Connect with us

Views

റിയല്‍ വിപ്ലവം

Published

on

വിപ്ലവം എന്ന പദത്തിന് കാലപ്പഴക്കമുണ്ട്…. പക്ഷേ ആ പദത്തിന്റെ കരുത്ത് കാലങ്ങളെ അതിജയിക്കും. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇന്നലെ നടന്നത് കേവലം ക്രിക്കറ്റ്് വിപ്ലവമല്ല-സ്‌പോര്‍ട്‌സ് വിപ്ലവമാണ്. സ്വയംഭരണത്തിന്റെ പേരില്‍ ഞങ്ങളെ തൊടരുതെന്ന് ഉച്ചത്തില്‍ പറയുന്ന കായിക സംഘടനകളിലെ സ്ഥിരം പുലികള്‍ക്കുള്ള മുന്നറിയിപ്പ് വിപ്ലവം. എന്തായിരുന്നു ക്രിക്കറ്റ് അഹന്ത..! ഞങ്ങളെ തൊടാന്‍ ആരുമില്ലെന്ന് അഹങ്കരിച്ച് നടന്നു എല്ലാവരും. സുപ്രീം കോടതിയെന്നാല്‍ അത്് സാധാരണ പൗരന്മാര്‍ക്കോ, ഭരണകര്‍ത്താക്കള്‍ക്കോ ഉളളതാണെന്നും കറന്‍സി ക്രീസില്‍ സിക്‌സറും ബൗണ്ടറികളും മാത്രമടിക്കുന്ന ക്രിക്കറ്റുകാരെ നിയമം പോലും ബാധിക്കില്ലെന്ന് പറഞ്ഞ് നടന്നവരായിരുന്നല്ലോ ക്രിക്കറ്റ് ഭരണകര്‍ത്താക്കള്‍…. അവരുടെ മുഖത്തേക്കാണ് സുപ്രീം കോടതിയുടെ സിക്‌സര്‍ പതിച്ചിരിക്കുന്നത്.

അനുരാഗ് ഠാക്കുറും അജയ് ഷിര്‍ക്കെയുമെല്ലാം ഒരു മണിക്കൂറിനുള്ളില്‍ കോടികളുടെ ക്രിസ് വീടേണ്ടി വന്നു. സുപ്രീം കോടതി വളരെ കൃത്യവും വ്യക്തവുമായി പറഞ്ഞു-ഓഫീസില്‍ ഇരിക്കരുതെന്ന്. ആലോചിക്കു-കോടികളുടെ സ്വത്തുമായി അതിന് മുകളില്‍ കയറിയിരുന്ന് ഉച്ചത്തില്‍ സംസാരിച്ചവരോടാണ് കോടതി പറഞ്ഞത് ഇറങ്ങി പോവാന്‍… അവര്‍ ഇറങ്ങാന്‍ നിര്‍ബന്ധിതരായി. ഇത്തരത്തിലൊരു വിപ്ലവം നമ്മുടെ സ്‌പോര്‍ട്‌സില്‍ ഇത് വരെയുണ്ടായിട്ടില്ല. സ്വയം ഭരണത്തിന്റെ പേരില്‍ എല്ലാവരെയും പേടിപ്പിച്ചിരുന്നു ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍. സുരേഷ് കല്‍മാഡി, അഭയ്‌സിംഗ് ചൗട്ടാല തുടങ്ങിയ കളളന്മാരെ വീണ്ടും കസേരയില്‍ അവരോധിക്കാനുളള തീരുമാനത്തെ കേന്ദ്രവും ജനങ്ങളും ചോദ്യം ചെയ്തപ്പോള്‍ ഒളിംപിക് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞത് തങ്ങളെ തൊടരുതെന്നാണ്. അവര്‍ക്ക് കൂടിയുള്ള മുഖത്തടിയാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.

ഇന്ത്യ മധുര മനോഹര ജനാധിപത്യ റിപ്പബ്ലിക്കാണ്. നമ്മുടെ ഭരണകൂടം പറയാറുണ്ട്-ഇവിടെ ജനമാണ് വലുതെന്ന്. പക്ഷേ ഭരണത്തിലെത്തിയാല്‍ ജനത്തെ മറന്ന് തന്നിഷ്ടം നടപ്പാക്കുന്നവരാണ് ഭരണാധികാരികള്‍. അവരെ പോലും നിശ്ചലരും നിശബ്ദരുമാക്കി ക്രിക്കറ്റുകാര്‍ മുന്നേറിയപ്പോള്‍ മൗനത്തിന്റെ പുതപ്പിലേക്ക് എല്ലാ ജനാധിപത്യവാസികളും പിന്‍വലിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിനെ എത്രമാത്രം രാഷ്ട്രീയ കുലപതിമാര്‍ വിഴുങ്ങി എന്നതിനുളള ഉത്തമ ഉദാഹരണമായിരുന്നു ലോധ കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ വിസമ്മതിച്ച ക്രിക്കറ്റ് ബോര്‍ഡിനെതിരെ ഒരു നേതാവ് പോലും വിരലനക്കാതിരുന്നത്.

ഓര്‍ത്തു നോക്കു- ഒരു രാഷ്ട്രീയ വിഷയത്തിലാണ് സുപ്രീം കോടതി വിധി നടത്തുന്നതെങ്കില്‍ ആ വിധിയില്‍ പരാമര്‍ശിക്കപ്പെടുന്നയാളെ കടിച്ചു വലിക്കില്ലേ മറ്റ് രാഷ്ട്രീയ കക്ഷികള്‍. ആരോപണ വിധേയന്റെ രക്തം വലിച്ചു കുടിക്കില്ലേ എല്ലാവരും. പക്ഷേ ക്രിക്കറ്റിലേക്ക് വന്നപ്പോള്‍ സുപ്രീം കോടതി രണ്ട് തവണ വ്യക്തമായി ക്രിക്കറ്റ് ബോര്‍ഡിനെ വിമര്‍ശിച്ചിട്ടും കാക്കത്തൊള്ളായിരം വരുന്ന ദേശീയ കക്ഷികളും പ്രാദേശിക കക്ഷികളും ക…മ എന്ന രണ്ടക്ഷരമെങ്കിലും മിണ്ടിയോ…? ഇല്ല. ബോര്‍ഡിനെ ഭരിക്കുന്നത് ബി.ജെ.പി ക്കാരനായ അനുരാഗായിട്ട് പോലും കോണ്‍ഗ്രസിന്റെ കിലാഡികള്‍ അനങ്ങിയില്ല. ലാലുവും മുലായവും തുടങ്ങി ക്രിക്കറ്റ് അറിയാതിരുന്നിട്ടും ക്രിക്കറ്റ് ഭരണത്തില്‍ താല്‍പ്പര്യമെടുത്തവരെല്ലാം മൗന നിലപാടാണ് സ്വീകരിച്ചത്.ജനാധിപത്യ രാജ്യത്ത് ജനത്തെ നോക്കുകുത്തിയാക്കി ചിലര്‍ കോടികളുടെ മൈതാനത്ത് ക്രിക്കറ്റ് കളിക്കുമ്പോള്‍ ഏറ്റവും അവസാനത്തെ ആലംബമായിരുന്നു നീതിപീഠം. അവരാണിപ്പോള്‍ വിപ്ലവം നടത്തിയിരിക്കുന്നത്. കോടതിയുടെ ഈ ഇടപെടല്‍ ക്രിക്കറ്റ് ബോര്‍ഡിന് മാത്രമല്ല-കായിക രംഗത്തെ എല്ലാ താപ്പാനകള്‍ക്കും മുന്നറിയിപ്പാണ്. കസേരയില്‍ അടയിരുന്ന് കിട്ടുന്നതെല്ലാം പോക്കറ്റിലാക്കി ഞാനാണ് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് എന്ന് പ്രഖ്യാപിക്കുന്ന ലൂയി പതിനാലാമന്മാരുടെ ലോകത്ത് ഹിറ്റ്‌ലറുടെ റോളിലാട്ടെ നീതിപീഠം.

ചില ഘട്ടങ്ങളില്‍ ഹിറ്റ്്‌ലര്‍മാര്‍ വരണം-ചിലതെല്ലാം നന്നാക്കാന്‍. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ചിലര്‍ മാത്രമാണ് കൊള്ളക്കാര്‍. ക്രിക്കറ്റ് എന്ന ഗെയിമിനെ വളര്‍ത്താനും പരിപോഷിപ്പിക്കാനും സജീവമായി പ്രൊഫഷണലിസമെന്ന മുദ്രാവാക്യത്തില്‍ എത്രയോ പേര്‍ ജോലി ചെയ്യുന്നു. കേരളം തന്നെ ഉദാഹരണം-കെ.സി.എയുടെ ആഭിമുഖ്യത്തില്‍ നല്ല പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.
എല്ലാ ജില്ലകളിലും ക്രിക്കറ്റ് മൈതാനങ്ങളും ക്രിക്കറ്റ്് ക്ലിനിക്കുകളുമെല്ലാമായി ആരോഗ്യകരമായി കാര്യങ്ങള്‍ പോവുന്നു. ഇനി ശക്തമായ പ്രൊഫഷണലിസവും സുതാര്യയമായ ക്രിക്കറ്റ് ഭരണവും വരട്ടെ. അഹന്തയുടെ പാത വിട്ട് നയതന്ത്രത്തിന്റെ ജനാധിപത്യ പാതയില്‍ വരട്ടെ ക്രിക്കറ്റ് ഭരണകര്‍ത്താക്കള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധന്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

 

Continue Reading

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

kerala

കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Published

on

ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.

മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.

30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.

പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.

Continue Reading

Trending