Connect with us

Video Stories

ലോകകപ്പിനെ വരവേല്‍ക്കാന്‍ ഖത്തര്‍ ഒരുങ്ങി; മത്സരങ്ങള്‍ കാണാന്‍ കൂറ്റന്‍ സ്‌ക്രീനുകള്‍

Published

on

 

ദോഹ: റഷ്യയില്‍ നാളെ തുടങ്ങുന്ന ഫിഫ ലോകകപ്പ് മത്സരങ്ങള്‍ വീക്ഷിക്കാന്‍ ഖത്തറിലും വിപുലമായ ക്രമീകരണങ്ങള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂറ്റന്‍ സ്‌ക്രീനുകളില്‍ മത്സരം ആസ്വദിക്കാം. റഷ്യയിലെന്ന പോലെ മത്സരങ്ങള്‍ കാണുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഖത്തര്‍ സമയം ഉച്ചയ്ക്ക് ഒന്നു മുതല്‍ അര്‍ധരാത്രി പന്ത്രണ്ടുവരെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്.
ലോകകപ്പിനോടനുബന്ധിച്ച് സുപ്രീംകമ്മിറ്റിഫോര്‍ ഡെലിവറി ആന്റ് ലെഗസി, കായിക സാംസ്‌കാരിക മന്ത്രാലയം എന്നിവയുമായി സഹകരിച്ച് അലി ബിന്‍ ഹമദ് അല്‍അത്തിയ്യ അറീനയില്‍ ഖത്തര്‍ ഫാന്‍ സോണ്‍ സജ്ജമാക്കുന്നുണ്ട്. ജൂണ്‍ പതിനാലു മുതല്‍ ലോകകപ്പ് അവസാനിക്കുന്ന ജൂലൈ പതിനഞ്ചുവരെ ഫാന്‍സോണ്‍ പ്രവര്‍ത്തിക്കും. ഖത്തര്‍ ഫാന്‍ സോണിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ലോകകപ്പ് നേരിട്ടു കാണുന്നതിന്റെ അതേ അനുഭവം പ്രദാനം ചെയ്യുന്ന മികച്ച അന്തരീക്ഷമാണ് ഫാന്‍ സോണില്‍ ഒരുക്കുന്നത്. മത്സരങ്ങളുടെ തല്‍സമയ സംപ്രേഷണത്തിനു പുറമെ തല്‍സമയ വിനോദപരിപാടികള്‍, സംഗീത പരിപാടികള്‍, ഗെയിമുകള്‍ എന്നിവയുമുണ്ടാകും. 40ലധികം ഭക്ഷ്യ സ്റ്റോളുകളും സജ്ജമാക്കും. 2022 ഫിഫ ലോകകപ്പിന് ഖത്തര്‍ ആതിഥ്യമരുളുമ്പോഴുള്ള അതേ അന്തരീക്ഷം പ്രതിഫലിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. കുടുംബങ്ങള്‍ക്ക് ഒന്നിച്ച് ലോകകപ്പ് ആസ്വദിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2014 ലോകകപ്പിലും ഫാന്‍സോണ്‍ സജ്ജമാക്കിയിരുന്നു.
ബ്രസീലില്‍ നടന്ന ലോകകപ്പുമായി ബന്ധപ്പെട്ട് ദോഹയില്‍ മത്സരം കാണാനെത്തിയ കാണികള്‍ക്ക് ഓപ്പണ്‍ എയര്‍ ബ്രസീല്‍ 2014 ഫാന്‍സ് സോണ്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത് വലിയ വിജയമായിരുന്നു. പരിസ്ഥിതിസൗഹൃദ കൂളിങ് ടെക്‌നോളജിയാണ് നടപ്പാക്കിയത്. റഷ്യന്‍ ലോകകപ്പ് മത്സരങ്ങള്‍ ആസ്വദിക്കുന്നതിനായി ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലും ഫാന്‍ സോണ്‍ സജ്ജമാക്കുന്നുണ്ട്. ആസ്പയര്‍ സോണ്‍ ഫൗണ്ടേഷനാണ് നൂതനമായ ഫാന്‍സോണ്‍ തയാറാക്കുന്നത്. 2022 ഫിഫ ലോകകപ്പ് നടക്കുന്ന സ്റ്റേഡിയങ്ങളിലൊന്നിലിരുന്ന് റഷ്യന്‍ ലോകകപ്പ് ആസ്വദിക്കാനുള്ള അവസരമാണ് ഖത്തറിലെ ഫുട്‌ബോള്‍ ആസ്വാദകര്‍ക്ക് ലഭിക്കുന്നത്.
ഏറ്റവും വലിയ ഫാന്‍സോണായിരിക്കും ഖലീഫ സ്റ്റേഡിയത്തിനുള്ളില്‍ ക്രമീകരിക്കുക. ആയിരത്തിലധികം പേര്‍ക്കിരുന്ന് കളികള്‍ കാണാനുള്ള സൗകര്യമുണ്ടായിരിക്കും. ഫുട്‌ബോള്‍ ആസ്വാദകര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഏറ്റവും അത്യാധുനികമായ ശീതീകരണസംവിധാനം, കൂറ്റന്‍ സ്‌ക്രീന്‍, ഭക്ഷ്യ- പാനീയ സ്റ്റാളുകള്‍, കുട്ടികള്‍ക്കായുള്ള കളിസ്ഥലം, അനുയോജ്യമായ കാര്‍പാര്‍ക്കിങ് തുടങ്ങിയവയാണ് ഫാന്‍സോണിന്റെ സവിശേഷതകള്‍. ഖലീഫ സ്റ്റേഡിയത്തിന്റെ സൗകര്യങ്ങളും അത്യാധുനിക സാങ്കേതികസൗകര്യങ്ങളും മനസിലാക്കാനും അടുത്തറിയാനും ഫുട്‌ബോള്‍ ആസ്വാദകര്‍ക്ക് ഫാന്‍സോണിലൂടെ അവസരം ലഭിക്കും. 2022ലെ ഫിഫലോകകപ്പ് നടക്കുമ്പോഴുള്ള അനുഭവം നാലുവര്‍ഷം മുന്‍പുതന്നെ അനുഭവിച്ചറിയാനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാകുന്നതെന്ന സവിശേഷതയുമുണ്ട്. ഫാന്‍ സോണ്‍ ഏരിയയെക്കുറിച്ചും പ്രവേശനത്തിനുള്ള ടിക്കറ്റുകള്‍ എവിടെ ലഭിക്കുമെന്നതുസംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അനുയോജ്യമായ സീറ്റുകള്‍ തെരഞ്ഞെടുക്കാനും അവസരമുണ്ടാകും.സ്വകാര്യത, മജ്‌ലിസ്, ഡൈനിങ് സേവനം എന്നിവ ആഗ്രഹിക്കുന്നവര്‍ക്കായി പ്രത്യേക സ്ഥലസംവിധാനം ക്രമീകരിക്കും. ആസ്പയര്‍സോണ്‍ 2014ല്‍ ഒരുക്കിയ ഫാന്‍സോണില്‍ പ്രതിദിനം 1500ലധികം പേരാണ് മത്സരങ്ങള്‍ ആസ്വദിക്കാനെത്തിയിരുന്നത്. കത്താറയിലും സൂഖ് വാഖിഫിലുമെല്ലാം ലോകകപ്പ് മത്സരങ്ങള്‍ കൂറ്റന്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും. ഹോട്ടലുകള്‍ പ്രത്യേക സ്‌പോര്‍ട്‌സ് ലോഞ്ചുകള്‍ തന്നെ തയാറാക്കിയിട്ടുണ്ട്. മത്സരഫലം പ്രവചിക്കുന്നവര്‍ക്ക് സമ്മാനങ്ങല്‍ ഉള്‍പ്പടെ പ്രഖ്യാപിച്ചും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു.
സുപ്രീംകമ്മിറ്റിയുമായി സഹകരിച്ച് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഫാന്‍സോണ്‍ സജ്ജമാക്കിയിട്ടുണ്ട്. ഷെറാട്ടണ്‍ ഗ്രാന്‍ഡ് ദോഹ റിസോര്‍ട്ട്് ആന്റ് കണ്‍വന്‍ഷന്‍ ഹോട്ടല്‍, ഇന്റര്‍കോണ്ടിനെന്റല്‍ ദോഹ, മാരിയറ്റ് മര്‍ക്വിസ് സിറ്റിസെന്റര്‍ ദോഹ, മോണ്‍ഡ്രിയന്‍ ദോഹ, മൂവെന്‍പിക് ഹോട്ടല്‍, ഒറിക്‌സ് റൊട്ടാന, റാഡിസണ്‍ ബ്ലൂ, ഷാന്‍ഗ്രില എന്നിവിടങ്ങളിലെല്ലാം മത്സരങ്ങള്‍ ആസ്വദിക്കാന്‍ പ്രത്യേക സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ബിഇന്‍ ചാനലുകളിലൂടെ മത്സരം ആസ്വദിക്കുന്നതിനായി ഊരിദൂ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending