Connect with us

Views

ഇന്ത്യാ വന്‍കരാ ചാമ്പ്യന്മാര്‍ മഹാരഥര്‍

Published

on

 

ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ അതികായരായി ഇന്ത്യ…. നിലവിലെ ചാമ്പ്യന്മാരായ ചൈനയെ പിറകിലാക്കി ഇന്ത്യ വന്‍കരാ കിരീടം നേടിയപ്പോള്‍ ദീര്‍ഘദൂര ഇനങ്ങളിലെ മികവ് ശ്രദ്ധിക്കപ്പെട്ടു. കലിംഗ സ്റ്റേഡിയത്തില്‍ ഇന്നലെ കൊടിയിറങ്ങിയ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിന്റെ തിളക്കമാര്‍ന്ന പ്രകടനം നടത്തിയത് രണ്ടു ജാവലിന്‍ ത്രോ താരങ്ങളായിരുന്നു. ഇന്ത്യയുടെ നീരജ് ചോപ്രയും ചൈനയുടെ വനിത താരം ലി ലി ലിങവെയും. രണ്ടു റെക്കോഡ് മാത്രമാണ് ഏഷ്യന്‍ മീറ്റിന്റെ 22ാം പതിപ്പില്‍ പിറന്നത്. ഇരുവിഭാഗങ്ങളുടെയും ജാവനില്‍ ത്രോയിലായിരുന്നു റെക്കോഡ് പ്രകടനം. പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ലോക ജൂനിയര്‍ ചാമ്പ്യനും ഏക റെക്കോാഡ് നേട്ടക്കാരനുമായ നീരജ് ചോപ്രയാണ് അവസാന ശ്രമങ്ങളില്‍ റെക്കോഡ് ദൂരം കണ്ടെത്തിയത്. നീരജിന്റെ ഏറില്‍ മാഞ്ഞുപോയത് ജപ്പാന്റെ യകിഫുമി മുറാകാമി 2011ലെ കോബെ ഗെയിംസില്‍ കുറിച്ച് 83.27 ദൂരം. 86.48 മീറ്ററാണ് നീരജിന്റെ കരിയര്‍ ബെസ്റ്റ്. 2016 ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ലോക റെക്കോഡോടെ സ്വര്‍ണം നേടിയ നീരജ് ചോപ്ര ഗുവാഹത്തി സൗത്ത് ഏഷ്യന്‍ ഗെയിംസിലെ ചാമ്പ്യനാണ്. ഏഷ്യന്‍ ഗ്രാന്റ് പ്രീയില്‍ രണ്ടു വെള്ളിയും ഒരു വെങ്കലവും നേടിയിരുന്നു. വനിത വിഭാഗത്തില്‍ ചൈനയുടെ ലി ലി ലിങ്‌വെ മാത്രമാണ് റെക്കോഡ് പട്ടികയില്‍ ഇടംനേടിയത്. 63.06 മീറ്ററില്‍ റെക്കോഡ് കുറിച്ചു. വുഹാനില്‍ നടന്ന കഴിഞ്ഞ പതിപ്പില്‍ ആകെ 11 റെക്കോഡുകളായിരുന്നു. ഇതില്‍ ഖത്തറിന്റെ ഫെമി ഒഗുനോദെ ഏഷ്യന്‍ റെക്കോഡും കുറിച്ചു. ഇന്ത്യയും റെക്കോഡ് പട്ടികയില്‍ ഉള്‍പ്പെട്ടു. ഷോട്ട്പുട്ടില്‍ ഇന്ദര്‍ജീത് സിങ്ങും വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ ലളിതാ ബാബറും റെക്കോഡിട്ടു. പുരുഷ 4-400 മീറ്റര്‍ റിലേയില്‍ പുരുഷ ടീമിനെ നിലവിലെ റെക്കോഡിനെ മറികടക്കുന്ന പ്രകടനം പുറത്തെടുക്കുകയും ചെയ്തു. 2013ലെ പൂനെ ചാമ്പ്യന്‍ഷിപ്പില്‍ ആകെ എട്ട് റെക്കോഡായിരുന്നു. ഏഷ്യന്‍ മീറ്റ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണ് ഭുവനേശ്വറില്‍ അവസാനിച്ചത്.
സ്പ്രിന്റ് റാണിയായി
സ്യാബ്കിന
വനിതകളുടെ 200 മീറ്ററില്‍ 23.10 സെക്കന്‍ഡില്‍ ഒന്നാമതെത്തിയ കസാഖിസ്താന്റെ വിക്ടോറിയ സ്യാബ്കിന സ്വന്തമാക്കിയത് സ്പ്രിന്റ് ഡബിള്‍. 4-100 റിലേയില്‍ സ്വര്‍ണം നേടിയ ടീമിലും ഈ ഇരുപത്തഞ്ചുകാരി അംഗമായിരുന്നു. ശ്രീലങ്കയുടെ രുമേഷിക കുമാരി രത്‌നനായകെ 23.43 സെക്കന്‍ഡില്‍ വെള്ളിയും കസാഖിന്റെ ഓള്‍ഗ സഫ്രനോവ 23.47 സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി. ഇന്ത്യന്‍ താരങ്ങളായ ദ്യുതി ചന്ദും ശ്രാബണി നന്ദയും നാലും അഞ്ചും സ്ഥാനങ്ങളിലായി. പുരുഷന്‍മാരുടെ 200ല്‍ ഏഷ്യന്‍ റെക്കോഡുകാരന്‍ ഖത്തറിന്റെ ഫെമി ഒഗുനോദെയെ അട്ടിമറിച്ച് ചൈീസ് തായ്‌പേയുടെ യാങ് ചുന്‍ ഹാന്‍ (20.66) ഒന്നാമതെത്തി. കൊറിയയുടെ പാര്‍ക് ബോങ്ങോ (20.76) രണ്ടാമത് വന്നപ്പോള്‍ ഒഗുനോദെ 20.79 സെക്കന്‍ഡില്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. 100ലും കിരീടം നിലനിര്‍ത്താന്‍ ഒഗുനോദെക്ക് കഴിഞ്ഞില്ല. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പ് ഈ ഖത്തറുകാരന് നഷ്ടമാകും.
പുരുഷ 800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണിലൂടെ ഇന്ത്യ വെങ്കലം സ്വന്തമാക്കി. ഒരു മിനിറ്റ് 50.07 സെക്കന്‍ഡിലായിരുന്നു ജിന്‍സന്റെ വെങ്കലനേട്ടം. തന്റെ മികച്ച പ്രകടനത്തിന് അടുത്തെത്താനായില്ല ജിന്‍സണ്. കഴിഞ്ഞ വര്‍ഷം കുറിച്ച 1:45.98 സമയമാണ് ജിന്‍സന്റെ മികച്ച പ്രകടനം. കുവൈത്തിന്റെ അല്‍സൊഫൈരി (1: 49.47) സ്വര്‍ണവും കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍ ഖത്തറിന്റെ ജമാല്‍ ഹയ്‌റാനെ (1:49.94) വെള്ളിയും നേടി.വനിതകളുടെ 800ല്‍ അര്‍ച്ചന നേടിയ അപ്രതീക്ഷിത സ്വര്‍ണത്തിന് അധികം ആയുസുണ്ടായില്ല. ഒപ്പത്തിനൊപ്പം വന്ന ശ്രീലങ്കന്‍ താരത്തെ തള്ളിയതിനാല്‍ മത്സരശേഷം ജൂറി അര്‍ച്ചനയെ അയോഗ്യയാക്കുകയായിരുന്നു. യഥാക്രമം ശ്രീലങ്കയുടെ നിമാലി വാലി വര്‍ഷയും (2:05.24) ഗയന്തിക തുഷാര (2:05.27) സ്വര്‍ണവും വെള്ളിയും നേടി. ഹെപ്റ്റാത്ത്‌ലണില്‍ 5942 പോയിന്റുമായാണ് സപ്‌ന ബര്‍മന്‍ നിര്‍ണായക സ്വര്‍ണം സ്വന്തമാക്കിയത്. ഇന്ത്യയുടെ തന്നെ പൂര്‍ണിമ ഹെംബ്രാം വെങ്കലം നേടി. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ മലയാളി താരം ലിക്‌സി ജോസഫ് നാലാമതായാണ് ഫിനിഷ് ചെയ്തത്. പുരുഷ പതിനായിരം മീറ്ററില്‍ 29 മിനുറ്റ് 55.87 സെക്കന്റിലാണ് ജി.ലക്ഷ്മണന്റെ ഫിനിഷിങ്. ടി.ഗോപിയുടെ സമയം 29:58.89 സെക്കന്റ്. പുരുഷ വിഭാഗം 4-400 റിലേയില്‍ സ്വര്‍ണം (3:02.92) നേടിയ ഇന്ത്യന്‍ ടീമില്‍ കുഞ്ഞു മുഹമ്മദ്, അമോജ് ജേക്കബ്, വൈ.മുഹമ്മദ് അനസ് എന്നിവരായിരുന്നു മലയാളി താരങ്ങള്‍. ആരോക്യ രാജീവായിരുന്നു മറ്റൊരു താരം. ജിസ്‌ന മാത്യു, എം.ആര്‍ പൂവമ്മ, നിര്‍മ്മല, ദേബശ്രീ മജുംദാര്‍ എന്നിവരാണ് സ്വര്‍ണം നേടിയ വനിത റിലേ ടീം അംഗങ്ങള്‍.

kerala

സംസ്ഥാനത്ത് ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധന്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

 

Continue Reading

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

kerala

കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Published

on

ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.

മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.

30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.

പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.

Continue Reading

Trending