Connect with us

Video Stories

മരട് ഫ്‌ളാറ്റുകളില്‍ ഇരകളാക്കപ്പെട്ടവര്‍

Published

on

ഇയാസ് മുഹമ്മദ്

കൊച്ചി മരടിലെ അനധികൃത #ാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന സുപ്രീംകോടതി വിധി #ാറ്റുടമകളെ മാത്രമല്ല, സര്‍ക്കാരിനേയും നഗരസഭയേയും രാഷ്ട്രീയ പാര്‍ട്ടികളേയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഒരു വശത്ത് നിയമവും മറുവശത്ത് നിയമത്തിന്റെ ഇരകളാക്കപ്പെടുന്ന മനുഷ്യരുടെ വേദനയും ഉത്കണ്ഠകളുമാകുമ്പോള്‍ തങ്ങളുടെ പക്ഷം ഏതെന്ന് തിട്ടപ്പെടുത്തുകയെന്ന നിലയാണ് ഭരണകൂടങ്ങള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും വന്നുചേര്‍ന്നിരിക്കുന്നത്. എന്നാല്‍ ഈ പ്രതിസന്ധിക്കിടയിലൂടെ #ാറ്റ് നിര്‍മിച്ച നിയമലംഘകര്‍ രക്ഷപ്പെടാനാണിട. അതിനുള്ള ഒടിവിദ്യങ്ങള്‍ കൈവശമാണെന്നതിനാല്‍ നിയമത്തിന്റെ വലയത്തില്‍ അവരെ കുടുക്കുക അത്ര ലളിതമായ കാര്യവുമല്ല.
മണിചെയിനും ആടും മാഞ്ചിയവും തുടങ്ങി ഡയറക്ട് മാര്‍ക്കറ്റിങില്‍വരെ തട്ടിപ്പിന്റെ വലകള്‍ വിരിച്ച് കേരളീയരെ വഞ്ചിച്ചവരുടെ പിന്‍ഗാമികളില്‍ ചിലര്‍ ഇപ്പോള്‍ #ാറ്റ് നിര്‍മാതാക്കളാണ്. ചട്ടവും നിയമവും ലംഘിച്ച് നിര്‍മിച്ച #ാറ്റുകള്‍ നല്ല വിലക്ക് വില്‍പന നടത്തി മുങ്ങിയ മരടിലെ അനധികൃത നിര്‍മിതാക്കള്‍ മുതല്‍ പണം വാങ്ങിയിട്ടും #ാറ്റ് നല്‍കാതെ വഞ്ചിക്കുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. കേരളത്തിലെ ഭൂമി വില കുത്തനെ ഉയര്‍ന്നതോടെയാണ് #ാറ്റ് എന്ന ആകാശ വീട്ടിലേക്ക് മലയാളി കുടിയേറിയത്. പൂമുഖവും പൂമുറ്റവും ഗൃഹാതുര ഓര്‍മയായി കൊണ്ടുനടക്കുന്ന മലയാളിക്ക് ബഹുനിലകളിലെ ചതുര കള്ളികളിലേക്ക് ജീവിതം കുടുക്കിയിടേണ്ടിവരുന്നതിന് ഒരു കാരണം മാത്രമാണ് ഭൂമിയുടെ പൊള്ളുന്ന വില. പാശ്ചാത്യ ജീവിത രീതിയോടുള്ള അന്തംവിട്ട ആഭിമുഖ്യവും #ാറ്റ് ജീവിതത്തോടുള്ള ആരാധനയുമൊക്കെയാണ് മറ്റ് കാരണങ്ങള്‍. മരടിലെ അനധികൃതമെന്ന് സുപ്രീം കോടതി കണ്ടെത്തിയ അഞ്ച് #ാറ്റുകളിലുള്ളവര്‍ ശിക്ഷിക്കപ്പെടേണ്ടവരാണെന്നല്ല അതിനര്‍ത്ഥം.
ജീവിതത്തിന്റെ സിംഹഭാഗവും മണലരണ്യത്തില്‍ പണിയെടുത്ത് കിട്ടിയ സമ്പാദ്യത്തിന്റെ മുക്കാല്‍ പങ്കും നല്‍കി #ാറ്റ് വാങ്ങിയവര്‍, മക്കളെല്ലാം കൂടൊഴിഞ്ഞപ്പോള്‍ ഒറ്റപ്പെടലിന്റെ വ്യഥയില്‍ നിന്ന് മോചനം തേടിയെത്തിയവര്‍ അങ്ങനെ ജീവിതത്തിന്റെ പരിഛേദം തന്നെ മരടിലെ 357 #ാറ്റുകളിലായുണ്ട്. ഇവിടെനിന്ന് ഇറങ്ങേണ്ടിവന്നാല്‍ എങ്ങോട്ട് പോകണമെന്ന് അറിയാത്ത അനിശ്ചിതാവസ്ഥയിലാണ് മിക്കവരും. സ്വന്തം വീട്ടില്‍നിന്ന് ഇറങ്ങേണ്ടിവരുമെന്ന് ഒരിക്കല്‍ പോലും കരുതിയിട്ടില്ലാത്ത മനുഷ്യരോടാണ് നീതി പീഠം സമയം നിശ്ചയിച്ച് കുടിയൊഴിയാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഒരു കാര്യം ഉറപ്പാണ്, സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ കാട്ടുന്ന കാരുണ്യത്തിന്റെ ഹസ്തം മൂന്ന് മാസം മുമ്പ് ഇവര്‍ക്ക് നേരെ നീണ്ടിരുന്നെങ്കില്‍ ഇപ്പോഴത്തെ ചുട്ടുപൊള്ളുന്ന മാനസികാവസ്ഥയിലേക്ക് 357 കുടുംബങ്ങള്‍ എത്തുമായിരുന്നില്ല. മൂന്ന് മാസം മുമ്പ് കോടതി വിധി വന്നപ്പോള്‍ സര്‍ക്കാരിന് റിവ്യൂ ഹര്‍ജി നല്‍കാന്‍ അവസരുമുണ്ടായിരുന്നു. എന്നാല്‍ കോടതി കക്ഷി ചേര്‍ത്താല്‍ അഭിപ്രായം പറയാമെന്ന നിലപാടാണ് അന്ന് മന്ത്രി എ.സി മൊയ്തീന്‍ സ്വീകരിച്ചത്. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ ജീവിക്കാന്‍ മറ്റൊരിടമില്ലാത്ത മനുഷ്യരെ തെരുവിലേക്ക് തള്ളിവിടാതിരിക്കാനും സര്‍ക്കാരിന് ബാധ്യത ഉണ്ടാകേണ്ടതാണ്.
കേരളം ഇതിന് മുമ്പ് അഭിമുഖീകരിക്കാത്ത പ്രശ്‌നമാണ് മരടില്‍ ഉദയം കൊണ്ടിരിക്കുന്നത്. മുമ്പ് മൂന്നാറില്‍ സര്‍ക്കാരിന്റെ പൂച്ചകള്‍ നടത്തിയ പൊളിക്കല്‍ നാടകമാണ് സമാനമെന്ന് കരുതാവുന്ന ഒരു സംഭവം. എന്നാല്‍ മൂന്നാറില്‍ നടന്ന നാടകവുമായി മരടിലെ വിഷയങ്ങള്‍ വിഭിന്നവുമാണ്. സുപ്രീംകോടതി ഉത്തരവ് പ്രകാരം അഞ്ച് #ാറ്റുകളിലായി കഴിയുന്ന 357 കുടുംബങ്ങളെ അടിയന്തരമായ ഒഴിപ്പിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ എറണാകുളം ജില്ലാ കലക്ടര്‍ക്കും മരട് നഗരസഭക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. കലക്ടറുമായി കൂടിയാലോചന നടത്തി ഇത് നടപ്പിലാക്കണമെന്നാണ് നിര്‍ദേശം. 20 ാം തിയതിയോടെ വിധി നടപ്പിലാക്കണമെന്നാണ് സുപ്രീംകോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിട്ടുള്ളത്. ഇതിന് മുന്നോടിയായി ഒഴിപ്പില്‍ നടപടിക്കാണ് മരട് നഗരസഭ തുടക്കമിട്ടത്. അഞ്ച് ദിവസത്തിനുള്ളില്‍ താമസക്കാര്‍ ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് നാല് #ാറ്റുകളില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നോട്ടീസ് പതിച്ചു. പൊളിക്കുന്നതിന് വിദഗ്ധരായവരില്‍നിന്ന് അപേക്ഷ ക്ഷണിച്ച് പത്ര പരസ്യവും നല്‍കി. എന്നാല്‍ ജെയിന്‍, ആല്‍ഫ #ാറ്റുകളിലെ ഉടമകള്‍ നോട്ടീസ് സ്വീകരിക്കാന്‍ തയ്യാറായില്ല. ഇതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ #ാറ്റുകളുടെ ചുവരില്‍ നോട്ടീസ് പതിച്ച് മടങ്ങുകയായിരുന്നു. ഗോള്‍ഡന്‍ കായലോരം #ാറ്റ് ഉടമകള്‍ മാത്രമാണ് നോട്ടീസ് നേരിട്ട് സ്വീകരിച്ചത്. ക്യൂറേറ്റീവ് പെറ്റീഷനും റിവ്യൂ പെറ്റീഷനും നിലനില്‍ക്കുന്നതിനാല്‍ ഈ നോട്ടീസ് തങ്ങള്‍ക്ക് ബാധകമല്ലെന്ന് എഴുതി നല്‍കിയതിനുശേഷമാണ് ഉടമകള്‍ നോട്ടീസ് കൈപ്പറ്റിയത്. തീരദേശ നിയമം ലംഘിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിങ്, കായലോരം അപ്പാര്‍ട്ട്മെന്റ്, ആല്‍ഫ വെഞ്ച്വേഴ്സ് എന്നീ #ാറ്റുകള്‍ ഒരു മാസത്തിനുള്ളില്‍ പൊളിക്കാന്‍ മെയ്എട്ടിനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. പൊളിച്ച് നീക്കാനുള്ള കാലാവധി നീട്ടണമെന്ന #ാറ്റുടമകളുടെ ആവശ്യം അരുണ്‍മിശ്രയുടെ ബെഞ്ച് തന്നെ മെയ് 22ന് തള്ളി. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കോടതി ഉത്തരവെന്ന് ചൂണ്ടിക്കാട്ടി ജൂണ്‍ 10ന് താമസക്കാര്‍ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, അജോയ് രസ്തോഗി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചില്‍നിന്ന് ആറാഴ്ചത്തേക്ക് സ്റ്റേ നേടിയത്. എന്നാല്‍ കേസ് വീണ്ടും ജസ്റ്റിസ് അരുണ്‍മിശ്രയുടെ ബെഞ്ചിലേക്ക് എത്തിയതോടെയാണ് കോടതി രൂക്ഷമായ അഭിപ്രായ പ്രകടനം നടത്തിയത്. തന്റെ ഉത്തരവ് മറികടക്കാന്‍ #ാറ്റ് ഉടമകള്‍ മറ്റൊരു ബെഞ്ചില്‍നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചെന്നും കോടതിയെ കബളിപ്പിക്കാന്‍ ആസൂത്രിതമായ ശ്രമം നടന്നുവെന്നുമാണ് ജസ്റ്റിസ് അരുണ്‍ മിശ്ര വിമര്‍ശിച്ചത്. ഇനി ഒരു കോടതിയും മരട് വിഷയത്തിലെ ഹര്‍ജികള്‍ പരിഗണിക്കരുതെന്ന് കൂടി ജസ്റ്റിസ് അരുണ്‍ മിശ്ര ഉത്തരവിട്ടുണ്ട്. ഇപ്പോള്‍ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും യോജിച്ച ദയാഹര്‍ജിയുടെ പിന്നാലെയാണ്. അത് പരിഗണിക്കപ്പെടുകയാണെങ്കില്‍ 357 കുടുംബങ്ങള്‍ക്ക് സ്വന്തം കിടപ്പാടം നഷ്ടപെടില്ല.
എന്നാല്‍ കേസിന്റെ നാള്‍വഴി നീണ്ടതാണ്. സൂചി കൊണ്ട് എടുക്കാന്‍ കഴിയുമായിരുന്നത് തൂമ്പക്ക് പോലും സാധ്യമല്ലാതാക്കിയതില്‍ പങ്ക് മരട് നഗരസഭക്കും സര്‍ക്കാരിനുമുണ്ട്. സുപ്രീംകോടതിയുടെ ഉത്തരവിന്റെ സാംഗത്യം വ്യക്തമാകാനും അത് ആവശ്യമാണ്. മരട് നഗരസഭയുടെ ആദ്യ ഭരണസമിതിയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളിലേക്ക് നയിച്ച നടപടികള്‍ക്ക് തുടക്കം കുറിച്ചത്. നഗരസഭാ പദവി ലഭിക്കുന്നതിന് മുമ്പാണ് 2006 – 2007 ല്‍ അഞ്ചു #ാറ്റുകള്‍ക്കും ബില്‍ഡിങ് പെര്‍മിറ്റ് ലഭിച്ചത്. 2010 ല്‍ മരട് നഗരസഭയായി. ബില്‍ഡിങ് പെര്‍മിറ്റ് നിയമപ്രകാരമല്ലെന്ന് ടി.കെ ദേവരാജന്‍ ചെയര്‍മാനായ നഗരസഭയുടെ ആദ്യ ഭരണ സമിതി കണ്ടെത്തി. തുടര്‍ന്ന് പെര്‍മിറ്റ് റദ്ദാക്കി നിര്‍മ്മാണം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച #ാറ്റ് നിര്‍മാതാക്കള്‍ നഗരസഭയുടെ ഉത്തരവ് റദ്ദാക്കി കൊണ്ടുള്ള സിംഗിള്‍ ബെഞ്ചിന്റെ വിധി നേടി നിര്‍മ്മാണം തുടര്‍ന്നു. 2014 ല്‍ നഗരസഭ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചു. തീരദേശ പരിപാലന അതോറിറ്റിയും കക്ഷി ചേര്‍ന്നു. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് #ാറ്റുകളുടെ നിര്‍മ്മാണമെന്ന് അതോറിറ്റി വാദിച്ചു. ഡിവിഷന്‍ ബെഞ്ച് വിധിയും #ാറ്റുടമകള്‍ക്ക് അനുകൂലമായിരുന്നു. ഇതിനെതിരെ അതോറിറ്റിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. നഗരസഭയും കക്ഷി ചേര്‍ന്നു. കേസിനിടെ അഞ്ചില്‍ നാലു #ാറ്റുകളും പണി തീര്‍ത്ത് വിറ്റു. താമസക്കാരും വന്നു. പത്ത് വര്‍ഷം മുമ്പ് 40 ലക്ഷം കൊടുത്ത് #ാറ്റ് വാങ്ങിയവരും കഴിഞ്ഞ വര്‍ഷം കോടികള്‍ നല്‍കി #ാറ്റ് സ്വന്തമാക്കിയവരുമുണ്ട് അവിടെ. കേസിന്റെ നാള്‍വഴി #ാറ്റുടമകളില്‍ പകുതി പേര്‍ക്കെങ്കിലും അറിയാമായിരുന്നുവെന്ന് വ്യക്തം. എന്നാല്‍ ഇങ്ങനെ ഒരുവിധി ആരും മനസ്സില്‍ കണ്ടില്ല. കേസിന് തുടക്കമിട്ട മരട് നഗരസഭ പോലും.
സുപ്രീം കോടതി വിധിയില്‍ ഏറെ ആശങ്ക ഇപ്പോള്‍ മരട് നഗരസഭക്കാണ്. #ാറ്റ് പൊളിച്ചുനീക്കേണ്ടിവന്നാല്‍ 30 കോടി വേണ്ടിവരുമെന്നാണ് കണക്ക്. ഇതില്ലെന്ന് മരട് നഗരസഭ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ തുക മുടക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തിലും ഇനി സുപ്രീംകോടതി ഇടപെടേണ്ടിവരുമോ എന്ന സംശയമാണ് നിലനില്‍ക്കുന്നത്. സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള സാമ്പത്തിക പ്രതിസന്ധിയോടൊപ്പം താമസക്കാരുടെ പുനരധിവാസവും നഗരസഭക്ക് വെല്ലുവിളിയാകും. പൊളിച്ച് നീക്കല്‍ നടപടി ആരംഭിച്ചാലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എങ്ങനെ നേരിടുമെന്നതും നഗരസഭയുടെ മുന്നിലെ വലിയ പ്രതിസന്ധിയാണ്. മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ #ാറ്റുടമകളോട് കാട്ടുന്നതെന്തെന്ന ചോദ്യം വേറെ. എന്നാല്‍ ഇതൊന്നും #ാറ്റ് വാങ്ങി കുടുങ്ങിയ പാവം മനുഷ്യരുടെ ജീവിതത്തെ ബാധിക്കാന്‍ പാടില്ല. നിയമലംഘകര്‍ മുതലും ലാഭവും കൊണ്ട് പുതിയ കൊള്ളകള്‍ക്ക് കോപ്പുകൂട്ടുമ്പോള്‍, ഇരകളാക്കപ്പെടുന്ന സാധാരണ മനുഷ്യര്‍ക്ക് നീതി ലഭ്യമാകണം. മരടിലെ അനിതര സാധാരണമായ നടപടി ക്രമങ്ങള്‍ കുറച്ചു മനുഷ്യരെ നിരാലംബരാക്കി കൂടാ. മരടിലെ അനധികൃത #ാറ്റുകളില്‍ ഇരകളാക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം മാത്രമല്ല, അവരുടെ പുനരധിവാസവും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. നിര്‍മാതാക്കളുടെ തട്ടിപ്പിനിരയായവര്‍ക്ക് അവരില്‍നിന്ന് നഷ്ടപരിഹാരം നേടിക്കൊടുക്കാന്‍ കഴിയണം. എങ്കില്‍ മാത്രമേ മരട് ഭാവിയിലേക്കുള്ള തെളിച്ചമാകൂ.

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Video Stories

എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

Published

on

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.

തുടര്‍ന്ന് ആര്യയെ നാട്ടുക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.

എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.

Continue Reading

Trending