Connect with us

Video Stories

റിലയന്‍സ് ജിയോ കുത്തക പിടിക്കുമോ?

Published

on

ranjith

മാർക് സുക്കർബർഗ് ഉറക്കത്തിൽ ഞെട്ടിയെഴുന്നേൽക്കുന്നുണ്ടെങ്കിൽ അതൊരൊറ്റ കാര്യം ആലോചിച്ചായിരിക്കും. അമേരിക്കയിലെ കുത്തക നിരോധന നിയമങ്ങളിൽ കുരുങ്ങി കമ്‌‌പനി വിഭജിച്ച് നൂറു കഷ്ണങ്ങളായി പോകുന്ന സ്വപ്നം കണ്ടായിരിക്കണം അത്. 1982 ൽ ടെലികോം രംഗത്തെ മൄഗീയ കുത്തകയായിരുന്ന ബെൽ ലാബ്‌‌സ്സിനെ ഫെഡറൽ ട്രേഡ് കമ്മീഷൻ 32 ചെറു കമ്പനികളാക്കി വിഭജിച്ചിരുന്നു. അതിനു ശേഷം പല കുത്തകളുടെ സാരഥികൾക്കും ആൻറി മൊണോപ്പളി നിയമങ്ങൾ പേടി സ്വപ്നം ആണ്.

ഈ പേടി സമർത്ഥമായി വിനയോഗിച്ച ഒരു മനുഷ്യനുണ്ട്. സ്‌‌റ്റീവ് ജോബ്സ്. ഒരു പക്ഷെ ബിസിനസ്സ് വാർ സ്‌‌റ്റോറികളിലെ ഏറ്റവും മനോഹരമായ ഏടുകളിൽ ഒന്നാണത്.

1998 ൽ സ്‌‌റ്റീവ് ജോബ്സ് ആപ്പിളിൽ തിരിച്ചെത്തിയ സമയം. കമ്പനി മൂന്നുമാസം ഓടിച്ചു കൊണ്ട് പോകാനുള്ള കാശെ ബാങ്കിലുള്ളു. സ്‌‌റ്റീവ് ജോബ്സ് തൻറെ ആജൻമ ശത്രുവായ ബിൽ ഗേറ്റ്‌‌സിനെ വിളിക്കുന്നു. കമ്പനി പൂട്ടേണ്ടി വരുമെന്ന കാര്യം അവതരിപ്പിച്ചു. ബിൽ ഗേറ്റ്‌‌സ് ഫെഡറൽ ട്രേഡ് കമ്മീഷൻറെയും, ജസ്‌‌റ്റിസ് ഡിപ്പാർട്‌‌മെൻറിൻറെയും അന്വേഷണം നേരിടുന്ന സമയമാണ്. കുത്തക നിരോധന നിയമങ്ങളിൽ കുരുങ്ങി മൈക്രോസോഫ്‌‌റ്റ് വിഭജിച്ചു പോകുമെന്ന പേടി കാരണം ഉറക്കം നഷ്ടപ്പെട്ടിരിക്കുന്ന സമയം. ബില്ലിനെ സമ്ബന്ധിച്ചിടത്തോളം ആകെ അവശേഷിക്കുന്ന ഒരു എതിരാളി ഇല്ലാതാകുക എന്നത് ആലോചിക്കാനെ പറ്റില്ല. ആപ്പിളിനെ ചൂണ്ടി തങ്ങൾക്ക് എതിരാളികളുണ്ടെന്ന് സമർത്ഥിച്ച് രക്ഷപെട്ട് നിൽക്കുന്ന സമയമാണ്. ആപ്പിൾ പൂട്ടിയാൽ മൈക്രോസോഫ്‌‌റ്റ് ഇല്ലാതാകും. ബിൽ ഗേറ്റ്‌‌സിൻറെ അവസ്ഥ കൄത്യമായി മനസ്സിലാക്കിയാണ് സ്‌‌റ്റീവ് ജോബ്സ് വിളിക്കുന്നത്. മൈക്രോസോഫ്‌‌റ്റ് ആപ്പിളിന് $150 മില്യണ് ഡോളർ കൊടുക്കാൻ ധാരണയായി. പകരം ആപ്പിൾ മാക്കിലെ ഡീഫോൾട്ട് ബ്രൌസർ ഇൻറർനെറ്റ് എക്സ്‌‌പ്ലോററും ആയിരിക്കും എന്നും ധാരണയായി. ആപ്പിൾ രക്ഷപെട്ടു. മൈക്രോസോഫ്‌‌റ്റിനെക്കാൾ വളർന്നു. ബിൽ ഗേറ്റ്സിൻറെ പേടി സമർത്ഥമായി വിനയോഗിച്ചതിൻറെ പരിണിത ഫലം.

കുത്തക നിവാരണം എന്നത് ക്യാപ്പിറ്റലിസത്തിൽ അന്തർലീനിയമായൊരു വ്യവസ്ഥയാണ്. പുതിയ ബിസിനസ്സ് സംരംഭങ്ങൾക്ക് മാർക്കെറ്റിൽ ഇറങ്ങാൻ അവസരമുണ്ടാക്കാനും, പുതിയ ഇന്നവേറ്റീവ് പ്രോഡക്ടുകൾ നിർമ്മിക്കാനും ഉതകുന്ന ഒരു എക്കോസിസ്‌‌റ്റം വളർത്താനായാണ് ക്യാപ്പിറ്റിലിസം കുത്തകളെ നിവാരണം ചെയ്യാൻ മുതിരുന്നുത്. ഒരു സംരംഭകന് മാർക്കെറ്റിൽ എത്താനുള്ള പ്രതിബന്ധം നീക്കുകയും, ഉപഭോക്താക്കൾക്ക് നീതിയുക്തമായൊരു വില ഉറപ്പാക്കുകു എന്നതുമാണ് കുത്തക നിവാരണ നിയമങ്ങളുടെ ലക്ഷ്യം. കമ്മ്യൂണിസ്‌‌റ്റുകളെ കാൾ കുത്തകകളെ പേടി ക്യാപ്പിറ്റിലിസ്‌‌റ്റിനാണ്.

അതിനാൽ ഫേസ്ബുക്, ഗൂഗിൾ പോലുള്ള കമ്പനികൾ തങ്ങളുടെ കുത്തക സാന്നിദ്ധ്യം കുറച്ചു കാണിക്കാൻ ശ്രമിക്കും. ഒരു പോംവഴി തങ്ങൾ അല്ലാത്തതെന്തൊ അതിനെ ഫോക്കസ് ചെയ്ത് അവതരിപ്പിക്കുക എന്നതാണ്. ഉദാഹരണം. ഗൂഗിൾ. ഗൂഗിൾ സേർച്ച് എഞ്ചിനിലെ കുത്തകയാണ്. 68% ആണ് അവരുടെ മാർക്കെറ്റ് ഷെയർ. മൈക്രോസോഫ്‌‌റ്റും, യാഹുവും 19% വും 10% വും വച്ചാണ്. ഈ കുത്തക നിവാരണ നിയമങ്ങളിൽ നിന്ന് രക്ഷപെടാൻ ഗൂഗിൾ സ്വയം അവതരിപ്പിക്കുന്നത് അവരൊരു ഓണ്‌‌ലൈൻ അഡ്വർട്ടൈസ്മെൻറ് കമ്പനി ആയിട്ടാണ്. തങ്ങൾ സേർച്ച് എഞ്ചിൻ കമ്പനിയാണെന്ന് അവകാശപ്പെട്ടാലല്ലെ കുത്തക നിയമം ബാധകമാകുകയുള്ളു. $450 ബില്യണ്ടെ മാർക്കെറ്റാണ് ഓണ്ലൈൻ അഡ്വർട്ടൈസിംഗിൻറെത് (ലോകം മൊത്തമെടുത്താൽ). ഗൂഗിൾ അതിൻറെ 3.4% മാത്രമേ ഉള്ളു. നീ കുത്തകയല്ലേ എന്ന് ചോദിച്ചു വരുന്നവരോട് ഫോക്കസ് അൽപം മാറ്റി അവതരിപ്പിക്കുമ്പോൾ അവർ തീരെ ചെറിയ കമ്പനി ആയത് കണ്ടൊ.? വേറൊരു പോംവഴി എതിരാളികളെ പർവ്വതീകരിച്ചു കാണിക്കുക എന്നതാണ്. ബിൽ ഗേറ്റ്സ് ആപ്പിളിനെ ചൂണ്ടി രക്ഷപെട്ട് നിന്നത് ഈ സ്‌‌ട്രാറ്റജി ഉപയോഗിച്ചാണ്. അല്ലെങ്കിൽ സ്വയം കാശു മുടക്കി കോംപറ്റീഷനെ മാർക്കെറ്റിൽ നില നിർത്തുക. മൈക്രോസോഫ്‌‌റ്റ് ആപ്പിളിന് കാശു കൊടുത്തതാണ് ഉദാഹരണം

ഇനി കുത്തക നിവാരണ നിയമങ്ങൾ ഇല്ലാത്ത രാജ്യങ്ങളിലെ സ്ഥിഥിഥി എന്താണ് ?

അതിന് ഉദാഹരണമാണ് കാർലോസ് സ്ലിം. ലോകത്തെ ഏറ്റവും വലിയ പണക്കാരുടെ ആദ്യ അഞ്ചു സ്ഥാനങ്ങളിൽ കാർലോസ് സ്ലിമ്മും ഉണ്ടാകും. ബിൽ ഗേറ്റ്‌‌സിനും, വാറൻ ബഫറ്റിനും ഒപ്പം തന്നെ. മെക്സിക്കൊയിൽ നിന്നുള്ള ബിസ്സിനസ്സ് കാരനാണ്. കാർലോസ് സ്ലിം കാശുണ്ടാക്കിയത് മെക്സിക്കോയുടെ ടെലിക്കോം കമ്പനിയായ Telemax (ഇൻഡ്യയിലെ BSNL ന് സമം) സ്വന്തമാക്കിയതോടെയാണ്. 1990 ൽ മെക്സിക്കൻ പ്രസിഡൻറ് ടെലിമാക്സ് പ്രൈവറ്റൈസ് ചെയ്യാൻ മുതിർന്നപ്പോളാണ് സ്ലിമ്മിന് ഇത് സാദ്ധ്യമായത്. ടെലിമാക്സിൻറെ 51% ഷെയർ ഒരു ചില്ലിക്കാശു മുടക്കാതെ സ്ലിമ്മിന് വാങ്ങിച്ചെടുക്കാനായി. ഈ വില ടെലിമാക്സിൻറെ ഷെയറുകളുടെ ഡിവഡൻറുകളിലൂടെ വർഷങ്ങളെടുത്ത് തിരിച്ചടച്ചാണ് വിൽക്കൽ സമയത്ത് കാശു കൊടുക്കാതെ രക്ഷപെട്ടത്. സ്ലിമ്മിന് പ്രസിഡൻറ് കാർലോസ്സുമായുള്ള വ്യക്തിപരമായ ബന്ധങ്ങളാണ് ഇത്തരം പരാക്രമങ്ങൾ സാദ്ധ്യമാക്കിയത്. Avantel എന്ന കമ്പനി കുത്തക നിവാരണ നിയമങ്ങളിലൂടെ സ്ലിമ്മിനെ കുടുക്കാൻ ശ്രമിച്ചപ്പോൾ “recurso de amparo” എന്നൊരു നിയമത്തിൻറെ പഴുതുപയോഗിച്ച് സ്ലിമ്മിന് രക്ഷപെടാനും സാധിച്ചു. recurso de amparo എന്ന് പേര് കേട്ടാൽ വലിയക്കാട്ടെ എന്തൊ നിയമം ആണെന്ന് തോന്നും. “ഇതെനിക്ക് ബാധകമല്ല” എന്നേ അർതഥമുള്ള. പണ്ട് സുഹൄത്തുക്കളൊന്നിച്ച് ക്രിക്കറ്റ് കളിക്കുമ്പോൾ ബാറ്റും ബോളും കൊണ്ട് വരുന്നവന് കളിയിലെ നിയമങ്ങളിൽ ചില അയവു നൽകിയിരുന്നു. അതു പോലൊരു ബാലിശമായ നിയമം ആണിത്.

ബിൽ ഗേറ്റ്സും, മാർക്ക് സുക്കർബർഗ്ഗും ഒക്കെ കാശുണ്ടാക്കിയത് ഇന്നൊവേറ്റീവായൊരു പ്രോഡക്ട് മാർക്കെറ്റിലെത്തിച്ചാണ്. കുത്തക നിവാരണ നിയമങ്ങളോട് മല്ലിട്ടാണ് അവർ കാശു കാരനായത്. കാർലോസ് സ്ലിമ്മിന് യാതൊരു വിധ ഇന്നവേഷൻ ബാദ്ധ്യതകളുമില്ല. ആരോ ഉണ്ടാക്കിയ സാധനം വെറും രാഷ്ട്രീയ സ്വാധീനമുപയോഗിച്ചു കൈക്കലാക്കിയാണ് കാർലോസ് കാശു കാരനായത്. ഇതിനാണ് ക്രോണി ക്യാപ്പിറ്റലിസം എന്ന് പറയുന്നത്.

ഇൻഡ്യ നിലവിൽ ഒരു അഗ്രിക്കൾച്ചറൽ സൊസൈറ്റിയിൽ നിന്ന് യന്ത്രവത്‌‌കൄത ക്യാപ്പിറ്റലിസ്‌‌റ്റ് സൊസൈറ്റിയിലേയ്‌‌ക്കുള്ള പ്രയാണത്തിൻറെ പ്രാരംഭ ഘട്ടത്തിലാണ്. കുത്തക നിവാരണ നിയമങ്ങൾ ഒന്നും കൄത്യമായി പരിണമിച്ചിട്ടില്ല. ചില ഫ്യൂഡൽ അംശങ്ങൾ ഇപ്പോഴും ഇക്കണോമിയിൽ നില നിൽക്കുന്നുണ്ട്. അതിനാൽ സുതാര്യമായൊരു ക്യാപ്പിറ്റലിസ്‌‌റ്റ് ഇക്കണോമിയെക്കാൾ ഒരുതരം ക്രോണി ക്യാപ്പിറ്റലിസത്തിൻറെ അംശങ്ങളുടെ ലക്ഷണം അവിടിവിടെ കാണാം. വിദേശ നിക്ഷേപകരിലും ഈ ആശങ്ക നിലവിലുണ്ട്. എന്നിരുന്നാലും ഇൻഡ്യയിൽ ജനാധിപത്യത്തിൻറെ വേരുകൾ വളരെ ആഴ്‌‌ന്നിറങ്ങിയിട്ടുണ്ട്. മെക്സിക്കോയിലെ അവസ്ഥ ഇൻഡ്യയിൽ ഉണ്ടാവില്ലെന്നുറപ്പാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം

എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും.

Published

on

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

Continue Reading

Trending