Connect with us

Culture

അസഹ്യമായ പീഡനങ്ങള്‍ക്കിടെ അവള്‍ യാചിച്ചു: എന്നെ കൊന്നുതരൂ…

Published

on

വാഷിങ്ടണ്‍: ചൈനീസ് ഭരണകൂടം ഉയ്ഗൂര്‍ മുസ്‌ലിംകളെ പാര്‍പ്പിക്കുന്ന തടങ്കല്‍ പാളയത്തില്‍ താന്‍ അനുഭവിച്ച പീഡനങ്ങളുടെ ഭയാനതകള്‍ വിവരിക്കുമ്പോള്‍ മിഹൃഗുല്‍ ടുര്‍സുന്‍ എന്ന 29കാരി കരഞ്ഞുകൊണ്ടിരുന്നു. ഉയ്ഗൂര്‍ മുസ്‌ലിം വംശജയായി എന്നതുകൊണ്ട് മാത്രമാണ് ചൈനീസ് അധികാരികള്‍ അവരെ തടങ്കലില്‍ പാര്‍പ്പിച്ച് ക്രൂര പീഡനങ്ങള്‍ക്കിരയാക്കിയത്. ചൈനീസ് തടവറകളില്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ തുറന്നുകാട്ടുന്നതായിരുന്നു ടുര്‍സുനിന്റെ വെളിപ്പെടുത്തലുകള്‍.
മൂന്ന് തവണയാണ് ചൈനീസ് അധികാരികള്‍ അവരെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചത്. ഭീകരമായ പീഡന മുറകളാണ് മൂന്നാം തവണ ചൈനീസ് പൊലീസ് പുറത്തെടുത്തത്. ഉറങ്ങാന്‍ പോലും അനുവദിക്കാതെ നാല് ദിവസം തുടര്‍ച്ചയായി ചോദ്യംചെയ്തു. തലമുടി ഷേവ് ചെയ്യിച്ചു. അനാവശ്യ മെഡിക്കല്‍ പരിശോധനകള്‍ നടത്തി.
മാസങ്ങളോളം തടവില്‍ പാര്‍പ്പിച്ച് വിട്ടയച്ചതിനുശേഷമാണ് ടുര്‍സുനെ മൂന്നാം തവണയും അറസ്റ്റ് ചെയ്തത്. 60 തടവുകാരുള്ള മുറിയിലായിരുന്നു ടുര്‍സുനിന്റെ ഇടം. വീര്‍പ്പുമുട്ടുന്ന ആ മുറിയില്‍ സമയ ക്രമം പാലിച്ചായിരുന്നു തടവുകാരുടെ ഉറക്കം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രകീര്‍ത്തിച്ച് പാട്ട് പാടിച്ചു. സ്വകാര്യതക്ക് ഒട്ടും വില നല്‍കിയില്ല. ശുചിമുറിയില്‍ പോലും ക്യാമറകളുണ്ടായിരുന്നു. പലതരം മെഡിക്കല്‍ പരിശോധനകള്‍ക്ക് ഇരയായി. അനാവശ്യമായി ഗുളികകള്‍ കഴിക്കാന്‍ നിര്‍ബന്ധിച്ചു. ഇതേ തുടര്‍ന്ന തല കറങ്ങി വീണു. ജയലധികാരികള്‍ നല്‍കിയ വെളുത്ത ലായനി കുടിച്ചതോടെ ബ്ലീഡിങ്ങുണ്ടായി. ചിലര്‍ക്ക് ആര്‍ത്തവം നിലച്ചു. മൂന്നു മാസത്തിനിടെ ഒമ്പത് പേരാണ് തടവറയില്‍ മരിച്ചത്.
ഒരിക്കല്‍ ടുര്‍സുനെ കൊണ്ടുപോയി ഒരു മുറിയിലിട്ട് പൂട്ടി. പിന്നീട് ഉയര്‍ന്ന കസേരയില്‍ ഇരുത്തി കൈകാലുകള്‍ ബന്ധിച്ച ശേഷം തലയില്‍ ഹെല്‍മറ്റ് പോലുള്ള ഒരു ഉപകരണം വെച്ച് ഷോക്കടിപ്പിച്ചു. വൈദ്യുതാഘാതമേറ്റപ്പോള്‍ ശരീരം വിറങ്ങലിച്ചു. ഞരമ്പുകളില്‍ പോലും ആ വേദന വ്യക്തമായി അറിയാമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് പോലും അവര്‍ക്കിപ്പോള്‍ ഓര്‍മയില്ല. വായിലൂടെ വെള്ളനിറത്തിലുള്ള പത പുറത്തുവന്ന് ബോധം മറയുമ്പോള്‍ ഒരാള്‍ ടുര്‍സുനെയോട് പറഞ്ഞു: ഉയ്ഗൂര്‍ വംശജയായതാണ് നിന്റെ കുറ്റം. കൊടിയ പീഡനങ്ങളിലൂടെ കടന്നുപോയ ഓരോ ദിവസവും ഇതിനെക്കാള്‍ നല്ലത് മരണമാണെന്ന് ടുര്‍സുന്‍ ആഗ്രഹിച്ചു. കൊന്നുതരാന്‍ വേണ്ടി അവര്‍ അധികൃതരോട് യാചിച്ചു.
ദ്യ രണ്ട് തവണ തടവറയിലെ പീഡനങ്ങള്‍ അതിജീവിച്ച് പുറത്തുവന്നപ്പോള്‍ ടുര്‍സുന് വിലപ്പെട്ട പലതും നഷ്ടപ്പെട്ടിരുന്നു. പിഞ്ചുകഞ്ഞുങ്ങളില്‍നിന്ന് വേര്‍പ്പെടുത്തിയാണ് തടങ്കലില്‍ പാര്‍പ്പിച്ചിരുന്നത്. തടവറയില്‍നിന്ന് വിട്ടയച്ചപ്പോള്‍ മൂന്ന് കുട്ടികളില്‍ ഒരാള്‍ മരിച്ചു. മറ്റ് രണ്ട് കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. അതില്‍നിന്ന് ആ കുരുന്നുകള്‍ ഇനിയും മുക്തരായിട്ടില്ല. ശസ്ത്രക്രിയക്ക് ശേഷമാണ് കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായത്. ശേഷം രണ്ട് വര്‍ഷത്തിനുശേഷം മൂന്നാമതും ടുര്‍സുന്‍ അറസ്റ്റിലായി. ഇക്കാലത്താണ് ഏറ്റവും ഭീകരമായ പീഡനങ്ങള്‍ അനുഭവിക്കേണ്ടിവന്നത്.
ചൈനയിലെ ഷിന്‍ജിയാങില്‍ ജനിച്ചുവളര്‍ന്ന ടുര്‍സുന്‍ പഠനാവശ്യാര്‍ത്ഥം ഈജിപ്തിലേക്ക് പോയി വിവാഹശേഷം മൂന്ന് കുട്ടികളുമായി തിരിച്ചെത്തിയതോടെയാണ് അറസ്റ്റുകളും പീഡനങ്ങളുമെല്ലാം. കുടുംബത്തെ കാണാനായി ചൈനയിലേക്ക് മടങ്ങുന്ന തന്നെ ഭീകരമായ പീഡനങ്ങളാണ് കാത്തിരിക്കുന്നതെന്ന് അവര്‍ ഓര്‍ക്കുക പോലുമുണ്ടായില്ല. ഉയ്ഗൂര്‍ മുസ്‌ലിംകളെ പാര്‍പ്പിക്കാന്‍ ചൈനീസ് ഭരണകൂടം സ്ഥാപിച്ച കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളെക്കുറിച്ച് പുറത്തുവന്ന വിവരങ്ങളെ മുഴുവന്‍ ശരിവെക്കുന്നതാണ് ടുര്‍സുനിന്റെ വെളിപ്പെടുത്തലുകള്‍.
രാജ്യത്ത് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ ഇല്ലെന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ വാദം. ചെറിയ ക്രിമിനലുകളെ എംപ്ലോയ്‌മെന്റ് ട്രെയിനിങ് സെന്ററുകളിലേക്ക് അയക്കാറുണ്ടെന്ന് മാത്രമാണ് ചൈന പറയുന്നത്. എന്നാല്‍ ടുര്‍സുന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളോട് പ്രതികരിക്കാന്‍ ചൈന തയാറായിട്ടില്ല. 20 ലക്ഷത്തോളം ഉയ്ഗൂര്‍ മുസ്‌ലിംകള്‍ ചൈനീസ് തടവറകളില്‍ കഴിയുന്നുണ്ടെന്നാണ് വിവരം. മതപരമായ ആചാരങ്ങളില്‍നിന്നും ജീവിതത്തില്‍നിന്നും വിട്ടുനില്‍ക്കാന്‍ കമ്യൂണിസ്റ്റ് അധികാരികള്‍ തടവുകാരെ നിര്‍ബന്ധിക്കുന്നു.
തടവറകള്‍ക്ക് പുറത്തുള്ള മുസ്‌ലിംകള്‍ക്കും രക്ഷയില്ല. കര്‍ശന നിരീക്ഷണത്തിലാണ് അവരുള്ളതെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending