Connect with us

Views

പിണറായിയെ പേടിച്ച് ഇടതുസംഘടനകള്‍ക്ക് മൗനം

Published

on

നിര്‍ദിഷ്ട കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസിനെ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് നഖശിഖാന്തം എതിര്‍ത്ത ഇടതുസര്‍വീസ് സംഘടനകള്‍ക്ക് മൗനം. സി.പി.എം സംഘടനയായ കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനില്‍ മുറുമുറുപ്പുണ്ടെങ്കിലും പിണറായി സര്‍ക്കാറിനെ പേടിച്ച് പ്രതിഷേധനത്തിനെന്നല്ല പ്രസ്താവനക്ക് പോലും മുതിരുന്നില്ല. അതേസമയം, സെക്രട്ടറിയേറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനകളായ കേരള സെക്രട്ടറിയേറ്റ് അസോസിയേഷനും കേരള ഫിനാന്‍സ് സെക്രട്ടേറിയറ്റ് അസോസിയേഷനും ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് അഞ്ചാം തിയതി സൂചനാ പണിമുടക്ക് നടത്തും. സി.പി.ഐ അനുകൂല സംഘടനയായ കേരള സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷനും പ്രതിഷേധത്തിലാണെങ്കിലും പ്രത്യക്ഷനടപടികള്‍ക്ക് തയാറായിട്ടില്ല.

കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ഇതേക്കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ എതിര്‍പ്പുമായി രംഗത്തുവന്നത് ഇടതു സര്‍വീസ് സംഘടനകളായിരുന്നു. ഇവരുടെ ആവശ്യത്തിന് അന്നത്തെ പ്രതിപക്ഷവും പിന്തുണ നല്‍കി. അന്ന് പ്രതിപക്ഷത്തായിരുന്നവര്‍ ഭരണത്തില്‍ കയറിയപ്പോള്‍ കെ.എ.എസ് നടപ്പാക്കാന്‍ തീരുമാനിച്ചതോടെ ഇടതു സര്‍വീസ് സംഘടനകളാണ് വെട്ടിലായത്. തങ്ങളുടെ സ്ഥാനക്കയറ്റത്തെ ബാധിക്കുമെന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ വിഷയത്തില്‍ കടുത്ത എതിര്‍പ്പാണുള്ളത്. സെക്രട്ടേറിയറ്റിലെ വകുപ്പുകളെ കെ.എ.എസില്‍ ഉള്‍പ്പെടുത്തുന്നതിനെ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ തുടക്കം മുതല്‍ എതിര്‍ക്കുന്നുണ്ട്. സ്ഥാനക്കയറ്റ സാധ്യത അടയുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ആദ്യം സെക്രട്ടേറിയറ്റ് ജീവനക്കാരെ ഇതില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് സെക്രട്ടേറിയറ്റ് വകുപ്പുകളെയും ഉള്‍പ്പെടുത്തി അന്നത്തെ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കി.

എന്നാല്‍, മുഖ്യമന്ത്രിയെ സെക്രട്ടേറിയറ്റില്‍ തടഞ്ഞതടക്കമുള്ള പ്രതിഷേധങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാര്‍ ഈ ഉത്തരവ് മരവിപ്പിച്ചു. താന്‍ വിരമിക്കുന്ന മാര്‍ച്ച് 31നു മുമ്പ് ഇതു നടപ്പാക്കണം എന്ന ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന്റെ വാശിയാണ് സര്‍ക്കാരിന്റെ എടുത്തുപിടിച്ച തീരുമാനത്തിന് പിന്നിലെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. സ്റ്റേറ്റ് സിവില്‍ സര്‍വീസ് വരുമ്പോള്‍ ജീവനക്കാരുടെ പ്രൊമോഷന്‍ സാദ്ധ്യതകള്‍ ഇല്ലാതായി അണ്ടര്‍ സെക്രട്ടറി തസ്തിക മുതല്‍ നേരിട്ട് നിയമനം നടക്കുമെന്നതാണ് എതിര്‍പ്പിന് കാരണം. ഇപ്പോള്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന് പ്രൊമോഷനിലൂടെ ജോയിന്റ് സെക്രട്ടറി വരെ ആകാന്‍ കഴിയും. സെക്രട്ടേറിയറ്റിലേതടക്കം പ്രധാനവകുപ്പുകളിലെ രണ്ടാമത്തെ ഗസറ്റഡ് തസ്തികമുതല്‍ നേരിട്ട് നിയമനം നടത്തുന്നതിന് പ്രത്യേക കേഡര്‍ കൊണ്ടുവരികയാണ് കെ.എ.എസ് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇങ്ങനെ നിയമനം നടത്തുന്ന തസ്തികകളില്‍ കുറഞ്ഞത് എട്ടുവര്‍ഷം സേവനമനുഷ്ഠിച്ചാല്‍ ഐ.എ.എസ്. കേഡറിന് യോഗ്യത നേടും. ഇതോടെ ഐ.എ.എസിലേക്കുള്ള കുറുക്കു വഴിയായി കെ.എ.എസ് മാറുമെന്നത് ഉറപ്പാണ്. സ്റ്റേറ്റ് സിവില്‍ സര്‍വീസ് വരുന്നതോടെ കഷ്ടിച്ച് സെക്ഷന്‍ ഓഫീസറായോ അസിസ്റ്റന്റ് പോസ്റ്റില്‍ തന്നെയോ വിരമിക്കേണ്ടിവരും. പുതിയ നിയമം വരുമ്പോള്‍ ബിരുദമുള്ളയാള്‍ക്ക് നേരിട്ട് ടെസ്റ്റെഴുതി അണ്ടര്‍ സെക്രട്ടറിയാകാം. അതേ ബിരുദവും വര്‍ഷങ്ങളുടെ പരിചയവും ഉള്ളവരുടെ ഭാവി വെള്ളത്തിലാക്കിയിട്ട് അണ്ടര്‍ സെക്രട്ടറിമാരെ നേരിട്ട് നിയമിക്കുന്നത് പ്രായോഗികമല്ലെന്നു കണ്ട് കെ.എ.എസ് കഴിഞ്ഞ സര്‍ക്കാര്‍ മാറ്റിവച്ചതാണെന്ന് ജീവനക്കാര്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending