Connect with us

Video Stories

അബുദാബിയില്‍ റയല്‍ പ്രഭ

Published

on

അബുദാബി: ആവേശത്തിലാണ് റയല്‍ മാഡ്രിഡ്…. ആവേശം അവരുടെ മുഖത്ത് പ്രകടമാണ്. സൂപ്പര്‍ താരങ്ങളുടെ ആവേശം അബുദാബിയിലെ കാണികളുടെ മുഖത്തുമുണ്ട്. ഇന്നലെ രാത്രി ഷെയിക്ക് സായിദ് സ്‌റ്റേഡിയത്തില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോയും സംഘവും പരിശീലനത്തിനിറങ്ങിയപ്പോള്‍ അറേബ്യന്‍ മണ്ണിന് അത് പുതിയ ഉണര്‍വായി മാറിയിരിക്കുന്നു. മൂന്ന് ദിവസം മുമ്പ് ഇവിടെ ആരംഭിച്ച ഫിഫ ക്ലബ് ഫുട്‌ബോളിന് റയലിന്റെ വരവാണ് ആവേശം. സൂപ്പര്‍ സംഘത്തിലെ സൂപ്പര്‍ താരങ്ങളെല്ലാം ഇവിടെ എത്തിയിരിക്കുന്നു. നാളെയാണ് അവരുടെ സെമി പോരാട്ടം. പ്രതിയോഗികള്‍ ആതിഥേയരായ അല്‍ ജസീറയാണെന്നതിനാല്‍ കാണികള്‍ക്ക് കുറവുണ്ടാവില്ല. ഇപ്പോല്‍ തന്നെ മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിഞ്ഞിരിക്കുന്നു.
ആറ് വന്‍കരകളിലെ ചാമ്പ്യന്‍ ക്ലബുകളും ആതിഥേയ രാജ്യത്തിലെ ചാമ്പ്യന്‍ ക്ലബും ഉള്‍പ്പെടെ ഏഴ് ടീമുകളാണ് ഫിഫ ക്ലബ് ലോകകപ്പില്‍ പങ്കെടുക്കാറുള്ളത്. ഇത്തവണ ആതിഥേയ പ്രതിനിധി അല്‍ ജസീറയാണ്. ലാറ്റിനമേരിക്കയെ പ്രതിനീധീകരിച്ച് പങ്കെടുക്കുന്നത് ഈ വര്‍ഷത്തെ കോപ്പ ലിബര്‍ട്ടഡോറസ് കപ്പ് ജേതാക്കളായ ബ്രസീലിലെ ഗ്രീമിയോയാണ്. റയല്‍ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായി യൂറോപ്പിനെ പ്രതിനിധീകരിക്കുമ്പോള്‍ ഏഷ്യയില്‍ നിന്നും ഏ.എഫ്.സി ചാമ്പ്യന്‍സ് കപ്പ് ജേതാക്കളായ ജപ്പാന്‍ ക്ലബ് ഉറാവാ റെഡ് ഡയമണ്ട്‌സാണ് കളിച്ചത്. അവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. ആഫ്രിക്കയെ പ്രതിനീധീകരിച്ചത് ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് ക്ലബ് ജേതാക്കളായ മൊറോക്കോയിലെ വൈദാദ് കാസാബ്ലാന്‍ങ്കയാണ്. കോണ്‍കാകാഫില്‍ നിന്നുമെത്തിയത് അവിടുത്തെ ചാമ്പ്യന്‍ ക്ലബ് മെക്‌സിക്കോക്കാര്‍- പച്ചൂക്കയാണ്. അവര്‍ ഇതിനകം സെമി ബെര്‍ത്ത്് നേടിയിട്ടുണ്ട്. ഓഷ്യാനയിലെ ചാമ്പ്യന്‍ ക്ലബായ ഓക്‌ലാന്‍ഡ് സിറ്റിയാണ് മറ്റൊരു ടീം. അബുദാബിയിലും അല്‍ ഐനിലുമായാണ് ഇത്തവണ മല്‍സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അബുദാബിയിലെ ലോക പ്രശസ്തമായ സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ 43,000 പേര്‍ക്കാണ് ഇരിപ്പിടം. മറ്റൊരു വേദിയായ അല്‍ ഐനിലെ ഹാസാ ബിന്‍ സായിദ് സ്റ്റേഡിയത്തില്‍ 22,717 പേര്‍ക്കാണ് കസേരകള്‍.
ആറിന് അല്‍ ഐനില്‍ തുടങ്ങിയ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരത്തില്‍ റൊമാരിഞ്ഞോ നേടിയ ഏക ഗോളിന് അല്‍ ജസീറ ഓക്‌ലാന്‍ഡ് സിറ്റിയെ തോല്‍പ്പിച്ചപ്പോള്‍ അബുദാബിയില്‍ നടന്ന രണ്ടാം മല്‍സരത്തില്‍ അധിക സമയത്തേക്ക് ദീര്‍ഘിച്ച ആവേശ പോരാട്ടത്തില്‍ പച്ചൂക്ക ഒരു ഗോളിന് വൈദാദ് കാസാബ്ലാന്‍ങ്കയെയും തോല്‍പ്പിച്ചു. സ്വന്തം മൈതാനത്ത് വലിയ കാണികളെ സാക്ഷി നിര്‍ത്തി നടന്ന രണ്ടാം മല്‍സരത്തില്‍ ജപ്പാനി ക്ലബായ ഉറാവായെ ഒരു ഗോളിന് തോല്‍പ്പിച്ചത് വഴിയാണ് അല്‍ ജസീറ സെമി ടിക്കറ്റ് ഉറപ്പാക്കിയത്. ആദ്യ സെമിയില്‍ ഇന്ന് അല്‍ ഐനില്‍ ബ്രസീല്‍ ക്ലബായ ഗ്രീമിയോയും പച്ചൂക്കയും കളിക്കും. ഇന്ന് തന്നെ അഞ്ചാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള മല്‍സരത്തില്‍ വൈദാദും ഉറാവായും കളിക്കുന്നുണ്ട്. നാളെയാണ് റയല്‍-ജസീറ രണ്ടാം സെമി. 16ന് രാത്രി കലാശപ്പോരാട്ടം.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending