Connect with us

News

ബെഞ്ചമിന്‍ നെതന്യാഹു ഇതുവരെ ബൈഡനെ അഭിനന്ദിച്ച് ഒരു ഫോണ്‍ കോള്‍ പോലും ചെയ്തില്ല; ട്രംപിനെ പേടിച്ചിട്ടെന്ന് വിദഗ്ധര്‍

വാണിജ്യ പ്രതിരോധ സാങ്കേതിക രംഗങ്ങളിലെല്ലാം തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുന്ന ഏറ്റവും അടുപ്പമുള്ള രണ്ട് രാഷ്ട്രങ്ങള്‍. എന്നാല്‍ ജോ ബൈഡന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു അഭിനന്ദന ഫോണ്‍കോള്‍ പോലും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജോ ബൈഡനു കൈമാറിയിട്ടില്ല

Published

on

അമേരിക്കയുടെ ഏറ്റവും വലിയ കൂട്ടാളിയാണ് ഇസ്രയേല്‍. വാണിജ്യ പ്രതിരോധ സാങ്കേതിക രംഗങ്ങളിലെല്ലാം തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുന്ന ഏറ്റവും അടുപ്പമുള്ള രണ്ട് രാഷ്ട്രങ്ങള്‍. എന്നാല്‍ ജോ ബൈഡന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു അഭിനന്ദന ഫോണ്‍കോള്‍ പോലും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജോ ബൈഡനു കൈമാറിയിട്ടില്ല. ഫോണ്‍ വിളിച്ചുള്ള അഭിനന്ദനവും അറിയിച്ചില്ല.

2016ല്‍ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കാലത്ത് അഭിനന്ദന സന്ദേശങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധം തുടരേണ്ടതിന്റെ ആവശ്യകതയും എല്ലാം നെതന്യാഹു സംസാരിച്ചിരുന്നു. ഫോണ്‍ സംഭാഷണത്തിന്റെ അവസാനത്തില്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങിലേക്ക് നെതന്യാഹുവിനെ ക്ഷണിക്കുകയും ചെയ്തിരുന്നു. അതേസമയം ഫ്രാന്‍സ്, ജര്‍മനി, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളെല്ലാം ബൈഡന്റെ ജയത്തില്‍ അഭിനന്ദനങ്ങള്‍ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്..

പുതിയതായി തെരഞ്ഞെടുക്കപ്പെട്ടതിലുള്ള അഭിനന്ദനം അറിയിക്കാന്‍ ആഗ്രഹമില്ലാതിരുന്നിട്ടല്ല, മറിച്ച് ട്രംപിനെ ഭയന്നിട്ടാണ് നെതന്യാഹു ഫോണ്‍ സംഭാഷണം നടത്താത്തതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ട്രംപ് ഇപ്പോഴും പ്രസിഡന്റാണ്. രണ്ടു മാസത്തില്‍ അധികം ആ കസേരയില്‍ ട്രംപ് തന്നെയാണ് ഉണ്ടാവുക. ട്രംപാണെങ്കില്‍ ഇതുവരെ തോല്‍വി അംഗീകരിച്ചിട്ടുമില്ല. ട്രംപ് തോല്‍വി അംഗീകരിക്കാതെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ കൂട്ടാളിയായ നെതന്യാഹു ബൈഡന് വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതിലെഔചിത്യക്കേടാണ് നെതന്യാഹുവിനെ പിറകോട്ടു വലിക്കുന്നത്.

അറബ് രാജ്യങ്ങളുമായി സമാധാന ബന്ധം സ്ഥാപിക്കുന്ന കരാറുകളില്‍ അടക്കം മുന്നില്‍ നിന്ന് പ്രയത്‌നിച്ച ട്രംപിനെ അത്ര പെട്ടെന്ന് തഴയാന്‍ എന്തായാലും ഇസ്രയേലിന് കഴിയില്ല. ആ അസ്വസ്ഥതയുടെ നടുവിലാണ് ഇപ്പോള്‍ ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം അമേരിക്കയുമായി നല്ല ബന്ധം സ്ഥാപിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്. അതിനി അധികാരത്തില്‍ ട്രംപായാലും ബൈഡനായാലും അങ്ങനെ തന്നെ. അതുകൊണ്ട് ബൈഡനുമായി സംസാരിക്കാന്‍ കഴിയാത്തതിന്റെ പൊറുതികേട് എത്ര ദിവസം ഇസ്രയേല്‍ കൊണ്ടു നടക്കും എന്നത് കണ്ടറിയണം.

ബൈഡന്‍ ജയമുറപ്പിച്ച് 12 മണിക്കൂറുകള്‍ക്ക് ശേഷമാണ് നെതന്യാഹു ട്വിറ്ററിലെങ്കിലും ഒരു അഭിനന്ദനം അറിയിച്ചത്. എന്നാല്‍ അതില്‍ തന്നെ ‘പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട’ എന്ന വാക്ക് അദ്ദേഹം ഉള്‍പെടുത്തിയതുമില്ല. ട്രംപ് ജയിച്ച നാളില്‍ അദ്ദേഹം ആ വാക്ക് ഉപയോഗിക്കുകയും ചെയ്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോട്ടക്കൽ മുനിസിപ്പൽ ഗ്ലോബൽ കെഎംസിസി MSF ഭാരവാഹികൾക്ക് സ്വീകരണം നൽകി

മുനിസിപ്പാലിറ്റിയിൽ നിന്നും മണ്ഡലത്തിലേക്ക് തെരഞ്ഞെടുത്ത മണ്ഡലം എം.എസ്‌.എഫ് ഭാരവാഹികൾക്കും സ്വീകരണം നൽകി.

Published

on

കോട്ടക്കൽ മുനിസിപ്പൽ ഗ്ലോബൽ കെഎംസിസി പുതിയ മുനിസിപ്പൽ എം.എസ്‌.എഫ് ഭാരവാഹികൾക്കും മുനിസിപ്പാലിറ്റിയിൽ നിന്നും മണ്ഡലത്തിലേക്ക് തെരഞ്ഞെടുത്ത മണ്ഡലം എം.എസ്‌.എഫ് ഭാരവാഹികൾക്കും സ്വീകരണം നൽകി.

മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കെ.കെ.നാസർ ഉദ്‌ഘാടനം ചെയ്ത പ്രോഗ്രാമിൽ
വേൾഡ് കെ.എം.സി.സി സെക്രട്ടറിഷബീർ കാലടി അധ്യക്ഷത വഹിച്ചു .

മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി യു.എ ഷബീർ,മുനിസിപ്പൽ ലീഗ് ജനറൽ സെക്രട്ടറി ഷംസു ചെരട,ട്രഷറർ സാജിദ് മങ്ങാട്ടിൽ,സെക്രട്ടറി സുലൈമാൻ പാറമ്മൽ, അഹമ്മദ് മേലേതിൽ,യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം പ്രസിഡൻ്റ് കെഎം ഖലീൽ,ജനറൽ സെക്രട്ടറി നാസർ തയ്യിൽ,ദുബായ് കെഎംസിസി കോട്ടക്കൽ മണ്ഡലം പ്രസിഡൻ്റ് ഇസ്മായിൽ എറയസ്സൻ, അർബൻ ബാങ്ക് ചെയർമാൻ കരീം ചോലക്കൽ,സഹകരണ ബാങ്ക് പ്രസിഡൻ്റ് സി കെ റസാഖ്,സഹകരണ ഹോസ്പിറ്റൽ ചെയർമാൻ നസീർ മേലെതിൽ കെവി.മുഹമ്മദ് മണ്ഡലം MSF ജനറൽ സെക്രട്ടറി അജ്മൽ മേലേതിൽ,മുസഫ മുനിസിപ്പൽ പ്രസിഡന്റ് ഫുവാദ് വില്ലൂർ എന്നിവർ സംസാരിച്ചു.
റമീസ് മരവട്ടത്തിൻ്റെ ഖിറാഅത്തോടെ ആരംഭിച്ച പ്രോഗ്രാമിൽ
ഗ്ലോബൽ കെഎംസിസി വൈസ് പ്രസിഡൻ്റ് സബീൽ പരവക്കൽ സ്വാഗതവും സെക്രട്ടറി ശിഹാബ് ആമ്പാറ നന്ദിയും പറഞ്ഞു.

Continue Reading

News

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തരിപ്പണമാക്കും; യുഎസ് സെനറ്റര്‍

എണ്ണയുമായി ബന്ധപ്പെട്ട ഇറക്കുമതികള്‍ക്ക് 100 ശതമാനം തീരുവ ചുമത്താന്‍ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായും റിപ്പബ്ലിക്കന്‍ അംഗം പറഞ്ഞു.

Published

on

റഷ്യയുമായി വ്യാപാരബന്ധം തുടര്‍ന്നാല്‍ ഇന്ത്യയും ചൈനയും നേരിടേണ്ടി വരിക കടുത്ത പ്രതിസന്ധിയെന്ന് മുന്നറിയിപ്പ് നല്‍കി യുഎസ് സെനറ്റര്‍. വ്യാപാരബന്ധം തുടര്‍ന്നാല്‍ ഇരുരാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥ തരിപ്പണമാക്കുമെന്നും സെനറ്ററും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗവുമായ ലിന്‍ഡ്‌സെ ഗ്രഹാം യുഎസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യയും ചൈനയും ബ്രസീലും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. എണ്ണയുമായി ബന്ധപ്പെട്ട ഇറക്കുമതികള്‍ക്ക് 100 ശതമാനം തീരുവ ചുമത്താന്‍ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായും റിപ്പബ്ലിക്കന്‍ അംഗം പറഞ്ഞു. റഷ്യയുടെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 80 ശതമാനവും ഈ മൂന്നു രാജ്യങ്ങള്‍ ചേര്‍ന്നാണ് വാങ്ങുന്നതെന്നും ഗ്രഹാം ചൂണ്ടിക്കാട്ടി. അതേസമയം, യുഎസ് സര്‍ക്കാര്‍ റഷ്യയുമായി വ്യാപാരം തുടരുന്ന രാജ്യങ്ങളില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് 500 ശതമാനം തീരുവ ചുമത്തുമെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു.

Continue Reading

News

ഇന്ത്യന്‍ ഫുടബോള്‍ ടീം പരിശീലക സ്ഥാനത്തേക്ക് 170 അപേക്ഷകള്‍; അപേക്ഷകരില്‍ ഇതിഹാസ താരങ്ങളും

അപേക്ഷ സമര്‍പ്പിച്ച് ലിവര്‍പൂള്‍ ഇതിഹാസം റോബി ഫൗളറും ഹാരി കെവെല്ലും.

Published

on

ഇന്ത്യന്‍ ഫുടബോള്‍ ടീം പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിച്ച് ലിവര്‍പൂള്‍ ഇതിഹാസം റോബി ഫൗളറും ഹാരി കെവെല്ലും. ഈസ്റ്റ് ബംഗാള്‍ പരിശീലകനായിരുന്ന ഫൗളര്‍ 2023 ല്‍ സൗദി ക്ലബ് അല്‍ ഖദ്‌സിയാഹ് പരിശീലകനായിരുന്നു.

മുന്‍ ഇന്ത്യന്‍ ടീം പരിശീലകനായിരുന്ന സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍, ജംഷഡ്പ്പൂര്‍ പരിശീലകന്‍ ഖാലിദ് ജമീല്‍, ഐഎസ്എല്ലില്‍ പരിചയസമ്പത്തുള്ള ലോപസ് ഹബ്ബാസ്, സെര്‍ജിയോ ലൊബേര ഉള്‍പ്പടെയുള്ള പ്രമുഖരും അപേക്ഷ നല്‍കിയിട്ടുണ്ട്. റൗണ്ട് ഗ്ലാസ് പഞ്ചാബിനെ ഐ ലീഗ് ജേതാക്കളാക്കിയ ഗ്രീക്ക് പരിശീലകന്‍ സ്റ്റായ്‌ക്കോസ് വെര്‍ഗേറ്റിസ്, മുന്‍ മുഹമ്മദന്‍സ് പരിശീലകന്‍ ആന്ദ്രേ ചെര്‍ണിഷോവ്, ഇന്ത്യന്‍ പരിശീലകരായ സാഞ്ചോയ് സെന്‍, സന്തോഷ് കശ്യപ് തുടങ്ങിയവരും അപേക്ഷ നല്‍കിയിട്ടുണ്ട്.

170 അപേക്ഷകരില്‍ 2018 ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ കോച്ചിങ് സ്റ്റാഫ് അംഗമായിരുന്ന ആര്‍ട്ടിസ് ലോപസ് ഗരായ,് മുന്‍ ബ്രസീലിയന്‍ അണ്ടര്‍ 17 പരിശീലകന്‍ സനാര്‍ഡീ, മുന്‍ ബാഴ്‌സലോണ റിസേര്‍വ്‌സ് പരിശീലകന്‍ ജോര്‍ഡി വിന്‍യല്‍സ്, അഫ്ഘാന്‍, മാല്‍ദീവ്‌സ് ടീമുകളുടെ പരിശീലകനായിരുന്ന പീറ്റര്‍ സെഗ്ര്‍ട്ട് എന്നിവരും ഉള്‍പ്പെടുന്നു.

Continue Reading

Trending