Connect with us

india

എയര്‍ ഇന്ത്യയെ ടാറ്റ റാഞ്ചുമ്പോള്‍-എഡിറ്റോറിയല്‍

ടാറ്റക്ക് കൈമാറുന്നതോടെ എല്ലാം ശരിയാകുമെന്നും കമ്പനി രക്ഷപ്പെടുമെന്നുമാണ് സര്‍ക്കാര്‍ വാദം. ഭരണകൂടത്തെക്കാള്‍ സ്വകാര്യ കമ്പനികള്‍ക്ക് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് വരുന്നത് അപമാനകരവും അപകടകരവുമാണ്.

Published

on

ഗുജറാത്തില്‍ അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള മുന്ദ്ര തുറമുഖത്തുനിന്ന് 3000 കിലോ ഹെറോയിന്‍ പിടിച്ചെടുത്ത വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം ശ്രവിച്ചത്. രണ്ട് കണ്ടെയ്‌നറുകളില്‍ എത്തിയ മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ 21,000 കോടി രൂപ വിലയുണ്ട്. ആര്‍ക്കുവേണ്ടി ആരായിരുന്നു അത് അയച്ചതെന്ന ചോദ്യം പുകമറക്കുള്ളില്‍ അവശേഷിക്കുകയാണ്. മയക്കുമരുന്നിന്റെ അളവ്, കള്ളക്കടത്തിന് ഉപയോഗിച്ച മാര്‍ഗം തുടങ്ങി പലതുകൊണ്ടും ശ്രദ്ധേയമാണ് ഗുജറാത്തിലെ ഹെറോയിന്‍ വേട്ട. പക്ഷേ, അതിനേക്കാളേറെ ചര്‍ച്ചയായത് തന്ത്രപ്രധാന കേന്ദ്രങ്ങള്‍ സ്വകാര്യ കുത്തക കമ്പനികള്‍ക്ക് വിട്ടുകൊടുക്കുന്നതിന്റെ അപകടങ്ങളായിരുന്നു.

ലോകത്തെ തന്നെ ഏറ്റവും വലിയ മയക്കുമുരുന്ന് വേട്ടയെന്ന്് വിശേഷിപ്പിക്കാവുന്ന സംഭവത്തോട് തുറമുഖം കൈവശംവെക്കുന്ന അദാനി ഗ്രൂപ്പ് ഉദാസീനമായ രീതിയിലാണ് പ്രതികരിച്ചത്. തുറമുഖത്തിന്റെ നടത്തിപ്പു ചുമതല മാത്രമാണ് തങ്ങള്‍ക്കുള്ളതെന്നും അവിടെ എത്തുന്ന ചരക്ക് പരിശോധിക്കാന്‍ അവകാശമില്ലെന്നുമായിരുന്നു ഗ്രൂപ്പിന്റെ നിലപാട്. രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്ന എന്തെങ്കിലും തുറമുഖത്ത് നടക്കുന്നുണ്ടോ എന്ന് പരിശോധിക്കല്‍ തങ്ങളുടെ പണിയല്ലെന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. സമ്പത്തില്‍ കണ്ണു നട്ട് ലാഭത്തെക്കുറിച്ച് മാത്രമേ അദാനിക്ക് ചിന്തിക്കേണ്ടതുള്ളൂ. ദേശീയ താല്‍പര്യങ്ങളോ രാജ്യസുരക്ഷയോ അവര്‍ക്ക് പ്രശ്‌നമല്ല. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ കത്തിനില്‍ക്കുമ്പോള്‍ തന്നെയാണ് പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയെ കേന്ദ്ര സര്‍ക്കാര്‍ ടാറ്റ ഗ്രൂപ്പിന് വിറ്റിരിക്കുന്നത്.

എയര്‍ ഇന്ത്യയെ ടാറ്റ സണ്‍സിന് കൈമാറിയിരിക്കുന്നത് 18,000 കോടി രൂപക്കാണ്. ഇതിനുപുറമെ ചെലവ് കുറഞ്ഞ സര്‍വീസായ എയര്‍ഇന്ത്യ എക്‌സ്പ്രസും ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് വിഭാഗമായ എയര്‍ഇന്ത്യ സാറ്റ്‌സിന്റെ 50 ശതമാനം ഓഹരികളും ഇനി ടാറ്റ സണ്‍സിന് സ്വന്തമായിരിക്കും. ജെ.ആര്‍.ഡി ടാറ്റ തുടങ്ങിവെക്കുകയും 1953ല്‍ ദേശസാത്കരിക്കുകയും ചെയ്ത കമ്പനി ഗ്രൂപ്പിന്റെ കൈയില്‍തന്നെ തിരിച്ചെത്തിയിരിക്കുന്നു. ഒരു വ്യവസായ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാനും സന്തോഷിക്കാനും ഏറെ വക നല്‍കുന്ന ഇടപാട് പക്ഷേ, ഭാവിയില്‍ രാജ്യത്തിന് എത്രമാത്രം അപകടം ചെയ്യുമെന്ന വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ അവഗണിക്കാനാവില്ല. കോടികളുടെ നഷ്ടമാണ് എയര്‍ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള കാരണമായി കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. അതൊരു ന്യായീകരണം മാത്രമാണ്. നടത്തിപ്പിലെ പിടിപ്പുകേടുകളാണ് കടബാധ്യതക്ക് കാരണമെന്ന് എയര്‍ ഇന്ത്യയുടെ തലപ്പത്ത് പ്രവര്‍ത്തിച്ചവരില്‍ പലരും സമ്മതിച്ചിട്ടുണ്ട്.

ടാറ്റക്ക് കൈമാറുന്നതോടെ എല്ലാം ശരിയാകുമെന്നും കമ്പനി രക്ഷപ്പെടുമെന്നുമാണ് സര്‍ക്കാര്‍ വാദം. ഭരണകൂടത്തെക്കാള്‍ സ്വകാര്യ കമ്പനികള്‍ക്ക് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് വരുന്നത് അപമാനകരവും അപകടകരവുമാണ്. എന്തുകൊണ്ട് പൊതുമേഖലാസ്ഥാപനങ്ങള്‍ തളര്‍ന്നുപോകുന്നുവെന്ന ചോദ്യത്തിനും ഏറെ പ്രസക്തിയുണ്ട്. ഔദ്യോഗിക സംവിധാനങ്ങളെല്ലാം കൈവശമുണ്ടായിട്ടും ഒരു കമ്പനിയെ ലാഭത്തിലോടിക്കാന്‍ സ്വകാര്യ കുത്തകകളെ കാത്തിരിക്കേണ്ടിവരുന്നത് ഭരണകൂടത്തിന്റെ ഗതികേടിലേക്കാണ് വിരല്‍ചൂണ്ടുന്നത്. എയര്‍ഇന്ത്യയെ ശക്തിപ്പെടുത്താന്‍ ഉന്നത ഉദ്യോഗസ്ഥര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ താല്‍പര്യമെടുത്തില്ലെന്നതാണ് മറ്റൊരു സത്യം. കമ്പനിയെ സ്വാഭാവിക മരണത്തിലേക്ക് വിട്ട് വന്‍കിടകക്കാര്‍ക്ക് കച്ചവടം നടത്താന്‍ അവസരമൊരുക്കുകയെന്ന തന്ത്രം കൂടി കേന്ദ്ര സര്‍ക്കാര്‍ ഇതോടൊപ്പം ആലോചിച്ചിട്ടുണ്ടാവും.

തുറമുഖങ്ങളും വ്യോമയാനവുമെല്ലാം സ്വകാര്യ മേഖലയെ ഏല്‍പ്പിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നിരിക്കെ എതിര്‍പ്പുകള്‍ വകവെക്കാതെ സര്‍ക്കാര്‍ വില്‍പന തുടരുകയാണ്. വരുമാന സ്രോതസ്സുകള്‍ അത്രയും വന്‍കിടക്കാര്‍ക്ക് പണയപ്പെടുത്തുകയും ചില്ലിക്കാശ് വാങ്ങി അധികാരക്കസേര ഉറപ്പിക്കുകയുമാണ് ബി.ജെ.പി. പാവങ്ങളെ അവഗണിച്ച് കുത്തക മുതലാളിമാര്‍ക്കുള്ള പദ്ധതികളും പ്രഖ്യാപനങ്ങളുമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സാധാരണക്കാരന്‍ മരിച്ചുവീണാലും അതിസമ്പന്നന് തളര്‍ച്ച പറ്റരുതെന്ന് ബി.ജെ.പിക്ക് നിര്‍ബന്ധ ബുദ്ധിയുണ്ട്. വന്‍കിടക്കാരെ ആശ്രയിച്ചാണല്ലോ പാര്‍ട്ടിയുടെ നിലനില്‍പ്പ്.

നഷ്ടത്തിലുള്ള സ്ഥാപനങ്ങള്‍ മാത്രമല്ല, ലാഭമുണ്ടാക്കുന്നവയും വിറ്റഴിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. ഗുജറാത്തിലെ മുന്ദ്ര തുറമുഖം വന്‍ ലാഭമുണ്ടാക്കുന്നതായിട്ടുകൂടി അദാനിക്ക് കൈമാറുകയായിരുന്നു. കേരളത്തിലെ വിഴിഞ്ഞമടക്കം 11 തുറമുഖങ്ങളും തിരുവനന്തപുരമടക്കം ആറ് വിമാനത്താവളങ്ങളുടെയും നടത്തിപ്പവകാശം അദാനി ഗ്രൂപ്പിനാണ്. കരിപ്പൂര്‍ ഉള്‍പ്പെടെയുള്ള വിമാനത്താവങ്ങളും സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് കൈമാറാന്‍ സര്‍ക്കാരിന് നീക്കമുണ്ട്. ടെലികോം, വൈദ്യുതി, പ്രകൃതിവാതകം, ഖനനം, വ്യോമയാനം, തുറമുഖം, അര്‍ബന്‍ റിയല്‍ എസ്റ്റേറ്റ് തുടങ്ങി രാജ്യത്തിന്റെ പ്രധാന സ്വത്തെല്ലാം സ്വകാര്യവത്കരിക്കാന്‍ കേന്ദ്രം പദ്ധതി തയാറാക്കിക്കഴിഞ്ഞു. നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ എന്ന പേരില്‍ മൊത്തം ആറ് ലക്ഷം കോടി രൂപയുടെ ആസ്തിയാണ് സ്വകാര്യവത്കരിക്കുന്നത്. 2025നകം രാജ്യത്തെ എയര്‍പോര്‍ട്ടുകളും റെയില്‍വേയും പ്രധാന സ്‌പോര്‍ട്‌സ് സ്റ്റേഡിഡയങ്ങള്‍ വരെ സ്വകാര്യ മേഖലക്ക് തുറന്നുകൊടുക്കാന്‍ സജീവ നീക്കങ്ങള്‍ നടക്കുന്നുണ്ട്. എല്‍.ഐ.സി, ബി.പി. സി.എല്‍, ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ബി.ഇ.എം.എല്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കുകയാണ്. ഇങ്ങനെ പോയാല്‍ കുത്തകവത്കരണം പിടിമുറുക്കുകയും രാജ്യത്തിന്റെ നിയന്ത്രണം സ്വകാര്യ വ്യക്തികളുടെ കൈകളില്‍ വരുകയും ചെയ്യാനുള്ള സാധ്യത വിദൂരമല്ല. ഉള്ളത് നഷ്ടപ്പെടുത്തുകയല്ലാതെ പുതിയതൊന്നും മോദി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. തുടര്‍ന്നും വിറ്റഴിക്കല്‍ തുടരാനാണ് സാധ്യത. അതിന് രാജ്യം കനത്ത വില നല്‍കേണ്ടിയും വരും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ചരക്ക് ലോറി മിനിട്രക്കുമായി കൂട്ടിയിടിച്ച് അപകടം; സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ മരിച്ചു

ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

Published

on

ഛത്തീസ്ഗഢ്ഃ ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

ഞായറാഴ്ച രാത്രി കാതിയ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്.കുടുംബചടങ്ങില്‍ പങ്കെടുത്തു മങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മിനിട്രക്കില്‍ ചരക്ക് വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ നാല് പേരെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് റായ്പൂരിലേക്ക് മാറ്റിയാതായി ഉദ്യോഗസഥര്‍ അറിയിച്ചു.

 

Continue Reading

india

എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനെതിരെ ലൈംഗികാതിക്രമത്തിന് കേസ്; എം.പി നാടുവിട്ടതായി റിപ്പോര്‍ട്ട്

2019 മുതല്‍ 2022 വരെ പല തവണയായി പ്രജ്വല്‍ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിയിലാണ് കേസ്

Published

on

ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എം.പിയുമായ പ്രജ്വല്‍ രേവണ്ണക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ്. 2019 മുതല്‍ 2022 വരെ പല തവണയായി പ്രജ്വല്‍ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിയിലാണ് കേസ്. ഹൊലനരാസിപൂര്‍ പൊലീസാണ് പ്രജ്വലിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രജ്വലിന്റേതെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ അശ്ലീല വീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി രംഗത്തെത്താന്‍ സാധ്യതയുണെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

എന്നാല്‍ വീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെ പ്രജ്വല്‍ ജര്‍മനിയിലേക്ക് നാടുകടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഈ റിപ്പോര്‍ട്ടുകളില്‍ ജെ.ഡി.എസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ജെ.ഡി.എസ് അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വല്‍.

പരാതിയില്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് എം.പിയുടെ പേരില്‍ പ്രചരിച്ച വീഡിയോകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേക സംഘത്തെ നിയമിക്കുകയും ചെയ്തു.

വോട്ടെടുപ്പ് നടന്ന അടുത്ത ദിവസമാണ് മുഖ്യമന്ത്രി പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ അതിന് മുന്‍പേ പ്രജ്വല്‍ രാജ്യം വിട്ടിരുന്നു. സിറ്റിങ് എം.പി ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Continue Reading

india

‘ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും മോദിയെപ്പോലെ ഇത്രയും തരംതാഴ്ന്നിട്ടില്ല’: പ്രിയങ്ക ഗാന്ധി

Published

on

ആകുലപ്പെടാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധിക്കാരത്തെ പരാജയപ്പെടുത്തണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.  പണപ്പെരുപ്പം തടയുന്നതിലും രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിലും മോദി പരാജയപ്പെട്ടു. കഴിഞ്ഞ പത്ത് വർഷം ചെയ്ത കാര്യങ്ങളുടെ പേരിൽ ബി.ജെ.പിക്ക് വോട്ട് തേടാൻ സാധിക്കുന്നില്ല. മോദിയിൽ വളരെയധികം ധിക്കാരമുണ്ട്. വിലക്കയറ്റം മൂലം ജനങ്ങൾ കഷ്ടപ്പെടുകയാണെന്ന സത്യം അദ്ദേഹത്തോട് പറയാൻ ഉപദേശകർക്ക് പോലും കഴിയുന്നില്ല. എല്ലാവർക്കും പേടിയാണ്. അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കാനായി ഈ സർക്കാർ മാറേണ്ടതുണ്ട്.

ഡോ. ബി.ആർ അംബേദ്കർ തയാറാക്കിയ ഭരണഘടന ദരിദ്രർക്കും പണക്കാർക്കും തുല്യ അവകാശങ്ങൾ നൽകുന്നു. എന്നാൽ, ഈ അവകാശങ്ങൾ എടുത്തുകളയാനായി ഭരണഘടന മാറ്റുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ബി.ജെ.പിയുടെ കുതന്ത്രം ജനങ്ങൾ ശ്രദ്ധിച്ചതോടെ, ഭരണഘടന മാറ്റില്ലെന്ന് എല്ലാ പൊതു റാലികളിലും മോദി പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ, ബി.ജെ.പി എം.പിമാർ ഭരണഘടന മാറ്റുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. മോദിയുടെ സമ്മതമില്ലാതെ ബി.ജെ.പിയിൽ ആർക്കും ഒന്നും പറയാൻ സാധിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.

തെരഞ്ഞെടുത്ത വ്യവസായികളുടെ 16,000 ലക്ഷം കോടി രൂപയുടെ വായ്പയാണ് മോദി സർക്കാർ എഴുതിത്തള്ളിയത്. എന്നാൽ, കർഷകരുടെ ഒരു രൂപയുടെ കടം പോലും എഴുതിത്തള്ളാൻ സർക്കാർ ശ്രമിച്ചിട്ടില്ല.

സ്ത്രീകളുടെ മംഗളസൂത്ര വരെ കോൺഗ്രസ് തട്ടിയെടുക്കുമെന്ന മോദിയുടെ ആരോപണത്തെയും പ്രിയങ്ക വിമർശിച്ചു. കുടുംബത്തിൽ മണ്ടത്തരങ്ങൾ വിളിച്ചുപറയുന്ന അമ്മാവൻമാരെ പോലെയായി മോദി. രാജ്യത്തിന്റെ പ്രധാനമന്ത്രി തന്റെ പദവിയുടെ അന്തസ്സ് മനസ്സിലാക്കാതെയാണ് ഇതെല്ലാം വിളിച്ചുപറയുന്നത്. ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും ഇത്രയും തരംതാഴ്ന്നിട്ടില്ല. തങ്ങൾക്കെതിരായ ആക്രമണങ്ങളെ കോൺഗ്രസ് ഭയക്കുന്നില്ല. പക്ഷെ, ഇത്തരം നുണകളെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

 

Continue Reading

Trending