Connect with us

Culture

സുശാന്തിന്റെ മരണം; കാമുകി റിയ ചക്രവര്‍ത്തിയും കുടുംബവും ഒളിവില്‍- മുംബൈയിലെ ഫ്‌ളാറ്റില്‍നിന്ന് മുങ്ങിയത് അര്‍ദ്ധരാത്രി

Published

on

മുംബൈ: നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയയായ കാമുകി റിയ ചക്രവര്‍ത്തിയും കുടുംബവും മുംബൈയിലെ ഫ്‌ളാറ്റില്‍ നിന്ന് മുങ്ങി. മൂന്നു നാലു ദിവസം മുമ്പ് അര്‍ദ്ധരാത്രിയാണ് നടി കടന്നു കളഞ്ഞത് എന്ന് മുംബൈ പൊലീസ് പറയുന്നു. റിയയെ ചോദ്യം ചെയ്യാനായി ബിഹാര്‍ പൊലീസ് വീട്ടിലെത്തിയ വേളയിലാണ് ഇവര്‍ വീടുവിട്ടതായി അറിഞ്ഞത്.

സുശാന്തിന്റെ അച്ഛന്‍ കെ.കെ സിങിന്റെ പരാതിയിലാണ് ബിഹാര്‍ പൊലീസ് കേസ് അന്വേഷിക്കുന്നത്. രാജീവ് നഗര്‍ പൊലീസ് സ്റ്റേഷനിലാണ് നടിക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നത്. പണം തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങള്‍ കെ.കെ സിങ് റിയയ്‌ക്കെതിരെ ഉയര്‍ത്തിയിരുന്നത്.

വലിയ സ്യൂട്ട്‌കേസുകളുമായി നീലകാറിലാണ് കുടുംബം വീടുവിട്ടു പോയത് എന്ന് പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അച്ഛന്‍, അമ്മ, സഹോദരന്‍ എന്നിവരാണ് നടിക്കൊപ്പമുണ്ടായിരുന്നത്.

നേരത്തെ, തനിക്കെതിരെ ബിഹാര്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ വിശദീകരണവുമായി റിയ രംഗത്തെത്തിയിരുന്നു. ജുഡീഷ്യറിയില്‍ സമ്പൂര്‍ണ വിശ്വാസമുണ്ടെന്നും സത്യം വിജയിക്കുമെന്നും സാമൂഹിക മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അവര്‍ പറഞ്ഞിരുന്നു. കേസില്‍ നേരത്തെ മുംബൈ പൊലീസ് റിയയെ 11 മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്തിരുന്നു.

കെ.കെ സിങിന്റെ ആരോപണങ്ങള്‍

റിയയ്ക്കെതിരെ 16 ആരോപണങ്ങളാണ് കെ.കെ സിങ് ഉന്നയിച്ചിട്ടുള്ളത്. റിയ സുശാന്തിനെ ഒരു റിസോര്‍ട്ടിലേക്ക് കൊണ്ടുപോയി ഓവര്‍ഡോസ് മരുന്നു നല്‍കിയതായും ആരോഗ്യസ്ഥിതി മോശമായപ്പോള്‍ ഡെങ്കിപ്പനിയാണ് എന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞെന്നും അദ്ദേഹം പറയുന്നു.

മറ്റു ആരോപണങ്ങള്‍ ഇങ്ങനെ;

വിഷാദ രോഗത്തിന് മരുന്നു കഴിക്കുന്നുണ്ട് എന്ന് സിനിമാ മേഖലയില്‍ പറയുമെന്ന് റിയ ഭീഷണിപ്പെടുത്തി, പ്രേതം ഉണ്ടെന്ന് പറഞ്ഞ് സുശാന്ത് ജീവിച്ചിരുന്ന വീട് റിയ കൈക്കലാക്കി
സുശാന്ത് വച്ച എല്ലാ വീട്ടുജോലിക്കാരെയും റിയ മാറ്റി, സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് റിയ കൈവശപ്പെടുത്തി.
ക്രഡിറ്റ് കാര്‍ഡും നടിയുടെ പക്കലായിരുന്നു
കുടുംബത്തോട് സംസാരിക്കുന്നതില്‍ നിന്ന് സുശാന്തിനെ തടയാന്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു.
സിനിമ വിട്ട് കേരളത്തില്‍ സുഹൃത്തുമൊത്ത് ജൈവകൃഷിയുമായി കഴിയാന്‍ സുശാന്തിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ റിയ അതിന് അനുവദിച്ചില്ല. താന്‍ പറയുന്നത് കേട്ടില്ലെങ്കില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ മാദ്ധ്യമങ്ങള്‍ക്ക് നല്‍കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി.
മരണത്തിന് മുമ്പ് റിയ വീടു വിട്ട വേളയില്‍ റിയ പണം, ആഭരണം, സുശാന്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ എന്നിവ എടുത്തിരുന്നു.
സുശാന്തിന്റെ അക്കൗണ്ടില്‍ 17 കോടി രൂപ നിക്ഷേപമുണ്ടായിരുന്നു. കുറച്ചു കാലയളവിനുള്ളില്‍ മാത്രം മറ്റൊരു അക്കൗണ്ടിലേക്ക് 15 കോടി രൂപ ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടു.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending