകാം; കെ.എം ഷാജി
ആര്യാടന്‍ ഷൗക്കത്ത് ഉമ്മന്‍ചാണ്ടിയുടെ ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിച്ചെന്നും സ്വരാജ് ജീവിച്ചിരിക്കുന്ന വിഎസിനെ കണ്ട് മാപ്പപേക്ഷിക്കണമെന്നും കെ എം ഷാജി

എം. സ്വരാജിനെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാക്കിയത് അദ്ദേഹത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാനാകാമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. സിപിഎമ്മില്‍ പിണറായി വിരുദ്ധ പോരാട്ടങ്ങളില്‍ വലിയ പങ്കുവഹിക്കുന്ന നേതാവാണ് സ്വരാജെന്നും അദ്ദേഹത്തെ തീര്‍ക്കണമെന്ന് കരുതിയാകാം സ്ഥാനാര്‍ഥിയാക്കിയതെന്നും കെ.എം ഷാജി പ്രതികരിച്ചു.
ഒരിക്കല്‍ പിണറായി ഭക്തിമൂത്ത് വി.എസിനെ പിതൃശൂന്യനെന്ന് വിളിച്ചയാളാണ് സ്വരാജ് എന്നും കെ.എം. ഷാജി പറഞ്ഞു. നിലമ്പൂരില്‍ വരുന്നതിന് മുമ്പ് വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിച്ച് സ്വരാജ് മാപ്പ് ചോദിക്കണമെന്നും സ്വരാജ് പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത് ശരീരത്തില്‍ പിണറായി മാനറിസം ആവാഹിച്ചാണെന്നും കെ എം ഷാജി പറഞ്ഞു.
യുദ്ധം അനാവശ്യമായിരുന്നുവെന്ന നിലപാട് സ്ഥാനാര്‍ഥിയായ സ്വരാജിന് ഇപ്പോള്‍ ഉണ്ടോ എന്ന് വ്യക്തമാക്കണമെന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.
അന്‍വര്‍ മത്സരിക്കുമ്പോഴും സ്വരാജ് നിലമ്പൂരുകാരനായിരുന്നെന്നും പിന്നെ എന്തിനാണ് അന്‍വറിനെ നിര്‍ത്തുകയും സ്വരാജിനെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിച്ചതെന്നും കെ എം ഷാജി ചോദിച്ചു.
ആര്യാടന്‍ ഷൗക്കത്ത് ഉമ്മന്‍ചാണ്ടിയുടെ ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിച്ചെന്നും സ്വരാജ് ജീവിച്ചിരിക്കുന്ന വിഎസിനെ കണ്ട് മാപ്പപേക്ഷിക്കണമെന്നും കെ എം ഷാജി അഭിപ്രായപ്പെട്ടു.
സ്വരാജിനെ ഇല്ലാതാക്കാന്‍ വേണ്ടിയാണ് നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിത്വമെന്നും സ്വരാജിനെ റിയാസിനു മുകളില്‍ വളരാന്‍ അവര്‍ അനുവദിക്കില്ലെന്നും കെ എം ഷാജി പറഞ്ഞു.
kerala
‘നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം’; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന്‍ ഷൗക്കത്ത്
എ.കെ. ആന്റണിയുടെ വഴുതയ്ക്കാട്ടെ വസതിയിലെത്തിയായിരുന്നു അനുഗ്രഹം വാങ്ങിയത്.

നിലമ്പൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് തിരുവനന്തപുരത്തെത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി പ്രവര്‍ത്തക സമിതിയംഗവുമായ എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി. വൈകീട്ട് അഞ്ചരമണിയോടെ എ.കെ. ആന്റണിയുടെ വഴുതയ്ക്കാട്ടെ വസതിയിലെത്തിയായിരുന്നു അനുഗ്രഹം വാങ്ങിയത്.
തന്റെ സഹപ്രവര്‍ത്തകനും വര്‍ഷങ്ങളോളം ആത്മാര്‍ത്ഥ സുഹൃത്തുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകന് ആദ്യം തന്നെ വിജയാശംസകള്‍ നേരുന്നുവെന്ന് പറഞ്ഞാണ് ആര്യാടന്‍ ഷൗക്കത്തിനെ ആന്റണി സ്വാഗതം ചെയ്തത്. അതേസമയം പിതൃതുല്യനും രാഷ്ട്രീയ ഗുരുനാഥനുമായ ആന്റണി സാറിന്റെ അനുഗ്രഹം തനിക്ക് തെരഞ്ഞെടുപ്പില്‍ ഏറെ ഗുണം ചെയ്യുമെന്ന് ആര്യാടന്‍ ഷൗക്കത്തും പറഞ്ഞു.
നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് എ.കെ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇനിയൊരു പിണറായി സര്‍ക്കാര്‍ ഭരണത്തില്‍ എത്തില്ലെന്നും എ.കെ ആന്റണി പറഞ്ഞു. ഒമ്പതുവര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ ഭരണത്തെ ജനങ്ങള്‍ വെറുത്തു പോയെന്നും തുടര്‍ ഭരണം ഉണ്ടായിക്കൂടാ എന്ന് ആഗ്രഹിക്കുന്ന കേരളം യുഡിഎഫിന് വോട്ട് ചെയ്യുമെന്നും എ.കെ ആന്റണി പറഞ്ഞു.
നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യമെന്നും ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി.
-
india3 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
News3 days ago
യുഎസിന്റെ 51-ാമത് സംസ്ഥാനമാകട്ടെ, ഗോള്‍ഡന്‍ ഡോം ഫ്രീയെന്ന് ട്രംപ്; ഓഫര്‍ നിരസിച്ച് കാനഡ
-
kerala3 days ago
സര്‍വകലാശാല ഭേദഗതി ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടേക്കില്ല; രാഷ്ട്രപതിക്ക് അയക്കാന്‍ ആലോചന
-
film3 days ago
രാജ്യസഭയിലേക്ക് കമല്‍ ഹാസന്; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം
-
kerala2 days ago
കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
india3 days ago
സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പിന്റെ പരീക്ഷണ വിക്ഷേപണം വീണ്ടും പരാജയം
-
kerala3 days ago
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ച കേസ്; പ്രതികള്‍ കസ്റ്റഡിയില്‍