Connect with us

Culture

ഐ.പി.എല്‍: നായകന്‍ ശ്രേയാംസ് അയ്യറിനു കിഴീല്‍ ഡെവിള്‍സ് ജയിച്ചു തുടങ്ങി

Published

on

ഡല്‍ഹി: സത്യം-പുത്തന്‍ നായകന്‍ ശ്രേയാംസ് അയ്യരില്‍ നിന്നും കപ്പിത്താന്‍ പദവിയിലെ ആദ്യ മല്‍സരത്തില്‍ തന്നെ ഇത്തരത്തിലൊരു വെടിക്കെട്ട് ടീമിന്റെ ടെക്‌നിക്കല്‍ തലവനായ റിക്കി പോണ്ടിംഗ് പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അമ്മമ്മോ-സിക്‌സറുകളുടെ മാലപ്പടക്കത്തില്‍ ഗ്യാലറി തന്നെ തരിച്ചിരുന്നു. അവസാന ഓവറില്‍ മാത്രം പിറന്നത് നാല് സിക്‌സറുകളാണ്. ടീം നേടിയത് നാല് വിക്കറ്റിന് 219 റണ്‍സ്. എളുപ്പത്തില്‍ ടീം ജയിക്കുകയും ചെയ്തു. ആറ് മല്‍സരങ്ങളില്‍ ടീമിനെ നയിക്കുകയും അതിലൊന്നില്‍ മാത്രം ജയിക്കുകയും ചെയ്ത ഗൗതം ഗാംഭീര്‍ ഇന്നലെ കളിച്ചില്ല. പ്രതിയോഗികള്‍ തന്റെ മുന്‍ ടീമായതിനാലും പുതിയ താരങ്ങള്‍ക്ക് അവസരമാവട്ടെ എന്ന് കരുതിയുമാണ് ഗാംഭീര്‍ മാറിയത്. കോളിന്‍ മണ്‍റോക്കും ആദ്യ സംഘത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല. പകരം ഡാന്‍ കൃസ്റ്റ്യന്‍ വന്നപ്പോള്‍ കൊല്‍ക്കത്താ സംഘത്തിലേക്ക് ടോം കുറാന് പകരം മിച്ചല്‍ ജോണ്‍സണ്‍ വന്നു.

 

ഇനി നടക്കാനുള്ള എട്ട് മല്‍സരങ്ങളില്‍ ഏഴില്ലെങ്കിലും ജയിച്ചാല്‍ മാത്രമേ സാധ്യതയുള്ളു എന്ന് മനസ്സിലാക്കി തന്നെയായിരുന്നു സ്വന്തം മൈതാനത്ത് ഡല്‍ഹിക്കാരുടെ മുന്നേറ്റം. പ്രിഥി ഷാ എന്ന അണ്ടര്‍ 19 നായകന്‍ വെടിക്കെട്ടിന് തുടക്കമിട്ടു. മണ്‍റോയായിരുന്നു കൂട്ട്. ആദ്യ വിക്കറ്റ് സഖ്യം 54 വരെയെത്തി. പ്രിഥി തകര്‍പ്പന്‍ ഫോമിലായിരുന്നു. രണ്ട് സിക്‌സറുകളും നാല് ബൗണ്ടറികളും നിറം പകര്‍ന്ന ഇന്നിംഗ്‌സ്. 62 റണ്‍സാണ് യുവതാരം നേടിയത്. മൂന്നാമനായാണ് പുതിയ നായകന്‍ ശ്രേയാംസ് വന്നത്. നിലുറപ്പിക്കാനൊന്നും അദ്ദേഹം സമയമെടുത്തില്ല. ടീമിന്റെ അവസ്ഥ മാനിച്ച് കൊണ്ട് തകര്‍പ്പനടികളായിരുന്നു. പത്ത് പടുകൂറ്റന്‍ സിക്‌സറുകളാണ് ആ ബാറ്റില്‍ നിന്നും പിറന്നത്. ബൗണ്ടറികള്‍ മൂന്ന് മാത്രം. നാല്‍പ്പത് പന്തില്‍ പുറത്താവാതെ 93 റണ്‍സ്. എല്ലാ ബൗളര്‍മാരും കാര്യമായി അടി വാങ്ങി. യുവ സീമര്‍ ശിവം മാവിയെയാണ് ഡല്‍ഹി ക്യാപ്റ്റന്‍ കാര്യമായി ആക്രമിച്ചത്. നാല് ഓവറില്‍ 58 റണ്‍സ്. ഗ്ലെന്‍ മാക്‌സ്‌വെല്‍ 27 റണ്‍സ് നേടി.

 

മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്തക്ക് തുടക്കം മുതല്‍ തിരിച്ചടിയേറ്റു. വലിയ സ്‌ക്കോര്‍ പിന്തുടരേണ്ട ബാധ്യതയില്‍ ക്രിസ് ലിന്‍ അഞ്ച് റണ്‍സുമായി പുറത്തായി. കൂറ്റനടിക്കാരന്‍ സുനില്‍ നരേന്‍ മൂന്ന് സിക്‌സറുകള്‍ പായിച്ച് അപകടസൂചന നല്‍കിയെങ്കിലും 26 ല്‍ മടങ്ങി. റോബിന്‍ ഉത്തപ്പക്ക് ഒരു റണ്‍ മാത്രമാണ് ലഭിച്ചത്. റാണ എട്ടിനും നായകന്‍ ദിനേശ് കാര്‍ത്തിക് 18 നും പുറത്തായതോടെ ചിത്രം വ്യക്തമായി. പക്ഷേ വിന്‍ഡീസുകാരന്‍ ആന്ദ്രെ റസല്‍ പതിവ് പോലെ ഞെട്ടിക്കല്‍ പ്രകടനം നടത്തി. അതിവേഗം അര്‍ധ സെഞ്ച്വറി നേടിയ താരത്തെ പിന്തുണക്കാന്‍ പക്ഷേ മറ്റാരുമുണ്ടായിരുന്നില്ല.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending