Video Stories
ആഘാതമാണ് ഈ പരാജയം

ആന്റിഗ്വ :2004 ലെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായിരുന്നു വിന്‍ഡീസ്. 2006 ല്‍ അവര്‍ ഫൈനലും കളിച്ചു. പക്ഷേ ഇത്തവണ ലണ്ടനില്‍ ചാമ്പ്യന്‍സ് ട്രോഫി നടന്നപ്പോള്‍ ഐ.സി.സി റാങ്കിംഗില്‍ വളരെ പിറകില്‍ പോയതിനാല്‍ മെഗാ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടാന്‍ പോലും കഴിയാത്ത ദുര്യോഗത്തിലായി ടീം. ലണ്ടനില്‍ ചാമ്പ്യന്‍സ് ട്രോഫി പുരോഗമിക്കുമ്പോള്‍ അഫ്ഗാനിസ്ഥാനുമായി ഏകദിന പരമ്പര കളിക്കേണ്ട ഗതികേടിലായിരുന്നു ബ്രയന്‍ ലാറയെ പോലുള്ള അതികായരെ ലോക ക്രിക്കറ്റിന് സമ്മാനിച്ച കരിബീയന്‍ ടീം. ലോക ക്രിക്കറ്റിലേക്ക് ഉദിച്ചുയര്‍ന്ന് വരുന്ന അഫ്ഗാന്‍ ടീമിനോട് സെന്റ് ലൂസിയയില്‍ നടന്ന ഏകദിനത്തില്‍ വിന്‍ഡീസ് 63 റണ്‍സിന് തകര്‍ന്നതോടെ ശക്തരായ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ വിന്‍ഡീസ് നാണംകെടുമെന്നാണ് കരുതപ്പെട്ടത്. പരമ്പരയിലെ ആദ്യ മൂന്ന് മല്‍സരങ്ങളിലും (മഴ മൂലം അപൂര്‍ണമായ ആദ്യ ഏകദിനം ഉള്‍പ്പെടെ) ഇന്ത്യന്‍ ആധിപത്യം പൂര്‍ണമായപ്പോള്‍ കോച്ചില്ലെങ്കിലും പരമ്പര ഇന്ത്യ തൂത്ത് വാരുമെന്ന് എല്ലാവരും തലക്കെട്ട് നിരത്തി. നാലാം ഏകദിനത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ടീം 189 ല്‍ വീണപ്പോള്‍ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമായതായും തലക്കെട്ട് വന്നു. പക്ഷേ അവിടെ നിന്നാണ് ക്യാപ്റ്റന്‍ ജാസോണ്‍ ഹോള്‍ഡറുടെ അഞ്ച് വിക്കറ്റ് മികവില്‍ യുവാക്കളുടെ കരീബിയന്‍പ്പട തിരിച്ചുവന്നതും ഏകദിന റാങ്കിംഗില്‍ മൂന്നാമതുളള ഇന്ത്യയെ നാണംകെടുത്തിയതും.
അപ്രതീക്ഷിത വിജയമെന്ന് ഇതിനെ വിശേഷിപ്പിക്കരുത്-മല്‍സര ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഹോള്‍ഡറുടെ വാക്കുകള്‍ ഇതായിരുന്നു. എനിക്ക് ടീമില്‍ വിശ്വാസമുണ്ടായിരുന്നു. എല്ലാവരും അവരുടെ കരുത്തിനൊപ്പം പൊരുതിയാല്‍ ജയിക്കാമെന്ന ഉറപ്പുമുണ്ടായിരുന്നു. കഴിഞ്ഞ നാല് മാസമായി എന്റെ ടീമിനെ എല്ലാവരും എഴുതിത്തളളുന്നു. അവര്‍ക്കുള്ള മറുപടിയാണ് ഈ വിജയം-നായകന്‍ അഭിമാനത്തോടെ പറഞ്ഞു.
ബൗളര്‍മാരാണ് ഇന്ത്യന്‍ മെഗാ ബാറ്റിംഗിന് വിലങ്ങിട്ടത്. 62-ാമത് രാജ്യാന്തര ഏകദിനം കളിക്കുന്ന ഹോള്‍ഡറിന് ഉറച്ച പിന്തുണ നല്‍കി കെസ്‌റിക് വില്ല്യംസ്, അല്‍സാരി ജോസഫ് എന്നിവര്‍. ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ അതിശക്തനായ മഹേന്ദ്രസിംഗ് ധോണിയെ 33 പന്തുകളില്‍ കേവലം 13 റണ്‍സ് മാത്രം നല്‍കി പിടിച്ചുകെട്ടിയ വില്ല്യംസിന്റെ മികവ് അപാരമായിരുന്നു. ധോണി ക്രീസിലുള്ളപ്പോള്‍ ഇന്ത്യക്ക് വ്യക്തമായ വിജയ സാധ്യതയുണ്ടായിരുന്നു. പക്ഷേ എം.എസിനെ പിടിച്ചുകെട്ടുക മാത്രമല്ല അദ്ദേഹത്തെ നാല്‍പ്പത്തിയൊമ്പതാം ഓവറിലെ അവസാന പന്തില്‍ പുറത്താക്കി നിര്‍ണായകമായ ബ്രേക്ക് ത്രൂ ടീമിന് വില്ല്യംസ് നല്‍കി. അവസാന ഓവറില്‍ ജയിക്കാന്‍ ഇന്ത്യക്ക് 14 റണ്‍സ് വേണ്ടിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഒമ്പത് വിക്കറ്റിന് 189 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ 49.4 ഓവറില്‍ 178 റണ്‍സിന് ഇന്ത്യ നാടകീയമായി പുറത്താവുകയായിരുന്നു. പരമ്പരയിലുടനീളം ഉജ്വല ഫോമില്‍ കളിക്കുന്ന അജിങ്ക്യ രഹാനെ 60 റണ്‍സ് നേടിയപ്പോള്‍ അഞ്ചാമനായി ബാറ്റ് ചെയ്ത ധോണി 54 റണ്‍സ് നേടി. പക്ഷേ പതിവ് ധോണിയായിരുന്നില്ല ക്രീസില്‍-ഇത്രയും റണ്‍സ് നേടാന്‍ അദ്ദേഹം 114 പന്തെടുത്തു. നേടിയത് ഒരു ബൗണ്ടറി മാത്രം. അത്രമാത്രം മന്ദഗതിയിലാണ് പിച്ച് പ്രതികരിച്ചത്. വാലറ്റത്തില്‍ ആരും പൊരുതിയില്ല. ഹാര്‍ദിക് പാണ്ഡ്യ 20 റണ്‍സ് നേടി ഓപ്പണര്‍ ശിഖര്‍ ധവാന്‍ (5), ക്യാപ്റ്റന്‍ വിരാത് കോലി (3) ദിനേശ് കാര്‍ത്തിക് (2), കേദാര്‍ യാദവ് (10) രവീന്ദു ജഡേജ (11), ഉമേഷ് യാദവ് (0) തുടങ്ങിയവരെല്ലാം വേഗത കുറഞ്ഞ പിച്ചില്‍ ബൗളര്‍മാര്‍ക്ക് എളുപ്പത്തില്‍ പിടി കൊടുത്തു. ക്യാപ്റ്റന്‍ ഹോള്‍ഡര്‍ 9.4 ഓവറില്‍ 27 റണ്‍സിനാണ് അഞ്ച് വിക്കറ്റ് നേടിയത്. വില്ല്യംസ് പത്തോവറില്‍ 29 റണ്‍സ് മാത്രമാണ് നല്‍കിയത്. ഹോള്‍ഡറാണ് കളിയിലെ കേമന്‍.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
kerala
കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി
THRISSUR
BUILDING COLLAPSED

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.
കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.
kerala
കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം
അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.
മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.
-
local3 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
kerala2 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം
-
india3 days ago
വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടില്ല സുപ്രിം കോടതി
-
kerala3 days ago
‘എന്നിട്ട് എല്ലാം ശരിയായോ’; ലഹരി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് തലസ്ഥാനത്ത് പോസ്റ്ററുകള്‍
-
kerala3 days ago
വിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിക്കുന്നു
-
india2 days ago
‘ജാനകി’; പേര് മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് റിവൈസ് കമ്മറ്റി
-
News2 days ago
2027 വരെ അല്‍ നാസര്‍ ക്ലബുമായി കരാര്‍ പുതുക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
-
kerala2 days ago
കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി