News
ബെഞ്ചമിന്‍ നെതന്യാഹു ഇതുവരെ ബൈഡനെ അഭിനന്ദിച്ച് ഒരു ഫോണ്‍ കോള്‍ പോലും ചെയ്തില്ല; ട്രംപിനെ പേടിച്ചിട്ടെന്ന് വിദഗ്ധര്‍
വാണിജ്യ പ്രതിരോധ സാങ്കേതിക രംഗങ്ങളിലെല്ലാം തോളോടു തോള് ചേര്‍ന്നു നില്ക്കുന്ന ഏറ്റവും അടുപ്പമുള്ള രണ്ട് രാഷ്ട്രങ്ങള്‍. എന്നാല്‍ ജോ ബൈഡന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു അഭിനന്ദന ഫോണ്‍കോള്‍ പോലും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജോ ബൈഡനു കൈമാറിയിട്ടില്ല

അമേരിക്കയുടെ ഏറ്റവും വലിയ കൂട്ടാളിയാണ് ഇസ്രയേല്‍. വാണിജ്യ പ്രതിരോധ സാങ്കേതിക രംഗങ്ങളിലെല്ലാം തോളോടു തോള് ചേര്‍ന്നു നില്ക്കുന്ന ഏറ്റവും അടുപ്പമുള്ള രണ്ട് രാഷ്ട്രങ്ങള്‍. എന്നാല്‍ ജോ ബൈഡന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു അഭിനന്ദന ഫോണ്‍കോള്‍ പോലും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജോ ബൈഡനു കൈമാറിയിട്ടില്ല. ഫോണ്‍ വിളിച്ചുള്ള അഭിനന്ദനവും അറിയിച്ചില്ല.
2016ല്‍ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കാലത്ത് അഭിനന്ദന സന്ദേശങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധം തുടരേണ്ടതിന്റെ ആവശ്യകതയും എല്ലാം നെതന്യാഹു സംസാരിച്ചിരുന്നു. ഫോണ്‍ സംഭാഷണത്തിന്റെ അവസാനത്തില്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങിലേക്ക് നെതന്യാഹുവിനെ ക്ഷണിക്കുകയും ചെയ്തിരുന്നു. അതേസമയം ഫ്രാന്‍സ്, ജര്‍മനി, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളെല്ലാം ബൈഡന്റെ ജയത്തില്‍ അഭിനന്ദനങ്ങള്‍ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്..
പുതിയതായി തെരഞ്ഞെടുക്കപ്പെട്ടതിലുള്ള അഭിനന്ദനം അറിയിക്കാന്‍ ആഗ്രഹമില്ലാതിരുന്നിട്ടല്ല, മറിച്ച് ട്രംപിനെ ഭയന്നിട്ടാണ് നെതന്യാഹു ഫോണ്‍ സംഭാഷണം നടത്താത്തതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ട്രംപ് ഇപ്പോഴും പ്രസിഡന്റാണ്. രണ്ടു മാസത്തില്‍ അധികം ആ കസേരയില്‍ ട്രംപ് തന്നെയാണ് ഉണ്ടാവുക. ട്രംപാണെങ്കില്‍ ഇതുവരെ തോല്‍വി അംഗീകരിച്ചിട്ടുമില്ല. ട്രംപ് തോല്‍വി അംഗീകരിക്കാതെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ കൂട്ടാളിയായ നെതന്യാഹു ബൈഡന് വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതിലെഔചിത്യക്കേടാണ് നെതന്യാഹുവിനെ പിറകോട്ടു വലിക്കുന്നത്.
അറബ് രാജ്യങ്ങളുമായി സമാധാന ബന്ധം സ്ഥാപിക്കുന്ന കരാറുകളില്‍ അടക്കം മുന്നില്‍ നിന്ന് പ്രയത്നിച്ച ട്രംപിനെ അത്ര പെട്ടെന്ന് തഴയാന്‍ എന്തായാലും ഇസ്രയേലിന് കഴിയില്ല. ആ അസ്വസ്ഥതയുടെ നടുവിലാണ് ഇപ്പോള്‍ ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം അമേരിക്കയുമായി നല്ല ബന്ധം സ്ഥാപിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്. അതിനി അധികാരത്തില്‍ ട്രംപായാലും ബൈഡനായാലും അങ്ങനെ തന്നെ. അതുകൊണ്ട് ബൈഡനുമായി സംസാരിക്കാന്‍ കഴിയാത്തതിന്റെ പൊറുതികേട് എത്ര ദിവസം ഇസ്രയേല്‍ കൊണ്ടു നടക്കും എന്നത് കണ്ടറിയണം.
ബൈഡന് ജയമുറപ്പിച്ച് 12 മണിക്കൂറുകള്‍ക്ക് ശേഷമാണ് നെതന്യാഹു ട്വിറ്ററിലെങ്കിലും ഒരു അഭിനന്ദനം അറിയിച്ചത്. എന്നാല്‍ അതില്‍ തന്നെ ‘പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട’ എന്ന വാക്ക് അദ്ദേഹം ഉള്‍പെടുത്തിയതുമില്ല. ട്രംപ് ജയിച്ച നാളില്‍ അദ്ദേഹം ആ വാക്ക് ഉപയോഗിക്കുകയും ചെയ്തിരുന്നു.
india
മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്- തമിഴ്നാട് (പ്രസിഡന്റ്), പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ (പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്മാന്), പി.കെ. കുഞ്ഞാലിക്കുട്ടി (ജനറല്‍ സെക്രട്ടറി), ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി (ഓര്‍ഗനൈസിങ് സെക്രട്ടറി), ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി (സീനിയര്‍ വൈസ് പ്രസിഡന്റ്), പി.വി. അബ്ദുള്‍ വഹാബ് എം.പി (ട്രഷറര്‍), കെ.പി.എ മജീദ് എം.എല്‍.എ- കേരളം, എം അബ്ദുറഹ്മാന്, മുന്‍ എംപി- തമിഴ്നാട്, സിറാജ് ഇബ്രാഹിം സേട്ട് -കര്‍ണാടക, ദസ്ത്ഗീര്‍ ഇബ്രാഹിം ആഗ- കര്‍ണാടക, എസ്. നഈം അക്തര്‍- ബിഹാര്‍, കൗസര്‍ ഹയാത്ത് ഖാന് -യു.പി, കെ. സൈനുല്‍ ആബിദീന്‍, കേരളം (ക്ഷേമ പദ്ധതികള്‍) എന്നിവര്‍ വൈസ് പ്രസിഡന്റുമാരും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ -കേരളം, ഖുര്‍റം അനീസ് ഉമര്‍- ഡല്‍ഹി, നവാസ് കനി എം.പി -തമിഴ്നാട്, അഡ്വ. ഹാരിസ് ബീരാന് എം.പി -കേരളം, അബ്ദുല്‍ ബാസിത് -തമിഴ്നാട്, ടി.എ അഹമ്മദ് കബീര്‍- കേരളം, സി.കെ സുബൈര്‍ -കേരളം എന്നിവര്‍ സെക്രട്ടറിമാരും ആസിഫ് അന്‍സാരി -ഡല്‍ഹി, അഡ്വ. ഫൈസല്‍ ബാബു- കേരളം, ഡോ.നജ്മുല്‍ ഹസ്സന് ഗനി -യു.പി, ഫാത്തിമ മുസഫര്‍- തമിഴ്നാട്, ജയന്തി രാജന് -കേരളം, അഞ്ജനി കുമാര്‍ സിന്‍ഹ -ജാര്‍ഖണ്ഡ്, എം.പി മുഹമ്മദ് കോയ -കേരളം (ക്ഷേമ പദ്ധതികള്‍) എന്നിവര്‍ അസി. സെക്രട്ടറിമാരുമാണ്. ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
india
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശം; മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ബിജെപി മന്ത്രിക്കെതിരെ എഫ്ഐആര്‍
കേണല്‍ സോഫിയ ഖുറേഷിയെ ”ഭീകരവാദികളുടെ സഹോദരി” എന്ന് പരാമര്‍ശിച്ച മധ്യപ്രദേശ് ആദിവാസികാര്യ മന്ത്രി കുന്‍വര്‍ വിജയ് ഷായ്ക്കെതിരെ ബുധനാഴ്ച രാത്രി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ബിജെപി മന്ത്രി കുന്‍വര്‍ വിജയ് ഷായ്ക്കെതിരെ എഫ്ഐആര്‍. കേണല്‍ സോഫിയ ഖുറേഷിയെ ”ഭീകരവാദികളുടെ സഹോദരി” എന്ന് പരാമര്‍ശിച്ച മധ്യപ്രദേശ് ആദിവാസികാര്യ മന്ത്രി കുന്‍വര്‍ വിജയ് ഷായ്ക്കെതിരെ ബുധനാഴ്ച രാത്രി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ക്യാന്‍സറും അപകടകരവുമാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി നിരീക്ഷിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് എഫ്ഐആര്‍ വരുന്നത്. ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് മന്ത്രി ഷായ്ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി എക്സ്-ലെ പോസ്റ്റില്‍ മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു.
പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരുടെ സഹോദരി കേണല്‍ ഖുറേഷിയാണെന്ന മന്ത്രിയുടെ പ്രഥമദൃഷ്ട്യാ പ്രസ്താവന ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും അപകടമുണ്ടാക്കുന്ന വിഘടനവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ജസ്റ്റിസ് അതുല്‍ ശ്രീധരന്, ജസ്റ്റിസ് അനുരാധ ശുക്ല എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
‘ഈ രാജ്യത്തെ ഏതൊരു പൗരനും തിരിച്ചറിയാന്‍ കഴിയുന്ന സമഗ്രത, വ്യവസായം, ത്യാഗം, നിസ്വാര്‍ത്ഥത, പരിധിയില്ലാത്ത ധൈര്യം എന്നിവ പ്രതിഫലിപ്പിക്കുന്ന സായുധ സേന (ഒരുപക്ഷേ) ഈ രാജ്യത്ത് നിലനില്‍ക്കുന്ന അവസാന സ്ഥാപന കോട്ടയാണെന്നും കോടതി നിരീക്ഷിച്ചു.
പഹല്‍ഗാമില്‍ 26 നിരപരാധികളായ ഇന്ത്യക്കാരെ കൊലപ്പെടുത്തിയ ഭീകരന്റെ സഹോദരിയെന്നാണ് കേണല്‍ ഖുറേഷിയെ ആ പൊതുചടങ്ങില്‍ അദ്ദേഹം പരാമര്‍ശിച്ചതെന്ന് കോടതി പറഞ്ഞു.
News
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
ന്നാം ഭേദഗതിയും മറ്റ് ഭരണഘടനാ അവകാശങ്ങളും ലംഘിച്ച് തെറ്റായി അറസ്റ്റ് ചെയ്ത് തടങ്കലില്‍ വച്ചതിന് ട്രംപ് ഭരണകൂടത്തിനെതിരായ ഹര്‍ജിയുടെ ഫലം കാത്തിരിക്കുന്നതിനിടെ ടെക്സസില്‍ തടവില്‍ കഴിയുന്ന ബദര്‍ ഖാന് സൂരി വിര്‍ജീനിയയിലെ തന്റെ കുടുംബത്തോടൊപ്പം വീട്ടിലേക്ക് പോകും.

ട്രംപ് ഭരണകൂടം വിദേശ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടിയുടെ ഭാഗമായി കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് ജോര്‍ജ്ജ്ടൗണിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ഇമിഗ്രേഷന്‍ തടങ്കലില്‍ നിന്ന് മോചിപ്പിക്കാന്‍ ബുധനാഴ്ച ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടു. ഒന്നാം ഭേദഗതിയും മറ്റ് ഭരണഘടനാ അവകാശങ്ങളും ലംഘിച്ച് തെറ്റായി അറസ്റ്റ് ചെയ്ത് തടങ്കലില്‍ വച്ചതിന് ട്രംപ് ഭരണകൂടത്തിനെതിരായ ഹര്‍ജിയുടെ ഫലം കാത്തിരിക്കുന്നതിനിടെ ടെക്സസില്‍ തടവില്‍ കഴിയുന്ന ബദര്‍ ഖാന് സൂരി വിര്‍ജീനിയയിലെ തന്റെ കുടുംബത്തോടൊപ്പം വീട്ടിലേക്ക് പോകും.
ടെക്സസിലെ ഒരു ഇമിഗ്രേഷന്‍ കോടതിയില്‍ അദ്ദേഹം നാടുകടത്തല്‍ നടപടികളും നേരിടുന്നു. ട്രംപ് ഭരണകൂടത്തിനെതിരെ സൂരിക്ക് കാര്യമായ ഭരണഘടനാ അവകാശവാദങ്ങളുണ്ടെന്ന് തോന്നിയതിനാല്‍ അദ്ദേഹത്തെ മോചിപ്പിക്കുകയാണെന്ന് അലക്സാണ്ട്രിയയിലെ ജില്ലാ ജഡ്ജി പട്രീഷ്യ ടോളിവര്‍ ഗൈല്‍സ് പറഞ്ഞു.
സുരിയുടെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ച സി.സി.ആര് ഗ്രൂപ്പിന് നന്ദിയുണ്ടെന്ന് ഇയാളുടെ ഭാര്യ പറഞ്ഞു. ഫലസ്തീനികള്‍ക്ക് പിന്തുണയറിയിച്ചതിന്റെ പേരില്‍ മാത്രം ഒരാളെ കുടുംബാംഗങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്താനാവില്ലെന്ന വ്യക്തമായ സന്ദേശമാണ് കോടതി നല്‍കിയതെന്ന് സുരിക്ക് വേണ്ടി ഇടെപട്ട സി.സി.ആര് പറഞ്ഞു.
നേരത്തെ ഫലസ്തീനെ പിന്തുണച്ച തുര്‍ക്കിയയില്‍ നിന്നുള്ള പി.എച്ച്.ഡി വിദ്യാര്‍ഥിയായ റുമേയസ ഓസ്തുര്‍ക്കിനെയും യു.എസ് ഭരണകൂടം തടവിലാക്കിയിരുന്നു. തുടര്‍ന്ന് കോടതി ഇടപെട്ട് ഇയാളെ മോചിപ്പിക്കുകയായിരുന്നു. സുരിയുടേയും ഓസ്തുര്‍ക്കിന്റേയും അറസ്റ്റ് യു.എസിലെ അക്കാദമിക സമൂഹത്തിനിടയില്‍ വലിയ ആശങ്ക പടര്‍ത്തിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആശങ്കയാണ് ഉയര്‍ന്നത്.
-
india3 days ago
വ്യാജ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ സ്വീകരിക്കരുത്; മുന്നറിയിപ്പ് നല്കി പ്രതിരോധ വകുപ്പ്
-
india2 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala2 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
kerala3 days ago
പിണറായിക്കാലം, കലിക്കാലം; മുസ്ലിം യൂത്ത് ലീഗ് സമരക്കാലം മെയ് 19ന്
-
india3 days ago
ഹൈദരാബാദിലെ കറാച്ചി ബേക്കറി ആക്രമിച്ച് ബിജെപി പ്രവർത്തകർ
-
local2 days ago
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി
-
kerala2 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
Cricket3 days ago
രോഹിത് ശര്‍മക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി