Connect with us

india

ബിഹാറില്‍ എല്ലാവരും എന്തുകൊണ്ടാണ് ജോലിയെ കുറിച്ച് സംസാരിക്കുന്നത്? ഉത്തരമിതാണ്

എന്തു കൊണ്ടാണ് ബിഹാറില്‍ രാഷ്ട്രീയ കക്ഷികള്‍ തൊഴിലിനെ കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചും സംസാരിക്കുന്നത്. അതില്‍ അല്‍പ്പം കാര്യമുണ്ട്.

Published

on

പട്‌ന: പത്തു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന ആര്‍ജെഡിയുടെ വാഗ്ദാനത്തിന് പിന്നാലെ ബിഹാറില്‍ 19 ലക്ഷം തൊഴില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകാണ് ബിജെപി. രണ്ട് കക്ഷികളും പ്രകടന പത്രികയാണ് തങ്ങളുടെ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്കു മുമ്പാകെ വച്ചത്. എന്തു കൊണ്ടാണ് ബിഹാറില്‍ രാഷ്ട്രീയ കക്ഷികള്‍ തൊഴിലിനെ കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചും സംസാരിക്കുന്നത്. അതില്‍ അല്‍പ്പം കാര്യമുണ്ട്. കഥയിങ്ങനെയാണ്;

തൊഴിലില്ലായ്മാ നിരക്കില്‍ മുമ്പില്‍

ദേശീയ ശരാശരിയേക്കാള്‍ മുമ്പിലാണ് സംസ്ഥാനത്തെ തൊഴിലില്ലായ്മാ നിരക്ക് എന്ന് പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ നടത്തിയ പഠനം പറയുന്നു. 10.2 ശതമാനമാണ് ബിഹാറിലെ തൊഴിലില്ലായ്മ. ദേശീയ ശരാശരി 5.8 ശതമാനവും. മറ്റു സംസ്ഥാനങ്ങളുമായി തുലനം ചെയ്യുമ്പോള്‍ വര്‍ഷാവര്‍ഷം സംസ്ഥാനത്തെ തൊഴിലില്ലായ്മ വര്‍ധിച്ചു വരുന്ന സാഹചര്യമാണ് ഉള്ളത് എന്ന് പഠനം പറയുന്നു.

2004-05 കാലയളവില്‍ ദേശീയ ശരാശരിയേക്കാള്‍ 0.8 ശതമാനം മാത്രം കൂടുതലായിരുന്നു ബിഹാറിലേത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇത് ക്രമാനുഗതമായി വര്‍ധിച്ചു. 2011-12ല്‍ 1.6 ശതമാനമായി. 2017-18ല്‍ 1.2 ശതമാനമായി. 2018-19ല്‍ 1.8 ശതമാനവും.

പത്തു ശതമാനം മാത്രം ശമ്പളക്കാര്‍

സ്ഥിരം തൊഴിലില്‍ ബിഹാര്‍ ഏറെ പിന്നിലാണ്. സംസ്ഥാനത്തെ പത്തു ശതമാനം ആളുകള്‍ക്ക് മാത്രമേ സ്ഥിരമായി ശമ്പളം കിട്ടുന്ന തൊഴിലുള്ളൂ. ഇന്ത്യയില്‍ 23.8 ശതമാനം പേര്‍ ശമ്പളം കിട്ടുന്ന ജോലിക്കാരാണ്. ബിഹാറില്‍ ഇത് 10.4 ശതമാനം മാത്രം. 2004-05ല്‍ നിതീഷ് കുമാര്‍ അധികാരമേറ്റെടുക്കുമ്പോള്‍ ഇത് 4.2 ശതമാനം മാത്രമായിരുന്നു. എന്നാല്‍ ഏകദേശം പത്തു വര്‍ഷങ്ങള്‍ക്ക് ശേഷവും ഇക്കാര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.

കുടിയേറ്റ തൊഴിലാളികള്‍

ഗുണമേന്മയുള്ള തൊഴിലുകള്‍ ഇല്ലാത്തതു മൂലം രാജ്യത്തിന്റെ പല ഭാഗത്തേക്കും തൊഴിലിനായുള്ള കുടിയേറ്റം ബിഹാറിലുണ്ട്. 2011ലെ സെന്‍സസ് പ്രകാരം രാജ്യത്തെ ഏറ്റവും കൂടുതല്‍ കുടിയേറ്റ തൊഴിലാളികള്‍ ബിഹാറികളാണ്. സംസ്ഥാനത്തിന്റെ മൊത്തം ജി.ഡി.പിയുടെ 33 ശതമാനവും സംഭാവന ചെയ്യുന്നത് ഇവര്‍ തന്നെയാണ്.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് നഗരങ്ങളില്‍ നിന്ന് വലിയ തോതിലാണ് ബിഹാറിലേക്ക് റിവേഴ്‌സ് മൈഗ്രേഷന്‍ ഉണ്ടായത്. സംസ്ഥാനത്തെ ഗ്രാമീണ മേഖലയില്‍ ഈ അസംതൃപ്തി വോട്ടിങിനെ സ്വാധീനിക്കുമെന്ന് തീര്‍ച്ചയാണ്. ഇതിനെ മറികടക്കാന്‍ കൂടിയാണ് രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രഖ്യാപനങ്ങള്‍.

വിവരങ്ങള്‍ക്ക് കടപ്പാട്- ഹിന്ദുസ്ഥാന്‍ ടൈംസ്‌

india

സി.എ.എ വിജ്ഞാപനം: മുസ്‌ലിംലീഗ് ഹര്‍ജി നാളെ പരിഗണിക്കും; മുസ്‌ലിംലീഗ് നേതാക്കള്‍ കപില്‍ സിബലുമായി ചര്‍ച്ച നടത്തി

ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്

Published

on

സി.എ.എ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് നൽകിയ ഹർജി നാളെ സുപ്രിംകോടതി പരിഗണിക്കുന്നതിന് മുന്നോടിയായി മുസ്ലിംലീഗിന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരാകുന്ന കപിൽ സിബലുമായി ഡൽഹിയിൽ ചർച്ച നടത്തി. നാഷണൽ പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, അഡ്വ. ഹാരിസ് ബീരാൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ കപിൽ സിബൽ പങ്കുവെച്ചു. ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്.

കപിൽ സിബലുമായി കേസിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്തതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇഫ്താറോട് കൂടിയ അദ്ദേഹത്തിന്റെ ആതിഥേയത്വം ഈ ആകുലതകൾക്കിടയിലും ഹൃദ്യമായൊരു അനുഭവമായി. ഒരു ജനതയുടെ അഭിമാനകരമായ നിലനിൽപിന് വേണ്ടിയുള്ള മുസ്ലിം ലീഗിന്റെ പോരാട്ടം തുടരുകയാണ്. നിയമപരമായും, രാഷ്ട്രീയപരമായും ഈ പോരാട്ടത്തിന്റെ മുന്നിൽ മുസ്ലിം ലീഗ് പാർട്ടി ഉണ്ടാകും.- പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Continue Reading

india

വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്വേഷ കേന്ദ്രങ്ങളാക്കി മാറ്റരുത്: എം.എസ്.എഫ്

മുസ്‌ലിംകൾക്കും മറ്റും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു

Published

on

ന്യൂഡൽഹി: ഗുജറാത്ത് സർവകലാശാലയിലെ വിദേശ വിദ്യാർഥികൾക്ക് നേരെയുണ്ടായ ആക്രമണം ഹിന്ദുത്വം പ്രചരിപ്പിച്ച വിദ്വേഷത്തിന്റെ ഫലമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാവണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ വർഗീയവൽക്കരണത്തെ ശക്തമായി അപലപിക്കുന്നു. മുസ്‌ലിംകൾക്കും മറ്റും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബൗദ്ധിക സംവാദങ്ങൾ സുഗമമാക്കുന്നതിനും ഊർജസ്വലമായ ജനാധിപത്യത്തെ പരിപോഷിപ്പിക്കുന്നതിനുപകരം അക്രമത്തിന്റെയും വിദ്വേഷത്തിയും കേന്ദ്രങ്ങളായി മാറ്റരുതെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ്‌ പി.വി അഹമ്മദ് സാജു പറഞ്ഞു.

Continue Reading

india

‘പിണറായിക്ക് സീറ്റ് കിട്ടില്ലെന്ന അങ്കലാപ്പ്; മുംബൈയിലെ യോഗത്തില്‍ സിപിഎം പങ്കെടുക്കാത്തതിന് കാരണം നരേന്ദ്ര മോദിയെ പേടിയായതുകൊണ്ട്‌: കെ.സി.വേണുഗോപാൽ

സിപിഎം ഇന്ത്യ മുന്നണിയെ ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പിന് മാത്രമാണ്

Published

on

രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചത് കേരളത്തിൽ സിപിഎമ്മിന് ഒരു സീറ്റും കിട്ടില്ലെന്ന് അറിഞ്ഞപ്പോഴുള്ള അങ്കലാപ്പിനെ തുടർന്നാണെന്ന് കെ.സി.വേണുഗോപാൽ. സിപിഎം എവിടെയാണ് ബിജെപിയെ എതിർക്കുന്നത്. കേരളത്തിലാണോ ബിജെപിയെ എതിർക്കുന്നത്. അതിന് കേരളത്തിലെവിടെയാണ് ബിജെപി.

ന്യായ് യാത്രയുടെ സമാപനത്തിൽ ഇന്ത്യ മുന്നണിയിലെ എല്ലാ പാർട്ടികളും പങ്കെടുത്തു. നിർഭാഗ്യവശാൽ സിപിഎം വന്നില്ല. അവർക്ക് ആത്മാർഥത ഇല്ല. സിപിഎം ഇന്ത്യ മുന്നണിയെ ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പിന് മാത്രമാണ്. രാഹുൽ ഗാന്ധി മുംബൈയിൽ നരേന്ദ്ര മോദിക്കെതിരെ നടത്തിയ പ്രസംഗം  കേൾക്കണം. പിണറായി മോദിയെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. മുംബൈയിലെ യോഗത്തിൽ സിപിഎം പങ്കെടുക്കാത്തതിന് കാരണം നരേന്ദ്ര മോദിയെ പേടിയായതുകൊണ്ടാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

Continue Reading

Trending