Connect with us

Views

ദുരിതം തീരുന്നില്ല: തുറന്നും അടച്ചും എ.ടി.എം

Published

on

രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ എ.ടി.എം കൗണ്ടറുകള്‍ ഇന്നലെ തുറന്നെങ്കിലും പണത്തിനായുള്ള ജനങ്ങളുടെ പരക്കം പാച്ചിലിന് അറുതിയായില്ല. തുറന്നും അടച്ചും ഇടക്ക് പണിമുടക്കിയും എ.ടി.എം കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചുവെങ്കിലും പണത്തിനായി ജനം ഇന്നലെയും പരക്കം പാഞ്ഞു.

നിത്യചെലവുകള്‍ക്കായി കൈയിലുള്ള പണം മാറാനും അക്കൗണ്ടില്‍ പണം നിക്ഷേപിക്കാനും എത്തിയവരെ കൊണ്ടുള്ള തിക്കിത്തിരക്കായിരുന്നു ഇന്നലെയും ബാങ്കുകള്‍. എ.ടി.എം കൗണ്ടറുകള്‍ക്ക് മുന്നിലും സ്ഥിതി സമാനമായിരുന്നു. അനിയന്ത്രിതമായ ജനക്കൂട്ടമായിരുന്നു എല്ലായിടത്തും. എ.ടി.എമ്മുകളില്‍ പെട്ടെന്ന് പണം കാലിയായതിനെ തുടര്‍ന്ന് ക്യൂ നിന്നവര്‍ നിരാശരായി മടങ്ങി.

അതേസമയം അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയപരിധി തിങ്കളാഴ്ച വരെ നീട്ടി. നേരത്തേ ഇളവു നല്‍കിയ അവശ്യസേവനങ്ങള്‍ക്കു മാത്രമാണ് ഇതു ബാധകം. റെയില്‍വേയും കെ.എസ്.ആര്‍.ടി.സിയും പെട്രോള്‍ പമ്പുകളും പാല്‍ ബൂത്തുകളും നോട്ടുകള്‍ സ്വീകരിക്കും. സര്‍ക്കാര്‍ ആസ്പത്രികള്‍, സര്‍ക്കാര്‍ ഫാര്‍മസികള്‍, വിമാനത്താവളങ്ങള്‍, ശ്മശാനങ്ങള്‍ എന്നിവിടങ്ങളിലും അസാധുവാക്കിയ നോട്ട് ഉപയോഗിക്കാം. ദേശീയപാതകളിലെ ടോള്‍ പിരിവും തിങ്കളാഴ്ചവരെ ഉണ്ടാകില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി അറിയിച്ചു.

പുറം കരാറുകാര്‍ പണം നിറയ്ക്കുന്ന എ.ടി.എമ്മുകള്‍ ഇന്നലെ പ്രവര്‍ത്തിച്ചിരുന്നില്ല. സാങ്കേതിക പ്രശ്‌നമാണ് ഇതിനു കാരണമായി അധികൃതര്‍ പറഞ്ഞത്. ബാങ്കുകള്‍ നേരിട്ട് നടത്തുന്ന എ.ടി.എമ്മുകളില്‍ നോട്ടുകളുടെ മാറ്റത്തിനനുസരിച്ച് സോഫ്റ്റ്‌വെയര്‍ തയാറാക്കാത്തതിനാല്‍ 2000 രൂപയുടെ നോട്ടുകള്‍ ലഭ്യമായിരുന്നില്ല. നൂറു, അമ്പത് രൂപ നോട്ടുകള്‍ മാത്രമാണ് എ.ടി.എമ്മുകളില്‍ ലഭ്യമായിരുന്നത്. അതുകൊണ്ടുതന്നെ പെട്ടെന്ന് പണം തീരുകയും എ.ടി.എം കൗണ്ടറുകള്‍ അടച്ചിടേണ്ടിയും വന്നു. ഒരു എ.ടി.എമ്മില്‍ അഞ്ചു തവണവരെയാണ് ഇത്തരത്തില്‍ പണം നിറക്കേണ്ടി വന്നത്.

1000 രൂപ നോട്ടാണെങ്കില്‍ 80 ലക്ഷവും 500 രൂപ നോട്ടാണെങ്കില്‍ 40 ലക്ഷം രൂപയുമാണ് ഒരു എ.ടി.എമ്മില്‍ നിറക്കാന്‍ കഴിയു. നൂറു രൂപയുടെയും അന്‍പതു രൂപയുടെയും നോട്ടുകളായതിനാല്‍ പരമാവധി നാല് ലക്ഷം രൂപവരെ മാത്രമേ നിറയ്ക്കാന്‍ കഴിഞ്ഞുള്ളു. 2000 രൂപ മാത്രമാണ് എ.ടി.എം വഴി പിന്‍വലിക്കാന്‍ അനുമതിയുള്ളത്. എന്നിട്ടും പെട്ടെന്നുതന്നെ എ.ടി.എമ്മുകള്‍ കാലിയായി. ഇന്ന് കൂടുതല്‍ എ.ടി.എമ്മുകള്‍ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന വിവരം. റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദ്ദേശ പ്രകാരം ഇന്നലെ വൈകിട്ട് ആറു മണിവരെ ബാങ്കുകള്‍ പ്രവര്‍ത്തിച്ചു. തിരക്ക് ഒഴിവാക്കാന്‍ ഇന്നും നാളെയും ബാങ്കുകള്‍ തുറന്നുപ്രവര്‍ത്തിക്കും.

പണമില്ലാത്തത് വാണിജ്യ സ്ഥാപനങ്ങളിലും വില്‍പനയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ബാങ്കില്‍ നിന്നു കിട്ടിയ രണ്ടായിരത്തിന്റെ നോട്ടുകൊണ്ട് കടകളില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവരും ചില്ലറകിട്ടാതെ മടങ്ങി. ഫലത്തില്‍ ബാങ്കില്‍ നിന്നു കിട്ടിയ പണം കൊണ്ടും പലര്‍ക്കും ഉപയോഗമുണ്ടായില്ല. ഒരു ദിവസം ഒരാള്‍ക്ക് നാലായിരം രൂപ ബാങ്കുകളില്‍ നിന്ന് മാറ്റിക്കൊടുക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും രണ്ടായിരം രൂപ മാത്രമാണ് പല ബാങ്കുകാരും നല്‍കിയത്. പതിനായിരം രൂപ വരെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും പല ബാങ്കുകളും അതിന്റെ പകുതി മാത്രമേ നല്‍കിയുള്ളു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending