Connect with us

Culture

മൂന്ന് സംസ്ഥാനങ്ങളില്‍ എന്‍.ഡി.എക്ക് തിരിച്ചടി 90 സീറ്റുകള്‍ നഷ്ടമാകുമെന്ന് സീ വോട്ടര്‍ സര്‍വേ

Published

on

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തിന് ഇടിവു സംഭവിച്ചതും എന്‍.ഡി.എ മുഖ്യമന്ത്രിമാര്‍ക്കും എം.പിമാര്‍ക്കുമെതിരായ ജനവികാരവും ഇത്തവണ കൂടുതല്‍ സീറ്റുകളുള്ള സംസ്ഥാനങ്ങളില്‍ എന്‍.ഡി.എക്ക് തിരിച്ചടിയാവുമെന്ന് സീ വോട്ടര്‍ സര്‍വേ. സര്‍വേ പ്രകാരം ലോക്‌സഭയിലെ 45 ശതമാനം സീറ്റുകള്‍ വരുന്ന യു.പി, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ബിഹാര്‍, തമിഴ്‌നാട് എന്നീ അഞ്ചു സംസ്ഥാനങ്ങളിലെ 249 സീറ്റുകളില്‍ കാര്യമായ കുറവ് സംഭവിക്കുമെന്ന് സര്‍വേ വ്യക്തമാക്കുന്നു. ഈ സംസ്ഥാനങ്ങളില്‍ നിന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 187 സീറ്റുകളാണ് ബി.ജെ.പി നേടിയത്. ഇതില്‍ എ.ഐ.എ.ഡി.എം.കെ നേടിയ സീറ്റുകളും ഉള്‍പ്പെടും. സീ വോട്ടര്‍ പുറത്ത് വിട്ട സര്‍വേ പ്രകാരം പല തലത്തിലാണ് എന്‍.ഡി.എക്കെതിരായ ജനവികാരം.
യു.പി, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ മൂന്ന് പ്രധാന സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ക്കെതിരെ പൊതു ജന വികാരം ശക്തമാണ്. ഇത് 90 ഓളം സിറ്റിങ് സീറ്റുകള്‍ എന്‍.ഡി.എക്ക് നഷ്ടപ്പെടാന്‍ കാരണമാകുമെന്നാണ് സര്‍വെ കണ്ടെത്തിയിട്ടുള്ളത്. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പോപുലാരിറ്റിയാണ് ബി.ജെ.പിക്ക് ഏറ്റവും വലിയ തടസ്സം. ബിഹാറില്‍ മാത്രമാണ് എന്‍.ഡി.എ മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നിവര്‍ക്കെതിരെ പരസ്യമായ എതിര്‍പ്പ് പ്രകടമല്ലാത്തത്. സര്‍വേ കണ്ടെത്തലുകള്‍ ഇങ്ങനെ
യു.പി- 2014ല്‍ ആകെയുള്ള 80ല്‍ 73 സീറ്റുകളാണ് എന്‍.ഡി.എ നേടിയത്. എന്നാല്‍ അഞ്ചു വര്‍ഷത്തിനിപ്പുറം ഭരണ വിരുദ്ധ വികാരം ഇവിടെ ശക്തമാണ്. മോദിയോടുള്ള ജനങ്ങളുടെ താല്‍പര്യം 43.9 ശതമാനം മാത്രമാണ് ഇവിടെ. മോദിയുടെ പ്രശസ്തിയുടെ കാര്യത്തില്‍ 16-ാം സ്ഥാനമാണ് യു.പിക്ക്. ഇവിടെ എം.പി, എം.എല്‍.എ എന്നിവരുടെ പ്രകടനത്തില്‍ 8.2 ശതമാനം പേരാണ് സംതൃപ്തി പ്രകടിപ്പിക്കുന്നത്. ഇതിന് പുറമെ പ്രതിപക്ഷ ഐക്യവും ബി.ജെ.പി സാധ്യതകള്‍ക്ക് മങ്ങലേല്‍പിക്കുന്നു. പ്രിയങ്കയുടെ വരവോടെ കോണ്‍ഗ്രസ് വോട്ട് ഷെയര്‍ കുത്തനെ ഉയരുന്നതായും സര്‍വേ കണ്ടെത്തുന്നു. പരമാവധി 29 സീറ്റുകള്‍ വരെ മാത്രമേ ഇവിടെ എന്‍.ഡി.എക്ക് ലഭിക്കൂവെന്നാണ് സീ വോട്ടര്‍ സര്‍വേ കണ്ടെത്തല്‍ അതായത് കഴിഞ്ഞ തവണത്തേതിനേക്കാള്‍ 44 സീറ്റുകളുടെ കുറവ്.
മഹാരാഷ്ട്ര-യു.പിയെ താരതമ്യം ചെയ്യുമ്പോള്‍ 48 സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ മോദിയുടെ പ്രകടനത്തില്‍ 47.9 ശതമാനം പേരും സംതൃപ്തി പ്രകടിപ്പിക്കുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രകടനത്തില്‍ 33.9 ശതമാനം പേരും മോശം പ്രകടനമായാണ് വിലയിരുത്തുന്നത്. സംസ്ഥാനത്തെ 48ല്‍ 41 പേരും നിലവില്‍ എന്‍.ഡി.എ പക്ഷക്കാരാണ്. ഇവരുടെ പ്രകടനത്തില്‍ 35.8 ശതമാനം പേരാണ് സംതൃപ്തി പ്രകടിപ്പിക്കുന്നത്. സീ വോട്ടര്‍ സര്‍വേയില്‍ ബി.ജെ.പിക്ക് അല്‍പം ആശ്വാസം പകരുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ് 35 സീറ്റുകളാണ് ഇവിടെ എന്‍.ഡി.എക്ക് പ്രവചിക്കുന്നത്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഏഴ് സീറ്റുകളുടെ കുറവ്.
തമിഴ്‌നാട്-ഇ്ത്തവണ എന്‍.ഡി.എയുടെ ഏറ്റവും വലിയ ദുരന്ത മുഖം തമിഴ്‌നാട്ടിലായിരിക്കുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. മോദിയുടെ പ്രകടനത്തില്‍ വെറും 2.2 ശതമാനം പേര്‍ മാത്രമാണ് തമിഴ്‌നാട്ടില്‍ സംതൃപ്തി പ്രകടിപ്പിക്കുന്നത്. മുഖ്യമന്ത്രി പളനിസാമിയുടെ പ്രകടനത്തിലും വോട്ടര്‍മാര്‍ക്ക് അസംതൃപ്തിയാണുള്ളത് 7.7 ശതമാനം പേര്‍ മാത്രമാണ് മുഖ്യമന്ത്രിയുടെ പ്രകടനത്തില്‍ സംതൃപ്തി പ്രകടിപ്പിക്കുന്നത്. എം.എല്‍.എമാരിലാകട്ടെ 9.9 ശതമാനവും. സീ വോട്ടര്‍ സര്‍വേ പ്രകാരം തമിഴ്‌നാട്ടില്‍ എന്‍.ഡി.എ സഖ്യത്തിന് 39ല്‍ അഞ്ചു സീറ്റുകള്‍ മാത്രമായിരിക്കും പരമാവധി ലഭിക്കുക. 35 ഇടത്തും യു.പി.എ സഖ്യം വിജയിക്കും. യു.പി, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 90 സീറ്റുകള്‍ ഇതോടെ എന്‍.ഡി.എക്ക് നഷ്ടമാകും.
പശ്ചിമ ബംഗാള്‍-മോദിയുടെ പ്രകടനത്തില്‍ താരതമ്യേന സന്തുഷ്ടി പ്രകടിപ്പിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി മമതയുടെ പ്രകടനത്തില്‍ മികച്ച പ്രതികരണമാണ് സംസ്ഥാനത്ത്. മോദിക്ക് 43.2 ശതമാനത്തിന്റെയും മമതക്ക് 45.6 ശതമാനത്തിന്റേയും പിന്തുണയാണുള്ളത്. ടി.എം.സി എം.പിമാരില്‍ 34.3 ശതമാനം പേരും സംതൃപ്തി പ്രകടിപ്പിക്കുന്നു. സീവോട്ടര്‍ സര്‍വേ പ്രകാരം ബി.ജെ.പി കഴിഞ്ഞ തവണ നേടിയതിനേക്കാളും ആറ് സീറ്റ് വരെ കൂടുതല്‍ ഇത്തവണ നേടും. അതേ സമയം 2014ല്‍ നേടിയ 34 സീറ്റുകള്‍ ടി.എം.സി നിലനിര്‍ത്തും. ഇവിടെ ഇടത്, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കായിരിക്കും സീറ്റ് നഷ്ടം നേരിടുക.
ബിഹാര്‍-വലിയ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുടെ രക്ഷക്കെത്തുന്ന സംസ്ഥാനം ബിഹാറായിരിക്കുമെന്നാണ് സര്‍വേ പറയുന്നത്. മോദിക്ക് 50.3 ശതമാനവും നിതീഷിന് 55.3 ശതമാവുമാണ് സംസ്ഥാനത്തെ പിന്തുണ. എം.പിമാരുടെ പ്രകടനത്തില്‍ 23.7 ശമതാനവും സംതൃപ്തരാണ്. അതേ സമയം എന്‍.ഡി.എ എം.എല്‍.എമാരോടുള്ള അസംതൃപ്തി പണിയാകുമോ ്എന്ന ഭയവും എന്‍.ഡി.എക്കുണ്ട്. എം.എല്‍.എമാരുടെ പ്രകടനത്തില്‍ 15 ശതമാനമാണ് സംതൃപ്തര്‍. സര്‍വേ പ്രകാരം എന്‍.ഡി.എ 36 സീ്റ്റുവരെ നേടും. മാര്‍ച്ചില്‍ അഞ്ചു സംസ്ഥാനങ്ങളിലായി നടത്തിയ സര്‍വേ പരിഗണിച്ചാല്‍ 2014ലേതിനേതക്കാളും 74 സീറ്റുകളായിരിക്കും അഞ്ച് പ്രധാന സംസ്ഥാനങ്ങളില്‍ എന്‍.ഡി.എക്ക് സംഭവിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിലാണ് സര്‍വേ നടത്തിയത്. ഇതിനു ശേഷം രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ന്യായ് പദ്ധതി ജനങ്ങളില്‍ ചലനം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. ഇത് വോട്ടര്‍മാരില്‍ സ്വാധീനമുണ്ടാക്കിയാല്‍ എന്‍.ഡി.എ സീറ്റുകളില്‍ ഇനിയും ഇടിവ് സംഭവിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending