Connect with us

Health

കോവിഡ് ബാധിച്ചാല്‍ ‘ഹേര്‍ഡ് ഇമ്മ്യൂണിറ്റി’ ലഭിക്കുമെന്ന പ്രചാരണം തെറ്റ്; ലോകാരോഗ്യ സംഘടന

രോഗത്തെ തെറ്റായ രീതിയില്‍ നേരിടാനാകില്ലെന്നും പരമാവധി ആളുകള്‍ക്ക് വരട്ടേയെന്ന് ആരും കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Published

on

ജനീവ: കോവിഡ് വന്നുപോകട്ടെ എന്ന മനോഭാവം അപകടകരമാണെന്നും കോവിഡ് വന്നാല്‍ സമൂഹത്തിന് താനെ പ്രതിരോധ ശേഷിയുണ്ടാകുമെന്ന പ്രചാരണം തെറ്റാണെന്നും ലോകാരോഗ്യ സംഘടന സെക്രട്ടറി ജനറല്‍ ഡോ. ടെഡ്രോസ് അധനോം ഗിബ്രിയേസുസ്.

രോഗത്തെ തെറ്റായ രീതിയില്‍ നേരിടാനാകില്ലെന്നും പരമാവധി ആളുകള്‍ക്ക് വരട്ടേയെന്ന് ആരും കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറോണ വൈറസ് ബാധിച്ചു കഴിഞ്ഞാല്‍ ‘ഹേര്‍ഡ് ഇമ്മ്യൂണിറ്റി’ വരുമെന്നും മറ്റു കരുതലുകളില്ലാതെ ഇതിനെ നേരിടാമെന്നും വ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്. സമൂഹത്തിലെ വലിയ വിഭാഗം ആളുകള്‍ക്ക് അസുഖം ബാധിച്ചാല്‍, സ്വാഭാവികമായി ഇവര്‍ക്ക് രോഗപ്രതിരോധ ശേഷി ലഭിക്കും എന്നതിനെയാണ് ‘ഹേര്‍ഡ് ഇമ്മ്യൂണിറ്റി’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

എന്നാല്‍ കൃത്യമായ വാക്‌സിനേഷന്‍ നടത്തിയ സമൂഹങ്ങളിലാണ് ‘ഹേര്‍ഡ് ഇമ്മ്യൂണിറ്റി’യുള്ളതെന്നും കോവിഡിന് ഇതുവരെ വാക്‌സിന്‍ കണ്ടുപിടിച്ചിട്ടു പോലുമില്ലെന്നും ലോകാരോഗ്യ സംഘടന സെക്രട്ടറി ജനറല്‍ ചൂണ്ടിക്കാട്ടി. മഹാമാരിയെ നേരിടാന്‍ ‘ഹേര്‍ഡ് ഇമ്മ്യൂണിറ്റി’ ഒരിക്കലും ഒരു വഴിയായി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വഴി ശാസ്ത്രീയവും ധാര്‍മികവുമായി പ്രശ്‌നങ്ങളുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Health

നിപ: ജനങ്ങളുടെ ഭീതി അകറ്റണം; കേന്ദ്ര ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച നടത്തി ഇ.ടി മുഹമ്മദ് ബഷീര്‍

ഇക്കാര്യത്തില്‍ എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നും ഏത് വിധത്തിലും സഹായിക്കുമെന്നും മന്ത്രി എം പിക്ക് ഉറപ്പ് നല്‍കി.

Published

on

മലപ്പുറം ജില്ലയില്‍ നിപ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് 14 വയസ്സുകാരന്‍ മരണപ്പെട്ട സംഭവത്തില്‍ സംസ്ഥാനമാകെ തന്നെ മുള്‍മുനയില്‍ ആണെന്നും ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ യോജിച്ച് നിന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി ജനങ്ങളുടെ ഭീതി അകറ്റണമെന്നും ഇ. ടി.മുഹമ്മദ് ബഷീര്‍ എംപി ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയെ കണ്ട് കത്ത് നല്‍കി.

പൂനെ ആസ്ഥാനമായുള്ള വൈറോളജി ഡിപ്പാര്‍ട്ട്‌മെന്റ് നിപ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ച ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ഈ കാര്യത്തില്‍ വലിയ പരിഭ്രാന്തിയുണ്ട്. ഇത്തരം വൈറസിന്റെ സാന്നിധ്യം സംസ്ഥാനത്ത് നേരത്തെ ഉണ്ടായ സന്ദര്‍ഭങ്ങളില്‍ നടന്ന മുന്‍കരുതലുകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും സൂചിപ്പിച്ചു.ജില്ലക്ക് അനുവദിച്ച വൈറോളജി ലാബ് ഉടന്‍ യാഥാര്‍ഥ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും എം. പി ആവശ്യപ്പെട്ടു.

നിലവിലെ സാഹചര്യത്തില്‍ ജനങ്ങളുടെ ഭീതി അകറ്റാനും രോഗ വ്യാപനം തടയാനുമുള്ള പരിശ്രമങ്ങള്‍ക്ക് കൂടുതല്‍ വിദഗ്ദരുടെ സേവനം ആവശ്യമാണെങ്കില്‍ കേന്ദ്ര ഗവണ്‍മെന്റ് യുദ്ധകാല അടിസ്ഥാനത്തില്‍ തന്നെ നല്‍കണമെന്നും എംപി കത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നും ഏത് വിധത്തിലും സഹായിക്കുമെന്നും മന്ത്രി എം പിക്ക് ഉറപ്പ് നല്‍കി. വി കെ ഹാരിസ് ബീരാന്‍ എം. പി യും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

 

Continue Reading

Health

നിപ ബാധിച്ച് മരിച്ച കുട്ടി അമ്പഴങ്ങ കഴിച്ചെന്ന് സംശയം; പ്രദേശത്ത് വവ്വാൽ സാന്നിധ്യം

നിപ ബാധിച്ച് മരിച്ച കുട്ടിയുമായി തിരുവനന്തപുരം, പാലക്കാട് സ്വദേശികൾക്കും സമ്പർക്കം ഉണ്ട്. ആരോഗ്യ വകുപ്പ് വിശദമായ റൂട്ട്മാപ്പ് പുറത്ത് വിട്ടു

Published

on

മഞ്ചേരി പാണ്ടിക്കാടില്‍ 14 വയസുകാരന് നിപ ബാധിച്ചത് കാട്ടമ്പഴങ്ങയില്‍ നിന്നാണെന്ന് പ്രാഥമിക നിഗമനം. ഐ.സി.എം.ആര്‍ സംഘം വിശദമായ പരിശോധന നടത്തും. സമ്പര്‍ക്ക പട്ടികയിലുള്ള 13 പേരുടെ പരിശോധന ഫലം ഇന്ന് വരും. 14 കാരന് നിപ വന്നതിന്റെ ഉറവിടം ആരോഗ്യ വകുപ്പ് ഏതാണ്ട് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂ.

അതേസമയം കുട്ടിയുടെ സുഹൃത്തുക്കളാരും കാട്ടമ്പഴങ്ങ കഴിച്ചിട്ടില്ല. കുട്ടി അമ്പഴങ്ങ ഭക്ഷിച്ച സ്ഥലത്ത് വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും ഉള്‍പെടെ 13 പേരുടെ പരിശോധന ഫലം ഇന്ന് വരും. ഐ.സി.എം.ആര്‍ സംഘം മഞ്ചേരി മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കും. നിപയുടെ ഉറവിടം സംബന്ധിച്ച പരിശോധനയില്‍ ഐ.സി.എം.ആറിലെ ശാസ്ത്രജ്ഞരും പങ്കാളികളാകും. പുന്നെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൊബൈല്‍ ലാബ് എത്തുന്നതോടെ പരിശോധനകള്‍ വേഗത്തിലാകും.

അതിനിടെ നിപ ബാധിച്ച് മരിച്ച കുട്ടിയുമായി തിരുവനന്തപുരം, പാലക്കാട് സ്വദേശികള്‍ക്കും സമ്പര്‍ക്കം ഉണ്ട്. ആരോഗ്യ വകുപ്പ് വിശദമായ റൂട്ട്മാപ്പ് പുറത്ത് വിട്ടു. സമ്പര്‍ക്ക പട്ടികയിലുള്ള 6 പേര്‍ക്ക് പനിയുണ്ട്. കുട്ടിയെ ചികിത്സിച്ച നഴ്‌സ് ഉള്‍പെടെ രണ്ട് പാലക്കാട് ജില്ലക്കാര്‍ നിരീക്ഷണത്തിലാണ്.

കുട്ടി ചികിത്സക്ക് എത്തിയ ആശുപത്രിയില്‍ അതേസമയം ചികിത്സക്ക് വന്ന തിരുവനന്തപുരം സ്വദേശിക്ക് കടുത്ത പനി തുടരുകയാണ്. ഇദ്ദേഹത്തിനെപ്പം ഉണ്ടായിരുന്ന മറ്റൊരാളും ഇവരോടെപ്പം സഞ്ചരിച്ച മറ്റ് രണ്ട് പേരും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്.

Continue Reading

Health

നിപ സമ്പർക്ക പട്ടികയില്‍ 350 പേർ; ഹൈ റിസ്ക് വിഭാഗത്തില്‍ 110 പേർ; പാലക്കാട്, തിരുവനന്തപുരം ജില്ലയിലുള്ളവരും സമ്പർക്ക പട്ടികയില്‍

തിരുവനന്തപുരത്തുള്ള 4 പേരില്‍ രണ്ടു പേർ പ്രൈമറി കോണ്ടാക്റ്റും രണ്ടു പേർ സെക്കന്‍ഡറി കോണ്ടാക്റ്റുമാണ്.

Published

on

നിപ സമ്പർക്ക പട്ടികയിൽ 350 പേരെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതില്‍ 110 പേർ ഹൈ റിസ്ക് വിഭാഗത്തിലാണ്. സമ്പർക്ക പട്ടികയില്‍ തിരുവനന്തപുരം, പാലക്കാട് ജില്ലയിലുള്ളവരുമുണ്ട്. തിരുവനന്തപുരം ജില്ലയിലെ നാലു പേരും പാലക്കാട് ജില്ലയിലെ രണ്ടു പേരുമാണ് സമ്പർക്ക പട്ടികയിലുള്ളത്.  തിരുവനന്തപുരത്തുള്ള 4 പേരില്‍ രണ്ടു പേർ പ്രൈമറി കോണ്ടാക്റ്റും രണ്ടു പേർ സെക്കന്‍ഡറി കോണ്ടാക്റ്റുമാണ്. പാലക്കാട് ജില്ലയിൽ സമ്പർക്കത്തിലുള്ള രണ്ടു പേരില്‍ ഒരാള്‍ ആരോഗ്യ പ്രവർത്തകനാണ്.

കഴിഞ്ഞ ദിവസമാണ് മലപ്പുറം സ്വദേശിയായ കുട്ടി നിപ ബാധിച്ച് മരിച്ചത്. നിപ സ്ഥിരീകരിച്ച് മരണപ്പെട്ട കുട്ടിയുടെ അപ്ഡേറ്റ് ചെയ്ത റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. റൂട്ട് മാപ്പിൽ പറഞ്ഞ സ്ഥലങ്ങളിൽ ഈ സമയങ്ങളിൽ ഉണ്ടായിരുന്നവർ ആരോഗ്യവകുപ്പിന്‍റെ നിപ കൺട്രോൾ റൂമിൽ വിവരമറിയിക്കണം.

നിപ സ്ഥിരീകരിച്ചതോടെ ഐസിഎംആര്‍-കേന്ദ്ര സംഘം കോഴിക്കോട് എത്തി. നാല് ശാസ്ത്രജ്ഞരും രണ്ട് ടെക്നിക്കൽ വിദഗ്ധരുമടങ്ങുന്ന സംഘമാണിത്. നിപ വൈറസ് ബാധ സംശയിക്കുന്നവരുടെ സ്രവ പരിശോധന കൂടുതൽ എളുപ്പമാക്കുന്നതിന് മൊബൈൽ ബിഎസ്എൽ-3 ലബോറട്ടറി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തും. ഇതോടെ പൂനൈ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സ്രവ പരിശോധന ഇവിടെവെച്ച് തന്നെ നടത്താനും ഫലം വേഗത്തിൽ തന്നെ ലഭ്യമാക്കാനും സാധിക്കും.

നിപ ബാധിച്ച് പാണ്ടിക്കാട് ചെമ്പ്രശേരിയിലെ പതിനാലുകാരൻ മരിച്ചതോടെ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ നിയന്ത്രണം കർശനമാക്കി. കുട്ടിയുടെ വീട് പാണ്ടിക്കാട്ടും പഠിച്ച സ്കൂൾ ആനക്കയം പഞ്ചായത്തിലുമാണ്. ഈ പഞ്ചായത്തുകളിൽ പോലീസും ആരോഗ്യവകുപ്പും പ്രത്യേകം നിയോഗിച്ച സ്ക്വാഡുകളും പരിശോധന തുടരുകയാണ്.

അതിജാഗ്രതയുടെ പശ്ചാത്തലത്തിൽ സുരക്ഷാമുൻകരുതലുകളോട് നാട്ടുകാർ പൂർണമായി സഹകരിക്കുന്നുണ്ട്. പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ വാഹന അനൗൺസ്മെന്‍റിലൂടെ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. പോലീസ് പരിശോധന ഊർജിതം. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരേ പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള നടപടികളും സ്വീകരിച്ചു. വിവാഹസത്കാര ചടങ്ങുകളിലും നിരീക്ഷണമുണ്ട്

Continue Reading

Trending